അമേരിക്കൻ നിവാസികളായ നമുക്ക് അചിന്ത്യമായ ഒന്നാണ് രാജ്യം അധോഗതിലേക്കു ആണ്ടു പോകുകയെന്നത്. അപ്രകാരമുള്ള ചിന്ത മനസ്സിൽ കടന്നുവരുന്നതു പോലും ഭീതിജനകമാണ്. ദൈവത്തിൻറെ സ്വന്തം നാടിനോടു വിടചൊല്ലി, സർവശക്തനായ ഡോളറിൻ വിശ്വാസവും ആശ്വാസവും അർപ്പിച്ചു കുടിയേറിയ മലയാളിയുടെ കാര്യം പറയുകയും വേണ്ട! എങ്കിലും, ശീർഷകത്തിൽ “അമേരിക്കയുടെ അധോഗതിക്ക്” എന്നു പ്രയോഗിക്കാതെ വയ്യ എന്ന നിലയിലേക്ക് സ്ഥിതിഗതികൾ കുതിക്കുമോയെന്ന സന്ദേഹം ഈ ലേഖനത്തിനു പ്രേരിപ്പിച്ചുവെന്ന് പറയേണ്ടിയിരിക്കുന്നു. ഒരു ഭരണകർത്താവിൻറെ സ്വഭാവ വൈകല്യംമൂലം തകർന്നടിഞ്ഞു പോയ നിരവധി സംസ്ക്കാരങ്ങളുടെയും സാമ്രാജ്യങ്ങളുടെയും ദുഃഖകരമായ ചരിത്രം നമുക്കറിവുള്ളതാണ്. ഉദാഹരണം തേടി ചരിത്രത്തിൻറെ ആഴങ്ങളിലേക്കു കുതിക്കണമെന്നില്ല. ഒരു കാലത്ത് അയൽ രാജ്യങ്ങൾ അസൂയയോടെ നോക്കിക്കണ്ടിരുന്ന സാമ്രാജ്യമായിരുന്നു പടിഞ്ഞാറൻ റോമാ സാമ്രാജ്യം. കൊമോഡോസ് ചക്രവർത്തി സിംഹാസനാരോഹണം ചെയ്യുമ്പോൾ സാമ്പത്തിക ശക്തിയിലും സൈനിക ശക്തിയിലും അസൂയാർഹമായ അതുല്യ സ്ഥാനം അലങ്കരിച്ചിരുന്നു. എന്നാൽ, കൊമോഡോസ് അവസരത്തിനൊത്തു് ഉയർന്നില്ല. കൊളീസിയത്തിൽ ഗ്ലാഡിയേറ്റർ…
Category: ARTICLES
ദയാവധം (യൂത്തനേഷ്യ) നടപ്പാക്കുമോ ?: ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്
എളുപ്പമുള്ളതോ വേദനയില്ലാത്തതോ ആയ മരണം, അല്ലെങ്കിൽ ഭേദപ്പെടുത്താനാവാത്ത അല്ലെങ്കിൽ വേദനാജനകമായ ഒരു രോഗം ബാധിച്ച ഒരു വ്യക്തിയുടെ അഭ്യർത്ഥന പ്രകാരം അയാളുടെ ജീവിതം മനഃപൂർവ്വം അവസാനിപ്പിക്കുക, എന്നതാണ് യൂത്തനേഷ്യ അഥവാ ദയാവധം എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. മറ്റൊരു വാക്കിൽ വളരെ അസുഖമുള്ളതോ വളരെ പ്രായമായതോ ആയ ഒരാളെ അവർ കൂടുതൽ കഷ്ടപ്പെടാതിരിക്കാൻ കൊല്ലുന്ന പ്രവൃത്തിയുടെ പര്യായമാണ് ദയാവധം. ഇതുവരെ ഇന്ത്യയിൽ ദയാവധം കുറ്റകരമാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) സെക്ഷൻ 309 ആത്മഹത്യാശ്രമവും IPC യുടെ സെക്ഷൻ 306 ആത്മഹത്യാ പ്രേരണയും പ്രതിപാദിക്കുന്നു, ഇവ രണ്ടു പ്രവൃത്തികളും ശിക്ഷാർഹമാണ്. മസ്തിഷ്ക മരണം സംഭവിച്ചവർക്ക് കുടുംബാംഗങ്ങളുടെ സഹായത്തോടെ ജീവൻ നിർത്താൻ കഴിയും. സുഖം പ്രാപിക്കുന്നതിനുള്ള സാധ്യതയില്ലാത്ത അന്ത്യരംഗത്തിൽ കഴിയുന്ന രോഗികൾക്ക്, അവരെ മരിക്കാൻ അനുവദിക്കുന്നത് ഭാവിയിലെ അനാവശ്യവും വ്യർത്ഥവുമായ ചികിത്സാ ശ്രമങ്ങളെ തടയുന്നു എന്നാണ്, ദയാഹത്യയുടെ നേട്ടം എന്ന്…
വെരി റവ. ജോര്‍ജ് പൗലോസ് കോര്‍ എപ്പിസ്കോപ്പ സപ്തതി നിറവില്‍: (രാജു മൈലപ്ര)
ജീവിത യാത്രയില്‍, ദൈവീക വഴിയിലൂടെ ശുശ്രൂഷ ചെയ്ത്, കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷങ്ങളായി ടാമ്പാ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി വികാരിയായി നിസ്തുല സേവനം അനുഷ്ഠിക്കുന്ന ബഹുമാനപ്പെട്ട ജോര്‍ജ് പൗലോസ് കോര്‍ എപ്പിസ്കോപ്പ അച്ചന് സപ്തതിയുടെ നിറവിലെത്തി നില്ക്കുന്നു. എറണാകുളം ജില്ലയിലെ ഓണക്കൂര്‍ ഗ്രാമത്തില്‍, ശ്രേഷ്ഠ പുരോഹിതന്മാരുടെ ഒരു നീണ്ട നിരയാല് അനുഗ്രഹീതമായ പൗരാണിക പ്രൗഢിയുടെ പാരമ്പര്യമുള്ള വട്ടക്കാട്ട്, വാളനടിയില്‍ കുടുംബത്തില്‍ പൗലോസ് – ചിന്നമ്മ ദമ്പതികളുടെ മകനായി 1954 ഒക്ടോബര്‍ 22-നാണ് ജോര്‍ജ് പലോസ് എന്ന ശിശുവിന്റെ ജനനം. കുടുംബ ഇടവകയില്‍, തന്റെ പിതാവിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ട് അനുഭവിച്ചറിഞ്ഞതും, വട്ടശ്ശേരില്‍ മാര്‍ ദിവന്നീയോസ് തിരുമേനിയുടെ സെക്രട്ടറി മണലില്‍ യാക്കോബ് മണലില്‍ യാക്കോബ് കത്തനാരുടേയും, പിറവം വലിയപള്ളി വികാരി എരുമപ്പെട്ടിയില്‍ തോമസ് കത്തനാരുടേയും മാര്‍ഗനിര്‍ദേശങ്ങളും വൈദീക വൃത്തിയിലേക്കുള്ള വഴികാട്ടിയായി. മൂവാറ്റുപുഴ നിര്‍മ്മല കോളജിലും, കോലഞ്ചേരി സെന്റ്…
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: നെഞ്ചിടിപ്പിന്റെ ഒരു മാസം കൂടി (ലേഖനം): ബ്ലെസ്സന്‍ ഹ്യൂസ്റ്റൺ
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിക്കഴിഞ്ഞു. ഏറെ എന്നതിനെ ഒരു മാസം കൂടി മാത്രം കാത്തിരുന്നാൽ മതിയാകും. അതിന്റെ മുന്നോടിയായി പ്രസിഡന്റ് സ്ഥാനാർത്ഥികളുടെ ഡിബേറ്റ് ഒരുമാസം മുൻപേ നടന്നു. ഇപ്പോൾ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെയും നടന്നു. ഏറെ ആകാംക്ഷയോടെയും അതിലേറെ ആവേശത്തോടെയും കാത്തിരുന്ന അമേരിക്കൻ പ്രസിഡെൻഷ്യൽ തിരഞ്ഞെടുപ്പിലെ വൈസ് പ്രസിഡന്റുമാരുടെ ഡിബേറ്റ് ഈ കഴിഞ്ഞ ആഴ്ച നടക്കുകയുണ്ടായി. ട്രംപ് ഹാരിസ് ഡിബേറ്റ് കുറെ ആരോപണങ്ങളും വിവാദങ്ങളും സൃഷ്ടിക്കുകയുണ്ടായി. മോഡറേറ്റർ പക്ഷഭേദം കാട്ടിയെന്ന് ആരോപിച്ചുകൊണ്ട് ട്രംപ് രംഗത്തുവരികയും രണ്ടാമത്തെ ഡിബേറ്റിൽ നിന്നും മാറിനിൽക്കുകയും ചെയ്തു. അങ്ങനെ ആദ്യ ഡിബേറ്റുകൊണ്ട് ട്രംപ് ഹാരിസ് ഡിബേറ്റ് അവസാനിക്കുകയുണ്ടായി. അതുകൊണ്ടുതന്നെ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുമോയെന്ന സംശയം എല്ലാവരിലുമുണ്ടായിരുന്നു. ഒടുവിൽ ആശങ്കകൾക്ക് വിരാമാമിട്ടുകൊണ്ട് ഇരു വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികളും ഡിബേറ്റിനുമുന്പിൽ എത്തി. റിപ്പബ്ലിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഒഹായോ സെനറ്റർ ജെ ഡി…
കുട്ടികളുടെ എല്ലുകളെ ശക്തിപ്പെടുത്തുന്ന വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍
പ്രാരംഭ ഘട്ടത്തിൽ, കുട്ടികൾക്ക് മികച്ച വളർച്ച ഉറപ്പാക്കാൻ ശാരീരികവും മാനസികവുമായ ആരോഗ്യം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. മാനസിക ക്ഷേമം അനിവാര്യമാണെങ്കിലും, ശാരീരിക ആരോഗ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു, പ്രത്യേകിച്ച് അവരുടെ അസ്ഥികളെ ശക്തിപ്പെടുത്തുന്നതിൽ. മൊത്തത്തിലുള്ള വളർച്ചയ്ക്ക് ശക്തമായ എല്ലുകള്‍ അനിവാര്യമാണ്. അതിനുള്ള പ്രധാന പോഷകങ്ങളിലൊന്ന് കാൽസ്യമാണ്. കുട്ടികൾക്ക് ആവശ്യത്തിന് കാൽസ്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നത് എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുക മാത്രമല്ല, അവരുടെ ഉയരം വികസിപ്പിക്കുകയും ചെയ്യുന്നു. കാല്‍സ്യം കുറഞ്ഞാലുള്ള അനന്തരഫലങ്ങൾ കാൽസ്യത്തിൻ്റെ കുറവ് കുട്ടികളിൽ കാര്യമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അപര്യാപ്തമായ കാൽസ്യം കഴിക്കുന്നത് എല്ലുകളെ ദുർബലപ്പെടുത്തും, ഇത് ദന്ത പ്രശ്നങ്ങൾ, എല്ലിൻറെ ഘടനയിലെ വൈകല്യങ്ങൾ, ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത എന്നിവ പോലുള്ള വിവിധ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. ഈ അവസ്ഥകൾ കുട്ടിയുടെ ശാരീരിക വളർച്ചയെ ദീർഘകാലത്തേക്ക് ബാധിക്കും. അതിനാൽ, ഇത്തരം സങ്കീർണതകൾ ഒഴിവാക്കാൻ കാൽസ്യം അടങ്ങിയ…
നിങ്ങൾ എല്ലാ ദിവസവും വെറും വയറ്റിൽ ഉണങ്ങിയ പഴങ്ങൾ കഴിക്കുകയാണെങ്കിൽ, നിങ്ങൾ ഇത് അറിഞ്ഞിരിക്കണം: ഡോ. ചഞ്ചൽ ശർമ്മ
ഉണങ്ങിയ പഴങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന് പലപ്പോഴും ആളുകൾക്ക് തോന്നുന്നു, അതിനാൽ അത് ആരോഗ്യത്തിന് എത്രത്തോളം നല്ലതാണോ അത്രയും അളവിൽ കഴിക്കുക. എന്നാൽ ഉണങ്ങിയ പഴങ്ങൾ വലിയ അളവിൽ കഴിക്കുന്നത് നിങ്ങളുടെ വയറിനെ പ്രതികൂലമായി ബാധിക്കുമെന്നതാണ് സത്യം. ഉണങ്ങിയ പഴങ്ങളുടെ പേര് കേൾക്കുമ്പോൾ കശുവണ്ടി, ഉണക്കമുന്തിരി, ബദാം, വാൽനട്ട്, ഉണക്കമുന്തിരി, മഖാന, പിസ്ത, അത്തിപ്പഴം തുടങ്ങി വിവിധതരം അണ്ടിപ്പരിപ്പുകൾ മനസ്സിൽ വരുന്നു. ഈ ചെറിയ പഴങ്ങൾക്ക് നിരവധി ഗുണങ്ങളുണ്ടെന്ന് അറിയുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെടും. മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയ വിവിധ വിറ്റാമിനുകളും ധാതുക്കളും അവയിൽ അടങ്ങിയിട്ടുണ്ട്. ആയുർവേദമനുസരിച്ച്, ഓരോ ഉണങ്ങിയ പഴവും കഴിക്കാൻ ചില നിയമങ്ങളുണ്ട്, അതായത് അത് എപ്പോൾ കഴിക്കണം, അതിന്റെ അളവ് എത്രയായിരിക്കണം, എങ്ങനെ കഴിക്കണം മുതലായവ. എന്നിരുന്നാലും ഉണങ്ങിയ പഴങ്ങൾ നിങ്ങളുടെ ആരോഗ്യത്തിന് വളരെ പ്രയോജനകരമാണ്, എന്നാൽ ആശാ ആയുർവേദ ഡയറക്ടറും…
വൃദ്ധാശ്രമത്തിലെ വാനമ്പാടികൾ (ലേഖനം): തൊടുപുഴ കെ ശങ്കർ, മുംബൈ
വാർദ്ധക്യമായവർക്കു സ്വസ്ഥമായും സ്വൈര്യമായും തങ്ങളുടെ വാർദ്ധക്യകാലത്തു, അതുവരെയുണ്ടായിരുന്ന ശബ്ദകോലാഹലങ്ങൾക്കും സുരക്ഷിതത്വരാഹിത്യത്തിനും വിരാമമിട്ടുകൊണ്ട്, വിശ്രമിക്കുവാനുള്ള വിശ്രമ കേന്ദ്രങ്ങളാണ് വൃദ്ധാശ്രമങ്ങൾ! ഒരു കണക്കിന്, വർദ്ധക്യത്തിലൂടെ വാനപ്രസ്ഥത്തിലേക്കുള്ള പ്രയാണം നടത്തുമ്പോൾ, ലൗകിക ജീവിതത്തോട് വിട പറഞ്ഞു ആത്മീയ കാര്യങ്ങളിൽ മനസ്സ് കേന്ദ്രീകരിക്കുവാൻ ഉതകുന്ന പുണ്യാശ്രമങ്ങളായി വൃദ്ധാശ്രമങ്ങളെ കരുതാം. വാർദ്ധക്യ കാലം വാർദ്ധക്യമായിത്തന്നെ അനുഭവിക്കാനുള്ള സകല സൗകര്യങ്ങളും ഇവിടെ ലഭിക്കുന്നു. ശാന്ത സുന്ദരമായ അന്തരീക്ഷവും പ്രതീക്ഷിക്കാം! ഈ സംവിധാനങ്ങളൊന്നും നിലവിലില്ലാതിരുന്ന ഒരു കാലത്തു വാർദ്ധക്യം ഒരു ശാപമായി കരുതി ക്ലേശങ്ങൾ സഹിച്ചു കുടുംബങ്ങളിൽ അല്ലെങ്കിൽ ആരുമില്ലാതെ, എത്രയോ പേർ കഴിഞ്ഞിട്ടുണ്ട്. ബാല്യത്തിലും കൗമാരത്തിലും യൗവനത്തിലും കൊഴിഞ്ഞു വീണ സുദിനദളങ്ങൾ പെറുക്കിയെടുക്കുവാൻ ശ്രമിച്ചുകൊണ്ട്, ആ ദിവസങ്ങളുടെ മധുര സ്മരണകളുടെ മധുകണങ്ങൾ അയവിറക്കിക്കൊണ്ടു ഇവിടെ കഴിയുന്ന ഈ കാലം, മരണം വരെ മനുഷ്യന് ഒഴിവാക്കാൻ കഴിയാത്ത ഒരു കാലഘട്ടമായി കരുതാം! വാർദ്ധക്യത്തിൽ പ്രവേശിച്ചവരെ വൃദ്ധാശ്രമങ്ങളിൽ എത്തിച്ചേരുവാൻ…
ഡൊണാൾഡ് ട്രംപിന്റെ രണ്ടാമൂഴത്തിനായി കേഴുന്നവരേ…. ഇതിലെ! ഇതിലെ!! (ലേഖനം): ജോർജ് നെടുവേലിൽ
തെരഞ്ഞെടുപ്പുവേളയിൽ മത്സരാർത്ഥികൾ പല അവകാശവാദങ്ങളും ഉന്നയിക്കാറുണ്ട്. അവയിൽ നിന്നും മണിയും മങ്കും വേർതിരിക്കുക ദുഷ്ക്കരമാണ്. മാത്രമല്ല, പൊതുജനാഭിപ്രായം ധ്രൂവീകൃതമായിരിക്കുമ്പോൾ എതിരാളികളെ അവിശ്വസിക്കുക എന്നതാണ് രീതി. ആഴ്ചകളായി പത്രപംക്തികളിൽ ഇരുചേരികളെയും തുണക്കുന്നവർ ന്യായവാദങ്ങൾ ഉയർത്തിക്കൊണ്ടിരിക്കുന്നു. എന്നാൽ നമുക്കാർക്കും ഇരു മത്സരാർത്ഥികളുമായി പ്രവർത്തനപരിചയമോ വ്യക്തിപരമായി അടുത്ത പരിചയമോ ഇല്ലതാനും! ഈ സ്ഥിതിയിൽ കേട്ടുകേൾവികളും നമ്മുടെ മുൻവിധികളുമല്ലേ നമ്മെ നയിക്കുന്നത്? ഇത്തരുണത്തിൽ കരണീയമായിട്ടുള്ളത് മത്സരാർത്ഥികളുടെ കുടുംബാഗങ്ങളുടെയും, ചിരകാലസ്നേഹിതരുടെയും, സഹപ്രവർത്തകരുടെയും അഭിപ്രായത്തെ ആശ്രയിക്കുന്നതല്ലേ? ട്രമ്പ് കുടുംബത്തിൽനിന്നും തുടങ്ങാം. ഡൊണാൾഡ് ട്രമ്പിന്റെ സഹോദരപുത്രിയായ മേരി ട്രമ്പിന്റെ അഭിപ്രായത്തിൽ “ബഹുമാനം അർഹിക്കത്തക്കരീതിയിൽ പെരുമാറാൻ പഠിച്ചിട്ടില്ലാത്ത വ്യക്തിയാണ് ഡൊണാൾഡ്.” മരിയാൻ ട്രമ്പ് ബാരി, ഡൊണാൾഡ് ട്രമ്പിന്റെ മൂത്ത സഹോദരിയും ഫെഡറൽ ജഡ്ജിയുമായിരുന്നു. വളരെ വിഷമകരമായ പ്രശ്നനങ്ങളിലേക്ക് സഹോദരൻ തന്നെ തള്ളിയിട്ടെന്ന് അവർ വേദനയോടെ പരിതപിക്കുന്നു. ഡൊണാൾഡ് ട്രമ്പിന്റെ സഹോദര പുത്രനാണ് ഫ്രെഡ് ട്രമ്പ് “എനിക്കിഷ്ടമുള്ളതു ഞാൻ ചെയ്യും;”…
ബദാം, നിലക്കടല എന്നിവയുടെ പോഷക ഗുണങ്ങള്‍
ബദാം ഒരു പോഷക പവർഹൗസായി പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്, ഇത് വിദഗ്ധർ അവരുടെ ദൈനംദിന ഉപഭോഗം ശുപാർശ ചെയ്യുന്നു. ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, ഒമേഗ -3 ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ ബദാം ആരോഗ്യ ബോധമുള്ള പല ഭക്ഷണക്രമങ്ങളിലും പ്രധാന ഘടകമാണ്. എന്നിരുന്നാലും, നിലക്കടലയും അനേകം ആരോഗ്യ ഗുണങ്ങളെ പ്രശംസിക്കുന്നു, അത് അവയെ ഒരുപോലെ ആകർഷകമാക്കുന്നു. രുചിയിൽ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും, രണ്ടും നിരവധി പോഷക സമാനതകൾ പങ്കിടുന്നു. ബദാം, നിലക്കടല എന്നിവയുടെ പോഷകാഹാര പ്രൊഫൈലുകൾ ബദാമും നിലക്കടലയും വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ്. അവയിൽ ഉയർന്ന കലോറി, കാർബോ ഹൈഡ്രേറ്റ്, അപൂരിത കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും: കലോറിയും മാക്രോ ന്യൂട്രിയൻ്റുകളും: കലോറി: ബദാമിൽ 100 ഗ്രാമിൽ ഏകദേശം 576 കലോറി അടങ്ങിയിട്ടുണ്ട്, അതേസമയം നിലക്കടല 567 കലോറി വാഗ്ദാനം ചെയ്യുന്നു. പ്രോട്ടീൻ:…
വാര്‍ദ്ധക്യത്തില്‍ മുഖത്തെ ചുളിവുകൾ അപ്രത്യക്ഷമാകാന്‍ ഈ രീതികൾ പിന്തുടരുക
പ്രായമേറുന്തോറും ജീവിതത്തിൻ്റെ വെല്ലുവിളികളും സമ്മർദങ്ങളും നമ്മുടെ മുഖത്ത് ദൃശ്യമായ അടയാളങ്ങൾ അവശേഷിപ്പിക്കുന്നു. ഈ സമ്മർദം പുരുഷന്മാരെയും സ്ത്രീകളെയും ബാധിക്കുന്ന ചുളിവുകൾ, നേർത്ത വരകൾ തുടങ്ങിയ അകാല വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം. ഈ ലക്ഷണങ്ങളെ ചെറുക്കാൻ പലരും വിലകൂടിയ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലേക്ക് തിരിയുമ്പോൾ, യുവത്വമുള്ള ചർമ്മം നിലനിർത്താൻ പ്രകൃതിദത്തമായ വഴികളുണ്ട്. ചില പഴങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചുളിവുകൾ തടയുന്നതിനും ചർമ്മത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ഫലപ്രദവും ആരോഗ്യകരവുമായ ഒരു സമീപനമാണ്. നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കുന്നത് പരിഗണിക്കേണ്ട പ്രായമാകൽ ഗുണങ്ങളുള്ള അഞ്ച് പഴങ്ങൾ ഇതാ: 1. ബ്ലൂബെറി ബ്ലൂബെറി ചെറുതാണെങ്കിലും ചർമ്മത്തിൻ്റെ ആരോഗ്യത്തിൻ്റെ കാര്യത്തിൽ ശക്തമാണ്. അവയിൽ ആൻ്റിഓക്സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് ആന്തോസയാനിനുകൾ, ഇത് ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കുന്നു. ഈ സമ്മർദ്ദം ചർമ്മകോശങ്ങളെ നശിപ്പിക്കുകയും പ്രായമാകൽ പ്രക്രിയയെ ത്വരിതപ്പെടുത്തുകയും ചെയ്യും. ബ്ലൂബെറിയിലെ ആൻ്റി-ഏജിംഗ് പ്രോപ്പർട്ടികൾ ചുളിവുകളും…
