ദാമ്പത്യ പ്രശ്നം: നെടുങ്കണ്ടത്ത് ഭാര്യാപിതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി

ഇടുക്കി: നെടുങ്കണ്ടത്ത് ഭാര്യയുടെ പിതാവിനെ മരുമകൻ വെട്ടിക്കൊന്നു. നെടുങ്കണ്ടം കവുന്തി സ്വദേശി പുതുപ്പറമ്പിൽ ടോമിയാണ് മരിച്ചത്. മരുമകന്‍ മാവടി സ്വദേശി ജോബിൻസാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി മാറ്റി. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വെട്ടേറ്റ ടോമിയെ ഉടൻ തന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ടിന്റുവിനെയും ജോബിന്‍സ്‌ വെട്ടിപ്പരിക്കേല്‍പ്പിച്ചിട്ടുണ്ട്‌. ഗുരുതരമായി പരിക്കേറ്റ ടിന്റു ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്‌. രാത്രി ടോമിയുടെ വീട്ടിലെത്തിയ പ്രതി, വീടിന്‌ ചുറ്റും നടന്ന്‌ ജനല്‍ ചില്ലുകള്‍ തകര്‍ത്തു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. മുറ്റത്ത്‌ ഉണ്ടായിരുന്ന ഓട്ടോറിക്ഷയും അടിച്ചു തകര്‍ത്തു. തുടർന്ന് വാതിൽ തകർത്ത് അകത്ത് കടന്ന പ്രതി ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കത്തി വീശി ഭീകരാന്തരീക്ഷം…

പെരിയയില്‍ മാവോയിസ്റ്റുകളില്‍ നിന്ന് പിടിച്ചെടുത്ത തോക്കുകള്‍ സൈന്യത്തിന്റേതാണെന്ന് പോലീസ്

കല്പറ്റ: പെരിയയില്‍ പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ പിടിയിലായ മാവോയിസ്റ്റുകളില്‍ നിന്ന് പിടിച്ചെടുത്ത തോക്കുകല്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നു. സൈന്യം ഉപയോഗിക്കുന്ന ആയുധങ്ങളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ഇന്ത്യൻ ആർമി ഉപയോഗിക്കുന്ന ഇൻസാസ് റൈഫിളും ഉണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് കേന്ദ്രങ്ങളിൽ നിന്നാണ് ഇവർ ആയുധങ്ങൾ എത്തിച്ചതെന്നാണ് നിഗമനം. സൈനികരെ ആക്രമിച്ച് പിടിച്ചെടുത്ത ആയുധങ്ങൾ കേരളത്തിലെത്തിയതായി സംശയിക്കുന്നു. പിടിച്ചെടുത്ത നാല് തോക്കുകളിൽ ഒന്ന് എകെ 47 ആണ്. കർണാടക, തമിഴ്‌നാട് പോലീസ് സംഘങ്ങളും അറസ്റ്റിലായ ഇരുവരെയും ചോദ്യം ചെയ്യും. രണ്ട് സംസ്ഥാനങ്ങളിലായി നടന്ന മാവോയിസ്റ്റ് കേസുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. കേരളാ പോലീസിന് നൽകിയ കസ്റ്റഡി കാലയളവിൽ ഇരു സംസ്ഥാനങ്ങളിലെയും തീവ്രവാദ വിരുദ്ധ സ്ക്വാഡുകൾ പിടിയിലായ ഇരുവരെയും ചോദ്യം ചെയ്യും. കഴിഞ്ഞ ചൊവ്വാഴ്ച (നവംബര്‍ 7) രാത്രിയാണ്‌ പേരിയയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്‌. ഇതേ തുടര്‍ന്ന്‌…

ഒഡീഷ പോലീസു പോലും ഭയക്കുന്ന മാവോയിസ്റ്റ് ഗ്രാമത്തിൽ കേരള പോലീസ്; വൂവാറ്റുപുഴ ഇരട്ടക്കൊലപാതക കേസിലെ പ്രതിയെ കണ്ണൂര്‍ സ്ക്വാഡ് സ്റ്റൈലില്‍ പിടികൂടി

കൊച്ചി: ഒഡീഷ പോലീസു പോലും കടന്നു ചെല്ലാന്‍ ഭയക്കുന്ന ഒഡീഷയിലെ മാവോയിസ്റ്റ്‌ ഗ്രാമം എന്നറിയപ്പെടുന്ന മുനിഗൂഡയില്‍ ജീവന്‍ പണയപ്പെടുത്തി കേരള പോലീസ് എത്തി. ഏതുനിമിഷവും മാവോയിസ്റ്റ്‌ ആക്രമണം പ്രതീക്ഷിക്കാവുന്ന ഗ്രാമത്തിലാണ് പ്രത്യേക അന്വേഷണ സംഘം എത്തി 48 മണിക്കൂറിനുള്ളില്‍ മൂവാറ്റുപുഴ ഇരട്ടക്കൊലപാതകക്കേസില്‍ പ്രതിയായ ഗോപാല്‍ മാലിക്കിനെ (22) പിടികൂടിയത്. മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്ക്വാഡ്‌ സ്റ്റൈലിലാണ് പ്രതിയുമായി മുവാറ്റുപുഴ സ്ക്വാഡ്‌ കേരളത്തിലേക്ക്‌ മടങ്ങിയത്. ഞായറാഴ്ച ഉച്ചയ്ക്കാണ് മൂവാറൂപുഴ പോലീസിന്‌ ഒരു ഫോണ്‍ കോള്‍ ലഭിച്ചത്. ആനിക്കാട് കമ്പനിപ്പടിയില്‍ രണ്ട്‌ കുടിയേറ്റ തൊഴിലാളികളെ കഴുത്തില്‍ മുറിവുകളോടെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നായിരുന്നു വിവരം. പോലീസ്‌ സ്ഥലത്തെത്തി സംഭവം കൊലപാതകമാണെന്ന്‌ സ്ഥിരീകരിച്ചു. മരമില്ലിലെ തൊഴിലാളികളായ അസം സ്വദേശികളായ മോഹന്‍തര്‍ സ്വര്‍ഗയാരി (40), ദിപങ്കര്‍ ബസുമാത്രി (37) എന്നിവരാണ്‌ മരിച്ചത്‌. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഗോപാല്‍ മാലിക്കിനെ കാണാതായതോടെ ചിത്രം വ്യക്തമായിരുന്നു. കേരളം വിടുന്നതിന്‌ മുമ്പ്‌…

കുടിശ്ശിക നൽകിയില്ലെങ്കിൽ സപ്ലൈകോയുടെ പ്രവർത്തനം സ്തംഭിക്കും: മന്ത്രി

തിരുവനന്തപുരം: വിപണി ഇടപെടലിന്റെ ഭാഗമായി 1524 കോടി രൂപയെങ്കിലും സപ്പൈകോയ്ക്ക്‌ സര്‍ക്കാര്‍ നല്‍കിയില്ലെങ്കില്‍ സിവില്‍ സപ്ലൈസ്‌ സംവിധാനം സ്ംഭിക്കുമെന്ന്‌ മന്ത്രി ജി.ആര്‍. അനില്‍ മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു. സിപിഐയുടെ രാഷ്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഇത്‌. ഈ ആവശ്യത്തെ പിന്തുണച്ച മന്ത്രി വി.ശിവന്‍കുട്ടി സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ കുടിശ്ശികയും അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടു. ഇതോടെ വൈദ്യുതി സബ്സിഡി തുകയായി 403 കോടി അനുവദിക്കണമെന്ന ആവശ്യം മന്ത്രി കെ കൃഷ്ണന്‍കൂടി മുന്നോട്ടു വച്ചില്ല. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്രകാരം 200 കോടി രൂപ പ്രധാന അദ്ധ്യാപകര്‍ക്ക്‌ നല്‍കാനുണ്ട്. ഹൈക്കോടതി ഇടപെട്‌ 50 കോടി രൂപ നല്‍കാന്‍ ധാരണയായി. ഉച്ചഭക്ഷണത്തിന്‌ ഓരോ കുട്ടിക്കും നല്‍കുന്ന വിഹിതം വര്‍ധിപ്പിക്കണമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. സപ്ലൈകോയുടെ കുടിശ്ശിക തുകയുടെ ഒരു വിഹിതം നല്‍കാന്‍ ധനവകുപ്പിന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.

എം‌എല്‍‌എയുടെ വാഹനത്തിന് തടസ്സം സൃഷ്ടിച്ചതിന്റെ പേരിലുണ്ടായ സംഘര്‍ഷത്തില്‍ സിപിഎം നേതാവിനും മറ്റൊരു യുവാവിനും പരിക്ക്

കുന്നംകുളം: എം എല്‍ എ എ.സി. മൊയ്തീന്റെ വാഹനത്തിന്‌ മുന്നോട്ടു പോകാന്‍ വഴി നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സി.പി.എം നേതാവിനും കേച്ചേരി സ്വദേശിയായ യുവാവിനും പരിക്കേറ്റു. സിപിഎം നേതാവും കുന്നംകുളം മുന്‍ നഗരസഭാ ചെയര്‍മാനുമായ പി.ജി.ജയപ്രകാശ്‌, കേച്ചേരി സ്വദേശി ഫിറോസ്‌ മന്‍സലില്‍ മുഹമ്മദ്‌ റയീസ്‌ എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ്‌ സംഭവം. കുന്നംകുളം നഗരസഭയ്ക്ക്‌ മുന്നിലെ സ്വകാര്യ ക്ലിനിക്കില്‍ അമ്മയ്ക്കൊപ്പം ഡോകുറെ കാണാനെത്തിയ റയീസ് പാര്‍ട്ടി ഓഫീസിന്‌ മുന്നിലുള്ള റോഡില്‍ വാഹനം നിര്‍ത്തി. ഈ സമയം എംഎല്‍എയുടെ വാഹനം പിന്നിലെത്തിയെങ്കിലും, വാഹനം കടന്നുപോകാന്‍ കഴിയാത്തതിനെ തുടര്‍ന്ന്‌ എംഎല്‍എ വാഹനത്തില്‍ നിന്നിറങ്ങി യുവാവിനോട്‌ വാഹനം മാറ്റാന്‍ ആവശ്യപ്പെട്ടു. എം.എല്‍.എ പാര്‍ട്ടി ഓഫീസിലേക്ക്‌ പോയ ഉടനെ പിന്നാലെ എത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ റയീസുമായി സംഘര്‍ഷമുണ്ടാകുകയായിരുന്നു. തുടര്‍ന്ന്‌ കുന്നംകുളം സ്റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍ യു കെ ഷാജഹാന്റെ നേതൃത്വത്തില്‍…

ജയില്‍‌പുള്ളിയാണെന്നു വെച്ച് വിദ്യാഭ്യാസം നിഷേധിക്കാനാവില്ല; ജയില്‍ ശിക്ഷയനുഭവിക്കുന്ന രണ്ട് പ്രതികള്‍ക്ക് എല്‍ എല്‍ ബി പഠിക്കാന്‍ ഹൈക്കോടതിയുടെ അനുമതി

കൊച്ചി: കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന രണ്ട് പ്രതികള്‍ക്ക് എൽഎൽബി പഠനത്തിന് ഹൈക്കോടതി അനുമതി നൽകി. തടവുകാലത്ത് അവരുടെ പുനരധിവാസത്തിൽ വിദ്യാഭ്യാസം ഒരു നിർണായക ഘടകമാണെന്നും, അത് അവരെ സമൂഹവുമായി സമന്വയിപ്പിക്കാനും ജയിലിലെ സമയം നന്നായി വിനിയോഗിക്കാനും സഹായിക്കുമെന്നും, അവര്‍ ഈ കാലയളവിൽ നേടിയ വിദ്യാഭ്യാസം മോചിതരകുമ്പോൾ കൂടുതൽ പ്രതീക്ഷ നൽകുന്ന ജീവിതത്തിലേക്ക് അവരെ നയിക്കുമെന്നും കോടതി ഊന്നിപ്പറഞ്ഞു. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന രണ്ട് തടവുകാർക്കാണ് ഓൺലൈനായി എൽഎൽബി പഠനം നടത്താൻ അനുമതി നല്‍കിയത്. കണ്ണൂർ ചീമേനിയിലെ തുറന്ന ജയിലിൽ കഴിയുന്ന സുരേഷ് ബാബു, കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന വി വിനോയ് എന്നിവരാണ് ശിക്ഷാ കാലാവധി വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മാറ്റിവെക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. 2023-24 അധ്യയന വർഷത്തേക്കുള്ള എൽഎൽബി പ്രവേശന പരീക്ഷയിൽ ഇരുവരും വിജയിച്ചു. സുരേഷ് ബാബുവിനെ മലപ്പുറം കെഎംസിടി ലോ കോളേജിൽ…

കാരുണ്യ ബെനവലന്റ് ഫണ്ടിലേക്ക് ഭാഗ്യക്കുറി വകുപ്പ് 30 കോടി രൂപ നല്‍കി

തിരുവനന്തപുരം: ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന് കീഴിലെ കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി പ്രകാരമുള്ള ചികിത്സയ്ക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽ നിന്നും മുപ്പത് കോടി രൂപയുടെ ചെക്ക് നൽകി. ധനവകുപ്പു മന്ത്രിയുടെ ചേംബറിൽ ചേർന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ആരോഗ്യവകുപ്പു മന്ത്രി വീണാ ജോർജ്ജിന് ഫണ്ട് കൈമാറി. ക്ഷീര വികസന-മൃഗ സംരക്ഷണ വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി, സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ജോയിന്റ് ഡയറക്ടർ ഡോ.ബിജോയ്, ലോട്ടറി വകുപ്പ് ജോയിന്റ് ഡയറക്ടർമാരായ പി.മനോജ്, മായാ എൻ.പിള്ള എന്നിവർ സന്നിഹിതരായിരുന്നു. 30 കോടി രൂപ കൂടി പദ്ധതിയിലേയ്ക്ക് കൈമാറിയതോടെ ആകെ 1762.37 കോടി രൂപയാണ് കാരുണ്യ ബെനവലന്റ് ഫണ്ടിലേയ്ക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സമാഹരിച്ച് നൽകിയത്. പിആര്‍ഡി, കേരള സര്‍ക്കാര്‍

രജിസ്റ്റർ ചെയ്ത ഔട്ട് ബോർഡ് എഞ്ചിൻ ബോട്ടുകൾക്ക് സൗജന്യമായി നൽകി വരുന്ന മണ്ണെണ്ണ ഒരു വർഷം കൂടി നീട്ടി നല്‍കും: മന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം നോർത്ത്, സൗത്ത്, അടിമലത്തുറ എന്നീ മത്സ്യ ഗ്രാമങ്ങളിൽ രജിസ്റ്റർ ചെയ്ത 322 ഔട്ട് ബോർഡ് എഞ്ചിൻ ബോട്ടുകൾക്ക് നിലവിൽ സൗജന്യമായി നൽകി വരുന്ന മണ്ണെണ്ണ ഒരു വർഷം കൂടി നൽകാൻ തീരുമാനിച്ചതായി തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ഇതിനായി 27 കോടി രൂപ മത്സ്യഫെഡിന് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (വിസിൽ) കൈമാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ മാസാന്ത അവലോകന യോഗത്തിന് ശേഷം വിഴിഞ്ഞത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കൂടാതെ വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായ ബന്ധപ്പെട്ട് തൊഴിൽ നഷ്ടപ്പെട്ട കട്ടമരത്തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരമായി 2.22 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ ഈ തുകയും വിതരണം ചെയ്യുന്നുണ്ട്. 2024 മെയ് മാസത്തിൽ തന്നെ പോർട്ട് കമ്മീഷൻ ചെയ്യും. ഇതിനായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള രണ്ടാമത്തെ…

പുനർജന്മത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞ് പുലിവാല് പിടിച്ച് നടി ലെന

ആത്മീയതയെയും പുനർജന്മത്തെയും കുറിച്ചുള്ള തന്റെ ചിന്തകൾ ഒരു ഇംഗ്ലീഷ് മാധ്യമവുമായി പങ്കു വെച്ച നടി ലെന പുലിവാല് പിടിച്ച പോലെയായി. താന്‍ നടത്തിയ അഭിപ്രായങ്ങളുടെ പേരില്‍ ഈ നടി വിമർശനം ഏറ്റുവാങ്ങി. ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദധാരിയായ ലെന മുംബൈയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. മുഴുവൻ സമയ അഭിനേത്രിയാകാൻ അവര്‍ പ്രാക്ടീസ് ഉപേക്ഷിച്ചു. എന്നാൽ, ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയതിനാൽ, പ്രാക്ടീസ് ചെയ്യുന്നില്ലെങ്കിലും, ആത്മീയതയെയും പുനർജന്മത്തെയും കുറിച്ച് അവര്‍ മാധ്യമത്തിന് അഭിമുഖം നല്‍കിയതാണ് ‘കേരളത്തിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ അസോസിയേഷനെ’ പ്രകോപിപ്പിച്ചത്. ലെന പ്രാക്ടീസ് ചെയ്യുന്ന ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റല്ലെന്നാണ് അവരുടെ വാദം. കേരളത്തിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ അസോസിയേഷൻ തന്നെ തെറ്റിദ്ധരിച്ചിരിക്കാമെന്നാണ് ലെന ഇതിനോട് പ്രതികരിച്ചത്. പ്രാക്ടീസ് ചെയ്യുന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റാണെന്ന് താൻ ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്ന് അവർ പറഞ്ഞു. പകരം മുഴുവൻ സമയ നടിയാണെന്നും അവർ പറഞ്ഞു.…

കേരളത്തിൽ നിന്ന് 37 പേരെ ഗിന്നസിലെത്തിച്ച സുനിൽ ജോസഫിനെ ആദരിച്ചു

കോഴിക്കോട്: റിക്കാർഡുകളുടെ അവസാന വാക്കായ ഗിന്നസ് റിക്കാർഡിൽ 37 പേരെ എത്തിച്ച സുനിൽ ജോസഫിനെ ആദരിച്ചു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന ഗിന്നസ് ജേതാക്കളുടെ സംഘടനയായ ‘ആഗ്രഹി’ ന്റെ സംസ്ഥാന സമ്മേളനത്തിലാണ് ആദരവ് നൽകിയത്. കേണൽ ഡി. നവിൻ ബൻജിത്ത്, മേജർ മധു സേത്ത് എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് സുനിലിനെ ആദരിച്ചു. കേരളത്തിൽ നിന്ന് 73 പേർ ഉൾപ്പെടെ ഗിന്നസ് റിക്കാർഡിന്റെ 68 വർഷ ചരിത്രത്തിൽ ഇന്ത്യയിൽ നിന്ന് 500-ൽ താഴെ ആളുകളാണ് ജേതാക്കളായത്. ഇതിൽ 37 മലയാളികളെയും 6 ഇതര സംസ്ഥാനക്കാരെയും ഗിന്നസ് റിക്കോർഡ് നേടുന്നതിന് പങ്കു വഹിച്ച വ്യക്തിയാണ് ഇടുക്കി പീരുമേട് സ്വദേശിയായ സുനിൽ ജോസഫ്. 2012ലാണ് സുനിൽ ഗിന്നസ് ജേതാവായത്. 245 രാജ്യങ്ങളിലെ ടെലഫോൺ കാർഡുകളുടെ ശേഖരമായിരുന്നു സുനിലിനെ ഗിന്നസിലെത്തിച്ചത്. ‘ആഗ്രഹി’ന്റെ സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട സുനിൽ ജോസഫിനെ യു.ആർ.എഫ് വേൾഡ്…