ഉക്രൈൻ പ്രസിഡന്റിന്റെ പഴയ റിയാലിറ്റി ഷോ ഡാൻസ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഉക്രെയ്നിലെ ഒരു ടെലിവിഷൻ താരമായിരുന്ന വോളോഡിമർ സെലെൻസ്കി തന്റെ രാജ്യത്തിന്റെ പ്രസിഡന്റാകുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടുപോലുമുണ്ടായിരിക്കില്ല. എന്നാല്‍, ഇപ്പോഴിതാ റഷ്യ ഉക്രെയ്‌നിൽ അധിനിവേശം നടത്തിയപ്പോൾ, തന്റെ ധീരതയുടെ പേരിൽ വാർത്തകളിൽ നിറയുകയാണ് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. അതിനിടെ, സെലൻസ്‌കിയുടെ പഴയ വീഡിയോകളും വൈറലാവുകയാണ്. സെലൻസ്‌കി നൃത്തം ചെയ്യുന്ന അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. വോളോഡിമർ സെലെൻസ്കി ഉക്രേനിയന്‍ പ്രസിഡന്റാകുന്നതിന് മുമ്പ് ഒരു ഹാസ്യനടനായിരുന്നു. 2006ൽ ഒരു ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തപ്പോഴുള്ളതാണ് ഈ വീഡിയോ എന്നാണ് റിപ്പോർട്ടുകൾ. ‘ഡാൻസിംഗ് വിത്ത് ദ സ്റ്റാർസ്’ എന്ന ഈ ഷോയിൽ സെലൻസ്‌കി പങ്കെടുക്കുക മാത്രമല്ല, ഈ ഷോയുടെ വിജയിയാകുകയും ചെയ്തു. വൈറൽ വീഡിയോയിൽ, അദ്ദേഹം തന്റെ സഹനടിയോടൊപ്പമാണ് നൃത്തം ചെയ്യുന്നത്. 2006-ൽ ഡാൻസിംഗ് വിത്ത് ദ സ്റ്റാർസിന്റെ ഉക്രേനിയൻ പതിപ്പില്‍ വോളോഡിമർ സെലെൻസ്‌കി വിജയിച്ചു.…

നോർത്ത് അമേരിക്ക – കാനഡ മാർത്തോമ ഭദ്രാസനം, ഡിയോസിഷ്യൻ സൺ‌ഡേ മാർച്ച് 6 നു

ന്യൂയോർക് :നോർത്ത് അമേരിക്ക -കാനഡ മാർത്തോമ ഭദ്രാസനം ,മാർച്ച് 6 ന് ഡിയോസിഷ്യൻ സൺ‌ഡേയായി ആചരിക്കുന്നു. എല്ലാ വർഷവും മാർച്ച് ആദ്യ ഞായറാഴ്ചയാണ് ഭദ്രാസന ഞായറായി വേര്തിരിച്ചിരിക്കുന്നതു .ഭദ്രാസനത്തിന്റെ വിവിധ പ്രവർത്തനങ്ങൾ,മിഷൻ ഫീൽഡുകൾ ,പുതിയതായി ഏറ്റെടുത്തിരിക്കുന്ന “ലൈറ് ടു ലൈഫ്” ,”കേയറിങ് ദി ചിൽഡ്രൻ ഇൻ നീഡ്” തുടങ്ങിയ പദ്ധതികളെക്കുറിച്ചു അംഗങ്ങളെ ബോധവത്കരിക്കുക എന്നതാണ് ഇതുകൊണ്ടു ലക്ഷ്യമിടുന്നത്. ഇപ്പോൾ സേവനം അനുഷ്ഠിക്കുന്ന ഇടവകകളിൽ നിന്നും ഭദ്രാസനം ചുമതലപ്പെടുത്തുന്നപട്ടക്കാരു മറ്റു ഇടവകകൾ സന്ദർശിച്ചു (പുൾ പിറ്റ് ചേഞ്ച് ) ശുശ്രുഷകൾക്കു നേത്രത്വം നൽകുന്നതും ,ഭദ്രാസനത്തിന്റെ പ്രവത്തനങ്ങൾക്കു ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിന് ഓരോ ഇടവകൾക്കും നിയചയിച്ചിരിക്കുന്ന തുക സമാഹരികുകയും ചെയ്യും .കഴിഞ്ഞ മുപ്പത്തിരണ്ടു വർഷത്തിന്റെ പ്രവർത്തനത്തിന്റെ ഫലമായി ഭദ്രാസനത്തിന്റെ കീഴിൽ ഇടവകകളും ,കോൺഗ്രിഗേഷനും ഉൾപ്പെടെ എഴുപത്തിഅഞ്ചും ,സജീവ സേവനത്തിലും ,സ്റ്റഡിലീവിലും ,വിശ്രമജീവിതം നയിക്കുന്നവരുമായ അറുപത്തിയേഴ്‌ പട്ടക്കാരുമാണ്പ്രവർത്തിക്കുന്നത് . 8200 കുടുംബങ്ങളായി…

ഡാളസ്സ് കേരള അസ്സോസിയേഷന്‍ ടാക്‌സ് സെമിനാര്‍ വിജ്ഞാനപ്രദമായി

ഗാര്‍ലന്റ് (ഡാളസ്സ്): ഇന്ത്യ കള്‍ച്ചറല്‍ എഡുക്കേഷന്‍ സെന്ററും, ഡാളസ്സ് കേരള അസ്സോസിയേഷനും സംയുക്തമായി ഫെബ്രു 27 ഞായറാഴ്ച വൈകിട്ട് 2 മുതല്‍ വെർച്യുൽ പ്ലാറ്റുഫോമിൽ സംഘടിപ്പിച്ച ടാക്‌സ് സെമിനാര്‍ വിജ്ഞാനപ്രദമായി . ഡാളസ്സിലെ അറിയപ്പെടുന്ന ഐ ആര്‍ എസ് ഓഡിറ്റര്‍ ഹരിപിള്ള നിലവിലുള്ള 2021 വർഷത്തെ ടാക്‌സിന്റെ വിവിധ വശങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിച്ചു .ടാക്‌സ് സെമിനാറില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നൽകുകയും ചെയ്തു.ചർച്ചയിൽ ,ജോസ് ഓച്ചാലിൽ ,അനശ്വർ മാമ്പിള്ളി, ഷിജു അബ്രാഹാം ,എൽസി മത്യു ,സിജു വി ജോർജ് ,നരേന്ദ്രൻ, പീറ്റർ നെറ്റോ ,രാജൻ ഐസക് ,,ജോയ്‌ആന്റണി , സെബാസ്റ്റിയൻ പ്രാക്കുഴി , പ്രദീപ് നാഗനൂലിൽ , ടോമി നെല്ലുവേലി ,ഡാനിയേൽ കുന്നേൽ ,കോശി പണിക്കർ ,ഷിബു ജെയിംസ്തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു അസോസിയേഷൻ പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ സ്വാഗതവും ഇന്ത്യ കള്‍ച്ചറല്‍ എഡുക്കേഷന്‍ സെക്രട്ടറി…

പന്തുകള്‍ പറക്കുന്ന കളിക്കളം (യാതാവിവരണം)

(കാരൂര്‍ സോമന്‍റെ സ്പെയിന്‍ ‘കാറ്റില്‍ പറക്കുന്ന പന്തുകള്‍’ യാത്രാ വിവരണത്തില്‍ നിന്ന്) യാത്രകള്‍ ഓര്‍മ്മകളുടെ ഒഴുക്കിലെന്നും ജീവിക്കുന്ന അമൂല്യ അനുഭൂതി അനുഭവങ്ങളാണ് നല്‍കുന്നത്. തലേരാത്രി സാന്‍റിയാഗോയില്‍ നിന്നെത്തുമ്പോള്‍ മാന്‍ഡ്രിഡ് നഗരം പൂനിലാവില്‍ പരന്നൊഴുകി യിരിന്നു. പ്രകൃതിയുടെ ഹരിതാഭയെ അപഹരിച്ച നിലാവിനെ കിഴക്കുദിച്ച സൂര്യന്‍ തട്ടിമാറ്റി ഭൂമിയെ മനോഹര കാഴ്ചകളാക്കി മാറ്റി. രാവിലെ ഹോട്ടല്‍ റസ്റ്ററന്‍റില്‍ നിന്ന് ഭക്ഷണം കഴിച്ചു് പുറത്തിറങ്ങി. ആദ്യം കണ്ട കാഴ്ച്ച റോഡിലൂടെ പാരമ്പര്യ വസ്ത്രധാരികളായ ഏതാനും സ്ത്രീപുരുഷന്മാര്‍ നടന്നു പോകുന്നു. ഞങ്ങളുടെ യാത്ര ലോക പ്രശസ്ത മാഡ്രിഡ് സാന്‍റിയാഗോ ബെര്‍ണബ്യു സ്റ്റേഡിയത്തിലേക്കാണ്. നഗരത്തിന്‍റെ ഹൃദയഭാഗ ത്തൂള്ള ഉദ്യാന വഴിയിലൂടെ നടന്നു. റോഡുകള്‍ ഉരുളന്‍ കല്ലുകളും ചുടുകട്ടകള്‍ കൊണ്ടും തീര്‍ത്തതാണ്. നടപ്പാതയിലെങ്ങും മരങ്ങള്‍ നിരനിരയായി നില്‍ക്കുന്നത് നല്ലൊരു കാഴ്ചയാണ്. പാദയോരങ്ങളില്‍ വിവിധ നിറത്തിലുള്ള പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്നു. ആ ഉദ്യാനത്തിന്‍റെ ഒരു കോണില്‍ നിന്ന്…

റഷ്യ-ഉക്രെയ്ൻ യുദ്ധം: റഷ്യന്‍ സൈന്യം ഞായറാഴ്ച ഖാര്‍കിവില്‍ പ്രവേശിച്ചു

കിയെവ്: നിരവധി വിമാനത്താവളങ്ങളും ഇന്ധന സ്റ്റേഷനുകളും മറ്റ് ഇൻസ്റ്റാളേഷനുകളും ആക്രമിക്കുകയും തെക്കൻ മേഖലയിലെ തന്ത്രപ്രധാനമായ തുറമുഖങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്ത റഷ്യൻ സൈന്യം ഞായറാഴ്ച ഉക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിൽ പ്രവേശിച്ചു. റഷ്യൻ അതിർത്തിയിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് ഖാർകിവ്. അതിന് മുമ്പ്, അവർ നഗരത്തിന്റെ പ്രാന്തപ്രദേശത്തായിരുന്നു, നഗരത്തിൽ പ്രവേശിക്കാൻ ശ്രമിച്ചിരുന്നില്ല. ഉക്രേനിയൻ മാധ്യമങ്ങളും സോഷ്യൽ മീഡിയകളും പങ്കിട്ട വീഡിയോകൾ റഷ്യൻ വാഹനങ്ങൾ ഖാർകിവിനെ വട്ടമിടുന്നതും ഒരു വാഹനം റോഡിൽ കത്തുന്നതും കാണിക്കുന്നു. ഷെല്ലാക്രമണത്തിൽ തകർന്നതിനെത്തുടർന്ന് റഷ്യൻ സൈനികർ ഉപേക്ഷിച്ച റഷ്യൻ സൈനിക വാഹനങ്ങൾ ഉക്രേനിയൻ സൈനികർ പരിശോധിക്കുന്നത് കാണാമായിരുന്നു. ഞായറാഴ്ച വൈകുന്നേരം 7 മണിയോടെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്ത വാർത്ത അനുസരിച്ച്, ഖാർകിവിൽ റഷ്യൻ സൈന്യവുമായുള്ള തെരുവ് പോരാട്ടത്തിന് ശേഷം ഉക്രേനിയൻ സൈന്യം നഗരത്തിന്റെ പൂർണ്ണ നിയന്ത്രണം നേടിയിട്ടുണ്ട്. ‘നഗരം പൂർണമായും…

ഉക്രെയ്നിലെ പുടിന്റെ സൈനിക നടപടികൾക്ക് ഉത്തരവാദി ‘ഊമനും’ ‘ദുർബലനു’മായ ബൈഡനാണെന്ന് ട്രംപ്

ഉക്രെയ്നിലെ പുടിന്റെ സൈനിക നടപടികൾക്ക് ഉത്തരവാദി ‘ഊമനും’ ‘ദുർബലനു’മായ ബൈഡനാണെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു. അതേസമയം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ “സ്മാർട്ട്” ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉക്രെയിനുമായുള്ള യുദ്ധം ആരംഭിച്ച് ദിവസങ്ങള്‍ക്കുശേഷം റഷ്യൻ നേതാവിനോടുള്ള അദ്ദേഹത്തിന്റെ പ്രശംസ ഇരട്ടിയായി. ഈ ആഴ്ച ആദ്യം ട്രംപ് പുടിനെ പ്രശംസിക്കുകയും “പ്രതിഭാശാലി” എന്നും “സാമാന്യ ബുദ്ധിയുള്ളവന്‍” എന്നും പുകഴ്ത്തി. ഉക്രെയ്നിൽ സൈനിക നടപടികൾ ആരംഭിക്കാനുള്ള റഷ്യയുടെ തീരുമാനത്തിന് ബൈഡൻ ഭരണകൂടത്തെയാണ് ട്രം‌പ് കുറ്റപ്പെടുത്തിയത്. ശനിയാഴ്ച ഫ്ലോറിഡയിൽ നടന്ന വാർഷിക കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിൽ (സി‌പി‌എസി) സംസാരിക്കവെ, ഉക്രെയ്‌നെ പുടിന്‍ ആക്രമിക്കാൻ കാരണം ബൈഡന്റെ “ബലഹീനത” ആണെന്നും കുറ്റപ്പെടുത്തി. “നമ്മുടെ നേതാക്കൾ ഊമകളാണെന്നതാണ് യഥാർത്ഥ പ്രശ്നം,” ട്രംപ് പറഞ്ഞു. ഉക്രെയ്‌നിലെ റഷ്യയുടെ സൈനിക നടപടിയെ 2020ലെ യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധിപ്പിച്ച അദ്ദേഹം,…

കിയെവിൽ കർഫ്യൂ കാലാവധി നീട്ടി

തലസ്ഥാനമായ കിയെവിൽ, രാത്രി സ്‌ഫോടനങ്ങൾക്കും തെരുവ് കലാപങ്ങൾക്കും ശേഷം കർഫ്യൂ കാലാവധി നീട്ടി. കിയെവിലെ രണ്ട് പാസഞ്ചർ എയർപോർട്ടുകളിലൊന്നിന് സമീപമുള്ള നഗരത്തിന്റെ തെക്ക്-പടിഞ്ഞാറൻ പ്രാന്തപ്രദേശത്തുള്ള ഒരു ബഹുനില കെട്ടിടത്തിൽ മിസൈൽ ഇടിച്ചെന്നും കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായും കിയെവ് മേയർ വിറ്റാലി ക്ലിഷ്‌കോ പറഞ്ഞു. ആറ് സാധാരണക്കാർക്ക് പരിക്കേറ്റതായി ഒരു രക്ഷാപ്രവർത്തകൻ പറഞ്ഞു. നഗരത്തിൽ റഷ്യൻ സൈന്യം നടത്തിയ ആക്രമണത്തെ തുടർന്ന് മേയർ കർഫ്യൂ കാലാവധി നീട്ടി. കീവിൽ വൈകുന്നേരം 5 മുതൽ രാവിലെ 8 വരെ കർശനമായ കർഫ്യൂ പ്രാബല്യത്തിൽ വരുമെന്ന് അദ്ദേഹം പറഞ്ഞു. “കർഫ്യൂ സമയത്ത് റോഡിലിരിക്കുന്ന എല്ലാ സാധാരണക്കാരെയും ശത്രു അട്ടിമറിയുടെയും രഹസ്യാന്വേഷണ ഗ്രൂപ്പുകളുടെയും അംഗങ്ങളായി കണക്കാക്കും,” അദ്ദേഹം പറഞ്ഞു. രണ്ടുദിവസം മുമ്പ് നടപ്പാക്കിയ കർഫ്യൂ രാത്രി 10 മുതൽ രാവിലെ ഏഴുവരെയായിരുന്നു. അതേ സമയം, ശനിയാഴ്ച തലസ്ഥാനമായ കീവിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ബഹുനില…

പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധത്തിനെതിരെ തിരിച്ചടിക്കുമെന്ന് റഷ്യ

ഉക്രൈനിനെതിരായ ആക്രമണത്തെ തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധത്തിന് റഷ്യ തിരിച്ചടിച്ചേക്കുമെന്ന് ഒരു മുതിർന്ന റഷ്യൻ ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി. ആണവായുധ കരാറിൽ നിന്ന് റഷ്യ പിൻവാങ്ങുമെന്നും പാശ്ചാത്യ രാജ്യങ്ങളുടെ ആസ്തി മരവിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ നേതൃത്വത്തിലുള്ള സെക്യൂരിറ്റി കൗൺസിലിന്റെ ഡെപ്യൂട്ടി ഹെഡ് ദിമിത്രി മെദ്‌വദേവ്, യുഎസും യൂറോപ്യൻ യൂണിയനും മറ്റ് രാജ്യങ്ങളും റഷ്യയ്‌ക്കെതിരെ ചുമത്തിയ കടുത്ത ഉപരോധം പാശ്ചാത്യ രാജ്യങ്ങളുടെ “രാഷ്ട്രീയ കഴിവില്ലായ്മ”യുടെ പ്രതിഫലനമായി തള്ളിക്കളഞ്ഞു. റഷ്യൻ സോഷ്യൽ മീഡിയയായ VKontakte-ലെ തന്റെ പേജിൽ പോസ്റ്റ് ചെയ്ത അഭിപ്രായങ്ങളിൽ, ഉപരോധം മോസ്കോയ്ക്ക് പാശ്ചാത്യവുമായുള്ള ബന്ധം പൂർണ്ണമായും അവലോകനം ചെയ്യാൻ അവസരം നൽകുമെന്ന് മെദ്‌വദേവ് പറഞ്ഞു. യുഎസിന്റെയും റഷ്യയുടെയും ആണവായുധങ്ങൾ പരിമിതപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പുതിയ START ആണവായുധ നിയന്ത്രണ ഉടമ്പടിയിൽ നിന്ന് റഷ്യയും പിന്മാറുമെന്ന് അദ്ദേഹം പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കാനുള്ള…

ഉക്രെയിനില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ക്ക് സഹായഹസ്തവുമായി വൈസ്മെന്‍സ് ക്ലബ്ബ് ഓഫ് ഫിലഡല്‍‌ഫിയ

ഉക്രെയിനിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് ദുരിതം അനുഭവിക്കുന്ന ജനതയ്ക്ക് സഹായഹസ്തവുമായി വൈസ്മെൻസ് ക്ലബ് ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ. യുദ്ധമുഖത്തു നിന്നും പ്രാണരക്ഷാർത്ഥം പലായനം ചെയ്യുന്ന മലയാളി വിദ്യാർത്ഥികൾക്ക് സഹായമെത്തിക്കാനും, അതോടൊപ്പം യുണൈറ്റഡ് ഉക്രേനിയൻ അമേരിക്കന്‍ റിലീഫ് കമ്മിറ്റിയുമായി ചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ശേഖരിക്കുവാനും ഇന്ന് ചേർന്ന അടിയന്തര കമ്മിറ്റി തീരുമാനിച്ചു. നല്ലവരായ എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നതോടൊപ്പം, നിങ്ങളാൽ കഴിയുന്ന സംഭാവന ഇന്ന് തന്നെ വൈസ്മെൻസ് ക്ലബ്ബ് ഓഫ് ഗ്രേറ്റർ ഫിലഡൽഫിയയുടെ വെൻമോ അക്കൗണ്ടിലേക്ക് അയക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: ബിനു സി തോമസ് (പ്രസിഡൻറ്) 215-252-6643, ലിജോ ജോർജ് (സെക്രട്ടറി) 215-776-7940, ബിനു മത്തായി (ട്രഷറാർ) 215-987-9280.

സൂര്യനും ശ്വാനനും (കവിത)

സൂര്യനെ നോക്കിയെത്ര ശ്വാനന്മാർ കുരച്ചാലും, സൂര്യന്റെ തേജസ്സെങ്ങാൻ, കുറയാൻ പോകുന്നുണ്ടോ? ചന്ദ്രനെ നോക്കിയെത്ര, മൂങ്ങകൾ തേങ്ങിയാലും, ചന്ദ്രന്റെ പ്രഭയെങ്ങാൻ കുറയാൻ പോകുന്നുണ്ടോ? ക്ഷീര സാഗരത്തിൽ പോയ്, കഴുകൻ കുളിച്ചാലും, കൃഷ്ണപരുന്തായ് തന്നെ മാറ്റുവാൻ കഴിയുമോ? കൂപ മണ്ഡൂകമെത്ര, ‘ക്രാം‘, ‘പ്രാം’, ശബ്ദിച്ചാലും, കൂജനം ചെയ്യുമൊരു കുയിലായ് മാറീടുമോ? കേവലമൊരു കോഴി, യെത്രയുദ്യമിക്കിലും, എവരേം ആകർഷിക്കും, പരുന്തായ് പറക്കുമോ? സ്വന്തം പരിമിതികളപ്പാടെ, മറന്നല്ലോ, സംപൂർണ്ണർ തങ്ങളെന്നു, പലരും കരുതുന്നു? വിസ്മയം തോന്നും വിധം അജ്ഞാനമേറും നേരം വിസ്മരിക്കയാണവർ, മുഖ്യമാമൊരു കാര്യം! ‘വിദ്യയിലുയരുമ്പോൾ, വിത്തത്തിൽ വളരുമ്പോൾ, വിനയമാകും മഹാ, ഗുണവും, വളരണം!’ സർവ്വജ്ഞൻ താനെന്നോർത്തു, വീമ്പടിച്ചിരിപ്പോർക്കു സർവ്വനാശം താനെന്ന,വാസ്തവം മറക്കുന്നു! ശ്വാനന്മാരാഹോരാത്രം,കൂട്ടമായ് കുരച്ചാലും, വാനിലെ സൂര്യൻ തെല്ലും, കൂസാതെ ജ്വലിക്കുന്നു! കാർമ്മുകിൽ വാനിൽ വന്നു, മഴയായ് വർഷിച്ച പി- ന്നോർമ്മയായ് മാറും പോലെ,യല്ലയോ മനുഷ്യനും! മറഞ്ഞു പോകും ഹൃസ്വ, ജീവിത…