ജനാധിപത്യത്തെയും ഭരണഘടനയെയും കുറിച്ചുള്ള ആശങ്കകൾ ഉയർത്തി അമേരിക്കയിൽ ട്രംപിന്റെ നയങ്ങൾക്കെതിരെ ജനരോഷം ആളിക്കത്തുന്നു

വാഷിംഗ്ടൺ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കീഴിലുള്ള സർക്കാർ സ്വേച്ഛാധിപത്യത്തിലേക്ക് അതിവേഗം വഴുതിവീഴുന്നതിനെ അപലപിച്ച് “രാജാക്കന്മാരില്ല” എന്ന മുദ്രാവാക്യവുമായി ശനിയാഴ്ച യുഎസിലെ വിവിധ നഗരങ്ങളിൽ ജനരോഷം ആളിക്കത്തിച്ച് പ്രതിഷേധക്കാർ മാർച്ച് നടത്തി. “പ്രതിഷേധത്തേക്കാൾ ദേശസ്നേഹമൊന്നുമില്ല” അല്ലെങ്കിൽ “ഫാസിസത്തെ ചെറുക്കുക” എന്നെഴുതിയ ബാനറുകൾ വഹിച്ചുകൊണ്ട് ജനങ്ങള്‍ ന്യൂയോർക്ക് നഗരത്തിലെ ടൈംസ് സ്ക്വയറിൽ ഒത്തുകൂടി, ബോസ്റ്റൺ, അറ്റ്ലാന്റ, ചിക്കാഗോ എന്നിവിടങ്ങളിലെ പാർക്കുകളിൽ ആയിരക്കണക്കിന് പേരാണ് റാലികളില്‍ പങ്കെടുത്തത്. വാഷിംഗ്ടണിലും ലോസ് ഏഞ്ചൽസിലും പ്രതിഷേധക്കാർ മാർച്ച് നടത്തി, റിപ്പബ്ലിക്കൻ നേതൃത്വത്തിലുള്ള നിരവധി സംസ്ഥാനങ്ങളിലെ തലസ്ഥാനങ്ങൾക്ക് പുറത്ത്, മൊണ്ടാനയിലെ ബില്ലിംഗ്സിലെ ഒരു കോടതിക്ക് പുറത്ത്, നൂറുകണക്കിന് ചെറിയ പൊതു ഇടങ്ങളിൽ കുത്തിയിരിപ്പ് സമരം നടത്തി. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി പ്രതിഷേധങ്ങളെ “ഹേറ്റ് അമേരിക്ക” റാലികൾ എന്ന് അപലപിച്ചു, പക്ഷേ പലയിടത്തും അവ ഒരു തെരുവ് പാർട്ടിയോട് സാമ്യമുള്ളതായിരുന്നു. മാർച്ചിംഗ് ബാൻഡുകൾ, ആളുകൾക്ക് ഒപ്പിടാൻ കഴിയുന്ന…

‘ബുഡാപെസ്റ്റ് ഉച്ചകോടിയിൽ പങ്കെടുത്ത് പുടിനുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് സെലെൻസ്‌കി

വാഷിംഗ്ടൺ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെതിരെ കടുത്ത നിലപാട് സ്വീകരിക്കണമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ആവശ്യപ്പെട്ടു. ബുഡാപെസ്റ്റിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുമെന്നും ആവശ്യപ്പെട്ട ആയുധങ്ങളില്ലാതെ യു.എസ്. വിടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഹമാസുമായുള്ള വിജയകരമായ വെടിനിർത്തൽ സമയത്ത് ട്രംപ് പുടിനുമേൽ കൂടുതൽ സമ്മർദ്ദം ചെലുത്തേണ്ടതുണ്ടെന്ന് ഒരു വാർത്താ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സെലെൻസ്‌കി പറഞ്ഞു. പുടിൻ സമാനമായ നിലപാടിലാണെന്നും എന്നാൽ ഹമാസിനേക്കാൾ ശക്തനാണെന്നും അതിനാൽ കൂടുതൽ സമ്മർദ്ദം ആവശ്യമാണെന്നും സെലെൻസ്‌കി പറഞ്ഞു. യുദ്ധത്തിന്റെ വ്യാപ്തിയും ലോകത്തിലെ രണ്ടാമത്തെ വലിയ സൈന്യമെന്ന നിലയിൽ റഷ്യയുടെ സ്ഥാനവും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഈ നിരീക്ഷണം നടത്തിയത്. സമ്മർദ്ദത്തിന് വഴങ്ങി യുഎസ് ടോമാഹോക്ക് മിസൈലുകൾ നൽകുമെന്ന് ഉക്രേനിയൻ പ്രസിഡന്റ് പ്രതീക്ഷിച്ചിരുന്നു, എന്നാൽ ട്രംപ് ഭരണകൂടം പിന്നീട് ഇക്കാര്യം മാറ്റിവച്ചു. അതേസമയം, പ്രസിഡന്റ് ട്രംപ്…

‘ഇന്ത്യ റഷ്യയുമായുള്ള എണ്ണ വ്യാപാരം നിർത്തിയില്ലെങ്കിൽ ഇനിയും കനത്ത തീരുവ ചുമത്തുമെന്ന് ട്രം‌പിന്റെ മുന്നറിയിപ്പ്

റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടർന്നാൽ ഇന്ത്യയ്ക്ക് വീണ്ടും കനത്ത തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രി മോദി അങ്ങനെ ചെയ്യില്ലെന്ന് തനിക്ക് ഉറപ്പ് നൽകിയതായി ട്രംപ് അവകാശപ്പെട്ടു. എന്നാല്‍, അത്തരം ചർച്ചകള്‍ നടന്നിട്ടില്ലെന്ന് നിഷേധിക്കുകയും തങ്ങളുടെ എണ്ണ നയം ദേശീയ താൽപ്പര്യങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വാഷിംഗ്ടണ്‍: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ ഇന്ത്യ കനത്ത ഇറക്കുമതി തീരുവ, അതായത് താരിഫ് നൽകേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പ് നൽകിയതായി ട്രംപ് അവകാശപ്പെട്ടു. എയർഫോഴ്‌സ് വണ്ണിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. “റഷ്യൻ എണ്ണയുടെ കാര്യം താൻ ചെയ്യില്ലെന്ന് മോദി എന്നോട് പറഞ്ഞു,…

ഒക്കലഹോമ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്പ്: മൂന്ന് പേർക്ക് പരിക്ക്

ഒക്ക്ലഹോമ:ഒക്ക്ലഹോമയിലെ സ്റ്റിൽവാട്ടറിൽ സ്ഥിതി ചെയ്യുന്ന ഒക്ക്ലഹോമ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ റെസിഡൻഷ്യൽ ഹാളിന് പുറത്തുണ്ടായ വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. പരിക്കേറ്റവരിൽ ഒരാൾ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയാണ്. ഒക്ടോ:19-ന് പുലർച്ചെ 3:40ഓടെയാണ് കാർറിക്കർ ഈസ്റ്റ് റെസിഡൻഷ്യൽ ഹാളിന് സമീപം വെടിവെപ്പ് നടന്നത്. ക്യാമ്പസിന് പുറത്തുള്ള സ്വകാര്യ പാർട്ടിക്കു ശേഷം ചിലർ യൂണിവേഴ്സിറ്റിയിലേക്ക് തിരിച്ചെത്തിയപ്പോഴാണ് വെടിവെപ്പ് ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. മൂന്നു പേരെയും ഒക്ക്ലഹോമ സിറ്റി, ടൾസയിലെ ആശുപത്രികളിലേക്ക് മാറ്റി. കുറ്റവാളികളെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. വെടിവെപ്പിന്റെ സാഹചര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രശ്‌നത്തിന്റെ തുടക്കം സ്റ്റിൽവാട്ടറിലെ പെയിൻ കൗണ്ടി എക്സ്പോ സെന്ററിൽ നടന്ന പാർട്ടിയിലുണ്ടായ തർക്കമാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെകുറിച്ചു  വിവരം ലഭികുന്നവർ ഒഎസ്യു പൊലീസ് ഡിപ്പാർട്മെന്റുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.

സി.എസ്.ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് വാർഷിക കണ്‍വെൻഷൻ ഒക്ടോ: 24 മുതൽ

ഡാലസ്: സി.എസ്.ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ്  വാർഷിക ത്രിദിന കണ്‍വെൻഷൻ ഒക്ടോ: 24 , 25 26 തിയ്യതികളിൽ നടത്തപ്പെടുന്നു . വെള്ളി, ശനി  ദിവസങ്ങളിൽ വൈകീട്ട് 6 :30 നും കടശ്ശി യോഗം ഞായറാഴ്ച രാവിലെ നടക്കുന്ന ശുശ്രുഷായോടനുബന്ധിച്ചുമാണ് ക്രമീകരിച്ചിരിക്കുന്നത് .MESSIAH IN CARNATION-എന്ന വിഷയത്തെ അധികരിച്ചു റവ. ലിജോ ടി. ജോർജ് (സി.എസ്.ഐ ക്രൈസ്റ്റ് ചർച്ച്, പെൻസിൽവാനിയ) മുഖ്യ പ്രഭാഷണം നടത്തും സുവിശേഷ യോഗങ്ങളിലേക്കു ഏവരേയും പ്രാർത്ഥനാപൂർവ്വം ക്ഷണിക്കുന്നതായി സി.എസ്.ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് ഭാരവാഹികൾ അറിയിച്ചു കൂടുതൽ വിവരങ്ങൾക്കു റവ രജീവ് സുഗു

മാര്‍ത്തോമ്മാ സഭ “മാനവ സേവാ പുരസ്‌കാരം” ബോസ്റ്റണിലെ നിന്നുള്ള ഡോ. ജോര്‍ജ് എബ്രഹാമിന്

ന്യൂയോർക്ക് : മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭ ഏര്‍പ്പെടുത്തിയ ‘മാര്‍ത്തോമ്മാ മാനവ സേവാ പുരസ്‌കാരം’ ഈ വര്‍ഷം ബോസ്റ്റണിൽ നിന്നുള്ള കാര്‍മല്‍ മാര്‍ത്തോമ്മാ ചര്‍ച്ച് അംഗവും നോർത്ത് അമേരിക്ക മാര്‍ത്തോമ്മാ സഭയുടെ നിയമകാര്യ സമിതി സജീവ അംഗമായ ഡോ. ജോര്‍ജ് എം എബ്രഹാമിന് നല്‍കി. ആരോഗ്യമേഖലയില്‍ നടത്തിയ സുതാര്യ സേവനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം. 2025 ഒക്ടോബര്‍ 2-ന് തിരുവല്ലയിലെ ഡോ. അലക്സാണ്ടര്‍ മാര്‍ത്തോമ്മാ മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സഭയുടെ മെത്രാപ്പൊലീത്താ ഡോ. തിയോദോഷ്യസ് മാര്‍ത്തോമ്മാ ബഹുമതിപൂര്വം പുരസ്‌കാരം സമ്മാനിച്ചു. ഡോ. ജോര്‍ജ് എബ്രഹാം സെയിന്റ് വിന്‍സന്റ് ആശുപത്രിയിലെ മെഡിസിന്‍ ഡിപ്പാര്‍ട്‌മെന്റ് ഹെഡും, മസാച്യുസെറ്റ്സ് സര്‍വകലാശാല മെഡിക്കല്‍ സ്‌കൂളില്‍ പ്രൊഫസറുമാണ്. Infectious Diseases എന്ന മേഖലയിലും പ്രമുഖനാണ്. American College of Physicians-ന്റെ മുന്‍ പ്രസിഡന്റും, US ഫിസിഷ്യന്‍ ലൈസന്‍സിംഗിന് നേതൃത്വം നല്‍കുന്ന വിവിധ സ്ഥാപനങ്ങളില്‍ ചെയര്‍മാനുമായിട്ടും…

പ്രസന്നൻ പിള്ളയുടെ മാതാവിന്റെ നിര്യാണത്തിൽ കെ.എച്ച്.എൻ.എ. അനുശോചിച്ചു

കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ നേതൃനിരയോടെപ്പം കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെ കാലമായി നിസ്വാർത്ഥമായി പ്രവർത്തിക്കുകയും സാമ്പത്തിക പരാധീനതയുള്ള മലയാളി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് നല്കുന്നതുൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് രൂപം നൽകുകയും, അമേരിക്കൻ മലയാളികളുടെ വിവിധ പൊതുമണ്ഡലങ്ങളിൽ സജീവ സാന്നിധ്യവും , ഇപ്പോഴത്തെ കെ.എച്ച്.എൻ.എ. ഡയറക്ടർ ബോർഡ് മെമ്പറുമായ പ്രസന്നൻ പിള്ളയുടെ മാതാവ് ചെല്ലമ്മ അമ്മയുടെ നിര്യാണത്തിൽ പ്രസിഡന്റ് ടി.ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ കൂടിയ കെ.എച്ച്.എൻ.എ. നേതൃയോഗം അനുശോചിച്ചു. കേരളത്തിൽ പന്തളം നൂറനാട് തറവാട്ട് വീട്ടിൽ വാർധക്യ സഹജമായ അസുഖത്താൽ അന്തരിച്ച ചെല്ലമ്മ അമ്മ പരേതനായ കുഞ്ഞുപിള്ള കുറുപ്പിന്റെ സഹധർമ്മിണിയാണ്. അടുത്ത കുടുംബാംഗങ്ങളായ പ്രസന്നൻ പിള്ള ഭാര്യ ഡോ:അനിത പിള്ള, സുരേഷ് കുമാർ, ഷൈലജ,ഗിരിജ രാമകൃഷ്ണൻ, രാമകൃഷ്ണ പിള്ള, ശ്രീനിവാസൻ, ആശ ലക്ഷ്മി എന്നിവരുടെയും മറ്റു ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായും സെക്രട്ടറി സിനു നായർ അവതരിപ്പിച്ച അനുശോചന പ്രമേയം…

ഡാളസ് കേരളാ അസോസിയേഷൻ തിരഞ്ഞെടുപ്പ്-ജേക്കബ് സൈമൺ ഇലക്ഷൻ കമ്മീഷ്ണർ

ഡാളസ് :കേരളാ അസോസി യേഷൻ ഓഫ് ഡാലസ് 2026-27 വർഷങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് .നേത്ര്വത്വം  നൽകുന്നതിന് ജേക്കബ് സൈമൺ (ഇലക്ഷൻ കമ്മീഷ്ണർ ) , പീറ്റർ നെറ്റോ, മാത്യു കോശി അസിസ്റ്റൻ്റ് ഇലക്ഷൻ കമ്മീഷനറൻമാർ) എന്നിവർ ഉൾപ്പെടുന്ന ഒരു കമ്മീറ്റിയെ  തിരഞ്ഞെടുത്തു.ഒക്ടോബര് 31 നാണു തിരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക  നൽകുന്നതിനുള്ള അവസാന തിയ്യതി. 1976 ൽ സ്ഥാപിതമായ സംഘടന  അമ്പതാം വർഷത്തിലേക്ക് പ്രാവേശിക്കുമ്പോൾ ഒരു വർഷം നീണ്ടു നിൽക്കുന്ന വലിയ ആഘോഷ പരിപാടികൾ  അസോസി യേഷൻ ആസൂത്രണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനനുയോജ്യമായ  ഒരു  ഭരണ സമിതിയെ  സമവായത്തിലൂടെ അധികാരത്തിലേറ്റണമെന്നാണ് ഭൂരിപഷം അംഗങ്ങളും ആഗ്രഹിക്കുന്നത്  അതിനുള്ള അണിയറ പ്രവർത്തനങ്ങൾക്കു മുതിർന്ന അംഗങ്ങളും മുൻ ഭാരവാഹികളും നേത്ര്വത്വം നൽകുന്നു.

റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപിന് മുന്നിൽ പുടിന്റെ നിബന്ധനകള്‍

വാഷിംഗ്ടൺ : ഈ ആഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വ്യവസ്ഥകൾ മുന്നോട്ടു വെച്ചു. കിഴക്കൻ ഉക്രെയ്‌നിലെ തന്ത്രപരമായി പ്രധാനപ്പെട്ട ഡൊണെറ്റ്‌സ്ക് മേഖലയുടെ പൂർണ്ണ നിയന്ത്രണം കീവ് കൈമാറണമെന്നാണ് പുടിന്റെ ആവശ്യം. ഉക്രെയ്ൻ സൈന്യം ശക്തമായി വേരൂന്നിയിരിക്കുന്ന ഈ പ്രദേശം പിടിച്ചെടുക്കാൻ പുടിന്റെ 11 വർഷത്തെ ശ്രമം പരാജയപ്പെട്ടുവെന്ന് പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയിൽ സംസാരിച്ച രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു. സംഘർഷത്തെ ഒരു സ്തംഭനാവസ്ഥയിലേക്ക് മാറ്റിയ റഷ്യയുടെ ദീർഘകാല അവകാശവാദങ്ങളെ ഈ ആവശ്യം പ്രതിഫലിപ്പിക്കുന്നു. ട്രംപ് ഈ വിഷയത്തിൽ പരസ്യമായി അഭിപ്രായം പറഞ്ഞിട്ടില്ല. ഡൊനെറ്റ്സ്കിന് പകരമായി സപോരിഷിയയും ഖേർസണിന്റെ ചില ഭാഗങ്ങളും തിരികെ നൽകാമെന്ന് പുടിൻ വാഗ്ദാനം ചെയ്തു. ചില വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ ഈ പുരോഗതി പരിഗണിച്ചപ്പോൾ, ഒരു യൂറോപ്യൻ…

അഞ്ചാമത് എക്കോ ഹ്യൂമാനിറ്റേറിയൻ അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു

ന്യൂയോർക്ക്: ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും നമ്മുടെ സമൂഹത്തിൽ വിവിധ സാഹചര്യങ്ങളാൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുമായി ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡ് കേന്ദ്രീകൃതമായി രൂപീകരിക്കപ്പെട്ട് പ്രവർത്തിക്കുന്ന “എക്കോ” (ECHO – Enhance Community through Harmonious Outreach) എന്ന ചാരിറ്റി സംഘടന അഞ്ചാമത് ഹ്യുമാനിറ്റേറിയൻ അവാർഡിന് അർഹരായവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. നവംബർ 22 ശനിയാഴ്ച വൈകിട്ട് 5:30-ന് ബെത്‌പേജിലുള്ള ദി സ്റ്റെർലിങ് ബാങ്ക്വെറ്റ് ഓഡിറ്റോറിയത്തിൽ വച്ച് (THE STERLING BANQUET HALL, 345 Hicksville Road, Bethpage, NY 11714) നടക്കുന്ന വാർഷിക ഡിന്നർ ഫണ്ട് റൈസർ പ്രോഗ്രാമിൽ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് അവാർഡ് സമ്മാനിക്കുന്നതാണ്. 2,500 ഡോളറും പ്രശംസാ ഫലകവുമാണ് അവാർഡായി ലഭിക്കുന്നത്. സാമൂഹിക പുരോഗമനത്തിനായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഹ്യുമാനിറ്റേറിയൻ അവാർഡ് നൽകുന്നത്. അവാർഡിന് അർഹരാകുന്നതിനുള്ള നിബന്ധനകൾ (1) അവാർഡിന് അപേക്ഷിക്കുന്നവർ വ്യക്തികളായോ ചെറിയ ഗ്രൂപ്പായോ സാമൂഹിക…