ഹൂസ്റ്റൺ: പരേതനായ ദാമോദരൻ കരുമാലിപ്പറമ്പിലിന്റെ ഭാര്യ അമ്മു ദാമോദരൻ (90) എറണാകുളം പാലാരിവട്ടത്തു നിര്യാതയായി. എറണാകുളത്തെ “ബാബു ബ്രദേഴ്സ്” എന്ന ബ്രാന്‍ഡില്‍ വസ്ത്രവ്യാപാര രംഗത്ത് തനതായ മുഖമുദ്ര പതിപ്പിച്ച ആളാണ് പരേതനായ ദാമോദരൻ കരുമാലിപ്പറമ്പിൽ. പരേതയുടെ മകൻ ഡയസ് ദാമോദരൻ ദീർഘകാലമായി ഹൂസ്റ്റണിൽ സ്ഥിരതാമസക്കാരനും ഏഷ്യാനെറ്റ് യുഎസ്എയുടെ ടെറിറ്ററി മാനേജറും, ഫ്രീഡിയ എന്റര്‍ടെയ്ന്മെന്റ് ബാനറിൽ ധാരാളം ഷോകൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മക്കൾ: അജയഘോഷ്, മംഗളോദൻ, ബാബു, ടൈറ്റസ്, ഡയസ്, ദലിമ മഹേഷ്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് സംസ്കാര ശുശ്രൂഷകൾ പാലാരിവട്ടത്തെ വീട്ടിൽ നടക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡയസ് +1 832 643 9131.
Category: AMERICA
ഇന്ന് ലോക ഫാർമസിസ്റ്റ് ദിനം: ചരിത്രവും പ്രാധാന്യവും
എല്ലാ വർഷവും സെപ്റ്റംബർ 25 ലോക ഫാർമസിസ്റ്റ് ദിനം ആചരിക്കുന്നു. “ആരോഗ്യകരമായ ലോകത്തിനായി ഫാർമസി ഒരുമിച്ച് പ്രവർത്തിക്കുന്നു” എന്നതാണ് ഈ വർഷത്തെ വിഷയം. ഈ വർഷത്തെ പ്രമേയത്തിന്റെ ലക്ഷ്യം പ്രൊഫഷണൽ ഐക്യം വർദ്ധിപ്പിക്കുകയും ലോകമെമ്പാടുമുള്ള ആരോഗ്യത്തിന് ഫാർമസിയുടെ നല്ല ഫലങ്ങൾ ഉയർത്തിക്കാട്ടുകയും ചെയ്യുക എന്നതാണ്. സംഘട്ടനങ്ങൾ, വിവിധ രാഷ്ട്രീയ, സാംസ്കാരിക കാഴ്ചപ്പാടുകൾ, സാമ്പത്തിക അസമത്വം എന്നിവയ്ക്കിടയിലും ആരോഗ്യത്തിന് വേണ്ടി നാം എങ്ങനെ ഏകീകരിക്കപ്പെടുന്നുവെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാനും ഈ സംരംഭത്തിൽ പങ്കെടുക്കാനും ഫാർമസി തൊഴിലിന്റെ എല്ലാ മേഖലകളിൽ നിന്നുമുള്ള സഹപ്രവർത്തകർക്ക് International Pharmaceutical Federation (FIP) ക്ഷണം നൽകുന്നു. “ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം നമ്പർ 3, സാംക്രമികേതര രോഗങ്ങൾ (ഹൃദയ സംബന്ധമായ അസുഖം, കാൻസർ, പ്രമേഹം, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖം, മാനസികാരോഗ്യം എന്നിവ പോലുള്ളവ), സാംക്രമിക രോഗങ്ങൾ (ഉദാഹരണത്തിന്, എച്ച്ഐവി, ക്ഷയം എന്നിവ ഉൾപ്പെടെയുള്ള നിരവധി…
ഇന്ന് ദേശീയ മകള്‍ ദിനം: മകളില്ലാത്ത കുടുംബം അപൂർണ്ണമാണ്; മകള്‍ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും
സെപ്തംബർ 25-ന് ദേശീയ പെൺമക്കളുടെ ദിനം നമ്മുടെ ജീവിതത്തിലേക്ക് വളരെയധികം സ്നേഹം കൊണ്ടുവരുന്ന നമ്മുടെ പെൺമക്കളെ ആഘോഷിക്കാനും പരിപാലിക്കാനുമുള്ള ദിവസമാണ്. നമ്മുടെ കുട്ടികളെ ആഘോഷിക്കാൻ ഞങ്ങൾക്ക് ഒരു കാരണവും ആവശ്യമില്ലെങ്കിലും, നമ്മുടെ പെൺമക്കൾക്ക് കുറച്ച് അധിക ശ്രദ്ധ നൽകാനും അവർ എത്രമാത്രം സ്നേഹിക്കപ്പെടുന്നുവെന്ന് കാണിക്കാനും അവസരം നൽകുന്നത് സന്തോഷകരമാണ്. നമ്മുടെ വീടും മുറ്റവും സന്തോഷം കൊണ്ട് നിറയുന്ന, ദൈവം തന്ന മനോഹരമായ സമ്മാനമാണ് പെൺമക്കൾ. അവരുടെ നിഷ്കളങ്കമായ വിളികള്‍ വീടിനെ പ്രകാശിപ്പിക്കുന്നു. ജനിക്കുമ്പോൾ തന്നെ മാതാപിതാക്കളുടെ വീട്ടിൽ വിളക്ക് കൊളുത്തുന്ന അവൾ മറ്റൊരു വീട്ടിൽ പോകുമ്പോൾ ഭർത്താവിന്റെ ജീവിതത്തിൽ സന്തോഷത്തിന്റെ പൂക്കൾ വിരിയിക്കാന്‍ തുടങ്ങുന്നു. എല്ലാവരുടെയും ജീവിതത്തിൽ പെൺമക്കളുടെ പ്രാധാന്യം വളരെ വലുതാണ്. ഈ പെൺമക്കളെ ആദരിക്കുന്നതിനായി എല്ലാ വർഷവും സെപ്തംബർ മാസത്തിലെ അവസാന ഞായറാഴ്ച പെൺമക്കളുടെ ദിനം ആഘോഷിക്കുന്നു. മകൾ വീടിന്റെ ലക്ഷ്മിയാണ്, അവൾ വീട്ടിലേക്ക്…
നവംബറിൽ നടക്കുന്ന ഇടകാല തെരഞ്ഞെടുപ്പിൽ ജി ഒ പി കരുത്തു കാണിക്കുമെന്നു നിക്കി ഹേലി
ന്യൂ ഹാംഷെയർ: നവംബറിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സെനറ്റ് സ്ഥാനാർത്ഥികൾക്ക് വിജയിക്കാനാകുമെന്നും സെനറ്റിന്റെ നിയന്ത്രണം റിപബ്ലിക്കൻ പാർട്ടിക്ക് ലഭിക്കുമെന്നും നിക്കി ഹെലി. ന്യൂ ഹാംഷെയറിൽ മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം സെപ്റ്റ് 24നു സൗത്ത് ഹാംഷെയർ ടൗണിൽ സംഘടിപ്പിച്ച യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മുൻ യു.എൻ അമേരിക്കൻ അംബാസിഡറുമായിരുന്ന നിക്കി . ന്യൂ ഹാംഷെയറിൽ ഗവർണ്ണർ സ്ഥാനത്തേക്ക് മത്സരിക്കുന്നതു റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ക്രിസ് സുന്നുവും ,സെനറ്റിലേക്കു മത്സരിക്കുന്നത് റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥി മുൻ ആർമി ജനറൽ ഡോൺ ബോൾഡ്യൂക് ആണ്. പ്രൈമറിയിൽ .റിപബ്ലിക്കൻ പാർട്ടി സ്റ്റേറ്റ് സെക്രട്ടറിയെ നേരിയ ഭൂരിപക്ഷത്തിനു പരാജയപ്പെടുത്തി യാണ് ഡോൺ ജി ഒ പി സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടത്.. ഡോൺ നേരിടുന്നുണ്ട് മുൻ ഗവർണറും ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായ മാഗി ഹസ്സനെയാണ് .പ്രൈമറിയിൽ മാഗി 98 ശതമാനം ഡെമോക്രാറ്റിക് വോട്ടുകൾ…
ന്യൂയോർക്കിൽ ഗാന്ധി പ്രതിമ തകർത്ത കേസിൽ സിക്കുകാരനായ യുവാവ് അറസ്റ്റിൽ
ന്യൂയോർക്ക്: റിച്ച്മണ്ട് ഹിൽ തുളസി മന്ദിറിൽ സ്ഥാപിച്ചരുന്ന ഗാന്ധി പ്രതിമ തകർക്കുകയും കറുത്ത പെയിന്റ് അടിച്ചു വിക്രതമാകുകയും ചെയ്ത കേസിൽ സിക്കുകാരനായ 27 വയസ്സുള്ള സുക്‌പാൽ സിംഗിനെ ന്യൂയോർക് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞമാസം നടന്നസംഭവത്തിൽ സെപ്റ്റംബർ 21 നായിരുന്നു അറസ്റ് രേഖപ്പെടുത്തി വംശീയ കുറ്റകൃത്യത്തിന് കേസെടുത്തിട്ടുണ്ട് .കുറ്റം തെളിഞ്ഞാൽ 15 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇയാൾക്കെതിരെ ചേർത്തിരിക്കുന്നത്. ആഗോളതലത്തിൽ സമാധാനത്തെയും ഐക്യത്തെയും ചിഹ്നമായി കരുതുന്ന മഹാത്മാ ഗാന്ധി പ്രതിമ തകർത്തത് വളരെ ഗൗരവ്വമുള്ള കുറ്റക്ര്ത്യമാണെന്നു ഡിസ്ട്രിക്ട് അറ്റോർണി മേലിന്റ ഗേറ്റ്സ് പറഞ്ഞു .ഇത്തരം കുറ്റകൃത്യങ്ങൾ സമൂഹത്തിൽ അനുവദിക്കില്ലെന്നും ഇവർ കൂട്ടിച്ചേർത്തു ഈ കുറ്റകൃത്യത്തിൽ നാല് പേരാണ് പങ്കെടുത്തതെന്നും ഇതിൽ സുഖദേവ് സിംഗിനെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റു മൂന്നു പേരെ അന്വേഷിച്ചുകൊണ്ടിരിക്കുകയാന്നും ഇവർ പറഞ്ഞു . രണ്ട് കാറിലായി എത്തിയ പ്രതികൾ…
ഇത്താക്ക് കവിക്ക് മത്തായി മാപ്ല പുരസ്‌ക്കാരം (നർമ്മകഥ)
അമേരിക്കൻ മലയാളിയും, അത്യന്ത ഉത്തരാധുനിക കവിയുമാണ് ഇന്നത്തെ ഇത്താക്ക്. അമേരിക്കയിലെത്തിയ മലയാളി നേഴ്‌സുമാരിൽ ഒന്നിന്റെ കഴുത്തിൽ കെട്ടിത്തൂക്കിയ താലി എന്ന നമ്പർ പ്ളേറ്റിന്റെ ഒറ്റ ബലത്തിലാണ്ഇത്താക്ക് അമേരിക്കയിലെത്തുന്നത്. ഭാര്യയുടെ ഡബിൾ ഡ്യൂട്ടിക്ക് തടസ്സമാവാതിരിക്കാൻ കുട്ടികളെ നോക്കി വീട്ടിലിരിക്കുന്ന ഇത്താക്ക് ബോറടി മാറ്റാനെന്ന വ്യാജേന ബേസ്‌മെന്റ് ബാറിലെ വീര്യം കൂടിയ റഷ്യൻ വോഡ്‌ക ഇടക്കിടെ അകത്താക്കിയിരുന്നു. മഞ്ഞു വീണു കിടന്ന ഒരു പ്രഭാതത്തിൽ രാവിലെ തന്നെ രണ്ടെണ്ണം വീശിയിട്ട്പുറത്തേക്കിറങ്ങിയ ഇത്താക്ക് തിരിച്ചു കയറുന്നതിനിടക്ക് പെട്ടെന്നാണ് ഇത്താക്കിൽ കവിതയുടെ കന്നിവിത്ത് മുള പൊട്ടുന്നത്. നാട്ടിലും ഇവിടെയുമായി ജീവിച്ചു തീർത്ത അര നൂറ്റാണ്ടോളം കാലം അക്ഷരങ്ങളെ അറപ്പോടെയാണ് കണ്ടിരുന്നതെങ്കിലും, സർഗ്ഗ സാക്ഷാൽക്കാരത്തിന്റെ സമ്പൂർണ്ണ വിഭ്രമത്തിൽ ഇത്താക്ക് പേന തപ്പിയെടുത്ത് പെട്ടെന്നെഴുതിപ്പോയി… രാവിലെ ഞാനങ്ങെണീറ്റു, പിന്നെ ബെഡ്‌കോഫി യൊന്നു കുടിച്ചു. കാറ് തുറക്കുവാൻ നോക്കി, പക്ഷേ ചാവി കടക്കുന്നേയില്ല. ഭാര്യയെ ജോലിയിൽ നിന്നും…
‘രാജാവ് മരിച്ചു… രാജാവ് നീണാൾ വാഴട്ടെ’
ഇസ്രായേൽ ജനത്തിന്റെ വീണ്ടെടുപ്പുകാരനായി ആദരിക്കപ്പെടുന്ന മോശയെന്ന പ്രവാചകനെ പോലെയാണ് ബ്രിട്ടീഷ് ജനതയ്ക്ക് രാജ്ഞിയും രാജാവും. ഇവിടുത്തെ രാജഭരണം പ്രജകൾക്ക് ഒരു കുളിരുപോലെ അല്ലെങ്കിൽ തളിരുപോലെയാണ്. രാജാവിന്റെ മരണത്തിൽ ഈ ജനത ആഗ്രഹിക്കുന്നത് രാജാവ് അല്ലെങ്കിൽ രാജ്ഞിയുടെ മരണം നീണാൾ വാഴട്ടെ എന്നാണ്. നമ്മൾ ലോകമെങ്ങുമുള്ള പല രാജാക്കന്മാരെ കാണുന്നത് കാലത്തിന്റെ കാലൊച്ച കേൾക്കാത്ത ബധിരന്മാരായിട്ടാണ്. അവരുടെ രാജ സിംഹാസന മണിമാളികകളിൽ നിന്നും വ്യത്യസ്തമാണ് എലിസബത്ത് രാജ്ഞി. ആരോടും സംസാരിക്കുന്നത് പുഞ്ചിരി പൊഴിച്ചുകൊണ്ടാണ്. ഇന്ത്യൻ പ്രധാനമന്ത്രിപോലും രാജ്ഞിയെ സന്ദർശിച്ചപ്പോൾ പറഞ്ഞ വാക്കുകൾ ‘എത്ര ഊഷ്മളവും സ്‌നേഹം നിറഞ്ഞ പെരുമാറ്റം ഒരിക്കലും മറക്കാൻ സാധിക്കില്ലെന്നാണ്’. ധാർഷ്ട്യക്കാരായവരുടെ മുന്നിലും രാജ്ഞി പുഞ്ചിരി തൂകി ധാർമ്മിക ശക്തിയായി നിലകൊണ്ടിരിന്നു. വിവേക ബുദ്ധി നഷ്ടപ്പെട്ട ജനാധിപത്യത്തിലെ ചില പ്രസിഡന്റ്, പ്രധാനമന്ത്രി, മന്ത്രിമാരുടെ മുന്നിൽ ഒരു സാധാരണക്കാരൻ ഭയന്നിട്ടെന്നോപോലെ നിൽക്കുമ്പോൾ ലോകം കീഴടക്കി ഭരിച്ച രാജ്ഞി…
വിഷം കുത്തിവയ്ക്കാൻ ഏറെ ശ്രമിച്ചിട്ടും ഞരമ്പ് കണ്ടെത്താനായില്ല; അലബാമയിൽ വധശിക്ഷ മാറ്റിവച്ചു
അലബാമ: പ്രതിയുടെ ശരീരത്തിൽ വിഷം കുത്തിവയ്ക്കാൻ സാധിക്കാതിരുന്നതിനാൽ വധ ശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചു. മരകമായ വിഷം കുത്തിവയ്ക്കാൻ മൂന്നു മണിക്കൂർ പലരും മാറിമാറി ശ്രമിച്ചിട്ടും ഞരമ്പ് ലഭിക്കാത്തതിനാൽ വധശിക്ഷ മാറ്റിവച്ചതായി ജയിൽ അധികൃതർ അറിയിച്ചു. സെപ്റ്റംബർ 22 വ്യാഴാഴ്ച വൈകിട്ട് അലബാമ പ്രിസൺ ഡത്ത് ചേംമ്പറിൽ വച്ചാണ് അലൻ മില്ലറുടെ(57) വധശിക്ഷ നടപ്പാക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നത്. 1999 ൽ ജോലി സ്ഥലത്തു നടത്തിയ വെടിവയ്പ്പിൽ മൂന്നു പേർ മരിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഇയാൾക്ക് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. വ്യാഴാഴ്ച അർധരാത്രിക്കു മുൻപ് വധശിക്ഷ നടപ്പാക്കേണ്ടതായിരുന്നു. എന്നാൽ വിഷം കുത്തിവയ്ക്കാൻ ഞരമ്പ് കിട്ടാതിരുന്നതോടെ രാത്രി 11.30ന് ഇയാളെ ഡെത്ത് ചേംമ്പറിൽ നിന്നും സൗത്ത് അലബാമയിലെ സാധാരണ ജയിലിലേക്ക് മാറ്റി. പ്രത്യേക സാഹചര്യത്തിൽ വധശിക്ഷ മാറ്റിവയ്ക്കേണ്ടി വന്നുവെങ്കിലും തീരുമാനങ്ങളിൽ മാറ്റമില്ലെന്നും കൊല്ലപ്പെട്ട മൂന്നു പേരുടെയും കുടുംബാംഗങ്ങൾ ഇപ്പോഴും ദുഃഖത്തിലാണെന്നും…
റഷ്യ – ഉക്രൈൻ സംഘര്‍ഷം: ആശങ്കകൾ വർദ്ധിക്കുന്നതിനനുസരിച്ച് ആഗോള അഭിപ്രായം റഷ്യക്കെതിരെ തിരിയുന്നു
ന്യൂയോർക്ക്: റഷ്യയ്‌ക്കെതിരെ അന്താരാഷ്ട്ര അഭിപ്രായത്തിന്റെ വേലിയേറ്റം നിർണായകമായി മാറുന്നു. യുഎസിനോടും സഖ്യകക്ഷികളോടും ചേർന്ന് നിരവധി ചേരിചേരാ രാജ്യങ്ങൾ മോസ്‌കോയുടെ ഉക്രെയ്‌നിലെ യുദ്ധത്തെ അപലപിക്കുകയും അന്താരാഷ്ട്ര നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ഉത്തരവിന്റെ തത്വങ്ങൾക്ക് ഭീഷണിയുയർത്തുകയും ചെയ്യുന്നു. ഫെബ്രുവരിയിൽ ഉക്രെയ്ൻ ആക്രമിച്ചതു മുതൽ റഷ്യ ഒറ്റപ്പെട്ടിരിക്കുകയാണെന്ന് പാശ്ചാത്യ ഉദ്യോഗസ്ഥർ ആവർത്തിച്ച് പറയുന്നു. അടുത്ത കാലം വരെ അത് മിക്കവാറും ആഗ്രഹപരമായ ചിന്തയായിരുന്നു. എന്നാല്‍ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ, അന്താരാഷ്ട്ര സമൂഹത്തിലെ ഭൂരിഭാഗവും സംഘർഷത്തിനെതിരെ ഐക്യരാഷ്ട്രസഭയിൽ ശബ്ദമുയര്‍ത്തി. വ്യാഴാഴ്ചത്തെ യുഎൻ പ്രസംഗങ്ങൾക്ക് മുമ്പുതന്നെ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെതിരെ എതിര്‍പ്പിന്റെവേലിയേറ്റം പ്രകടമായിരുന്നു. കഴിഞ്ഞയാഴ്ച ഉസ്ബെക്കിസ്ഥാനിൽ നടന്ന ഉന്നതതല ഉച്ചകോടിയിൽ ചൈനീസ്, ഇന്ത്യൻ നേതാക്കൾ യുദ്ധത്തെ വിമർശിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി റഷ്യയുടെ എതിർപ്പുകൾ അവഗണിച്ചു, ഉക്രേനിയൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കിയെ വ്യക്തിപരമായി സംസാരിക്കുന്നതിനുപകരം ദൂരെ നിന്ന് സഭയെ അഭിസംബോധന ചെയ്യാൻ അനുവദിക്കുന്നതിന്…
ഡോ. ആരതി പ്രഭാകറിന്റെ നിയമനത്തിന് സെനറ്റിന്റെ അംഗീകാരം
വാഷിംഗ്ടണ്‍: ഇന്ത്യൻ അമേരിക്കൻ ഡോ. ആരതി പ്രഭാകറെ വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയൻസ് & ടെക്നോളജി പോളിസി ഡയറക്ടറായി നോമിനേറ്റ് ചെയ്തതിനു യുഎസ് സെനറ്റിന്റെ അംഗീകാരം. ഇതോടെ ഈ സ്ഥാനത്തേക്കു നിയമിക്കപ്പെടുന്ന ആദ്യ കുടിയേറ്റ വനിത എന്ന പദവിയും ഇവരെ തേടിയെത്തി. കാബിനറ്റിലെ ഒരു അംഗം കൂടിയാണ് ഇവര്‍. സെപ്തംബര്‍ 21-നാണ് സെനറ്റ് വോട്ടെടുപ്പില്‍ 40 നെതിരെ 56 വോട്ടുകളോടെ ഇവരുടെ നിയമനത്തിനു സെനറ്റ് അംഗീകാരം നൽകിയത്. പ്രസിഡന്റ് ബൈഡന്റെ സയൻസ് & ടെക്നോളജി ചീഫ് അഡ്വൈസര്‍, പ്രസിഡന്റ് കൗൺസിൽ ഓഫ് അഡ്വൈസേഴ്സ് ഓൺ സയൻസ് & ടെക്നോളജി ഉപാദ്ധ്യക്ഷ എന്നീ ബഹുമതിയും ഇവർക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണിലാണ് ബൈഡൻ ആരതിയെ നാമനിർദേശം ചെയ്തത്. ഇവരുടെ നേതൃത്വത്തില്‍ അമേരിക്ക ലോകത്തെ ഏറ്റവും ശക്തമായ ഇനൊവേഷന്‍ മിഷനായി മാറുമെന്ന് ബൈഡന്‍ അവകാശപ്പെട്ടിരുന്നു. ആരതിക്ക് മൂന്നു വയസ്സുള്ളപ്പോഴാണ് മാതാപിതാക്കളോടൊപ്പം…
