ഹൂസ്റ്റണിലെ തൃശൂർ അസോസിയേഷൻ ഓണാഘോഷം വർണാഭമായി

ഹൂസ്റ്റൻ: തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (ടാഗ്) വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഓണം ആഘോഷിച്ചു. സെപ്തംബർ 5 ന് തിങ്കളാഴ്ച ട്രിനിറ്റി മാർത്തോമ ചർച്ച് ഹാൾ ഓഡിറ്റോറിയത്തിൽ രാവിലെ 10:30 മുതൽ ഓണാഘോഷങ്ങൾ അരങ്ങേറി. മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ താലപ്പൊലിയുമായി മഹാബലിയെ വേദിയിലേക്ക് ആനയിച്ചത് ഒരു മനോഹര കാഴ്ചയായിരുന്നു. മുഖ്യാതിഥിയായ മിസ്റ്റോറിസിറ്റി മേയർ റോബിൻ.ജെ.ഇലക്കാട്ട്, എല്ലാവർക്കും ഓണാശംസകൾ നേർന്നു. വിശിഷ്ട അതിഥിയായി എത്തിയ പ്രശസ്ത കർണാടിക് മ്യൂസിക് വോകലിസ്റ്റ്. ഫാദർ പോൾ പൂവത്തിങ്കൽ (പാടും പതിരി ) മനോഹരമായ ഗാനം ആലപിച്ച് മനസ്സിന് കുളിർമയേകി. ടാഗ് ഫാമിലി അംഗങ്ങൾ അവതരിപ്പിച്ച ഓരോ പരിപാടികളും തൃശൂർ ജില്ല കേരളത്തിന്റെ സംസ്കാരിക തലസ്ഥാനമെന്ന് എന്ന് ഉറപ്പിച്ചു പറയുന്ന തരത്തിൽ സാംസ്കാരിക തനിമയും പൈതൃകവും വിളിച്ചോതുന്നവയായിരുന്നു. 20 ൽ പരം പേർ പങ്കെടുത്ത തിരുവാതിര ഒരു മെഗാ തിരുവാതിര തന്നെയായിരുന്നു. വിശാലമായി…

റോക്ക്‌ലാന്‍ഡ്‌ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ തിരുന്നാള്‍

ന്യൂയോര്‍ക്ക്: റോക്ക്‌ലാന്‍ഡിലുള്ള സെയിന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ (46 conklin ave Haverstraw NY) പരി. കന്യാമറിയതിന്റെ തിരുന്നാള്‍ സെപ്റ്റംബര്‍ 9,10, 11 തീയതികളില്‍ ഭക്തിനിര്‍ഭരമായി കൊണ്ടാടുന്നു. ഇടവകയുടെ അഞ്ചാം വാര്‍ഷിക തിരുന്നാള്‍ കൂടിയാണ്. ഇടവകയിലെ 10 വനിതകളാണ് ഇക്കുറി പ്രസുദേന്തിമാരായത്. അവര്‍ക്കൊപ്പം 5 കൂടാര യോഗങ്ങളിലെ അംഗങ്ങള്‍ സജീവമായി പങ്കെടുക്കുന്നു. സെ 5 മുതല്‍ 8 വരെ ആരാധനയും ലതിഞ്ഞും വി:കുര്‍ബാനയും ദേവാലയത്തില്‍ നടക്കുന്നു. സെപ്റ്റംബര്‍ 9 വെള്ളിയാഴ്ച ഇടവക വികാരി ബഹു. ഫാ. ഡോ. ബിബി തറയില്‍ തിരുന്നാളിന്റെ കൊടിയുയര്‍ത്തി. തുടര്‍ന്ന് വി .കുര്ബാനയും ബൈബിള്‍ കണ്‍വെന്‍ഷനുംനടന്നു. സെപ്‌റ്10 ശനിയാഴ്ച രാവിലെ മുതല്‍ ‘പിടിയുരുട്ടു’ മഹോത്സവും നടത്തുന്നു. വൈകിട്ട് 6 ന് ഇംഗ്ലീഷ് കുര്‍ബാനയും പ്രസംഗവും ഫാ: ജോസഫ് അലക്സിന്റെ കാര്‍മികത്വത്തില്‍ നടക്കും. രാത്രി 7 .30 ന് കാര്‍ണിവല്‍ നൈറ്റ് ഉണ്ടായിരിക്കും.…

Blackout ‘compromises safe operation’ of Ukraine nuclear plant: IAEA

VIENNA  – A blackout caused by fresh shelling near Ukraine s Zaporizhzhia nuclear power plant has compromised the site s safety, the UN atomic watchdog warned Friday, adding the plant s operator is considering shutting down the sole remaining reactor. “Shelling has caused a complete blackout in Energodar (town) and compromised the safe operation of the nearby Zaporizhzhia (plant),” International Atomic Energy Agency (IAEA) chief Rafael Grossi tweeted, calling it a “dramatic development”. “This is completely unacceptable. It cannot stand,” he said, calling for “the immediate cessation of all shelling…

ഐ.പി.സി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷനും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ജോർജ്ജിയയിൽ

ഫ്ളോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷനും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഒക്ടോബർ 7 വെള്ളി, 8 ശനി, 9 ഞായർ ദിവസങ്ങളിൽ ഐ.പി.സി അറ്റ്ലാന്റാ ക്രിസ്ത്യൻ ചർച്ചിൽ (IPC Atlanta Christian Church, 845 Hi Hope Road , Lawrenceville,Ga 30043 ) വെച്ച് നടത്തപ്പെടും. ഞയറാഴ്ച സംയുക്ത സഭാ ആരാധനയും തിരുവത്താഴ ശുശ്രുഷയും ഉണ്ടായിരിക്കും. ലീഡർഷിപ്പ് സെമിനാർ, സിമ്പോസിയം, പ്രെയ്സ് ആന്റ് വർഷിപ്പ്, യുവജന സമ്മേളനം, മിഷൻ ബോർഡ് സമ്മേളനം തുടങ്ങിയവ യോഗത്തിനോടനുബദ്ധിച്ച് ഉണ്ടായിരിക്കുന്നതാണ്. ശനിയാഴ്ച രാവിലെ 10ന് ആരംഭിക്കുന്ന ജനറൽ ബോഡിയിൽ 2022 – 2025 കാലയളവിലേക്കുള്ള പുതിയ റീജിയൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്തപ്പെടും. തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾക്ക് ഇലക്ഷൻ ഓഫീസർ പാസ്റ്റർ സിബി കുരുവിള നേതൃത്വം വഹിക്കും. റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ ഡോ. ജോയി എബ്രാഹം, വൈസ് പ്രസിഡന്റ്…

പത്താം വാർഷികം ചരിത്ര സംഭവമാക്കാൻ സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ് : 11 വിശിഷ്ട വ്യക്തികളെ ആദരിക്കുന്നു

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ 9 മലയാളി വ്യവസായി സംരംഭകരെ ചേർത്തുപിടിച്ചുകൊണ്ട് 2012 ൽ രൂപം കൊണ്ട സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ് ( SIUCC) അതിന്റെ ജൈത്ര യാത്രയിൽ 10 വർഷം പിന്നിടുമ്പോൾ സംഘടനയുടെ നാൾവഴികൾ ചരിത്രത്താളുകളിൽ എഴുതിച്ചേർക്കുവാൻ ഒരുക്കുന്ന വർണപ്പകിട്ടാർന്ന പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഹൂസ്റ്റൺ നഗരത്തിൽ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള പരിപാടികളിൽ നിന്നും വേറിട്ട അനുഭവം നൽകുന്ന, 5 മണിക്കൂർ നീണ്ടു നിൽക്കുന്ന ഗലാ ഇവെന്റിനാണ് ഒരുക്കങ്ങൾ നടത്തിയിട്ടുള്ളത് സെപ്റ്റംബർ 11 ഞായറാഴ്ച വൈകുന്നേരം ഹൂസ്റ്റണിൽ ജിഎസ്എച്ച് ( GSH) ഇവൻറ് സെന്ററിൽ വെച്ച് വിപുലമായ പരിപാടികളിൽ സാമൂഹ്യ സാംസകാരിക മാധ്യമ രംഗത്തെ നിറ സാന്നിധ്യങ്ങൾ ഉൾപ്പെടെ 1,000 ക്ഷണിക്കപ്പെട്ട അതിഥികളാണ് പങ്കെടുക്കുന്നത്. പങ്കെടുക്കുന്നവർക്കുള്ള മുഴുവൻ സീറ്റുകളും ബുക്ക് ചെയ്‌തുകഴിഞ്ഞുവെന്ന് സംഘാടകർ പറഞ്ഞു . ഇവെന്റിനോടൊപ്പം അമേരിക്കയിലെയും ഇന്ത്യയിലെയും വിവിധ കർമ്മ…

വ്യാപക നാശം വിതച്ച് തൃശ്ശൂരിൽ മിന്നല്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചു

തൃശൂർ: തൃശൂരിൽ വീണ്ടും ഇടിമിന്നൽ. വരന്തരപ്പള്ളി, നന്തിപുലം, ആറ്റപ്പിള്ളി, കല്ലൂർ, മാഞ്ഞൂർ മേഖലകളിലാണ് മിന്നല്‍ ചുഴലിക്കാറ്റ് വീശിയടിച്ചത്. ഇതേത്തുടർന്ന് പ്രദേശത്ത് വ്യാപക നാശനഷ്ടമുണ്ടായി. രാവിലെ ഏഴരയോടെയാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണു. വൈദ്യുത തൂണുകൾ തകർന്നു. മുപ്ലിയം പാലത്തിന് സമീപം മൂന്ന് വൈദ്യുത തൂണുകൾ ഒടിഞ്ഞു വീണു. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇടമലയാര്‍ അണക്കെട്ട് തുറന്നു. രാവിലെ 11 മണിക്ക് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ വീതമാണ് തുറന്നത്. സെക്കന്‍ഡില്‍ 125 ഘനമീറ്റര്‍ വരെ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. പെരിയാര്‍ നദീതീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

ന്യൂഡല്‍ഹി: ഓരോ വ്യക്തിക്കും സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനുള്ള അവകാശമുണ്ടെന്ന് പറഞ്ഞ്, ക്രൂരമായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (യുഎപിഎ) പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി രണ്ട് വർഷത്തോളമായി യു.പി.യിലെ ജയിലില്‍ കഴിഞ്ഞിരുന്ന മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചു. കാപ്പൻ മോചിതനായ ഉടൻ തന്നെ ആറാഴ്ച ഡൽഹിയിൽ തുടരണമെന്നും എല്ലാ തിങ്കളാഴ്ചകളിലും ലോക്കൽ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്നും ബെഞ്ച് നിർദേശിച്ചു. ആറാഴ്‌ചയ്‌ക്കൊടുവിൽ, കേരളത്തിലെ തന്റെ ജന്മസ്ഥലമായ മലപ്പുറത്തേക്ക് പോകാന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യം ലഭിച്ചു. തിങ്കളാഴ്ചകളിൽ മലപ്പുറത്തെ ലോക്കൽ പോലീസ് സ്റ്റേഷനിൽ തന്റെ സാന്നിധ്യം രേഖപ്പെടുത്തുന്നത് തുടരണം. ചീഫ് ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. അതേസമയം, അന്വേഷണം പൂര്‍ത്തിയായ ശേഷമേ ജാമ്യം അനുവദിക്കാവുള്ളൂ എന്ന യു.പി സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. അലഹബാദ് ഹൈക്കോടതി നേരത്തെ കാപ്പന് ജാമ്യം നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സുപ്രീം…

ഞായറാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അടുത്ത 36 മണിക്കൂറിനുള്ളിൽ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തല്‍‌ഫലമായി ഞായറാഴ്ച വരെ കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. നിലവിൽ ആന്ധ്ര ഒഡീഷ തീരത്ത് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലാണ് ന്യൂനമർദം സ്ഥിതി ചെയ്യുന്നത്. തെക്കന്‍ കേരള തീരത്ത് വെള്ളിയാഴ്ച മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. കര്‍ണാടക തീരങ്ങളിലും ശനിയാഴ്ച വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും ശനി, ഞായർ ദിവസങ്ങളിലും കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 115.5 മില്ലിമീറ്റർ വരെ കനത്ത മഴയ്ക്ക്…

ബിജെപിയുടെ കേരള ഘടകത്തിന്റെ തലപ്പത്ത് അഴിച്ചുപണി: മുന്‍ കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ ചെയര്‍മാന്‍

ന്യൂഡൽഹി: ബിജെപിയുടെ കേരള ഘടകത്തിന്റെ ചുമതല മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ പ്രകാശ് ജാവദേക്കറിനെ ഏല്പിച്ചു. രാധാ മോഹൻ അഗർവാളാണ് കോ-ചെയർമാൻ. വിവിധ സംസ്ഥാനങ്ങളിലെ പാർട്ടിയുടെ ചുമതലയുള്ള ബിജെപി പുറത്തിറക്കിയ പട്ടികയിലാണ് ഈ പേരുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. തെലങ്കാനയിലെ ബിജെപി യൂണിറ്റിന്റെ സഹ ചുമതല മലയാളിയായ അരവിന്ദ് മേനോന് നൽകി. 2024-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യ ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ബി.ജെ.പി ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ദക്ഷിണേന്ത്യയില്‍ കര്‍ണാടകയില്‍ മാത്രമാണ് പാര്‍ട്ടിക്ക് അധികാരം ഉള്ളത്. ബി.ജെ.പിയുടെ അടുത്ത പ്രധാന ലക്ഷ്യം തെലങ്കാനയും തമിഴ്‌നാടുമാണ്. കേരളത്തെയും ഏറെ പ്രാധാന്യത്തോടെയാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം കാണുന്നത്. ഇതിന്റെ ഭാഗമായാണ് മുതിര്‍ന്ന നേതാവിനെ കേരളത്തിന്റെ ചുമതലയിലേക്ക് കൊണ്ടുവരുന്നതെന്നാണ് വിലയിരുത്തല്‍. കോൺഗ്രസിനെ പരാജയപ്പെടുത്തിയ തെലങ്കാനയിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പോടെ മുഖ്യ പ്രതിപക്ഷമാകാൻ കഴിയുമെന്നാണ് ബിജെപി കരുതുന്നത്. തമിഴ്‌നാട്ടിൽ എഐഎഡിഎംകെയിലെ അധികാര ഭിന്നത മുതലെടുത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കാമെന്നും…

ഭീകരർക്ക് വേണ്ടി നമസ്കരിക്കുന്നത് ദേശവിരുദ്ധ പ്രവർത്തനമല്ല: ജമ്മു കശ്മീർ ഹൈക്കോടതി

ശ്രീനഗർ: തീവ്രവാദികൾക്കു വേണ്ടി നമസ്കരിക്കുന്നത് ദേശവിരുദ്ധമല്ലെന്ന് ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി. തീവ്രവാദികളുടെ മരണത്തിൽ അവർക്ക് പ്രാർത്ഥന നടത്താനുള്ള അവകാശം തേടി കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് വാദം കേൾക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. സൈനിക ഓപ്പറേഷനിൽ കൊല്ലപ്പെട്ട ഭീകരരുടെ അന്ത്യകർമങ്ങളിൽ നമസ്‌കാരം അർപ്പിക്കുന്നത് സംബന്ധിച്ച് ജമ്മു കശ്മീർ ഹൈക്കോടതിയുടെ ഈ വിധി മറ്റൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. കൊല്ലപ്പെട്ട ഭീകരർക്ക് പ്രാർത്ഥന നടത്തുന്നത് ദേശവിരുദ്ധ പ്രവർത്തനമല്ലെന്ന് കോടതി വിലയിരുത്തി. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം വ്യവസ്ഥ ചെയ്തിട്ടുള്ള അവരുടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന പ്രവർത്തനമല്ല ഇതെന്ന് ഭരണഘടനയെ ഉദ്ധരിച്ച് കോടതി പരാമര്‍ശിച്ചു. 2022 ഫെബ്രുവരി 11-നും ഫെബ്രുവരി 26-നും പ്രത്യേക ജഡ്ജി അനന്ത്നാഗ് പുറപ്പെടുവിച്ച ഉത്തരവുകൾക്കെതിരെ സർക്കാർ സമർപ്പിച്ച ജമ്മു കശ്മീർ ഹൈക്കോടതിയിൽ സമര്‍പ്പിച്ച രണ്ട് ഹര്‍ജികളില്‍ ജസ്റ്റിസ് അലി മുഹമ്മദ് മാഗ്രേ, ജസ്റ്റിസ് എം ഡി അക്രം ചൗധരിയുടെ…