സഫേൺ (ന്യൂയോർക്ക്): നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിൻറെ ഒരു പ്രതിനിധി സംഘം ഡിസംബർ 28 ഞായറാഴ്ച, സെയിന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു. ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ), ഡോ. റെബേക്ക പോത്തൻ (സുവനീർ എഡിറ്റർ), മാത്യു ജോഷ്വ (മുൻ ട്രഷറർ), സജി എം. പോത്തൻ (മുൻ ഫിനാൻസ് മാനേജർ/ഭദ്രാസന കൗൺസിൽ അംഗം), ഈതൻ കോട്ടുമത (ഫിനാൻസ്), ആരോൺ ജോഷ്വ (എന്റർടൈൻമെന്റ്), ജസ്റ്റിൻ ജോൺ (സോഷ്യൽ മീഡിയ), ആഞ്ജലീന ജോഷ്വ (രജിസ്ട്രേഷൻ), ഇവാൻ കോട്ടുമത (സുവനീർ), ജയാ ജോൺ (എന്റർടൈൻമെന്റ്), ജോഷ്വ വർഗീസ് (സ്പോർട്സ്) എന്നിവർ കോൺഫറൻസ് കോൺഫറൻസ് പ്രതിനിധികളായി പങ്കെടുത്തു. വികാരി ഫാ. ഡോ. രാജു വർഗീസ് കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു. ആത്മീയ ഉണർവിന് വർഷങ്ങളായി കോൺഫറൻസ് നൽകുന്ന പ്രചോദനവും നേതൃത്വവും അഭികാമ്യമാണെന്നും എല്ലാവരും കോൺഫറൻസിൽ പങ്കെടുത്ത്…
Category: AMERICA
ഡാളസിൽ ഡേറ്റിംഗ് ആപ്പ് വഴിയുള്ള കൂടിക്കാഴ്ച കൊലപാതകത്തിൽ കലാശിച്ചു; യുവാവ് അറസ്റ്റിൽ
ഡാളസ്: ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട ദമ്പതികളെ വെടിവെച്ച കേസിൽ 26-കാരനായ നോഹ ട്രൂബയെ ഡാളസ് പോലീസ് അറസ്റ്റ് ചെയ്തു. വടക്കുപടിഞ്ഞാറൻ ഡാളസിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. വെടിയേറ്റ 57-കാരിയായ ഗ്വാഡലൂപ്പ് ഗോൺസാലസ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടാമത്തെയാൾ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയും ദമ്പതികളും ഒന്നിച്ച് മദ്യപിക്കുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ദമ്പതികൾ തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും അതിനാലാണ് വെടിവെച്ചതെന്നുമാണ് പ്രതിയുടെ വാദം. സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ ഡ്രോൺ നിരീക്ഷണത്തിലൂടെയാണ് പോലീസ് കണ്ടെത്തിയത്. ഹൈവേയ്ക്ക് സമീപം ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ. നിലവിൽ നോഹ ട്രൂബ ഡാളസ് കൗണ്ടി ജയിലിലാണ്. ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു.
എഫ്.സി.സി ഡാളസ് ‘വെടിക്കെട്ട് കപ്പ്’ വാർഷിക ഫുട്ബോൾ ടൂർണമെന്റ്: ആവേശപ്പോരാട്ടത്തിനൊടുവിൽ വിജയികളെ പ്രഖ്യാപിച്ചു
കരോൾട്ടൻ/ടെക്സാസ് : ഡാളസിലെ പ്രമുഖ മലയാളി ഫുട്ബോൾ ക്ലബ്ബായ എഫ്.സി.സി ഡാളസ്, കരോൾട്ടൻ (FCC Dallas) സംഘടിപ്പിച്ച വാർഷിക ഇന്റേണൽ ഫുട്ബോൾ ടൂർണമെന്റ് ആവേശകരമായി സമാപിച്ചു. ക്ലബ് അംഗങ്ങൾക്കിടയിൽ സൗഹൃദവും, കായികക്ഷമതയും ഒപ്പം പുതിയ കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ടൂർണമെന്റിൽ മികച്ച പ്രകടനമാണ് താരങ്ങൾ കാഴ്ചവെച്ചത്. ക്ലബ്ബ് അംഗങ്ങളെ വിവിധ ടീമുകളായി തിരിച്ചുള്ള മത്സരത്തിൽ ആബേൽ ബിജു ജേക്കബ്, നെവിൻ പുത്തൻപുരക്കൽ , ഡിംപു ജോൺ, അരുൺ ബേസിൽ വർഗീസ് , മനു ഗോവിന്ദ് മോഹൻ, പ്രശാന്ത് ബാലകൃഷ്ണൻ എന്നിവർ ടീം ക്യാപ്റ്റന്മാരായി നേതൃത്വം നൽകി. പരിക്കിനെപ്പോലും അവഗണിച്ച് ടീമിനെ പ്രോത്സാഹിപ്പിക്കാൻ എത്തിയ ക്യാപ്റ്റന്മാരുടെ സാന്നിധ്യം ടൂർണമെന്റിലുടനീളം വലിയ ആവേശം പകർന്നു. അഗസ്റ്റിൻ മാണി, സബിൻ സെബാസ്ററ്യൻ, പോൾ സാബു എന്നിവരായിരുന്നു കോർഡിനേറ്ററുമാരായി പ്രവർത്തിച്ചു ടൂർണമെന്റ് വിജയകരമാക്കിയത്. ജോജോ കോട്ടക്കൽ (സിഇഒ,…
ഡാളസ് ചരിത്രത്തിലെ ഏറ്റവും പഴക്കമേറിയ തിരോധാനം തെളിയിച്ചു പോലീസ് ,52 വർഷത്തെ കാത്തിരിപ്പിന് അന്ത്യം
ഡാളസ്: അരനൂറ്റാണ്ടിലധികം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ, ഡാളസ് പോലീസ് ചരിത്രത്തിലെ ഏറ്റവും പഴക്കമേറിയ തിരോധാനം തെളിയിച്ചു. 1973-ൽ കാണാതായ 16 വയസ്സുകാരൻ നോർമൻ പ്രാറ്ററിനെയാണ് (Norman Prater) ദശാബ്ദങ്ങൾക്ക് ശേഷം ഒരു പഴയ ചിത്രത്തിന്റെ സഹായത്തോടെ തിരിച്ചറിഞ്ഞത്. 1973 ജനുവരി 14-ന് കിഴക്കൻ ഡാളസിൽ സുഹൃത്തുക്കളോടൊപ്പം നടന്നുപോകുമ്പോഴാണ് നോർമനെ അവസാനമായി കണ്ടത്. പിന്നീട് ആ കൗമാരക്കാരനെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. നോർമനെ കാണാതായി ആറു മാസത്തിന് ശേഷം, സൗത്ത് ടെക്സസിലെ റോക്ക് പോർട്ടിൽ വെച്ച് ഒരു വാഹനാപകടത്തിൽ (Hit-and-run) തിരിച്ചറിയാത്ത ഒരു യുവാവ് കൊല്ലപ്പെട്ടിരുന്നു. അന്ന് ആ മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. 2025 അവസാനത്തോടെ അരാൻസാസ് കൗണ്ടി മെഡിക്കൽ എക്സാമിനറുടെ ഓഫീസിൽ നിന്ന് ലഭിച്ച അപകടത്തിൽപ്പെട്ട യുവാവിന്റെ പുതിയ ചിത്രം കേസിലെ നിർണ്ണായക തെളിവായി. ഈ ചിത്രം നോർമന്റെ സഹോദരൻ തിരിച്ചറിഞ്ഞതോടെയാണ് ദുരൂഹത നീങ്ങിയത്. നോർമന്റെ മൂത്ത സഹോദരനാണ് ചിത്രത്തിലെ…
ഡാലസിൽ ആവേശമായി ഡബ്ല്യു.എം.സി ഗ്ലോബൽ കോൺഫറൻസ് കിക്കോഫ്; ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളോടെ നോർത്ത് ടെക്സാസ് പ്രൊവിൻസ് മാറ്റുകൂട്ടി
ഡാളസ്: വേൾഡ് മലയാളീ കൗൺസിലിൽ (WMC) നടത്തുന്ന പതിനഞ്ചാമത് ബൈനിയൽ ഗ്ലോബൽ കോൺഫറൻസ് 2026 ആഗസ്റ്റ് 21 മുതൽ 24 വരെ തീയതികളിൽ ഡാലസിൽ നടക്കും. ഇതിന്റെ കിക്കോഫ് ഡാലസിൽ ജനുവരി മൂന്നിന് നടന്നു. ഇതോടൊപ്പം ചടങ്ങുകൾ പ്രൗഢഗംഭീരംമാക്കി നോർത്ത് ടെക്സാസ് പ്രൊവിൻസിന്റെ നേതൃത്വത്തിൽ ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളും നടന്നു. പ്രൊവിൻസ് പ്രസിഡന്റ് ആൻസി തലച്ചെല്ലൂരിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖരും കൗൺസിൽ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. എമ്മാ റോബിന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തിൽ ആൻസി തലച്ചെല്ലൂർ സ്വാഗതം ആശംസിച്ചു. പരമ്പരാഗതമായ നിലവിളക്ക് കൊളുത്തൽ ചടങ്ങോടെ ആഘോഷ പരിപാടികൾക്ക് ഔദ്യോഗിക തുടക്കമായി. റവ. ഫാ. ബേസിൽ എബ്രഹാം മുഖ്യപ്രഭാഷണം നടത്തി, ക്രിസ്മസ് – പുതുവത്സര സന്ദേശം കൈമാറി. പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങ്: ചടങ്ങിൽ, ഡബ്ല്യു.എം.സി ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ള…
ഹൗസ് ചൈന പാനലിലെ നേതൃസ്ഥാനം ഒഴിയാൻ രാജാ കൃഷ്ണമൂർത്തി; പകരം റോ ഖന്ന എത്തും
വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ജനപ്രതിനിധി സഭയിലെ തന്ത്രപ്രധാനമായ ‘ചൈന സെലക്ട് കമ്മിറ്റി’യുടെ (House Select Committee on China) റാങ്കിംഗ് മെംബർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ രാജാ കൃഷ്ണമൂർത്തി ഈ മാസം അവസാനം സ്ഥാനമൊഴിയും. മൂന്ന് വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം പടിയിറങ്ങുന്നത്. ചരിത്രപരമായ പദവി: ഒരു കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനോ റാങ്കിംഗ് മെംബറോ ആകുന്ന ആദ്യ ദക്ഷിണേഷ്യൻ വംശജനാണ് രാജാ കൃഷ്ണമൂർത്തി. തന്നെ ഈ സ്ഥാനത്തേക്ക് നിയമിച്ച ഡെമോക്രാറ്റിക് നേതാവ് ഹക്കിം ജെഫ്രീസിനോട് അദ്ദേഹം നന്ദി അറിയിച്ചു. സ്ഥാനമൊഴിയുന്നതിന്റെ ഔദ്യോഗിക കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും, രാജാ കൃഷ്ണമൂർത്തി നിലവിൽ യു.എസ് സെനറ്റിലേക്ക് മത്സരിക്കുന്നതിനാൽ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ തീരുമാനമെന്ന് കരുതപ്പെടുന്നു. രാജാ കൃഷ്ണമൂർത്തിക്ക് പകരം മറ്റൊരു ഇന്ത്യൻ വംശജനായ റോ ഖന്ന സമിതിയിലെ മുതിർന്ന ഡെമോക്രാറ്റിക് അംഗമായി ചുമതലയേൽക്കുമെന്ന് ഹക്കിം ജെഫ്രീസ് അറിയിച്ചു.…
നിക്കോളാസ് മഡുറോയുടെയും അദ്ദേഹത്തിന്റെ 37 കൂട്ടാളികളുടെയും എല്ലാ സ്വത്തുക്കളും സ്വിറ്റ്സർലൻഡ് കണ്ടുകെട്ടി
ന്യൂയോര്‍ക്ക്: ന്യൂയോർക്കിലെ കോടതിയിൽ നിക്കോളാസ് മഡുറോ ഹാജരാകുമ്പോൾ, യൂറോപ്പിൽ നിന്ന് അദ്ദേഹത്തിന് അത്ര സുഖകരമല്ലാത്ത വാര്‍ത്തയാണ് ലഭിച്ചത്. തിങ്കളാഴ്ചത്തെ ചരിത്രപരമായ തീരുമാനത്തിൽ, മുൻ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെയും അദ്ദേഹത്തിന്റെ 37 അടുത്ത കൂട്ടാളികളുടെയും സ്വിറ്റ്സർലൻഡിൽ കൈവശം വച്ചിരുന്ന എല്ലാ സ്വത്തുക്കളും സ്വിസ് ഫെഡറൽ കൗൺസിൽ മരവിപ്പിച്ചു, ഇത് ഉടനടി പ്രാബല്യത്തിൽ വരും. നിലവിലെ അസ്ഥിരമായ സാഹചര്യം മുതലെടുത്ത് മഡുറോയും കൂട്ടാളികളും സ്വിസ് ബാങ്കുകളിൽ നിന്ന് ഫണ്ട് പിൻവലിക്കുന്നത് തടയുന്നതിനാണ് സ്വിസ് സർക്കാർ ഈ നടപടി സ്വീകരിച്ചത്. ഫെഡറൽ ആക്ട് ഓൺ ദി ഫ്രീസിങ് ആൻഡ് റീസ്റ്റിറ്റ്യൂഷൻ ഓഫ് ഇലിസിറ്റ് ആസ്തികൾ (FIAA) പ്രകാരമാണ് ഈ തീരുമാനം. അടുത്ത നാല് വർഷത്തേക്ക് ഈ ആസ്തി മരവിപ്പിക്കൽ പ്രാബല്യത്തിൽ തുടരും. ഭാവിയിൽ വെനിസ്വേലൻ ജനതയ്ക്ക് തിരികെ നൽകാൻ കഴിയുന്ന തരത്തിൽ മഡുറോ നിയമവിരുദ്ധമായി സമ്പാദിച്ച സ്വത്തുക്കൾ സംരക്ഷിക്കുക എന്നതാണ്…
സാസ്കടൂൺ മലയാളി അസോസിയേഷൻ ജോകിം ജോർജിനെ അഭിനന്ദിച്ചു
സാസ്കടൂൺ: സാസ്കടൂൺ മലയാളി അസോസിയേഷൻ (SMA) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ജോകിം ജോർജിൻറെ പുതിയ സ്ഥാനലബ്ധിയിൽ അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അഭിനന്ദനം രേഖപ്പെടുത്തി . കാനഡയിലെ ഇന്ത്യയുടെ ട്രേഡ് ചാൻസലർ ആയി നിയമിതനായ ജോകിം ജോർജ് 2026 ജനുവരി 2-ന് ന്യൂഡൽഹിയിൽ വച്ചു നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു . ജോർജിന്റെ സ്ഥാനാരോഹണം കാനഡയിലെ മുഴുവൻ മലയാളി സമൂഹത്തിനും അഭിമാനകാരവും മാത്രമല്ല ഇന്ത്യ–കാനഡ വ്യാപാരബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിക്കുവാൻ സാധിക്കുമെന്നും പ്രത്യാശിച്ചു . ജോർജിന്റെ ഭാവിയിലെ എല്ലാ പ്രവർത്തനങ്ങൾക്കും SMA വിജയം ആശംസിക്കുകയും ചെയ്തു . വാർത്ത : ജോസഫ് ജോൺ, കാൽഗറി
‘ഞങ്ങളുടെ രാജ്യവും പിടിച്ചെടുക്കാമെന്ന മോഹം അതിമോഹമാണ്”: ട്രംപിന് ഗ്രീൻലാൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്
ഗ്രീൻലാൻഡ് പിടിച്ചെടുക്കുന്നതിനെക്കുറിച്ചുള്ള ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയെ ഗ്രീൻലാൻഡ് പ്രധാനമന്ത്രി ജെൻസ് ഫ്രെഡറിക് നീൽസൺ ശക്തമായി എതിർത്തു. ഗ്രീൻലാൻഡ് തന്റെ വീടാണെന്നും പിടിച്ചെടുക്കലിനെക്കുറിച്ചുള്ള ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദം, ഭീഷണികൾ അല്ലെങ്കിൽ ഊഹാപോഹങ്ങൾ അംഗീകരിക്കില്ലെന്നും അത് ‘അതിമോഹമാണെന്നും’ അദ്ദേഹം വ്യക്തമായി പ്രസ്താവിച്ചു. സ്വയംഭരണാവകാശമുള്ള ഡാനിഷ് പ്രദേശമായ ഗ്രീൻലാൻഡിനെ കൂട്ടിച്ചേർക്കാനുള്ള തന്റെ ആഗ്രഹം ആവർത്തിച്ച ട്രംപിന്റെ പുതിയ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു ജെൻസ് ഫ്രെഡറിക് നീൽസൺ. അത്തരം ഭീഷണികളും സമ്മർദ്ദ രാഷ്ട്രീയവും ഇനി അനുവദിക്കില്ലെന്ന് നീൽസൺ വ്യക്തമായി പ്രസ്താവിച്ചു. ഞായറാഴ്ച എയർഫോഴ്സ് വണ്ണിൽ മാധ്യമ പ്രവർത്തകരുമായി നടത്തിയ സംഭാഷണത്തിനിടെ ഡൊണാൾഡ് ട്രംപ് ഗ്രീൻലാൻഡിനെക്കുറിച്ചുള്ള തന്റെ മുൻ നിലപാട് ആവർത്തിച്ചതിന് ശേഷമാണ് ഈ പ്രതികരണം. ദേശീയ സുരക്ഷാ കാരണങ്ങളാൽ യുഎസിന് ഗ്രീൻലാൻഡ് ആവശ്യമാണെന്നും അവിടെ റഷ്യൻ, ചൈനീസ് കപ്പലുകളുടെ സാന്നിധ്യം വർദ്ധിച്ചുവരികയാണെന്നും ട്രംപ് പ്രസ്താവിച്ചു. അദ്ദേഹത്തിന്റെ പ്രസ്താവന വീണ്ടും അന്താരാഷ്ട്ര ചർച്ചകൾക്ക് കാരണമായി. ഗ്രീൻലാൻഡ്…
യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ വീടിന് നേരെ ആക്രമണം; നിരവധി ജനൽച്ചില്ലുകൾ തകർന്നു; സംശയിക്കപ്പെടുന്നയാൾ പോലീസ് കസ്റ്റഡിയിൽ
സിന്‍സിനാറ്റി (ഒഹായോ): ഒഹായോയിലെ ഈസ്റ്റ് വാൾനട്ട് ഹിൽസിലുള്ള യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ വീട്ടിൽ രാത്രിയിൽ സംശയാസ്പദമായ രീതിയില്‍ ഒരു വ്യക്തിയെ കണ്ടതിനെത്തുടർന്ന് സുരക്ഷാ മുന്നറിയിപ്പ് നൽകി. സീക്രട്ട് സർവീസും സിൻസിനാറ്റി പോലീസും ഉടൻ തന്നെ പ്രതികരിക്കുകയും അയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. വാന്‍സിന്റെ വീടിന്റെ ചില ജനാലകൾ തകർന്ന നിലയില്‍ കണ്ടെത്തി. സംഭവം നടക്കുമ്പോള്‍ വൈസ് പ്രസിഡന്റിന്റെ കുടുംബം വീട്ടിലുണ്ടായിരുന്നില്ല. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം പുലർച്ചെ 12:15 ഓടെയാണ് സംഭവം നടന്നത്. വാന്‍സിന്റെ വസതിക്ക് സമീപം നിന്ന് കിഴക്കോട്ട് ഒരാൾ ഓടുന്നത് ഒരു യുഎസ് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് ഉടൻ നടപടിയെടുക്കണമെന്ന് ഉദ്യോഗസ്ഥൻ പ്രാദേശിക പോലീസിനെ അറിയിച്ചു. സിൻസിനാറ്റി പോലീസും സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരും ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് എത്തി. ഓടിയ ആളെ കസ്റ്റഡിയിലെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ,…
