നവംബര്‍ 14ന് ട്രമ്പിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുമെന്ന് സൂചന

വാഷിംഗ്ടണ്‍: നവംബര്‍ 12ന് ട്രമ്പിന്റെ മകള്‍ ടിഫിനിയുടെ വിവാഹം ഫ്‌ളോറിഡാ മാര്‍ ഒ. ലെഗോയില്‍ നടന്നതിനു ശേഷം, ട്രമ്പിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിനുളള തയ്യാറെടുപ്പുകള്‍ നടന്നുവരുന്നതായി ട്രമ്പുമായി അടുത്ത ബന്ധമുള്ള സഹായികള്‍ നല്‍കുന്ന സൂചന. നവംബര്‍ 8ന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ഇതുവരെ ലഭിച്ച റിപ്പോര്‍ട്ടുകള്‍ യു.എസ്. സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്നാണ്. നവംബര്‍ 12ന് മുമ്പു ഇടക്കാല തിരഞ്ഞെടുപ്പിന്റെ പൂര്‍ണ്ണവിവരം ലഭിക്കുന്നതിനും സാധ്യതയുണ്ട്. നവംബര്‍ 14ന് തിരഞ്ഞെടുക്കുന്നതിന് മറ്റൊരു പ്രധാന കാരണം കൂടി ചൂണ്ടികാണിക്കപ്പെടുന്നു. പ്രസിഡന്റ് ബൈഡന്‍ നീണ്ട ഏഷ്യന്‍ സന്ദര്‍ശനത്തിനായി നവംബര്‍ രണ്ടാം വാരം പുറപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ നടക്കുന്ന പ്രഖ്യാപനം ലോകശ്രദ്ധ ആകര്‍ഷിക്കുമെന്നുള്ളതാണ്. അണിയറയില്‍ ട്രമ്പിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുവാന്‍ അടുത്ത അനുയായികള്‍ ഒരുക്കങ്ങള്‍ നടത്തുമ്പോള്‍ തന്നെ ഒരു പ്രത്യേക തിയ്യതിയും പ്രഖ്യാപിക്കാതെ ട്രമ്പ് സസ്‌പെന്‍സ് നിലനിര്‍ത്തുകയാണ്. ട്രമ്പിന്റെ സ്ഥാനാര്‍ത്ഥ്യം…

ഗര്‍ഭിണിയായ യുവതിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്സില്‍ ദമ്പതിമാര്‍ അറസ്റ്റില്‍

അര്‍ക്കന്‍സാസ്: മുപ്പത്തിമൂന്ന് വയസ്സുള്ള 31 മാസം ഗര്‍ഭിണിയായ മൂന്നു മക്കളുടെ മാതാവിനെ വെടിവെച്ചു കൊലപ്പെടുത്തി യുവതിയുടെ ശരീരത്തില്‍ നിന്നും കുട്ടിയെ വേര്‍പ്പെടുത്തി രണ്ടു പ്രദേശങ്ങളിലായി നിക്ഷേപിച്ച കേസ്സില്‍ ദമ്പതിമാരെ വ്യാഴാഴ്ച അറസ്റ്റു ചെയ്തതായി പ്രോസിക്യൂട്ടര്‍ നാഥന്‍ സ്മിത്ത് പറഞ്ഞു. തിങ്കളാഴ്ചയാണ് യുവതിയെ അവസാനമായി കാണുന്നത്. ആഷ്‌ലി ബുഷ്(31) ആണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഈ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന ദമ്പതിമാരായ ആംബര്‍ വാട്ടര്‍മാന്‍, ജെയ്മി വാട്ടര്‍മാന്‍ എന്നിവരെ അറസ്റ്റു ചെയ്തു. ഇവര്‍ക്കെതിരെ ഫസ്റ്റ് ഡിഗ്രി കിഡ്‌നാപ്പിന് കേസ്സെടുത്ത് മെക്‌ഡൊണാള്‍ഡ് കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററിലടച്ചു. തിങ്കളാഴ്ച ആഷ്‌ലി ഓണ്‍ലൈന്‍ ജോലിക്ക് അപേക്ഷിച്ചു ഇന്റര്‍വ്യൂവിന് പോയതായിരുന്നു. ഇന്റര്‍വ്യൂവിന് ക്ഷണിച്ചത് ആള്‍മാറാട്ടം നടത്തിയ ദമ്പതികളായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ലൂസി എന്നായിരുന്നു ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട സ്ത്രീയുടെ പേര്‍. ബുധനാഴ്ചയും, വ്യാഴാഴ്ചയുമായാണ് ആഷ്‌ലിയുടേയും, ഗര്‍ഭസ്ഥ ശിശുവിന്റേയും മൃതദ്ദേഹങ്ങള്‍ മിസ്സോറിയിലെ രണ്ടു സ്ഥലങ്ങളില്‍ നിന്നും കണ്ടെടുത്തത്. എങ്ങനെയാണ്…

ട്വിറ്റർ ‘ലോകമെമ്പാടും നുണകൾ’ പ്രചരിപ്പിക്കുന്നു: മസ്കിനെതിരെ ആഞ്ഞടിച്ച് ജോ ബൈഡന്‍

വാഷിംഗ്ടൺ: ട്വിറ്റർ സ്വന്തമാക്കിയതിന് എലോൺ മസ്‌കിനെ വിമർശിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോം “ലോകമെമ്പാടും നുണകൾ” പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞു. ഇല്ലിനോയിസ് ഡെമോക്രാറ്റിക് പ്രതിനിധികളായ ലോറൻ അണ്ടർവുഡ്, സീൻ കാസ്റ്റൺ എന്നിവർക്കുള്ള ധനസമാഹരണ പരിപാടിക്കിടെയാണ് ബൈഡൻ ഈ അഭിപ്രായപ്രകടനം നടത്തിയത്. ലോകമെമ്പാടും നുണകൾ പ്രചരിപ്പിക്കുന്ന “എലോൺ മസ്‌ക് പുറത്ത് പോയി ഒരു ഔട്ട്‌ലെറ്റ് വാങ്ങി. അമേരിക്കയിൽ ഇപ്പോൾ എഡിറ്റർമാരില്ല,” അദ്ദേഹം യോഗത്തിൽ പറഞ്ഞു. അതേസമയം, 40-ലധികം ഓർഗനൈസേഷനുകളുടെ ഒരു കൂട്ടം ട്വിറ്ററിന്റെ ഏറ്റവും വലിയ 20 പരസ്യദാതാക്കളോട് കമ്പനിക്ക് ധനസഹായം നൽകുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് ഒരു തുറന്ന കത്ത് അയച്ചു. ട്വിറ്റര്‍ “വിദ്വേഷവും തെറ്റായ വിവരങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു” എന്ന് അവര്‍ അവകാശപ്പെട്ടു. മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ട്വിറ്ററിൽ തിരികെ കൊണ്ടുവരാനുള്ള ആഹ്വാനങ്ങൾക്കിടയിൽ, ഒരു ഉള്ളടക്ക മോഡറേഷൻ കൗൺസിൽ സൃഷ്ടിക്കാനുള്ള പദ്ധതികൾ…

ചതുരം സമ്പൂര്‍ണ്ണമായും മുതിർന്ന പ്രേക്ഷകർക്കുള്ള സിനിമയാണ്!; സ്വാസികയുടെ പുതിയ ചിത്രത്തിന്റെ അവലോകനം

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ചതുരം. ഇറോട്ടിക് ക്രൈം ത്രില്ലറായി പ്രേക്ഷകർ വിലയിരുത്തുന്ന ചിത്രത്തിൽ സ്വാസിക വിജയും റോഷൻ മാത്യുവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തുടക്കം മുതൽ ഒടുക്കം വരെ ഒരു ലാഗ് പോലുമില്ലാതെ കാണികളെ പിടിച്ചിരുത്തുന്ന ചിത്രത്തിൽ എല്ലാ അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് പ്രേക്ഷകർ പറയുന്നു. സിനിമയിൽ ലൈംഗിക ഘടകങ്ങൾ ഉണ്ടാകുമെന്ന് മുൻകൂട്ടി പറഞ്ഞതിനു ശേഷമാണ് സ്വാസികയെ കാസ്റ്റ് ചെയ്തതെന്ന് സംവിധായകൻ സിദ്ധാർത്ഥ് ഭരതൻ നേരത്തെ പറഞ്ഞിരുന്നു. വെല്ലുവിളി ഏറ്റെടുക്കാൻ ധൈര്യം കാണിച്ച സ്വാസിക പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് സിദ്ധാർത്ഥ് ഭരതൻ പറഞ്ഞു. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നിശാന്ത് സാഗർ, ലിയോണ ലിഷോയ്, ജാഫർ ഇടുക്കി, ജിനി ജിലു തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. വിട്ടുവീഴ്ചയില്ലാത്ത, പണത്തിന്റെ ഹുങ്കുള്ള, എല്ലാം വെട്ടിപ്പിടിക്കുന്ന അലൻസിയർ അവതരിപ്പിക്കുന്ന അച്ചായന്റെ…

ഇന്നത്തെ രാശിഫലം (നവംബര്‍ 5 ശനി)

ചിങ്ങം: നിങ്ങളുടെ പഴയക്കാല സുഹൃത്തുക്കളുമായി നിങ്ങള്‍ കണ്ടുമുട്ടും. കുടുംബപരമായി നിങ്ങള്‍ക്കിന്ന്‌ സമാധാനപരമായ ദിവസമാണ്‌. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ക്ക്‌ കൂടുതല്‍ പിന്തുണ ലഭിക്കുന്നതും നിങ്ങളുടെ കുടുംബത്തില്‍ നിന്ന്‌ തന്നെയാകും. കന്നി: നിങ്ങള്‍ക്ക്‌ ബിസിനസ്‌ രംഗത്ത്‌ വലിയ നേട്ടങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ വിവിധ ആവശ്യങ്ങളുമായി നിങ്ങളെ സമീപിക്കും. ജീവിതത്തില്‍ വന്ന്‌ പോയിട്ടുള്ള തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. അതിലൂടെ ഭാവിയിലേക്കുള്ള പുതിയ പദ്ധതികള്‍ രൂപീകരിക്കാനും നിങ്ങള്‍ക്കാകും. തുലാം: ഇന്ന്‌ നിങ്ങള്‍ക്ക്‌ വിവിധയിടങ്ങളില്‍ നിന്നായി ചെറിയ പ്രയാസങ്ങള്‍ നേരിട്ടേക്കാം. കുടുംബ സ്വത്ത്‌ അല്ലെങ്കില്‍ മറ്റെന്തെങ്കിലും വിലപിടിപ്പുള്ള വസ്തുക്കളിലോ നിങ്ങളുടെ അധികാരം വര്‍ധിക്കും. പഴയ കാലത്തെ കയ്പ്പേറിയ അനുഭവങ്ങള്‍ കാരണം നിങ്ങള്‍ ഭാവി ഉജ്ജ്വലമാക്കാന്‍ ശ്രമിക്കും. വൃശ്ചികം: ചിട്ടയില്ലാത്ത ഭക്ഷണശീലവും അനാരോഗ്യകരമായ ജീവിതരീതികളും ഒഴിവാക്കാന്‍ ശ്രമിക്കുക. കാരണം അത്തരം സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക്‌ കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കിയേക്കും. വ്യായമവും ആരോഗ്യകരമായ…

പ്രണവ് മോഹൻലാലിനോട് പ്രണയമുണ്ടായിരുന്നു, വിവാഹം കഴിക്കാനും ആഗ്രഹിച്ചു: നടി ഗായത്രി സുരേഷ്

കുഞ്ചാക്കോ ബോബന്റെ നായികയായി മലയാള സിനിമയിലെത്തിയ നടിയാണ് ഗായത്രി സുരേഷ്. എന്നാൽ ആദ്യ ചിത്രത്തിന് ലഭിച്ച സ്വീകാര്യത പിന്നീട് മലയാള സിനിമയിൽ ലഭിച്ചില്ല. വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് താരം ഒതുങ്ങിയത്. പിന്നീട് ട്രോളുകളാണ് ഗായത്രിയെ ഏറെയും പ്രശസ്തയാക്കിയത്. ഗായത്രി പലപ്പോഴും ട്രോളുകൾക്ക് ഇരയായി. ഏത് അഭിമുഖത്തിലും ഗായത്രിയുടെ വാക്കുകൾ ആളുകൾ കൂടുതൽ ശ്രദ്ധിക്കുന്നു, അത് ട്രോളുകൾക്ക് കാരണമാകുന്നു. നടൻ പ്രണവ് മോഹൻലാലുമായി താൻ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഗായത്രി പറഞ്ഞത് ട്രോളുകൾക്ക് കാരണമായി. അതിനൊപ്പം ട്രോളുകൾ അവസാനിപ്പിക്കണമെന്ന് ഗായത്രിയും പ്രസ്താവന ഇറക്കി. മുഖ്യമന്ത്രിയോട് ലൈവിൽ വന്നാണ് ഇക്കാര്യം പറഞ്ഞത്. അതും ട്രോളുകൾക്ക് കാരണമായി. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ഗായത്രി പറയുന്ന ചില കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. സിനിമയിൽ അഡ്ജസ്റ്റ്മെന്റ് വേണമെന്ന് ആരെങ്കിലും പറഞ്ഞോ എന്നായിരുന്നു ഗായത്രിയോട് ചോദിച്ചത്. സാധാരണ ഇത്തരം ചോദ്യങ്ങൾക്ക് നടിമാർ നൽകുന്ന…

ഇടക്കാല തെരഞ്ഞെടുപ്പോടെ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് സെനറ്റില്‍ 54 സീറ്റുകള്‍ ലഭിക്കും: തെരഞ്ഞെടുപ്പ് സര്‍വേ

ന്യുഹാംഷെയര്‍ : നവംബര്‍ 8 ഇടക്കാല തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ യു.എസ് സെനെറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തി വര്‍ദ്ധിക്കുമെന്നും, നിലവിലുള്ള അന്‍പത് സീറ്റുകള്‍ക്കപ്പുറം 54 സീറ്റുകളോടെ സെനെറ്റിലെ ഭൂരിപക്ഷം പിടിച്ചെടുക്കുമെന്നും തെരഞ്ഞെടുപ്പ് സര്‍വേകള്‍ സൂചന നല്‍കുന്നു. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ജോബൈഡനു 7 പോയിന്റ് വിജയം നല്‍കിയ സംസ്ഥാനം പോലും ഇത്തവണ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അനുകൂലമാണെന്ന് പൊളിറ്റികൊ പ്രവചിക്കുന്നു. ന്യൂ ഹാംഷെയര്‍ സൈനറ്റ് സീറ്റില്‍ നിലവിലുള്ള ഡെമോക്രാറ്റിക് സെനറ്റര്‍ മഗി ഹസന്‍ ഇത്തവണ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണ്‍ ബോള്‍ഡിക്കിന്റെ മുമ്പില്‍ പരാജയപ്പെടാനാണ് സാധ്യതയെന്നും പൊളിറ്റികൊ പ്രവചിക്കുന്നു. വാഷിംഗ്ടണ്‍ സംസ്ഥാനത്തെ സെനറ്റ് സീറ്റില്‍ നിലവിലുള്ള ഡെമോക്രാറ്റിക് സെനറ്റര്‍ പാറ്റി മുറെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ടിഫനി സ്മെയിലിയെക്കാള്‍ പുറകിലാണ്. ഫ്‌ലോറിഡയില്‍ നിന്നുള്ള സെനറ്റര്‍ മാര്‍ക്കോ റൂബിയോ ഓരോ ദിവസവും ലീഡ് വര്‍ധിപ്പിച്ചു കൊണ്ടിരിക്കുന്നു. ന്യൂ ഹാംഷെയര്‍നോടൊപ്പം അരിസോണ, ജോര്‍ജിയ, നെവേഡ,…

ഡാളസ് ഡയനാമോസ് നാൽപ്പതാം വാർഷിക ടൂർണമെന്റ് വിജയകരം; ന്യൂയോർക്ക്, ഡയനാമോസ് എന്നിവർ ചാമ്പ്യർ

ഡാളസ് : അമേരിക്കയിലെ ആദ്യത്തെ മലയാളി സോക്കർ ക്ലബായ ഡാളസ് ഡയനാമോസിന്റെ നാൽപ്പതാം വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച സൂപ്പർ ട്രോഫി സോക്കർ ടൂർണമെന്റ് വിജയകരമായി സമാപിച്ചു. റോക്ക് വാൾ ഇൻഡോർ സ്പോർട്സ് വേൾഡിൽ സമാന്തരമായി സംഘടിപ്പിച്ച ഓപ്പൺ ഡിവിഷനിലും, ഓവർ 35 ഡിവിഷനിലും അമേരിക്കയിലെ പ്രമുഖ മലയാളി ടീമുകൾ പങ്കെടുത്തു. ഓപ്പൺ ഡിവിഷൻ: ന്യൂയോർക്ക് എഫ്‌സി ചാമ്പ്യർ; ഹൂസ്റ്റൺ യുണൈറ്റഡ് റണ്ണേഴ്‌സ് ആപ്പ് ഓപ്പൺ കാറ്റഗറിയിലെ വാശിയേറിയ പോരാട്ടത്തിനൊടുവിൽ ന്യൂയോർക്ക് എഫ്‌സി ചാംപ്യൻഷിപ് ട്രോഫി. ഹൂസ്റ്റൺ യുണൈറ്റഡ് ഫുട്‍ബോൾ ക്ലബ് റണ്ണേഴ്‌സ് അപ്പ് ട്രോഫി നേടി. ഫുട്ബോൾ ക്ലബ് ഓഫ് കരോൾട്ടൻ (എഫ് സി സി), ഡാളസ് ഡയനാമോസ് എന്നിവർ സെമിവരെയെത്തി പുറത്തായി. ഡാളസ് ഡയനാമോസ് ഓവർ 35 ഡിവിഷൻ ചാമ്പ്യർ; ഹൂസ്റ്റൺ യുണൈറ്റഡ് റണ്ണേഴ്‌സ് ആപ്പ്. ആതിഥേയരും പരിചയസമ്പന്നരുമായ ഡാളസ് ഡയനാമോസ് ടീം ഓവർ 35 ഡിവിഷനിൽ…

യുഡിഎഫിന്റെയും ബിജെപിയുടെയും പിന്തുണയോടെ സ്വതന്ത്ര അംഗം സുരേഷ് മനങ്കേരി വണ്ടൻമേട് പഞ്ചായത്ത് പ്രസിഡന്റായി

ഇടുക്കി: വണ്ടൻമേട് ഗ്രാമപ്പഞ്ചായത്തിൽ യുഡിഎഫ്-ബിജെപി പിന്തുണയോടെ സ്വതന്ത്ര അംഗം സുരേഷ് മനങ്കേരി പ്രസിഡന്റായി. എൽഡിഎഫ് പ്രതിനിധിയായിരുന്ന സിബി എബ്രഹാമിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയതിനെ തുടർന്നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. 18 വാർഡുകളുള്ള പഞ്ചായത്തിൽ എൽഡിഎഫിന് എട്ടും യുഡിഎഫിന് ആറും ബിജെപിക്ക് മൂന്നും അംഗങ്ങളാണുള്ളത്. നേരത്തെ എൽഡിഎഫിന് ഒമ്പത് അംഗങ്ങളുണ്ടായിരുന്നു. മയക്കുമരുന്ന് കേസിൽ പോലീസ് പിടിയിലായതിനെത്തുടര്‍ന്ന് എൽഡിഎഫ് പിന്തുണയോടെ വിജയിച്ച സൗമ്യ പഞ്ചായത്ത് അംഗത്വം രാജിവച്ചിരുന്നു. തുടർന്ന് യു.ഡി.എഫും ബി.ജെ.പി.യും ഒരു സ്വതന്ത്ര അംഗവും ആറുമാസം മുമ്പ് അവിശ്വാസ പ്രമേയം കൊണ്ടുവന്നെങ്കിലും പരാജയപ്പെട്ടു. തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് അംഗം രാജിവച്ച വാർഡിൽ യുഡിഎഫ് വിജയിച്ചു. ഇതോടെ യുഡിഎഫിന് ആറ് അംഗങ്ങളായി. യുഡിഎഫിൻറെ ആറ് അംഗങ്ങൾക്കൊപ്പം മൂന്ന് ബിജെപി അംഗങ്ങളും ഒരു സ്വതന്ത്രനും പിന്തുണച്ചതോടെ രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷത്തിൽ അവിശ്വാസം പാസാകുകയായിരുന്നു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ്, ബിജെപി പിന്തുണയോടെ…

പതിനഞ്ചാമത് അർബൻ മൊബിലിറ്റി ഇന്ത്യാ സമ്മേളനത്തിന് തുടക്കമായി

എറണാകുളം: നഗരഗതാഗത രംഗത്തെ പുതിയ സാധ്യതകൾ ചർച്ച ചെയ്യാൻ അർബൻ മൊബിലിറ്റി ഇന്ത്യാ കോൺഫറൻസ് ആരംഭിച്ചു. കേന്ദ്ര നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു. നഗരപ്രദേശങ്ങളിൽ തടസ്സമില്ലാത്ത പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ സമ്മേളനം ചർച്ച ചെയ്യണമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. വ്യക്തിഗത വാഹനങ്ങളിൽ നിന്ന് പൊതുഗതാഗതത്തിലേക്ക് മാറാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു സംവിധാനം സൃഷ്ടിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. 2022 സെപ്തംബറോടെ 20 നഗരങ്ങളിലായി 810 കിലോമീറ്റർ മെട്രോ പാതയും 27 നഗരങ്ങളിൽ 980 കിലോമീറ്ററിലധികം ശൃംഖലയും നിലവിൽ നിർമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവിൽ ലോകത്തിലെ അഞ്ചാമത്തെ വലിയ മെട്രോ ശൃംഖലയാണ് ഇന്ത്യയുടേതെന്നും ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ വികസിത സമ്പദ്‌വ്യവസ്ഥകളെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാറ്റങ്ങൾ ഗതാഗതക്കുരുക്ക് കുറയ്ക്കുകയും വായുവിന്റെ…