പഹൽഗാമിൽ നടന്ന ഭീകരാക്രമണം ഇന്ത്യക്ക് ഏൽപ്പിച്ച മുറിവ് വളരെ വലുതായിരുന്നു. ശാന്തമായിക്കൊണ്ടിരുന്ന കശ്മീർ താഴ്‌വരകളിൽ വീണ്ടും വെടിയൊച്ചയുടെ ഭയപ്പെടുത്തുന്ന ഒച്ചയും മണ്ണുകൾക്ക് രക്തമയവും അന്തരീക്ഷത്തിൽ പോലും അതിന്റെ മണവും ആകുന്നു. ഇന്ത്യയെ മാത്രമല്ല ലോകത്ത് മുഴുവൻ ദുഃഖത്തിലാഴ്ത്തിയ സംഭവമായിരുന്നു പഹൽ ഗാമിൽ ഭീകരർ സഞ്ചാരികളുടെ മേൽ നടത്തിയ ആക്രമണം. പതിനഞ്ചോളം പേർക്ക് ആ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടു. അവരെല്ലാവരും മാറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കശ്മീർ താഴ്‌വരയിൽ തങ്ങളുടെ വിനോദ സഞ്ചാരം ആഘോഷമാക്കാൻ എത്തിയതായിരുന്നു. എന്നാൽ അതവരുടെ അവസാനമായിരുന്നു എന്ന് അവരഞ്ഞില്ല. നിരപരാധികളായ പതിനഞ്ചോളം പേരെയാണ് തീവ്രവാദികൾ തങ്ങളുടെ പ്രതികാരത്തിനുവേണ്ടി തോക്കിനിരയാക്കിയത്.
ഭൂമിയിലെ സ്വർഗ്ഗമെന്നും ഇന്ത്യയിലെ സ്വിറ്റ്സർലൻഡിനും ലോകം വിശേഷിപ്പിക്കുന്ന കാശ്മീരിൽ ഭീകരാക്രമണമുണ്ടാകുന്നത് ഇതാദ്യമല്ല. ഇതിനുമുൻപ് പല പ്രാവശ്യം കശ്മീർ താഴ്‌വര പാകിസ്ഥാൻ ഭീകരർ അക്രമിച്ചിട്ടുണ്ട്. അതിൽ അനേകം പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. അതിൽ കാശ്മീരികളും മറ്റ് സംസ്ഥാനക്കാരുംഉണ്ടായിരുന്നു. ഒരു യുദ്ധത്തിൽ കൊല്ലപ്പെടുന്നതിനേക്കാൾ കൂടുതൽ ആൾക്കാർ ഇന്ത്യ പാക് അതിർത്തിയായ കാശ്മീരിൽ പാക് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. കാർഗിലിലും പുൽവാലയിലും ഇപ്പോൾ പെഗാൾഗാമിലും ഭീകരർ നടത്തിയ ആക്രമണം അതിനുദാഹരങ്ങളാണ്. കാർഗിൽ ആക്രമണം യുദ്ധത്തിലേക്ക് വരെ പോയതാണ്.
ഇന്ത്യ വിഭജനം മുതൽ പാകിസ്ഥാന്റെ പിന്തുണയോടെ ഭീകരർ ആക്രമണം കാശ്മീരിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. അത് കൂടുതൽ ശക്തമായത് ബംഗ്ലാദേശിന്റെ രൂപീകരണത്തോടെയാണ്. പാകിസ്ഥാൻ വിഭജിച്ച് ബംഗ്ലാദേശ് രൂപീകരിക്കാൻ കാരണം ഇന്ത്യയാണെന്നാണ് അതിനു കാരണം. തങ്ങളെ വിഭജിച്ചതുപോലെ ഇന്ത്യയെയും വിഭജിക്കുമെന്ന അവരുടെ പ്രതിജ്ഞയാണ് അവർ ഇന്ത്യക്ക് അകത്തും അതിർത്തിയിലും നടത്തികൊണ്ടിരിക്കുന്നത്. പഞ്ചാബ് വിഭജിച്ച് ഖലിസ്ഥാൻ രാഷ്ട്രം വേണമെന്ന ഭിന്ദ്രൻ വലയെന്ന ഖലിസ്ഥാൻ നേതാവിനെകൊണ്ട് പഞ്ചാബിൽ രാഷ്ട്ര വിരുദ്ധ പ്രവർത്തികൾ ചെയ്യിച്ചത് പാകിസ്ഥാനാണെന്ന ത് പരസ്യമായ രഹസ്യമാണ്. ചൈനയുമായി സൗഹൃദം കൂടി കാശ്മീരിൽ ഇന്ത്യ വിരുദ്ധ പ്രവർത്തികൾക്ക് നേത്രത്വം നൽകിയതും പാകിസ്താനാണ്. അങ്ങനെ ഇന്ത്യക്കെതിരെ എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യുന്നതാണ് പാകിസ്ഥാന്റെ പ്രവർത്തികൾ. അതിന്റെ ഏറ്റവും ഒടുവിലെ സംഭവമാണ് പഹൽഗാമിൽ നടന്ന അതി ക്രൂരമായ കൂട്ട കോല.
പഹൽഗാമിൽ നടന്ന കൂട്ടക്കൊല ഇന്ത്യയുടെ മറ്റൊരു കറുത്തദ്ധ്യായമാണ്. ഒപ്പം ഇന്ത്യയുടെ സുരക്ഷ സംവിധാനത്തിലെ വീഴ്ചയും. ഇന്ത്യൻ സേനയുടെ ഭാഗത്ത് ഒരു ജാഗ്രത കുറവ് സംഭവിച്ചിട്ടുണ്ടെന്ന് തന്നെ പറയാം. പഹൽഗാമിലെ ബൈസാറെന്ന് ഭാഗത്ത് കൂട്ടകോല നടക്കുമ്പോൾ അവിടെ പേരിനുപോലും ഇന്ത്യയുടെ സേന അംഗം ഇല്ലായിരുന്നു. ബിസാരന് വിനോദ സഞ്ചാര മേഖലയും അമർ നാഥ് തീർത്ഥാടകർ വിശ്രമിക്കുന്ന മനോഹരമായ സ്ഥലവുമാണ്. സുരക്ഷ ഉദ്യോഗസ്ഥരെ അവിടെ നിന്ന് മാറ്റിയത് എന്തിനെന്ന ചോദ്യത്തിന് സർക്കാർ പറയുന്ന മറുപടി ജൂണിലാണ് പഹൽ ഗാമിലെ അക്രമം നടന്ന ബിസാരന് സന്ദർശകർക്കായി തുറക്കുക. അതുവരെയും ആ പ്രദേശം സന്ദർശക നിരോധന മേഖലയാണ്. ഏപ്രിൽ 20 മുതൽ ടുർ ഓപ്പറേറ്റർമ്മാർ അനധികൃതമായി വിനോദ സഞ്ചാരികളെ കൊണ്ടുവന്നിരുന്നുയെന്നാണ് സർക്കാർ പറയുന്നത്. സാത്താൻ അകത്തുകടക്കാൻ സ്വർഗ്ഗവാതിക്കൽ ഇരിക്കുന്നപോലെയാണ് പാക്ഭീകരാർ കശ്മീർ അതിർത്തിയിൽ ഇരിക്കുന്നത്. അങ്ങനെയുള്ള പ്രദശത്തുന്നു നിന്നും സൈന്യത്തെ പിൻവലിച്ചത് അത് ജാഗ്രത കുറവ് തന്നെയാണ്. ഏകദേശം ഒരു മാസത്തോളം അനധികൃതമായി നിരോധിത മേഖലയിൽ സന്ദർശനം നടത്തിയിട്ടും അവരെ തടയാനോ അവിടെ കാവൽ നിൽക്കാനോ ആരുമിണ്ടായില്ലെങ്കിൽ അതും ഒരു വീഴ്ച്ച തന്നെയാണ്.
ഇത്രയും നാൾ വിനോദ സഞ്ചാരികൾ അനധികൃതമായി അവിടെ കയറിയത് സൈന്യമോ കേന്ദ്ര ഇന്റെലിജൻസോ അറിഞ്ഞില്ലയെന്നത് ആരുടെ ഭാഗത്തെ വീഴ്ചയാണ്. ഇവിടെ സുരക്ഷ വിഭാഗമില്ലെന്നും വിനോദ സഞ്ചാരികൾ വരുന്നുണ്ടെന്നും വ്യക്തമായി നിരീക്ഷിച്ചിച്ചിട്ടുണ്ട് ഭീകരർ ഈ സമയം. സൈനത്തെ പിൻവലിക്കുകയും എതിർപ്പില്ലാത്ത അവസ്ഥ പൂർണ്ണമായി വിനയോഗിക്കാൻ അവർക്ക് കഴിഞ്ഞു. അവരുടെ ജാഗ്രതയും ഇന്ത്യൻ സേനയുടെ ജാഗ്രത കുറവും ഈ അനിഷ്ട സംഭവങ്ങൾക്ക് കാരണമായി. വിനോദ സഞ്ചാരികളെ ലക്ഷ്യമാക്കിയായിരുന്നു അവരുടെ ആക്രമണം എന്ന് വ്യക്തമാണ്. കൊന്നൊടുക്കിയവർ ഏറെയും വിനോദ സഞ്ചാരികളായിരുന്നു. വിനോദ സഞ്ചാരത്തിന് പേരുകേട്ട കശ്മീർ താഴ്‌വരകൾ ഭീകര വാദികളുടെ വെടിയൊച്ചക്ക് മുന്നിൽ തകർന്നിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ പഴയ പ്രതാപം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. ഇതിൽ കൂടി അവർ സാമ്പത്തിരകമായും മുന്നേറികൊണ്ടിരിക്കുകയുമാണ്. ആക്രമണം നടത്തി കശ്മീർ താഴ്‌വരയിൽ ഭീതിപരത്തി വിനോദ സഞ്ചാരികളെ ഭയപ്പെടുത്തി വിനോദ സഞ്ചാരം തകർക്കുക. അതാണ് ഈ അക്രമത്തിന്റെമറ്റൊരു കാരണം. അതുവഴി കശ്മീരിന്റെ സാമ്പത്തീക വഴികൾ അടച്ച് മുൻപ് നടന്നപോലെ കാശ്മീരിൽ അരാജകത്വം സൃഷ്ടിച്ച് ഇന്ത്യയോടുള്ള പ്രതികാരം തീർക്കുക.
ഇന്ത്യയുടെ ബി എസ്സ് എഫ് ജവാൻ പാക് അതിർത്തിയിൽ രണ്ട് ചുവട് വച്ചപ്പോൾ പാക് സേന അയാളെ ആ നിമിഷം തന്ന് കാണുകയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്ത അവർ എത്രമാത്രം ജാഗ്രതയോടെയാണ് എവിടെയെന്ന് മനസ്സിലാക്കണം. അത്രക്ക് ജാഗ്രത ഇന്ത്യക്കും ഉണ്ടാകേണ്ടിയിരിക്കുന്നു. പാക്കിസ്ഥാൻ രഹസ്യമായും പരസ്യമായും ഇങ്ങനെ അക്രമങ്ങളുൾപ്പെടെ ഇന്ത്യക്കെതിരെയും പ്രവർത്തിക്കുമ്പോൾ അതിന് എതിരെ ശക്തമായ രീതിയിൽ ഇന്ത്യപ്രവർത്തിക്കണം. തങ്ങൾ ഇന്ത്യയെ പോലെ തന്നെ തുല്യ ശക്തികളാണെന്ന അവരുടെ ചിന്താഗതിയും പാകിസ്ഥാനുണ്ട്. സൈനീക ബലത്തിൽ ഒപ്പത്തിനൊപ്പമെന്ന ധാരണയുമുണ്ട്. ഇതിന് തിരിച്ചടി തന്നെ നൽകണം. ആ തിരിച്ചടി അവരുടെ മർമ്മത്ത് തന്നെയായിരിക്കണം നൽകേണ്ടത്. തങ്ങളേക്കാൾ ശക്തതരാണെന്ന് തോന്നുന്ന വിധമായിരിക്കണം അത്. അമേരിക്കയുടെ ഏറ്റുമുട്ടാൻ ചൈനപോലും ഭയക്കുന്നത് അവരുടെ തിരിച്ചടി എത്രമാത്രമായിരിക്കുമെന്നത് മനസ്സിലാക്കി തന്നെയാണ്. ആ ഭയമാണ് പാകിസ്ഥാനുണ്ടാകേണ്ടത്. നയാ തന്ത്ര ബന്ധങ്ങളുൾപ്പെടെയുള്ള അവരുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കണം അവർ ഈ പ്രവർത്തികൾ നിർത്തുന്നത് വരെ. യുദ്ധമെന്നത് പലരും നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ അത് അവസാന ആയുധമായിരിക്കണം. ഒരു യുദ്ധമുണ്ടായാൽ ഇരു പക്ഷത്തും ആൾനാശം ഉണ്ടാകും. പാകിസ്ഥാൻ വിജയിക്കാൻ വേണ്ടി ഏത് ആയുധവും പ്രയോഗിക്കും. ഇന്ത്യക്ക് അതിനെ നേരിടാൻ കഴിയുമെങ്കിലും അത് ഏത് രീതിയിൽ തിരിച്ചടിക്കുമെന്ന് പറയാൻ കഴിയില്ല.
എന്നാൽ തിരിച്ചടി നൽകേണ്ടത് അനിവാര്യമാണ്. സംഭവം നടന്നിട്ട് ഇത്ര നാളായിട്ടും കുറ്റവാളികളെ പിടിക്കുകയോ പാകിസ്താനെതീരെ തിരിച്ചടിക്കുകയോ ചെയ്യാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ലി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ശക്തമായി നേരിടുമെന്ന് പറയുന്നത് മാത്രമേയുള്ളൂ. എന്നാൽ പാകിസ്ഥാൻ പ്രകോപനം കാണിച്ചുകൊണ്ടിരിക്കുകയുമാണ്. പാകിസ്ഥാൻ പ്രകോപിക്കുമ്പോൾ തിരിച്ചടിക്കാത്തതെന്താണ്.