കെ.എം. ജോസഫ് കണ്ണച്ചാംപറമ്പിൽ നിര്യാതനായി

ഹൂസ്റ്റൺ: കുറുപ്പംതറ കണ്ണച്ചാംപറമ്പിൽ കെ.എം. ജോസഫ് (ഔസേപ്പച്ചൻ – 87) നിര്യാതനായി. ഭാര്യ മേരിക്കുട്ടി ജോസഫ് എടക്കോലി കിഴക്കെപ്പുറത്ത്‌ കുടുംബാംഗമാണ്. മക്കൾ: ഷാജു (ടോം) ജോസ് & മീന (പുൽപ്പള്ളി പൂവത്തിന്മൂട്ടിൽ), ഓസ്ട്രേലിയ. ഷൈനി & എലിയാസ് മാത്യൂ (ചിങ്ങവനം – മാലത്തുശ്ശേരി), ന്യൂയോർക്ക്. ഷിജു ജോസഫ് & സോണി (പഴയ കല്ലറ ചെറുകാട്ടുപറമ്പിൽ – ചെരുവിൽ), ഹൂസ്റ്റൺ. ഷീന & ജോബി ഫിലിപ്പ് (കോട്ടയം എസ് എച്ച് മൗണ്ട് – മള്ളിയിൽ ), ഓസ്ട്രേലിയ. കൊച്ചുമക്കൾ: ബ്ലസ് & നീതു, ഷാരോൺ, രാഹുൽ, സാഗർ, പ്രിയ, സാരംഗ്, സത്യ, സിയാൻ, റിയാൻ, ഇസ ശവസംസ്കാര ശുശ്രൂഷയും സംസ്‌കാരവും – ഒക്ടോബർ 3 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കുറുപ്പംതറ സെന്റ് തോമസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ. കൂടുതൽ വിവരങ്ങൾക്ക്: ഷിജു ഹൂസ്റ്റൺ 713 517 4346…

മാർത്തോമാ സഭ നാല് പുതിയ എപ്പിസ്കൊപ്പാമാരെ തെരഞ്ഞെടുക്കുന്നു; നാമനിർദ്ദേശത്തിനുള്ള അവസാന തീയതി ഒക്ടോബർ 31

ഡാളസ് മാർത്തോമ സഭയിൽ നാല് പുതിയ എപ്പിസ്കോപ്പമാർ കൂടി തിരഞ്ഞെടുക്കുന്നതിന് അലക്സാണ്ടർ മാർത്തോമാ സ്മാരക ഓഡിറ്റോറിയത്തിൽ അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സഭ മണ്ഡലം തീരുമാനിച്ചു. ആസ്ഥാനത്തേക്ക് യോഗ്യതയുള്ള പട്ടക്കാരെ കണ്ടെത്തുന്നതിന് എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡിനെ നിയമിച്ചത് എപ്പിസ്കോപ്പൽ സിനഡ് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. പുതിയതായി തെരഞ്ഞെടുക്കുവാൻ ഉദ്ദേശിക്കുന്ന എപ്പിസ്കോപ്പൽ സ്ഥാനാർഥികളെ നാമനിർദേശം ചെയ്യുന്നതിന് മാർത്തോമാ സഭയിലെ അംഗങ്ങൾക്കുള്ള അവകാശം രേഖാമൂലം 2022 ഒക്ടോബർ 31ന് മുൻപ് സഭാ സെക്രട്ടറി അറിയിക്കണമെന്ന് മെത്രാപോലീത്തയുടെ അറിയിപ്പിൽ പറയുന്നു. സഭയുടെ വിശ്വാസ ആചാരങ്ങളേയും മേലദ്ധ്യക്ഷ അധികാരത്തെയും സ്വയംഭരണാവകാത്തേയും പൂർണമായി അംഗീകരിക്കുന്നവരും തൃപ്തികരമായ ശാരീരാരോഗ്യവും വിശ്വാസ സ്ഥിരതയും ദൈവഭക്തിയും നല്ല നടത്തവും ഉത്തമ സ്വഭാവവും പക്വമതികളും ആയ പട്ടക്കാരെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. എപ്പിസ്കോപ്പാ വിവാഹിതൻ ആയിരിക്കാം എന്ന് വിശുദ്ധ ബൈബിൾ അനുവദിച്ചിട്ടുണ്ടെങ്കിലും മലങ്കര മാർത്തോമ്മ സുറിയാനി സഭയിലെ…

വാട്ടര്‍ഫോര്‍ഡ്‌ മലയാളി കമ്മ്യൂണിറ്റി ഓണം വര്‍ണശബളവും ആകര്‍ഷകവുമായി

ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റനിലെ മിസ്സൗറി സിറ്റിയിലുള്ള, സിയന്നാ പ്ലാന്‍റ്റേഷന്‍, വാട്ടര്‍ഫോര്‍ഡ്‌ മലയാളി കമ്മ്യൂണിറ്റി, സെപ്റ്റംബര്‍ 24നു അപ്നാ ബസാര്‍ ഓഡിറ്റോറിയത്തില്‍ വച്ച്‌ ഓണം ആഘോഷിച്ചു. കമ്മ്യൂണിറ്റി നിവാസികളുടെ കേരള തനിമയാര്‍ന്ന ഓണാഘോഷം അത്യന്തം വര്‍ണശബളവും ആകര്‍ഷകവുമായി. പരമ്പരാഗത കേരളീയ ഓണക്കാല വസ്ത്രധാരികളായി എത്തിയ വാട്ടര്‍ഫോര്‍ഡ്‌ മലയാളി കമ്മ്യൂണിറ്റി സമൂഹ നിവാസികള്‍ ഓഡിറ്റോറിയത്തില്‍ ആഘോഷത്തിനും ആമോദത്തിനും തരംഗമാലകള്‍ തന്നെ സൃഷ്ടിച്ചു. വാട്ടര്‍ഫോര്‍ഡ്‌ മലയാളി മങ്കമാര്‍ അതികമനീയമായി തീര്‍ത്ത പൂക്കളത്തിനു ചുറ്റും, ഓണത്തുമ്പികളേയും പൂമ്പാറ്റകളെയും പോലെ മലയാളി പൈതങ്ങള്‍ ആവേശത്തോടെ ഓടി കളിച്ചപ്പോള്‍ കേരളത്തിലെങ്ങോ ഓണക്കാലത്തു മുറ്റത്ത്‌ തീര്‍ത്ത പൂക്കളത്തിനു ചുറ്റും ബാലികാ ബാലന്മാര്‍ വട്ടമിട്ട്‌ ആര്‍ത്തുല്ലസിക്കുന്ന ഒരു പ്രതീതിയാണുണ്ടായത്‌. കുട്ടികളും മുതിര്‍ന്നവരും കേരളീയരുടെ ഓണം എന്ന മഹോത്സവത്തെ പറ്റി തനതായ ശൈലിയില്‍ ലഘു പ്രഭാഷണങ്ങള്‍ നടത്തി. ഓണത്തെ ചുറ്റിപ്പറ്റിയുള്ള കഥകളും ഐതിഹ്യങ്ങളും അവര്‍ പങ്കുവച്ചു. മാവേലിത്തമ്പുരാന്‍ നാടുവാണ ആ സുവര്‍ണ്ണ…

കഥ പറയുന്ന കല്ലുകള്‍ (നോവല്‍ – 14): ജോണ്‍ ഇളമത

കര്‍ദിനാള്‍ ജീന്‍ ബില്ലേഴസ്തന്നെ എഴുന്നള്ളിവന്നു, പിയറ്റ ശില്പം കാണാന്‍. ജിയോവാനി ബല്ലിനിയും റാഫേലും എന്തൊക്കെയോ പറഞ്ഞ്‌ തിരുമനസ്സിനെ വിറളി പിടിപ്പിച്ചിട്ടുണ്ട്‌. അല്ലെങ്കില്‍ യാതൊരു മുന്നറിയിപ്പും കൂടാതെ തിരുമനസ്സ്‌ എഴുന്നെള്ളി വന്നതില്‍ മൈക്കെലാഞ്ജലോയ്ക്ക് അല്പം ഉള്‍ഭയം ഉണ്ടാകാതെയിരുന്നില്ല. എങ്കിലും ആരു പറഞ്ഞാലും തന്റെ തീരുമാനങ്ങള്‍ക്ക്‌ ഇളക്കമില്ല. ഒരു ശില്പി ഭയരഹിതനായിരിക്കണം. സ്വന്തം ഇച്ഛയില്‍നിന്നുതന്നെ വേണം ശില്പങ്ങള്‍ ജനിക്കാന്‍! തന്റെ ന്യായീകരണവും തീരുമാനങ്ങളും കത്തോലിക്കാ വിശ്വാസത്തിന്‌ നിരക്കാത്തതാണെന്ന്‌ ഏതു ശില്‍പിക്ക്‌, ചിത്രകാരന് സമര്‍ത്ഥിക്കാനാകും? ബില്ലേഴ്‌സ്‌ തിരുമനസ്സ്‌ ശില്പത്തെ അടിമുടി വീക്ഷിച്ചു. തീക്ഷ്ണമായ അദ്ദേഹത്തിന്റെ പച്ചകലര്‍ന്ന ചാരനിറമുള്ള കണ്ണുകള്‍ വിടര്‍ന്നു. തുടര്‍ന്നൊരു ചോദ്യം: മൈക്കിള്‍, എന്തു പ്രത്യേകതയാണ്‌ താങ്കള്‍ ഈ ശില്പരചനയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്‌? കാരണം, ഇതിനുമുമ്പ്‌ കൊത്തിയ ശില്പങ്ങളിലോ, വരച്ച ചിത്രങ്ങളിലോ കാണാത്ത ഒരു പരിശുദ്ധ കന്യാമറിയം! ബല്ലിനിയോ, റാഫേലോ കാണാത്ത എന്തെങ്കിലുമൊരു പ്രത്യേകത? ഓ, അവര്‍ അങ്ങനെതന്നെ കര്‍ദിനാളിനെ ധരിപ്പിച്ചിരിക്കണം.…

2021ൽ 12 അഫ്ഗാൻ പൗരന്മാരെ യുഎസ് സൈന്യം വധിച്ചു: പെന്റഗൺ

വാഷിംഗ്ടണ്‍: ഏകദേശം രണ്ട് പതിറ്റാണ്ടോളം അഫ്ഗാനിസ്ഥാനിൽ അനധികൃതമായി അധിനിവേശം നടത്തിയ യുഎസ് സൈന്യം 2021ൽ 12 അഫ്ഗാൻ സിവിലിയന്മാരെ കൊലപ്പെടുത്തിയതായി പെന്റഗണ്‍ റിപ്പോര്‍ട്ട്. 2021 ഓഗസ്റ്റ് 29 ന് അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ അമേരിക്കൻ സൈന്യം നടത്തിയ ഒരു ഡ്രോൺ ആക്രമണത്തിലാണ് അവർ കൊല്ലപ്പെട്ടത്. ഘട്ടം ഘട്ടമായുള്ള യുഎസ് സൈനിക നീക്കം അവസാനിക്കുന്നതിന് ഒരു ദിവസം മുമ്പാണ് സംഭവം നടന്നതെന്ന് റിപ്പോർട്ട് പറയുന്നു. ആ സംഭവത്തിൽ കൊല്ലപ്പെട്ട പത്ത് സാധാരണക്കാരിൽ ഏഴ് പേരും കുട്ടികളാണെന്ന് പെന്റഗണ്‍ പുറത്തുവിട്ട റിപ്പോർട്ടില്‍ പറയുന്നു. അഫ്ഗാനിസ്ഥാനിൽ യുഎസ് സേന അഴിച്ചുവിട്ട അതിക്രമങ്ങളുടെ ഒരു ചെറിയ ഭാഗം മാത്രമാണിത്. ജനുവരി 8 ന് പടിഞ്ഞാറൻ ഹെറാത്ത് പ്രവിശ്യയിൽ യുഎസ് നടത്തിയ ആക്രമണത്തിൽ ഒരു സാധാരണക്കാരൻ കൊല്ലപ്പെട്ടതും ഓഗസ്റ്റ് 11 ന് തെക്കൻ കാണ്ഡഹാർ പ്രവിശ്യയിൽ നടന്ന മറ്റൊരു ആക്രമണവും ഇത് രേഖപ്പെടുത്തുന്നു. 2021…

ഇയാൻ ചുഴലിക്കാറ്റ് ഫ്ലോറിഡയുടെ ഗൾഫ് തീരത്ത് വിനാശകരമായി ആഞ്ഞടിക്കുന്നു; ദുരന്ത ഭൂമിയായി ഫ്ലോറിഡ

ഫ്ലോറിഡ: ഇയാൻ ചുഴലിക്കാറ്റ് ഫ്ലോറിഡയുടെ ഗൾഫ് തീരത്തേക്ക് വിനാശകരമായ ശക്തിയോടെ ആഞ്ഞടിക്കുന്നു. അതിശക്തമായ കാറ്റും, പേമാരിയും കടലില്‍ രൂപം കൊള്ളുന്ന വന്‍ തിരമാലകളും സമീപ വർഷങ്ങളില്‍ അമേരിക്കയില്‍ അനുഭവപ്പെട്ട ഏറ്റവും ശക്തമായ കൊടുങ്കാറ്റുകളിലൊന്നാക്കി മാറ്റി. മണിക്കൂറിൽ 150 മൈൽ (മണിക്കൂറിൽ 241 കി.മീ) വരെ വേഗതയിൽ കാറ്റ് വീശുന്ന കാറ്റഗറി 4 ചുഴലിക്കാറ്റായി കരയിലേക്ക് ആഞ്ഞടിച്ച ഇയാൻ, മണൽ നിറഞ്ഞ കടൽത്തീരങ്ങളെയും തീരദേശ നഗരങ്ങളെയും കടൽവെള്ളത്താൽ മുങ്ങിയ ഒരു ദുരന്തമേഖലയാക്കി മാറ്റി. പ്രാദേശിക ടിവിയിലും സോഷ്യൽ മീഡിയയിലും കൊടുങ്കാറ്റിന്റെ രോഷത്തിന്റെ ആദ്യ വീഡിയോ ചിത്രങ്ങൾ വെള്ളപ്പൊക്കം കാറുകളെ തൂത്തുവാരുന്നതും ചില കമ്മ്യൂണിറ്റികളിൽ ഏതാണ്ട് മേൽക്കൂരകളിലേക്ക് എത്തുന്നതും കാണിക്കുന്നു. കൊടുങ്കാറ്റ് ഉള്ളിലേക്ക് നീങ്ങുന്നതിനാൽ സെൻട്രൽ ഫ്ലോറിഡയുടെ ചില ഭാഗങ്ങളിൽ 30 ഇഞ്ച് (76 സെന്റീമീറ്റർ) വരെ മഴ പെയ്യുമെന്ന് പ്രവചിക്കപ്പെടുന്നു, ഇത് വിപുലമായ വെള്ളപ്പൊക്കത്തിന് കാരണമാകും. സംസ്ഥാനമൊട്ടാകെ ഏകദേശം…

മരവിപ്പിച്ച അഫ്ഗാൻ സ്വത്തുക്കൾ വിട്ടുനൽകണമെന്ന് ചൈനയും റഷ്യയും അമേരിക്കയോട് ആവശ്യപ്പെട്ടു

ന്യൂയോര്‍ക്ക്: കഴിഞ്ഞ വർഷം താലിബാൻ രാജ്യം കൈയടക്കിയതിന് ശേഷം അമേരിക്കൻ സർക്കാർ കണ്ടുകെട്ടുകയും മരവിപ്പിക്കുകയും ചെയ്ത അഫ്ഗാനിസ്ഥാന്റെ സാമ്പത്തിക സ്വത്തുക്കൾ വിട്ടുനൽകണമെന്ന് ചൈനയും റഷ്യയും യുഎസിനോട് ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ മാനുഷിക പ്രതിസന്ധിയും അഫ്ഗാൻ ജനതയുടെ മാനുഷിക ദുരിതവും ലഘൂകരിക്കാൻ സഹായിക്കുന്നതിന് മരവിപ്പിച്ച സ്വത്തുക്കൾ “പൂർണ്ണമായും” വേഗത്തില്‍ തിരികെ നൽകണമെന്ന് യുഎന്നിലെ ചൈനയുടെ ഡെപ്യൂട്ടി അംബാസഡർ ഗെങ് ഫുങ് യുഎൻ രക്ഷാസമിതിയിൽ ആവശ്യപ്പെട്ടു. “മോഷ്ടിച്ച സ്വത്തുക്കൾ” യുഎസ് ഉടൻ അഫ്ഗാൻ ജനതയ്ക്ക് തിരികെ നൽകണമെന്ന് യു.എന്നിലെ റഷ്യയുടെ ഡെപ്യൂട്ടി അംബാസഡർ അന്ന എവ്സ്റ്റിഗ്നീവയും ആവശ്യപ്പെട്ടു. “സംഘർഷാനന്തര വീണ്ടെടുപ്പിനും സാമ്പത്തിക വികസനത്തിനും ആഗോള സമൂഹം അഫ്ഗാനിസ്ഥാനെ സഹായിക്കുകയും മയക്കുമരുന്നിന്റെയും തീവ്രവാദത്തിന്റെയും പഴയ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നില്ലെങ്കിൽ അഫ്ഗാനിസ്ഥാനിൽ ശാശ്വത സമാധാനം സാധ്യമല്ല,” എവ്സ്റ്റിഗ്നീവ കൂട്ടിച്ചേർത്തു. 2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാനെ ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ ന്യൂയോർക്കിലെ 9 ബില്യൺ ഡോളറിന്റെ അഫ്ഗാൻ…

മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിക്ക് ചിക്കാഗോ ഒഹയർ എയർപോർട്ടിൽ ഊഷ്മളമായ വരവേൽപ്പ്

ചിക്കാഗോ: സിറോ മലബാർ സഭയുടെ തലവൻ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിക്ക് ചിക്കാഗോ ഒഹയർ എയർപോർട്ടിൽ ഊഷ്മളമായ വരവേല്പ് നല്‍കി. ചിക്കാഗോ സീറോ മലബാർ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിതനായ മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണ ചടങ്ങിൽ മുഖ്യകാർമികത്വം വഹിക്കുന്നതിന് ചിക്കാഗോയിൽ എത്തിയ കർദ്ദിനാളിനെയും, തക്കല രുപതാദ്ധ്യക്ഷൻ മാർ ജോർജ് രാജേന്ദ്രനെയും, സിറോ മലബാർ സഭയുടെ ചാൻസിലർ ഫാ. വിൻസെന്റ്‌ ചെറുവത്തൂരിനെയും ചിക്കാഗോ രുപതാ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് ബൊക്കെ നൽകി സ്വീകരിച്ചു. ചിക്കാഗോ മാർ തോമഗ്ലീഹാ കത്തിഡ്രൽ വികാരിയും, രുപതാ വികാരിജനറലുമായ ഫാ. തോമസ് കടുകപ്പിള്ളി, രുപതാ പ്രൊക്കുറേറ്റർ ഫാ. കുര്യൻ നെടുവേലിച്ചാലുങ്കൽ, സി.എം.സി. സന്യാസിനി സമൂഹത്തെ പ്രതിനിധീകരിച്ച് സിസ്റ്റർ റോസ് പോൾ എന്നിവരോടൊപ്പം സ്ഥാനാരോഹണ കമ്മറ്റി ജനറൽ കോഓർഡിനേറ്റർ ജോസ് ചാമക്കാല, പി.ആർ.ഒ. ജോർജ് അമ്പാട്ട്, അൽമായ പ്രതിനിധി ജോസഫ്…

ബ്രാംപ്ടണ്‍ പാര്‍ക്ക് ഇനി ‘ശ്രീഭഗവത് ഗീത പാര്‍ക്ക്’

ബ്രാംപ്ടണ്‍ (കാനഡ): കാനഡയിലെ ബ്രാംപ്ടണ്‍ മുന്‍സിപ്പല്‍ കോര്‍പറേഷനിലെ പാര്‍ക്കിന് ശ്രീഭഗവത് ഗീത പാര്‍ക്ക് എന്ന് പുനര്‍നാമകരണം ചെയ്തത് ഔദ്യോഗികമായി അംഗീകരിച്ചു. ബ്രാംപ്ടണ്‍ മേയര്‍ പാട്രിക് ബ്രൗണ്‍ ഇതു സംബന്ധിച്ചു പ്രഖ്യാപനം ബുധനാഴ്ച നടത്തി. ഹിന്ദു കമ്മ്യൂണിറ്റിയോടു തനിക്ക് അങ്ങേയറ്റം ആദരവാണുള്ളത്. കനേഡിയന്‍ ജനതയും ഹിന്ദു കമ്മ്യൂണിറ്റിയും തമ്മിലുള്ള സൗഹൃദത്തിന്റെ ഒരു ചിഹ്നമായി ഈ പാര്‍ക്കിനെ പ്രഖ്യാപിക്കുന്നു എന്ന് മേയര്‍ പറഞ്ഞു. ഇന്ത്യയ്ക്കു വെളിയില്‍ ശ്രീഭഗവത്ഗീത എന്നു നാമകരണം ചെയ്ത ആദ്യ പാര്‍ക്കാണിതെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. 3.7 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്നതാണ് പാര്‍ക്ക്. മുന്‍പ് അറിയപ്പെട്ടിരുന്നതു ട്രോയേഴ്‌സ് പാര്‍ക്ക് എന്നായിരുന്നു. ഹിന്ദു സമൂഹം കോര്‍പറേഷന്റെ വികസനത്തിനായി വഹിച്ച നിര്‍ണായക പങ്കിനെ സ്മരിച്ചുകൊണ്ടാണ് പുതിയ നാമകരണം നടത്തിയതെന്നു മേയര്‍ പറഞ്ഞു.

ഓക്‌ലൻഡിലെ സ്‌കൂളിലുണ്ടായ വെടിവെപ്പിൽ 6 പേർക്ക് പരിക്ക്

ഓക്‌ലന്‍ഡ്: യുഎസ് നഗരമായ ഓക്ക്‌ലൻഡിലെ ഒരു സ്കൂൾ കാമ്പസിൽ ബുധനാഴ്ച നടന്ന കൂട്ട വെടിവെപ്പില്‍ കുറഞ്ഞത് ആറ് പേർക്ക് പരിക്കേറ്റു. നൂറുകണക്കിന് വിദ്യാർത്ഥികളെ ഉച്ചയ്ക്ക് പിരിച്ചുവിടുന്നതിന് മിനിറ്റുകൾക്ക് മുമ്പാണ് വെടിവെയ്പ് നടന്നത്. റുഡ്‌സ്‌ഡെയ്‌ൽ ന്യൂകോമർ ഹൈസ്‌കൂളിൽ നടന്ന വെടിവയ്പിൽ രണ്ടു പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഓക്‌ലാൻഡ് അസിസ്റ്റന്റ് പോലീസ് മേധാവി ഡാരൻ ആലിസൺ പറഞ്ഞു. പരിക്കേറ്റവരെല്ലാം 18 വയസ്സിനു മുകളിലുള്ളവരാണെന്നും എന്നാൽ, പരിക്കേറ്റവർ വിദ്യാർത്ഥികളാണോ സ്കൂൾ ജീവനക്കാരാണോ അതോ കണ്ടുനിന്നവരാണോ എന്ന് വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തോക്കുധാരിക്കായി പോലീസ് തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലുടനീളമുള്ള സ്‌കൂളുകളിൽ ഈ വർഷം നടന്ന 130-ലധികം സംഭവങ്ങളിൽ വെടിവെപ്പും ഉൾപ്പെടുന്നു. അവയില്‍ 30-ലധികം പേർക്ക് പരിക്കുകളോ മരണമോ സംഭവിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ടെക്‌സാസിലെ ഉവാൾഡെയിലെ ഒരു പ്രാഥമിക വിദ്യാലയത്തിൽ മെയ് മാസത്തിൽ രണ്ട് മുതിർന്നവരുടെയും…