വിവാഹാഭ്യർത്ഥന നിരസിച്ചതിന് പ്രതികാരം; വിവാഹ ദിവസം വധുവിന്റെ മുന്നിൽ വച്ച് അച്ഛൻ കൊല്ലപ്പെട്ടു

തിരുവനന്തപുരം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്‌ വിവാഹത്തിന്‌ തലേന്ന്‌ അര്‍ദ്ധരാത്രി പിതാവിനെ മകളുടെ കണ്‍മുന്നില്‍ വെച്ച്‌ സംഘം മര്‍ദിച്ച്‌ കൊലപ്പെടുത്തിയ ക്രൂരത കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്‌. അയല്‍പക്കത്തെ സഹോദരങ്ങളുള്‍പ്പെടെ നാലംഗ സംഘം കല്യാണവീട്ടില്‍ അതിക്രമിച്ച്‌ കയറി ഭീകരത അഴിച്ചുവിടുകയായിരുന്നു. പെണ്‍കുട്ടിക്കും ബന്ധുക്കള്‍ക്കും ക്രൂരമായ മര്‍ദനമേറ്റു. ചൊവ്വാഴ്ച രാത്രി 12.45ന്‌ വര്‍ക്കല വടശ്ശേരിക്കോണത്താണ്‌ സംസ്ഥാനത്തെ നടുക്കിയ സംഭവം. വടശ്ശേരിക്കോണം വലിയവിളകം സ്വദേശി ജി രാജുവാണ്‌ (61) മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹത്തിന്‌ തൊട്ടുമുന്‍പ് കൊല്ലപ്പെട്ടത്‌. പാര കൊണ്ട് തലയ്ക്കടിയേറ്റാണ് രാജു മരിച്ചത്. ജിഷ്ണു (26), സഹോദരന്‍ വടശ്ശേരിക്കോണം ജെജെ പാലസില്‍ ജിജിന്‍ (25), ഇവരുടെ സുഹൃത്തുക്കളായ വടശ്ശേരിക്കോണം മനുഭുവനത്തില്‍ മനു (26), കെഎസ്‌ നന്ദനത്തില്‍ ശ്യാംകുമാര്‍ (26) എന്നിവരാണ്‌ അറസ്റ്റിലായത്. കോടതി ഇവരെ റിമാന്‍ഡ്‌ ചെയ്തു. ഇന്നലെ രാവിലെ 10.55ന്‌ ശിവഗിരിയില്‍ വച്ചായിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്‌. ഒന്നര വര്‍ഷത്തിനിടെ പലതവണ ജിഷ്ലു ശ്രീലക്ഷ്മിയെ…

ഓപ്പറേഷൻ തിയറ്ററിൽ ഹിജാബ് ധരിക്കാൻ കഴിയാത്തതിനാൽ തലയും കൈയും മറയ്ക്കാൻ അനുമതി തേടി തിരുവനന്തപുരം മെഡിക്കൽ കോളജ് വിദ്യാർഥി

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയറ്ററില്‍ ഹിജാബ്‌ ധരിക്കാന്‍ സാധിക്കാത്തതിനാല്‍ തലയും കൈയും മറയ്ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിന്‌ കത്ത്‌ നല്‍കി. 2020 എംബിബിഎസ്‌ ബാച്ചിലെ ഒരു വിദ്യാര്‍ത്ഥിനി തന്റെ പ്രിന്‍സിപ്പല്‍ ലിനറ്റ്‌ ജെ മോറിസിന്‌ കത്ത്‌ നല്‍കി. 2018, 2021, 2022 ബാച്ചുകളിലെ ആറ്‌ വിദ്യാര്‍ത്ഥിനികളുടെ ഒപ്പ്‌ കത്തിലുണ്ട്‌. മതവിശ്വാസമനുസരിച്ച്‌, ഏത്‌ സാഹചര്യത്തിലും മുസ്ലീം സ്ത്രീകള്‍ തല മറയ്ക്കണം. ആശുപത്രി മാനദണ്ഡങ്ങള്‍ അനുസരിച്ചും ഓപ്പറേഷന്‍ റൂം നിര്‍ദേശങ്ങള്‍ പാലിച്ചും ഹിജാബ്‌ ധരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്‌. ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും ഇത്തരത്തിലുള്ള ആശുപത്രി വസ്ത്രങ്ങള്‍ നല്‍കുന്ന കമ്പനികളുണ്ട്‌. നീണ്ട കൈയുള്ള സ്ക്രബ്‌ ജാക്കറ്റും സര്‍ജിക്കല്‍ ഹുഡും ശുചിത്വ ഓപ്ഷനുകളില്‍ ലഭ്യമാണ്‌. ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്താനും ഓപ്പറേഷന്‍ തിയറ്ററില്‍ നീളമുള്ള കൈയും സര്‍ജിക്കല്‍ ഹുഡുകളുമുള്ള സ്ക്രബ്‌ ജാക്കറ്റുകള്‍ ധരിക്കാന്‍ അനുവദിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ ഭാഗത്തു…

ശക്തിധരന്റെ വെളിപ്പെടുത്തലില്‍ എന്തുകൊണ്ട് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കുന്നില്ല?: കെ സുധാകരൻ

കണ്ണൂര്‍: ദേശാഭിമാനി മുന്‍ എഡിറ്റോറിയല്‍ ബോര്‍ഡ്‌ അംഗം ജി. ശക്തിധരന്റെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിക്കെതിരെ എന്തുകൊണ്ട്‌ കേസെടുക്കുന്നില്ലെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ കെ.സുധാകരന്‍. കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു. ജി ശക്തിധരന്റെ വാക്കുകള്‍ അവിശ്വസിക്കേണ്ട കാര്യമില്ല. തെളിവുകള്‍ സഹിതമാണ് അദ്ദേഹം സംസാരിച്ചത്. ഇത്രയും വ്യക്തമായ ആരോപണമുണ്ടായിട്ടും നടപടിയുണ്ടായില്ല. വിഷയത്തില്‍ കോടതിയെ സമീപിക്കുന്നത്‌ സംബന്ധിച്ച്‌ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു. “ഒരു ബാലനെ ഭീഷണിപ്പെടുത്തി പോലീസിന്‌ ലഭിച്ച മൊഴിയിലൂടെ സൃഷ്ടിച്ച 10 ലക്ഷം രുപയുടെ കേസാണ്‌ എനിക്കെതിരെ വിജിലന൯സ് അന്വേഷിക്കുന്നത്‌. എന്തുകൊണ്ടാണ്‌ ഇത്‌ അന്വേഷിക്കാത്തത്‌? 1500 കോടിയുടെ എസ്റ്റേറ്റ്‌ സമ്പാദിച്ചതായി സ്വപ്ന സുരേഷ്‌ ഉള്‍പ്പടെയുള്ളവര്‍ രേഖകള്‍ സഹിതം ആരോപിച്ചിട്ടും എന്തുകൊണ്ടാണ്‌ അന്വേഷിക്കാത്തത്‌?,” അദ്ദേഹം ചോദിച്ചു.

ഡോ വി വേണു പുതിയ ചീഫ് സെക്രട്ടറി; ഷെയ്ക് ദർവേഷ് സാഹിബ് പുതിയ ഡിജിപി

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ചീഫ്‌ സെക്രട്ടറിയായി ഡോ വി വേണുവിനെയും അടുത്ത ഡിജിപിയായി ഷെയ്ഖ് ദര്‍വേഷ്‌ സാഹിബിനെയും നിയമിക്കാന്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. 1990 ബാച്ചിലെ ഐഎഎസ്‌ ഉദ്യോഗസ്ഥനാണ്‌ വേണു. നിലവില്‍ ആഭ്യന്തര, പരിസ്ഥിതി വകുപ്പുകളുടെ ചുമതലയാണ്‌ അദ്ദേഹം വഹിക്കുന്നത്‌. ഡോക്ടറായ ശേഷമാണ് അദ്ദേഹം സിവില്‍ സര്‍വീസ്‌ പാസായത്. തദ്ദേശ സ്വയംഭരണ വകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ശാരദ മുരളീധരനാണ്‌ വേണുവിന്റെ ഭാര്യ. സാഹിബ്‌ ഇപ്പോള്‍ ഫയര്‍ഫോഴ്സ് മേധാവിയായി സേവനമനുഷ്ടിക്കുന്നു. 1990 ബാച്ചിലെ ഐപിഎസ്‌ ഉദ്യോഗസ്ഥനാണ്‌. ഷെയ്ഖ് ദര്‍വേഷ്‌ സാഹിബിനെ കൂടാതെ ജയില്‍ സൂപ്രണ്ട്‌ കെ പത്മകുമാറിനെയും ഡിജിപി സ്ഥാനത്തേക്ക്‌ പരിഗണിച്ചിരുന്നു. പത്മകുമാര്‍ സീനിയോറിറ്റിയില്‍ മുന്നിലായിരുന്നു. എന്നാല്‍, സുപ്രധാന ചുമതലകള്‍ ലഭിച്ചപ്പോഴെല്ലാം ഒരു വിവാദത്തിലും പെടാതെ മുഖ്യമന്ത്രിയുടെ വിശ്വാസം നേടിയെടുത്ത ആളാണ്‌ സാഹിബ്‌. നെടുമങ്ങാട്‌ എഎസ്പിയായാണ്‌ സാഹിബ്‌ ഓദ്യോഗിക ജീവിതം ആരംഭിച്ചത്‌. വയനാട്‌, കാസര്‍കോട്‌, കണ്ണൂര്‍, പാലക്കാട്‌,…

സർക്കാർ സ്‌കൂളുകളിൽ 1409 അദ്ധ്യാപകരെ നിയമിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ 1409 അദ്ധ്യാപകര്‍ക്ക്‌ പിഎസ്‌സി വഴി നിയമനം ലഭിച്ചേക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തിലെ തസ്തിക നിര്‍ണയം അനുസരിച്ച്‌ 6043 പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിന്‌ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 2022 ഒക്ടോബര്‍ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ 2326 സ്കൂളുകളിലായി 5944 അദ്ധ്യാപക തസ്തികകളും 99 അനദ്ധ്യാപക തസ്തികകളും സൃഷ്ടിക്കും. സര്‍ക്കാര്‍ മേഖലയിലെ 1114 സ്കൂളുകളിലായി 3101 തസ്തികകളും എയ്ഡഡ് മേഖലയിലെ 1212 സ്‌കൂളുകളിലായി 2942 അധികതസ്തികകളും ഇതില്‍ ഉള്‍പ്പെടുന്നു. പുതിയ ഒഴിവുകളിലേക്ക്‌ നിയമനം നടത്തുമ്പോള്‍ സര്‍ക്കാരിന്‌ പ്രതിവര്‍ഷം 59 കോടിയുടെ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നാണ്‌ കണക്കാക്കുന്നത്‌. ഇങ്ങനെ സൃഷ്ടിച്ച 6043 തസ്തികകളില്‍ എയ്ഡ്‌ മേഖലയില്‍ ഒഴിവുള്ള 2996 തസ്തികകളിലെ അധ്യാപകരെ കെഇആര്‍ വ്യവസ്ഥകള്‍ പ്രകാരം പുനര്‍വിന്യസിക്കും. സര്‍ക്കാര്‍ മേഖലയില്‍ 1638 അദ്ധ്യാപകരെ ക്രമീകരിക്കും.

പിതാവ്‌ മകള്‍ക്ക്‌ വിറ്റ ലോട്ടറി ടിക്കറ്റിന്‌ 75 ലക്ഷം രൂപ സമ്മാനം

അരൂര്‍: പിതാവ്‌ മകള്‍ക്ക്‌ വിറ്റ ലോട്ടറി ടിക്കറ്റിന്‌ 75 ലക്ഷം രൂപ സമ്മാനം ലഭിച്ചു. അരൂര്‍ ക്ഷേത്രം കവലയില്‍ ലോട്ടറി വില്‍പന നടത്തുന്ന അഗസ്റ്റിന്റെ മകള്‍ ആഷ്ലിയാണ്‌ ഭാഗൃശാലി. സംസ്ഥാന ഭാഗ്യക്കുറിയുടെ ഇന്നലെ നറുക്കെടുത്ത സ്ത്രീശക്തി ടിക്കറ്റിന്റെ ഒന്നാം സമ്മാനമാണിത്‌. 12 ലോട്ടറി ടിക്കറ്റുകളാണ്‌ ആഷ്ലി വാങ്ങിയത്‌. ട883030 നമ്പര്‍ ടിക്കറ്റിനാണ്‌ സമ്മാനം. ഒന്നിലധികം ടിക്കറ്റുകള്‍ വാങ്ങുന്നത്‌ ആഷ്ലിയുടെ ശീലമാണ്‌. ഇടയ്ക്കിടെ ചെറിയ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. അര്‍ത്തുങ്കല്‍ സ്വദേശി ബിനീഷാണ്‌ ആഷ്ലിയുടെ ഭര്‍ത്താവ്‌. ആഷ്ലിയും ഭര്‍ത്താവും മകന്‍ ആദിഷും അഗസ്സിനും ഭാര്യ ലിന്‍സിക്കുമൊപ്പം കുടുംബവീട്ടിലാണ്‌ താമസിക്കുന്നത്‌. ജീര്‍ണിച്ച വീട്‌ പുതുക്കിപ്പണിയണമെന്നാണ്‌ ആഷ്ലിയുടെ ആഗ്രഹം. അംഗിതയും അഞ്ജിതയുമാണ്‌ സഹോദരിമാര്‍. അവരെ സഹായിക്കാനും അവള്‍ ആഗ്രഹിക്കുന്നു. എസ്ബിഐ അരൂര്‍ ബൈപാസ്‌ ജംക്ഷന്‍ ശാഖയിലാണ്‌ സമ്മാനത്തുക കൈമാറിയത്‌.

പുതിയ ചീഫ് സെക്രട്ടറിയായി ഡോ.വി. വേണു; തലവടി ഗ്രാമത്തിന് അഭിമാന നിമിഷം

തലവടി: ചീഫ് സെക്രട്ടറിയായി ഡോ.വി.വേണു നിയമിതനാകുമ്പോൾ ജന്മനാടായ തലവടിക്ക് അഭിമാന നിമിഷം. തലവടി രാമവർമപുരത്ത് പ്രയാറ്റു മഠത്തിൽ സെൻട്രൽ ലേബർ ഡയറക്ടറായിരുന്ന പരേതനായ വാസുദേവ പണിക്കരുടെയും, തലവടി പൂണുത്തറ പുത്തൻപുരയിൽ ഡി.എം.ഒ ആയിരുന്ന പരേതയായ ഡോ. രാജമ്മയുടെയും മകനാണ് ഡോ.വി.വേണു. പഠിച്ചതും വളർന്നതും കോഴിക്കോടായിരുന്നെങ്കിലും സ്കൂൾ പഠനകാലം മുതൽ തന്നെ അദ്ദേഹത്തിൻ്റെ അവധിക്കാലം ചിലവഴിച്ചിരുന്നത് തലവടി ഗ്രാമത്തിൽ ആയിരുന്നുവെന്നും എസ്.ഡി വി.എസ് ഗ്രന്ഥശാലയിൽ നിന്നും റഫറൻസ് ഗ്രന്ഥം കണ്ടെത്തിയിരുന്നതെന്നും ബന്ധുവായ പി.വി.രവീന്ദ്രനാഥ്‌ പറഞ്ഞു. അവസരം ലഭിക്കുമ്പോഴെല്ലാം ജന്മനാട്ടിലെ പരിപാടിയിൽ അദ്ദേഹം പങ്കെടുത്തിരുന്നു. തലവടി പനയനൂർ കാവ് ദേവീക്ഷേത്രത്തിൽ വെച്ച് തലവടി ചർച്ച വേദി പുറത്തിറക്കിയ “പ്രളയം 2018 ” ‘നന്മകൾ പൂക്കുന്ന പൂമരം’ എന്നീ ഗ്രന്ഥങ്ങൾ പ്രകാശനം ചെയ്യുവാൻ ഡോ.വി.വേണു എത്തിയിരുന്നത് ഏവർക്കും ആവേശമായിരുന്നതെന്ന് ഗ്രന്ഥകാരൻ എം.ജി കൊച്ചുമോൻ പറഞ്ഞു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യഷ്യൻ മോറാൻ…

മോൺസണ്‍ മാവുങ്കല്‍ തട്ടിപ്പ് കേസ്; അബിന്റെ പണമിടപാടുകൾ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നു

കൊച്ചി: പുരാവസ്തു, സാമ്പത്തിക തട്ടിപ്പ്‌ കേസിലെ പരാതിക്കാരെ സ്വാധീനിക്കാന്‍ ശ്രമിച്ച യുത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ അബിന്‍ എബ്രഹാമിന്റെ സാമ്പത്തിക ഇടപാടുകള്‍ ക്രൈംബ്രാഞ്ച്‌ അന്വേഷിക്കുന്നു. കേസിലെ മുഖ്യപ്രതി മോന്‍സണ്‍ മാവുങ്കലില്‍ നിന്ന്‌ അബിന്‍ വന്‍തുക കൈപ്പറ്റിയെന്ന നിഗമനത്തിലാണ്‌ ക്രൈംബ്രാഞ്ച്‌ അന്വേഷണം നടത്തുന്നത്‌. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്‍ മോണ്‍സണെ കണ്ടത്‌ അബിന്‍ വഴിയാണെന്ന്‌ ക്രൈംബ്രാഞ്ച്‌ കണ്ടെത്തി. മോണ്‍സണിലെ ജീവനക്കാരനും ആയിരുന്നു. മോണ്‍സണ്‍ ജീവനക്കാരുടെ അക്കൗണ്ടില്‍ നിന്ന്‌ അബിന്റെ അക്കൗണ്ടിലേക്ക്‌ പണം ട്രാന്‍സ്ഫര്‍ ചെയ്തതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അബിന്‍ 20 ലക്ഷത്തിലധികം രൂപ കൈപ്പറ്റിയെന്ന പരാതിക്കാരുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ്‌ അന്വേഷണം. അബിന്റെ ബന്ധുക്കളുടെ ബാങ്ക് ഇടപാടുകളും ക്രൈം ബ്രാഞ്ച് പരിശോധിക്കും. സുധാകരന്റെ അറസ്റ്റിനെ തുടര്‍ന്ന്‌ അബിന്‍ ഒളിവിലാണെന്നാണ്‌ ക്രൈംബ്രാഞ്ച്‌ പറയുന്നത്‌.

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസിൽ എസ്എഫ്ഐ മുൻ നേതാവ് അബിൻ സി രാജിനെ മാലിദ്വീപ് സർക്കാർ ജോലിയിൽ നിന്ന് പുറത്താക്കി

കായംകുളം: നിഖില്‍ തോമസിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസിലെ രണ്ടാം പ്രതി അബിന്‍ സി രാജിനെ ജോലിയില്‍ നിന്ന്‌ പുറത്താക്കിയതായി സൂചന. ഇയാളുടെ സിമ്മും വര്‍ക്ക്‌ പെര്‍മിറ്റും മാലിദ്വീപ്‌ സര്‍ക്കാര്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്‌. മാലിദ്വീപില്‍ അദ്ധ്യാപകനായി ജോലി ചെയ്യുകയായിരുന്നു അബിന്‍. എസ്‌എഫ്‌ഐ മുന്‍ ഏരിയ പ്രസിഡന്റും ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗവുമായിരുന്നു. മാലിദ്വീപില്‍ നിന്ന്‌ വിമാനമിറങ്ങിയ എബിനെ ഇന്നലെ രാത്രി കൊച്ചി വിമാനത്താവളത്തില്‍ നിന്നാണ്‌ കായംകുളം പൊലീസ്‌ കസ്റ്റഡിയിലെടുത്തത്‌. കേസിലെ ഒന്നാം പ്രതി നിഖില്‍ തോമസിന്‌ ബിരുദ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയത്‌ അബിനാണ്‌. സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ച നിഖിലിനെ എറണാകുളത്തെ ഓറിയോൺ ഏജന്‍സിയിലെത്തിച്ച്‌ തെളിവെടുപ്പ്‌ നടത്തും. രണ്ട്‌ ലക്ഷം രൂപ വാങ്ങിയ ശേഷമാണ്‌ അബിന്‍ രാജ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയതെന്ന്‌ നിഖില്‍ പോലീസിനോട്‌ പറഞ്ഞു. മാലിദ്വീപില്‍ ജോലി ചെയ്തിരുന്ന അബിനെ കേരളാ പോലീസിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്‌ നാട്ടിലേക്ക്‌ കൊണ്ടുവന്നത്‌. തങ്ങള്‍ ഇടപെട്ട് വീട്ടിലെത്തിക്കുമെന്ന്‌…

സാൽവേഷൻ ആർമി പള്ളി ജംഗ്ഷൻ – പൊയ്യാലുമാലിൽപ്പടി റോഡിൽ യാത്രക്ലേശം രൂക്ഷം

എടത്വ: തലവടി പഞ്ചായത്ത് 12-ാം വാർഡിൽ സാൽവേഷൻ ആർമി പള്ളി ജംഗ്ഷൻ – പൊയ്യാലുമാലിൽ പടി റോഡിൽ യാത്രക്ലേശം രൂക്ഷം. ‘പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന ‘ പദ്ധതി പ്രകാരം നിർമ്മിച്ച പാരേത്തോട് വട്ടടി റോഡിന് സമീപം ഉള്ള ഒരു ഇടവഴിയാണ് സാൽവേഷൻ ആർമി പള്ളിപ്പടി മുതൽ പൊയ്യാലുമാലിൽപ്പടി റോഡ്.ഈ വഴിയ്ക്ക് ഇരുവശത്തായി ഏകദേശം 27 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. എഴുന്നേറ്റ് നടക്കാൻ സാധിക്കാത്ത ശരീരം തളർന്ന 2 പേർ ഇതിൽ ഉൾപ്പെടും. വെള്ളപ്പൊക്കമുണ്ടായാൽ പ്രധാന റോഡിൽ പോലും എത്താൻ പറ്റാത്ത അവസ്ഥയാണ്. ഒരു ഓട്ടോറിക്ഷയിൽ പോലും ഇതുവഴി രോഗികളെയും കൊണ്ട് പ്രധാന റോഡിൽ എത്തുവാൻ സാധ്യമല്ല. മഴ പെയ്യുമ്പോൾ വെള്ളം കെട്ടി കിടന്ന് ചെളിയാകുകയാണ്. ഈ റോഡിൽ വഴിവിളക്കുകൾ പോലും ഇല്ല. നിലവിലുള്ള വഴി മണ്ണിട്ട് ഉയർത്തി സഞ്ചാരയോഗ്യമാക്കി ദുരിതത്തിൽ നിന്ന് കരകയറാൻ ആണ് പ്രദേശവാസികളുടെ ആഗ്രഹം.ഇതിന്…