തിലകൻ നായകനായ ‘സന്ദേശം‘ എന്ന സിനിമയിൽ തന്റെ സ്വത്തിന്റെ വീതം വാങ്ങാനായി വക്കീലിനെയും കൂട്ടിയെത്തിയ മകളോടും, മരുമകനോടും തിലകൻ പറയുന്ന ഒരു ഡയലോഗുണ്ട് : “അപ്പ നിങ്ങളറിഞ്ഞില്ലേ സ്വത്തെല്ലാം ബാങ്കുകാര് കൊണ്ട് പോയി” എന്ന്. പ്രപഞ്ച ഉൽപ്പത്തിയേക്കുറിച്ചുള്ള കണ്ടെത്തലുകൾക്ക് വേണ്ടി ദശാബ്ധങ്ങളായി തല പുകച്ച മുൻകാല ശാസ്ത്ര സമൂഹം അംഗീകരിച്ചു പുറത്തുവിട്ട സിദ്ധാന്തങ്ങളെ ”അപ്പ നിങ്ങളറിഞ്ഞില്ലേ എല്ലാം ബാങ്ക്കാര് കൊണ്ട് പോയി “ എന്ന നിലയിലാണ് പുത്തൻ ശാസ്ത്ര വാക്താക്കളുടെ ഡയലോഗുകൾ. പ്രപഞ്ചവും ദൈവവും എന്ന പരിഗണനയിൽ പ്രപഞ്ച ഉല്പത്തിയുടെ ആദ്യകാരണം എന്ന നിലയിൽ ദൈവസാന്നിധ്യമുണ്ട് എന്നും, അന്ന് മുതൽ ഇന്ന് വരെയും, ഇനി എന്നുമെന്നേക്കും സ്ഥൂല പ്രപഞ്ചത്തിന്റെബോധാവസ്ഥ എന്ന സൂക്ഷ്മ പ്രപഞ്ചമായി ദൈവം സജീവമാണ് എന്നുമുള്ള എന്റെ നിഗമനങ്ങളെ ( മറ്റാരെങ്കിലുംഇത് പറഞ്ഞിട്ടുണ്ടോ എന്നറിയില്ല.) അടിവരയിട്ട് ഉറപ്പിക്കുന്നതാണ് സമ കാലീന ശാസ്ത്രം ഇന്ന് മുന്നോട്ടുവയ്ക്കുന്ന പുത്തൻ…
Category: ARTICLES
ശ്രീലങ്ക മുന്നറിയിപ്പും പാഠവും: മാധവന്‍ ബി നായര്‍
ശ്രീലങ്ക എന്ന ജനാധിപത്യ രാജ്യം എന്തുകൊണ്ട് ഈ നിലയില്‍ നിലംപൊത്തി എന്ന ചോദ്യം പല കോണുകളില്‍ നിന്നുമുയരുന്നുണ്ട്. പലതരം വ്യാഖ്യാനങ്ങളും ഉത്തരമായി നിരത്തപ്പെടുന്നുണ്ട്. എങ്കിലും യാഥാര്‍ത്ഥ്യത്തോട് അടുത്തു നില്‍ക്കുന്ന ഉത്തരം, ഭരണകൂടം വരവില്‍ കവിഞ്ഞ് നടത്തിയ ചെലവഴിക്കൽ മൂലം സംഭവിച്ച പതനമാണിതെന്നാണ്. സര്‍ക്കാരിന്റെ പിടിപ്പുകേടിലൂടെ കടക്കെണി ശ്രീലങ്കയ്ക്കുമേല്‍ ഒന്നിനൊന്നു മുറുകുകയായിരുന്നു. ഒരുകാലത്ത് സമ്പല്‍സമൃദ്ധമായിരുന്ന ശ്രീലങ്ക അനിശ്ചിതത്വത്തിലേക്കും സാമ്പത്തിക മാന്ദ്യത്തിലേക്കും കൂപ്പുകുത്തിയതിനു കാരണം വര്‍ഷങ്ങള്‍ നീണ്ട ആഭ്യന്തര യുദ്ധമായിരുന്നു. തമിഴ്ജനതയോട് വംശീയവും ഭാഷാ വിവേചനപരവുമായ സമീപനം സിംഹള ഭൂരിപക്ഷമുള്ള ഭരണകൂടം കാട്ടാന്‍ തുടങ്ങിയത് പ്രതിഷേധമായും പോരാട്ടവുമായി വളര്‍ന്ന് ആഭ്യന്തര യുദ്ധമായി മാറി. ലക്ഷക്കണക്കിന് മനുഷ്യ ജീവനുകളാണ് ഉന്മൂലനം ചെയ്യപ്പെട്ടത്. കൂട്ടക്കൊലയ്‌ക്കൊടുവില്‍ ഭരണകൂടം ആഭ്യന്തര യുദ്ധത്തെ അമര്‍ച്ച ചെയ്‌തെങ്കിലും തമിഴ്പുലികള്‍ ഉയര്‍ത്തിയ പലപ്രശ്‌നങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നു. ആഭ്യന്തര യുദ്ധാനന്തരം രാജ്യം പ്രധാന വരുമാന മേഖലകളായ ടൂറിസം, കൃഷി തുടങ്ങിയവയിലേക്ക് തിരിച്ചുപോകുന്നതിനിടയിലാണ്…
രക്തം പുരണ്ട ബാറ്ററി ഉത്പാദനവും ചൈനയുടെ പങ്കും: അജു വാരിക്കാട്
കാലാവസ്ഥാ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനെ പറ്റിയാണ് ഇന്ന് ലോക രാജ്യങ്ങൾ സംസാരിക്കുന്നത്. അത് അങ്ങനെ തന്നെ വേണമല്ലോ. ഒരു ലോകം മാത്രമാണ് നമുക്കുള്ളത്, നമ്മുടെ ലോകം അപകടത്തിലാണ്. കാലാവസ്ഥാ വ്യതിയാനത്തിൽ നിന്ന് ഭൂമിയെ രക്ഷിക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നതായി എല്ലാ രാജ്യങ്ങളും പല കോർപ്പറേറ്റുകളും മിക്ക പൗരന്മാരും അവകാശപ്പെടുന്നു. ഏറ്റവും മികച്ച പരിഹാരങ്ങളിലൊന്നായി ഹരിത ഊർജ്ജം അല്ലെങ്കിൽ ഗ്രീൻ എനർജി ഇന്ന് നമ്മുടെ മുൻപിലുണ്ട്. കൽക്കരിക്ക് പകരം ജലവൈദ്യുതവും, ഫോസിൽ ഇന്ധനങ്ങൾക്ക് പകരം സൗരോർജ്ജവും, പെട്രോൾ, ഡീസൽ കാറുകൾക്ക് പകരം വൈദ്യുത വാഹനങ്ങളും ഇന്ന് വന്നു കഴിഞ്ഞിരിക്കുന്നു. ഇവികൾ വൃത്തിയുള്ളതും പരിസ്ഥിതി സൗഹൃദവും, സുസ്ഥിരവുമായവയാണ് എന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ അവ അങ്ങനെ തന്നെയാണോ? പരിസ്ഥിതിക്ക് ശുദ്ധമായത് യഥാർത്ഥത്തിൽ ശുദ്ധമായിരിക്കില്ല. ഒരു ഇവിയുടെ തിളങ്ങുന്ന പുറംമോടിക്ക് താഴെ മറഞ്ഞിരിക്കുന്നത് ചോരപ്പാടുകൾ നിറഞ്ഞ ബാറ്ററികളുടെ കഥയാണ്. ഈ കാറുകൾ…
പുനരുത്ഥാനം മരണാനന്തരമുള്ള പുതിയ ജീവിതത്തിൻ്റെ ആരംഭം! : ഫിലിപ്പ് മാരേട്ട്
പുനരുത്ഥാനം അല്ലെങ്കിൽ പുനർജന്മം, (അനസ്താസിസ്) എന്നത് മരണാനന്തരം ജീവിതത്തിലേക്ക് തിരിച്ചുവരുന്ന ആശയമാണ്. ക്രിസ്ത്യാനികളുടെ ഇടയിൽ യേശു മരിച്ചതും, ഉയിർത്തെഴുന്നേറ്റതും ഒരു വലിയ വിശ്വാസമാണ്. അതുപോലെതന്നെ മറ്റ് പല മതങ്ങളും അനുമാനിക്കുന്ന സമാനമായ ഒരു പ്രക്രിയയാണ് പുനർജന്മം. മരിച്ചവരുടെ പുനരുത്ഥാനം എന്നത് അബ്രഹാമിക് മതങ്ങളിലെ ഒരു സ്റ്റാൻഡേർഡ് എസ്കാറ്റോളജിക്കൽ വിശ്വാസമാണ്. എന്നാൽ മതപരമായ ആശയമെന്ന നിലയിൽ, ഇവ രണ്ട് വ്യത്യസ്ത വശങ്ങളിൽ ഉപയോഗിക്കുന്നു. അതായത് മരണാനാന്തരമുള്ള ജീവിതത്തിലേക്ക് നിലവിലുള്ള വ്യക്തിപരമായ ആത്മാക്കളുടെ പുനരുത്ഥാനത്തിലുള്ള വിശ്വാസം, അല്ലെങ്കിൽ മരിച്ചവരുടെയെല്ലാം കൂടിയുള്ള ഏകീകൃത പുനരുത്ഥാനത്തിലുള്ള വിശ്വാസം. ഇത്തരത്തിൽ ആത്മാവ് പുനരുത്ഥാനം പ്രാപിക്കുന്നു എന്ന് ആളുകൾ വിശ്വസിക്കുന്നു. യേശുവിൻ്റെ മരണവും, പുനരുത്ഥാനവും, ക്രിസ്തുമതത്തിൻ്റെ കേന്ദ്രബിന്ദുവാണ്. എന്നാൽ ഏത് തരത്തിലുള്ള പുനരുത്ഥാനമാണ് വസ്തുതാപരമായത് എന്നതുമായി ബന്ധപ്പെട്ട് ക്രിസ്ത്യൻ ദൈവശാസ്ത്രപരമായ സംവാദങ്ങൾ നടക്കുന്നു എങ്കിലും, ഒന്നുകിൽ ഒരു ആത്മശരീരത്തോടെ സ്വർഗ്ഗത്തിലേക്കുള്ള ആത്മീയ പുനരുത്ഥാനം, അല്ലെങ്കിൽ പുനഃസ്ഥാപിക്കപ്പെട്ട…
വിശുദ്ധ വാരവും വിശുദ്ധ ജീവിതവും: പി.പി. ചെറിയാൻ
രണ്ടു വർഷമായി ആഗോള ജനതയെ ഭയത്തിന്റെ മുൾമുനയിൽ നിർത്തുകയും ,ലക്ഷകണക്കിനാളുകളുടെ ജീവൻ അപഹരിച്ചതിലൂടെ മാതാപിതാക്കൾ നഷ്ടപെട്ട മക്കളെയും,മക്കൾ നഷ്ടപെട്ട മാതാപിതാക്കളെയും,ഭാര്യമാർ നഷ്ടപെട്ട ഭർത്താക്കന്മാരേയും ,ഭർത്താക്കന്മാർ നഷ്ടപെട്ട ഭാര്യമാരെയും ,സഹോദരന്മാർ നഷ്ടപെട്ട സഹോദരിമാരെയും ,സഹോദരിമാർ നഷ്ടപെട്ട സഹോദരന്മാരെയും സൃ ഷ്ടിക്കുകയും ,അനേകരെ നിത്യ രോഗികളാക്കി മാറ്റുകയും ചെയ്ത കോവിഡ് എന്ന മഹാമാരിയുടെ കരാളഹസ്തങ്ങളിൽ നിന്നും സാവകാശം മോചിതരായി എന്നു വിശ്വസിച്ചു മുൻ വർഷങ്ങളെ പോലെത്തന്നെ ഈ വര്ഷവും ക്രൈസ്‌തവ ജനത ഭയഭക്തിപൂര്‍വ്വം ആചരിച്ചുവന്നിരുന്ന അമ്പതു നോയമ്പിന്‍െറ സമാപന ദിനങ്ങളിലേക്ക് പ്രവേശിച്ചിരിക്കുന്നു പീഢാനുഭവ ആഴ്‌ച (വിശുദ്ധ വാരം) ആരംഭിക്കുന്നതിന്റെ ഭാഗമായി ഹോശാനാ ഞായര്‍ എല്ലാവരും ആഘോഷപൂര്‍വ്വം കൊണ്ടാടി. തലമുറകളായി പ്രതീക്ഷയോടെ കാത്തിരുന്ന യിസ്രയേല്‍ ജനതയുടെ വീണ്ടെടുപ്പുകാരന്‍, തച്ചനായ ജോസഫിന്റെയും കന്യക മറിയയുടേയും സീമന്തപുത്രന്‍ ജനസഹസ്രങ്ങളുടെ അകമ്പടിയോടും ആരവത്തോടും യെരുശലേം ദേവാലയത്തിലേക്ക് കഴുതക്കുട്ടിയുടെ പുറത്ത് പ്രവേശിച്ചതിന്‍റ ഓര്‍മ്മ!.തങ്ങളുടെ വസ്‌ത്രങ്ങള്‍ വഴിയില്‍ വിരിച്ചും,…
ഓര്‍മ്മയിലെ വിഷുക്കാഴ്ചകള്‍ (ഹണി സുധീര്‍)
വിഷു എന്നാൽ തുല്യം എന്നർത്ഥമാണ്. രാവും പകലും തുല്യമായ മേടം ഒന്ന്. സൂര്യന്റെ രാശി മാറ്റം. നമ്മുടെ വിഷു സംക്രമം. കാർഷിക ഐശ്വര്യം കൂടി മുൻനിർത്തിയാണ് വിഷു ആഘോഷം. നെല്ലും ധന്യങ്ങളും ഫലമൂലാധികളും പൊന്നും കസവും പണവും കണികണ്ടുണരുന്നത് സമൃദ്ധമായ നാളെകളിലേക്കാണ്. ഓർമ്മയിലെ വിഷുക്കാഴ്ചകളിലൂടെ അന്നും ഇന്നുമായി മനസ് സഞ്ചരിച്ചപ്പോൾ…. അടുത്ത കാലങ്ങളിലെ പോലെ തന്നെ തീപൊള്ളുന്ന മീന വേനലിനു മുന്നേ കൊന്നപ്പൂക്കൾ വസന്തം തീർത്തിരുന്നു. ഇനി മേടം ഒന്നാകുമ്പോഴേക്കും പൂക്കൾ വാടിപ്പോകുമോ എന്നൊരു ശങ്ക കാണുമ്പോഴൊക്കെ മനസ്സിൽ തോന്നും. ടൗണിൽ ഉള്ളവർക്കാണേൽ തണ്ടൊന്നിനു നല്ലൊരു പൈസ കൊടുത്തുവേണം കണിവെക്കാൻ കൊന്നപ്പൂവ് വാങ്ങിക്കാൻ. ഇക്കുറി രണ്ട് നല്ല വേനൽ മഴയിൽ പൂക്കൾ എല്ലാം കൊഴിഞ്ഞ മട്ടാണ്. കഴിഞ്ഞ രണ്ട് കൊല്ലങ്ങൾ കൊറോണ കൊണ്ട് പോയതിന്റെ ക്ഷീണം തീർക്കാൻ ഇത്തവണ ആളുകൾ എല്ലാം തിരക്കിലാണ്. മൂടി നിൽക്കുന്ന വേനൽ…
‘റമദാൻ’ – ഒരുമയുടെ പുണ്യമാസം (ലേഖനം)
സാഹോദര്യത്തിന്റെയും, സ്നേഹത്തിന്റെയും, ഒത്തൊരുമയുടെയും, ക്ഷമയുടെയും ഒക്കെ മാതൃകയായി ഇതാ ഒരു റമദാൻ പുണ്യ മാസം കൂടി സമാഗതമായിരിക്കുന്നു. ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികൾക്ക് ഇത് അവരുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ദിനങ്ങളാണ്. കഠിന വൃതാനുഷ്ഠാനത്തിനു ശേഷമുള്ള മുസ്ലിം സഹോദരങ്ങളുടെ നോമ്പ് തുറ പലപ്പോഴും ഇതര മത വിശ്വാസികളെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കോടീശ്വരനും, സാധാരണക്കാരനും, യാചകനും, ഒക്കെ ഒത്തൊരുമിച്ചുള്ള, ഇസ്ലാം മത വിശ്വാസികളുടെ നിസ്ക്കാരം, നോമ്പ് തുറ, ഇതിനൊക്കെ ഇന്നത്തെ കാലഘട്ടത്തിൽ ഒരുപാടു പ്രാധാന്യമുണ്ട്. നോമ്പ് തുറയുടെ സമയത്തു കൂടെയുള്ള ആരെയും ജാതിയോ മതമോ ഒന്നും നോക്കാതെ അവരുടെ കൂടെയിരുത്തി ഉള്ളതിന്റെ പങ്കു മറ്റുള്ളവർക്കുകൂടി പങ്കു വെങ്കുന്നത്, പലപ്പോഴും നമ്മെയൊക്കെ അതിശയിപ്പിക്കുന്ന ഒന്നാണെന്ന് പറയാതിരിക്കാൻ പറ്റില്ല. പണ്ടുള്ള കാലങ്ങളിൽ നിന്ന് വ്യതസ്തമായി ഇപ്പോൾ ഹൈന്ദവ ദേവാലയങ്ങളിലും, ക്രൈസ്തവ ദേവാലയങ്ങളിലും ഒക്കെ നോമ്പ് തുറ നടത്താറുണ്ട്. അതുപോലെ ചില സ്ഥലങ്ങളിൽ മറ്റു…
തൂലികാവല്ലഭനായ ജോസഫ് പടന്നമാക്കലിന്റെ വേർപാടിന്റെ രണ്ടാം വാർഷികവേളയിൽ ചില അനുസ്മരണങ്ങൾ!
ചില കാര്യങ്ങളിൽ രണ്ടഭിപ്രായം ഉണ്ടാവുക വയ്യ! അമേരിക്കൻ മലയാളി എഴുത്തുകാരിൽ അഗ്രഗണ്യൻ ആരെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളു! രണ്ടായിരത്തി ഇരുപത് ഏപ്രിൽ ഒൻപതിന് അകാലത്തിൽ നമ്മോടു വിടപറഞ്ഞ തൂലികാവല്ലഭനായ ജോസഫ് പടന്നമാക്കല്‍! അദ്ദേഹത്തിൻറെ ആകസ്മികമായ വേർപാട് സൃഷ്ടിച്ച ശൂന്യതയും വ്യാകുലതയും എന്നും നമ്മെ മഥിച്ചുകൊണ്ടിരിക്കും. അതിൽ നിന്നൊരു മോചനം നമുക്കാർക്കും ഉടനെ നേടാനാവില്ല. കരണീയമായിട്ടുള്ളത്, അദ്ദേഹത്തിൻറെ സാഹിത്യ സംഭാവവനകളെ സ്മരിച്ചുകൊണ്ടും ആദരിച്ചുകൊണ്ടും മഹത്തായ ആ ജന്മത്തെ ആഘോഷിക്കുക എന്നതാണ്! മതം തൊട്ട് മാർക്സിസം വരെയുള്ള വിഷയങ്ങൾ അദ്ദേഹത്തിൻറെ തൂലികാചലനത്തിൽ മിഴിവേൽക്കുന്ന മാജിക് മിഴിച്ചുകണ്ടാസ്വദിക്കാൻ അവസരം ലഭിച്ചവരാണ് അമേരിക്കൻ മലയാളികൾ. രാജഭരണത്തിൻറെ ഇനിപ്പും കയ്പ്പും രുചിച്ചറിയാൻ ഇടയാകാത്തവർക്കുപോലും തിരുവിതാംകൂറിലെ പ്രജാവത്സരായ രാജാക്കന്മാരുടെയും രാഞ്ജിമാരുടെയും വാഴ്ചക്കാലത്തെപ്പറ്റിയും, നിവത്തനപ്രസ്ഥാനത്തെപ്പറ്റിയും, ദിവാൻ സർ സി പി രാമസ്വാമി അയ്യർക്കെതിരായുള്ള സമരങ്ങളെപ്പറ്റിയുമുള്ള വർണ്ണനകൾ രാജഭരണക്കാലത്തെ കുറിച്ചുള്ള അദ്ദേഹത്തിൻറെ ഒന്നിലധികം ലേഖനങ്ങളിൽ ലഭ്യമാണ്. മലയാളത്തിൻറെ ദേശീയോത്സവമായ ഓണത്തെപ്പറ്റിയുള്ള…
വിശുദ്ധവാരത്തിൻ്റെ പ്രസക്തിയും ചില ചിന്തകളും (ഫിലിപ്പ് മാരേട്ട്)
വിശുദ്ധവാരം എന്നത് ഓശാന ഞായർ മുതൽ ഉയിർപ്പ് വരെ ഉള്ള ദിനങ്ങൾ കൊണ്ട് അവസാനിക്കുന്ന ദൈവപുത്രനായ യേശുവിൻ്റെ പുനരുത്ഥാനത്തിനു മുമ്പുള്ള ആഴ്‌ചയിലെ പ്രവർത്തനങ്ങളുടെ വാർഷിക സ്മരണയാണ്. അതുപോലെ നമ്മൾ വളരെ വേദനയോടെയും നഷ്ട്ങ്ങളോടെയും കടന്നുപോകാൻ ആഗ്രഹിക്കുന്ന ഒരു ആഴ്ചകൂടിയാണിത്. എന്നാൽ ഈ വിശുദ്ധ വാരം യേശുക്രിസ്തുവിൻ്റെ അഭിനിവേശം, മരണം, പുനരുത്ഥാനം എന്നിവയെ ഓർക്കുന്നു. അതായത് ഓശാന ഞായറാഴ്‌ച യേശു ജറുസലേമിൽ പ്രവേശിക്കുന്നത് മുതൽ വിശുദ്ധ വാരത്തിന് തുടക്കമിടുന്നു, ശാന്തമായ പ്രതിഫലനത്തിൻ്റെ സമയമാണെങ്കിലും, ഇത് പുതിയ ജീവിതത്തിൻ്റെയും പ്രതീക്ഷയുടെയും ആഘോഷം കൂടിയാണ്. എല്ലാ ക്രിസ്ത്യാനികൾക്കും വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഴ്ചയായിട്ടാണ് ഈ വിശുദ്ധവാരത്തെ കാണുന്നത്. കുരിശുമരണത്തിനു മുമ്പുള്ള യേശുവിൻ്റെ ജീവിതത്തിലെ അവസാനത്തെ സംഭവങ്ങളുടെ സ്മരണയാണ് വിശുദ്ധവാരം, കൂടാതെ വ്യത്യസ്തമായ വിശുദ്ധവാര ആചാരങ്ങൾ ഈ പാരമ്പര്യങ്ങളെ അനുസ്മരിപ്പിക്കുന്നു. ഓശാന ഞായറാഴ്ച, മുതൽ ഈസ്റ്റർ ഞായറാഴ്ച, വരെ ഉള്ള ദിനങ്ങൾ. ലോകമെമ്പാടുമുള്ള…
സമരഭൂമിയില്‍ പുതുവിത്തുകള്‍ മുളപ്പിച്ചെടുക്കണം: കാരൂര്‍ സോമന്‍, ലണ്ടന്‍
സിംഹം വിശന്നാല്‍ തവളയെ പിടിക്കാറില്ല അലറിവിളിക്കും. ഇന്ത്യന്‍ ജനത കൊയ്ത്തു കഴിഞ്ഞ പാടത്തെ ധാന്യമണികള്‍ക്കായി ജീവന്‍റെ തുടിപ്പിനായ് അലറി വിളിച്ചു് പോരാടുന്നു. അതില്‍ നിന്ന് പൊട്ടിമുളച്ച ഉള്ളില്‍ പിടഞ്ഞ വികാര വിലാപ കാഴ്ചകളാണ് കേരളത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടന്ന ദേശീയ പണിമുടക്കില്‍ കണ്ടത്. വീര്യമേറിയ വീഞ്ഞുപോലെ ഈ ബന്ദിലേക്ക് സമൂഹത്തെ നയിച്ചത് ജീവിതത്തിന്‍റെ സമസ്ത മണ്ഡലങ്ങളിലും അനിശ്ചിതത്വം അടക്കി ഭരിക്കുന്നു. ഏത് രാഷ്ട്രീയ പാര്‍ട്ടി ഭരിക്കുന്നു എന്നതല്ല മനുഷ്യര്‍ നേരിടുന്ന വിഷയം.മരുന്നിന്‍റെ വിലക്കയറ്റം,അടുക്കളയിലെ പാചകവാതക-പച്ചക്കറി-തൊഴി ലില്ലായ്മ, കൃഷിക്കാരുടെ ആത്മഹത്യ തുടങ്ങി റോഡിലോടുന്ന പെട്രോള്‍, ഡീസല്‍ വരെ വിലവര്‍ദ്ധനവ് പലതാണ്. സമര സംഘടനകള്‍ മാസങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാരിന് മുന്നറിയിപ്പ് കൊടുത്തിട്ടുള്ള ഒരു ബന്ദിനെ സമരാഭാസമെന്ന് വിളിച്ചിട്ട് കാര്യമില്ല. സമരസമിതിക്കാരെ വിളിച്ചൊന്ന് സംസാരിച്ചിരുന്നെങ്കില്‍ സമരങ്ങളെ റോഡില്‍ വലിച്ചിഴച്ചു് മലിനപ്പെടുത്തില്ലായിരുന്നു. ഏത് നീറുന്ന പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുകയാണ് നല്ലൊരു ഭരണാധിപന്‍റെ…
