ഇന്ത്യയിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ കൈക്കൂലിയാണ് മകന്‍ വിദേശത്തേക്ക് പോകാന്‍ നിര്‍ബ്ബന്ധിതനായത്: ഉക്രെയിനില്‍ മരണപ്പെട്ട വിദ്യാര്‍ത്ഥിയുടെ പിതാവ്

മെറിറ്റ് വിദ്യാർത്ഥിയാണെങ്കിലും ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായവും ജാതീയതയും കാരണം തന്റെ മകന് ഇവിടെ സീറ്റ് ലഭിച്ചില്ലെന്ന് യുദ്ധബാധിതമായ ഉക്രെയ്നിലെ ഖാർകിവ് നഗരത്തിൽ റഷ്യൻ സൈന്യത്തിന്റെ വെടിവയ്പ്പിൽ മരിച്ച കർണാടക വിദ്യാർത്ഥി നവീൻ ശേഖരപ്പ ഗ്യാൻഗൗഡറിന്റെ പിതാവ് പറഞ്ഞു. ഇവിടെ മെഡിക്കൽ സീറ്റ് ലഭിക്കണമെങ്കിൽ ഒരു കോടി മുതൽ രണ്ടു കോടി രൂപ വരെ കൈക്കൂലി നൽകണമെന്നും അദ്ദേഹം ആരോപിച്ചു. സ്വകാര്യ സ്ഥാപനങ്ങളിൽ പോലും കുറഞ്ഞ ചിലവിൽ ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അദ്ദേഹം അഭ്യർത്ഥിച്ചു. ബംഗളൂരു: ചെലവേറിയ മെഡിക്കൽ വിദ്യാഭ്യാസവും ‘ജാതിവിവേചനവുമാണ്’ ഇന്ത്യൻ വിദ്യാർത്ഥികളെ ഡോക്ടർമാരാകാനുള്ള അവരുടെ സ്വപ്നങ്ങൾ സഫലമാക്കാന്‍ ഉക്രെയ്ന്‍ പോലുള്ള രാജ്യങ്ങളിലേക്ക് പോകാന്‍ പ്രേരിപ്പിക്കുന്ന ചില ഘടകങ്ങളെന്ന് ഉക്രെയിനിലെ ഷെല്‍ ആക്രമണത്തില്‍ മരണപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി നവീൻ ശേഖരപ്പ ഗ്യാൻഗൗഡയുടെ പിതാവ് അവകാശപ്പെട്ടു. സ്വകാര്യ നിയന്ത്രണത്തിലുള്ള കോളേജുകളിൽ പോലും മെഡിക്കൽ…

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: ഗോരഖ്പൂർ സദർ ഉൾപ്പെടെ 57 നിയമസഭാ മണ്ഡലങ്ങളിൽ വൈകിട്ട് അഞ്ചുവരെ 46.70 ശതമാനം പോളിംഗ്

ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂർ സദർ ഉൾപ്പെടെ 57 നിയമസഭാ മണ്ഡലങ്ങളിൽ വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണി വരെ ശരാശരി 46.70 ശതമാനം വോട്ട് രേഖപ്പെടുത്തി. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 6 വരെ തുടരുമെന്ന് സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ അജയ് കുമാർ ശുക്ല അറിയിച്ചു. ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം അംബേദ്കർ നഗറിൽ 52.40 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇതുകൂടാതെ, ബല്ലിയയിൽ 46.48, ബൽറാംപൂരിൽ 42.67, ബസ്തിയിൽ 46.49, ഡിയോറിയയിൽ 45.35, ഗോരഖ്പൂരിൽ 46.44, കുഷിനഗറിൽ 48.49, മഹാരാജ്ഗഞ്ചിൽ 47.54, സന്ത് കബീർ നഗർ3, 44.67 ശതമാനം. മുഖ്യമന്ത്രി ആദിത്യനാഥ് (ഗോരഖ്പൂർ സദർ), ആരോഗ്യമന്ത്രി ജയ് പ്രതാപ് സിംഗ് (ബൻസി), അടിസ്ഥാന വിദ്യാഭ്യാസ മന്ത്രി…

മണിപ്പൂർ തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താൻ ബിജെപി 16 കോടി രൂപ തീവ്രവാദ ഗ്രൂപ്പുകൾക്ക് നൽകിയെന്ന് കോൺഗ്രസ്

ന്യൂഡൽഹി: മാതൃകാ പെരുമാറ്റച്ചട്ടം വ്യക്തമായി ലംഘിച്ച് നിരോധിത സംഘടനകൾക്ക് പണം നൽകി മണിപ്പൂരിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഭാരതീയ ജനതാ പാർട്ടി (ബിജെപി) ശ്രമിക്കുന്നതായി കോൺഗ്രസ് ആരോപിച്ചു. മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഫെബ്രുവരി 28നായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്. മാർച്ച് അഞ്ചിനാണ് രണ്ടാം ഘട്ടവും അവസാന ഘട്ടവും. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും മണിപ്പൂരിലെ ബിജെപി സർക്കാരും ഫെബ്രുവരി ഒന്നിന് നിരോധിത തീവ്രവാദ ഗ്രൂപ്പുകൾക്ക് 15.7 കോടി രൂപ നൽകിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേഷ് ട്വീറ്റ് ചെയ്തു. നാല് ജില്ലകളിലെ തെരഞ്ഞെടുപ്പിനായി 92.7 ലക്ഷം രൂപ നൽകി. ചുരാചന്ദ്പൂർ, കാങ്‌പോക്‌വി ജില്ലകളിലെ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലാണ് ഈ പണം നൽകിയതെന്നും തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവകവും സമാധാനപരവുമല്ലെന്നും ആരോപിച്ച് അദ്ദേഹം ഒരു പ്രസ്താവനയും പങ്കുവെച്ചു. മണിപ്പൂരിലെ മുതിർന്ന കോൺഗ്രസ് നിരീക്ഷകൻ രമേശ് പറയുന്നതനുസരിച്ച്,…

അബുദാബിയില്‍ കണ്ണൂര്‍ ഫെസ്റ്റ് മാര്‍ച്ച് 5, 6 തീയതികളില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

അബുദാബി: കെഎംസിസി കണ്ണൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ‘കണ്ണൂര്‍ ഫെസ്റ്റ്’ മാര്‍ച്ചു 5 ,6 തീയതികളില്‍ വര്‍ണ്ണാഭമായ പരിപാടികളോടെ അരങ്ങേറും. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ആണ് ഫെസ്റ്റ് നടക്കുക. ‘കണ്ണൂര്‍ പെരുമയുടെ തക്കാരം’ എന്ന പേരില്‍ ജില്ലയുടെ സാമൂഹികവും സാംസ്‌കാരികവുമായ പ്രത്യേകതകള്‍ വിശദീകരിക്കുന്ന നിരവധി പ്രദര്‍ശനങ്ങളും കലാപരിപാടികളും ഫെസ്റ്റിവെലിന്റെ പ്രത്യേകതയായിരിക്കും. ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് നടക്കുന്ന പതാകയുയര്‍ത്തലോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാകുക. ജില്ലയിലെ എട്ട് മണ്ഡലങ്ങളില്‍ നിന്നുള്ളവര്‍ ഭാഗമാകുന്ന കലാ കായിക മത്സരങ്ങള്‍, കണ്ണൂരിന്റെ തനത് ഭക്ഷണ പാനീയങ്ങള്‍ പരിചയപ്പെടുത്തുന്ന സ്റ്റാളുകള്‍, ആരോഗ്യ, വിദ്യാഭ്യാസ സേവനങ്ങള്‍ ലഭ്യമാക്കുന്ന സ്റ്റാളുകള്‍, യുഎഇയിലെയും നാട്ടിലെയും കലാകാര·ാര്‍ അണിനിരക്കുന്ന പ്രദര്‍ശനങ്ങള്‍ എന്നിവയെല്ലാം ഫെസ്റ്റിലുണ്ടാകും. ശനിയാഴ്ച ഉച്ചക്ക് സൗജന്യ കോവിഡ് പരിശോധനയും സെന്ററില്‍ നടക്കും. ശനി ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 11 വരെയും ഞായര്‍ രാവിലെ 9 മുതല്‍ രാത്രി…

പ്രവാസി ജീവനക്കാര്‍ക്കായി പിഎഫ് മോഡല്‍ സന്പാദ്യ പദ്ധതിയുമായി ദുബായ്

ദുബായ്: പൊതുമേഖലയിലെ പ്രവാസി ജീവനക്കാര്‍ക്കായി സന്പാദ്യ പദ്ധതി അവതരിപ്പിച്ചു. ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ 2020ല്‍ സ്വദേശികള്‍ക്കായി ആരംഭിച്ച പദ്ധതിയുടെ ചുവടു പിടിച്ചാണ് പ്രവാസികള്‍ക്കുള്ള പദ്ധതി തയ്യാറാക്കുന്നത്. പ്രവാസികള്‍ക്ക് സേവന കാലാവധി കഴിയുന്‌പോള്‍ നല്‍കുന്ന ഏന്‍ഡ് ഓഫ് സര്‍വീസ് ബെനഫിറ്റ്‌സ് നു പുറമെയാണ് സന്പാദ്യ പദ്ധതി തയ്യാറാക്കുന്നത്. ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പദ്ധതി ഉദ്ഘാടനം ചെയ്തു. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ഈ പദ്ധതിയില്‍ ചേരുന്നതിന് അവസരമുണ്ടെങ്കിലും നിര്‍ബന്ധമില്ലെന്നു അറിയിച്ചിട്ടുണ്ട്. പ്രവാസി ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ സന്പാദ്യം പരമാവധി വര്‍ധിക്കാനുള്ള അവസരങ്ങള്‍ നല്‍കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. അന്താരാഷ്ട്ര സാന്പത്തിക വിപണിയിലെ വിവിധ സന്പാദ്യ പദ്ധതികളുടെ ഭാഗമാകാനാണ് ഇതിലൂടെ ജീവനക്കാര്‍ക്ക് അവസരം ലഭിക്കുക. അനില്‍ സി ഇടിക്കുള  

കോവിഡ് മുന്‍നിര പോരാളികള്‍ക്കുള്ള സൗജന്യ റേഷന്‍ വിതരണം മാര്‍ച്ച് മൂന്നിന്

കുവൈറ്റ് സിറ്റി : വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങളില്‍ കോവിഡ് പ്രതിരോധത്തില്‍ പങ്കെടുത്ത കോവിഡ് മുന്നണി പോരാളികള്‍ക്കുള്ള സൗജന്യ റേഷന്‍ വിതരണം മാര്‍ച്ച് മൂന്ന് മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അരി, പഞ്ചസാര, പാല്‍, വെജിറ്റബിള്‍ ഓയില്‍, ടൊമാറ്റോ, പേസ്റ്റ്, കോഴി ഇറച്ചി തുടങ്ങി നിരവധി വിഭവങ്ങള്‍ അടങ്ങുന്ന കിറ്റാണ് നല്‍കുക. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയതായി അധികൃതര്‍ അറിയിച്ചു. ഇതോടെ ആരോഗ്യ, ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളില്‍ ജോലി ചെയ്ത സ്വദേശികള്‍ക്കും വിദേശികള്‍ക്കും റേഷന്‍ ലഭിക്കും. നേരത്തെ ദേശീയ ദിന അവധിദിനങ്ങള്‍ കണക്കിലെടുത്ത് സൗജന്യ റേഷന്‍ വിതരണം മാര്‍ച്ച് 6 മുതല്‍ ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. അതിനിടെ എത്ര ജീവനക്കാര്‍ക്കാണ് സൗജന്യ റേഷന്‍ വിതരണം ഉണ്ടാകുമെന്ന കാര്യത്തില്‍ ഇപ്പോഴും ധാരണയായിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. സലിം കോട്ടയില്‍  

ഭാരത മാതാവിന് ജയ് വിളിച്ച് കുട്ടികള്‍; മോദിക്ക് ജയ് വിളിയില്ല; രക്ഷാദൗത്യം വൈകിയതിലെ അതൃപ്തി പ്രകടിപ്പിച്ച് ഉക്രെയ്‌നില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: യുദ്ധഭൂമിയില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനം വൈകിയതില്‍ അതൃപ്തി പരസ്യമാക്കി ഉഴെക്രയ്‌നില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ യുദ്ധം ആരംഭിക്കുന്നതിനു മുന്‍പ് രക്ഷാദൗത്യം നടത്താതിരുന്ന കേന്ദ്രസര്‍ക്കാരിനോടുള്ള നീരസമാണ് ഇന്ന് ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി എയര്‍ ഫോഴ്‌സ് വിമാനത്തിനുള്ളില്‍ വിദ്യാര്‍ഥികള്‍ പ്രകടിപ്പിച്ചത്. വിമാനത്തിനുള്ളില്‍ പ്രതിരോധ സഹമന്ത്രി അജയ്ഭട്ട് പ്രധാനമന്ത്രി മോദിക്ക് ജയ് വിളിച്ചെങ്കിലും വിദ്യാര്‍ഥികള്‍ ഏറ്റുവിളിച്ചില്ല. വിമാനം ഡല്‍ഹിയില്‍ എത്തിയപ്പോഴായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ രക്ഷാദൗത്യം വിവരിച്ച ശേഷം മന്ത്രി ജയ് വിളിച്ചത്. സര്‍ക്കാര്‍ നടത്തിയ ഇടപെടലിനെ പ്രകീര്‍ത്തിച്ച് പലതും മന്ത്രി പറഞ്ഞെങ്കിലും കുട്ടികള്‍ കൈയ്യടിക്കാന്‍ മനസ്സുവച്ചില്ല. ഭാരത് മാതാ കീ ജയ് എന്ന് മന്ത്രി വിളിച്ചുകൊടുത്തപ്പോള്‍ വിദ്യാര്‍ഥികള്‍ ഏറ്റുവിളിച്ചു. എന്നാല്‍ മോദി കി ജയ് എന്ന മുദ്രാവാക്യത്തിന് വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്നും പ്രതികരണം ഉണ്ടായില്ല. നിരവധി തവണ മന്ത്രി ആവര്‍ത്തിച്ചെങ്കിലും മോദിക്ക് മാത്രം വിദ്യാര്‍ഥികള്‍ ജയ് വിളിച്ചില്ല. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍…

ഉക്രെയ്‌നില്‍ നിന്ന് മൂവായിരം പൗരന്‍മാരെ 24 മണിക്കൂറിനിടെ ഒഴിപ്പിച്ചതായി കേന്ദ്രം; 193 മലയാളികള്‍ കൂടി നാട്ടിലെത്തി

ന്യൂഡല്‍ഹി: ഉക്രെയ്ന്‍ യുദ്ധമുഖത്തുനിന്നും 3000 ഇന്ത്യന്‍ പൗരന്‍മാരെ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒഴിപ്പിച്ചതായി കേന്ദ്രസര്‍ക്കാര്‍. 15 വിമാനങ്ങളിലായാണ് ഇന്ത്യയിലേക്ക് ഇവരെ മടക്കി കൊണ്ടുവന്നത്. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി വിദ്യാര്‍ഥികളെ വീട്ടിലെത്തിക്കാന്‍ കൂടുതല്‍ വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഓപ്പറേഷന്‍ ഗംഗയിലൂടെ 6400 ഇന്ത്യക്കാരെ തിരികെ കൊണ്ടുവന്നുവെന്നും കേന്ദ്രം അറിയിച്ചു. അതിനിടെ, ഉക്രെയ്‌നില്‍നിന്ന് ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി രാജ്യത്തേക്ക് എത്തിച്ച 193 മലയാളികളെക്കൂടി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച കേരളത്തില്‍ എത്തിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹിയില്‍നിന്നു കൊച്ചിയിലേക്ക് ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് വിമാനത്തില്‍ 166 പേരും മുംബൈയില്‍നിന്ന് എത്തിയ 15 പേരും ബുധനാഴ്ച ഡല്‍ഹിയില്‍നിന്നു പുറപ്പെട്ട 12 പേരുമാണ് കേരളത്തില്‍ എത്തിയത്. ഇതോടെ യുക്രെയ്‌നില്‍നിന്ന് എത്തിയവരില്‍ സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലേക്ക് എത്തിച്ചവരുടെ ആകെ എണ്ണം 550 ആയി.      

കേരളത്തില്‍ 2222 പേര്‍ക്ക് കൂടി കോവിഡ്; 24 മണിക്കൂറിനിടെ 3 മരണങ്ങള്‍

കേരളത്തില്‍ 2222 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 432, എറണാകുളം 354, കോട്ടയം 213, കൊല്ലം 197, കോഴിക്കോട് 177, തൃശൂര്‍ 126, ഇടുക്കി 118, ആലപ്പുഴ 114, മലപ്പുറം 102, പത്തനംതിട്ട 100, വയനാട് 89, കണ്ണൂര്‍ 85, പാലക്കാട് 70, കാസര്‍ഗോഡ് 45 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,061 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 83,309 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 81,767 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1542 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 224 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 19,051 കോവിഡ് കേസുകളില്‍, 8.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍…

സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി തുടരും; ഷംസീറും റിയാസുമടക്കം ആറു പുതുമുഖങ്ങള്‍ സെക്രട്ടറിയേറ്റിലേക്ക്

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരുമെന്ന് ഉറപ്പായി. ഇത് മൂന്നാം തവണയാണ് കോടിയേരി സംസ്ഥാന സെക്രട്ടറി പദവിയിലേക്കെത്തുന്നത്. അതേസമയം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ആറ് പുതുമുഖങ്ങള്‍ എത്തുമെന്നും ഇക്കാര്യത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും റിപ്പോര്‍ട്ടുണ്ട്. മന്ത്രി പി.എ.മുഹമ്മദ് റിയാസ്, തലശേരി എംഎല്‍എ എ.എന്‍.ഷംസീര്‍ എന്നിവരാകും യുവനിരയില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് എത്തുക. എം.സ്വരാജിന്റെ പേര് നിലവില്‍ പരിഗണിക്കുന്നില്ലെന്നാണ് വിവരം. മന്ത്രിമാരായ സജി ചെറിയാന്‍, വി.എന്‍.വാസവന്‍ എന്നിവരും സെക്രട്ടറിയേറ്റിലേക്ക് എത്തുമെന്നാണ് സൂചന. കടകംപള്ളി സുരേന്ദ്രന്റെയും സി.കെ. രാജേന്ദ്രന്റെയും പേരുകളും പരിഗണിക്കുന്നുണ്ട്. പി.ജയരാജന്‍ സെക്രട്ടറിയേറ്റിലേക്ക് എത്തുമോ എന്നാണ് ഏവരുടെയും ആകാംഷ. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പ്രായം പരിഗണിച്ച് ജയരാജന്‍ ഒഴിവാക്കപ്പെടും എന്നാണ് സൂചന. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായാണ് സ്ഥാനം രാജിവച്ചത്. തുടര്‍ന്ന് എം.വി ജയരാജന്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തു. എന്നാല്‍ വടകരയില്‍ പരാജയപ്പെട്ടതിന്…