വൈദ്യസഹായം, കുടിവെള്ളം, വന്യജീവി ആക്രമണത്തിന് സാധ്യതയുള്ള സ്ഥലങ്ങൾ, വന്യജീവി ദൃശ്യങ്ങൾ, വിവിധ സഹായ കേന്ദ്രങ്ങൾ തുടങ്ങിയ വിവരങ്ങൾ ആപ്പ് വാഗ്ദാനം ചെയ്യുന്നു. ഈ വർഷത്തെ വാർഷിക ശബരിമല സീസൺ ആരംഭിക്കാനിരിക്കെ, ക്ഷേത്രത്തിലേക്കുള്ള യാത്രയില്‍ കാനനപാതകളിലെ ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ കേരള സർക്കാർ ഉടൻ ഒരു മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കും. തീർത്ഥാടകരുടെ യാത്രയുടെ വിവിധ വശങ്ങൾ ക്രമീകരിക്കാനും ആപ്പ് സഹായിക്കും. വൈദ്യസഹായം, കുടിവെള്ളം, വന്യജീവി ആക്രമണത്തിന് സാധ്യതയുള്ള സ്ഥലങ്ങൾ, വന്യജീവികളുടെ ദൃശ്യങ്ങൾ, വിവിധ സഹായ കേന്ദ്രങ്ങൾ തുടങ്ങിയ വിവരങ്ങൾ ആപ്പ് വാഗ്ദാനം ചെയ്യുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. തീർഥാടകരും വനം വകുപ്പും തമ്മിൽ നേരിട്ടുള്ള ആശയവിനിമയം സുഗമമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന തീർഥാടന സീസണിൽ വനം വകുപ്പിന്റെ ക്രമീകരണങ്ങൾ അവലോകനം ചെയ്ത ശശീന്ദ്രൻ, ളാഹ മുതൽ പമ്പ വരെ 24 മണിക്കൂറും റാപ്പിഡ് റെസ്‌പോൺസ്…
Year: 2022
ഡോ. അനു കെന്നത്തിന്റെ വചന പ്രഘോഷണം ഡാളസിൽ നവംബര്‍ 4 മുതൽ 6 വരെ
ഡാളസ്: ഐ പി സി കാർമേൽ സഭയുടെ ആഭിമുഖ്യത്തിൽ നവംബര്‍ 4 മുതൽ 6വരെ പ്രത്യേക ഉണർവുയോഗങ്ങൾ സംഘടിപ്പിക്കുന്നു. മസ്കെറ്റിലുള്ള ഐ പി സി കാർമേൽ ചർച്ചിൽ (1301, N Belt Line Rd Mesquite TX75149) വെച്ച് ക്രമീകരിച്ചിരിക്കുന്ന യോഗങ്ങളിൽ ഡോ:അനു കെന്നത്ത്*,(ജർമ്മനി) വചന ശുശ്രൂഷ നിർവഹിക്കുന്നു കൊല്ലത്തു ജനിച്ചു പ്രഥാമിക വിദ്യാഭ്യാ സത്തിനു ശേഷം സതേൺ മെഡിക്കൽ യൂണിവേഴ്സിറ്റി ജര്മനിയിലുള്ള കൊളോൺ യൂണിവാഴ്സിറ്റി എന്നിവയിൽ നിന്നും ഉന്നത ബിരുദം നേടി ജർമനിയിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്ന അനു കെന്നത്ത്. ഒരു യാഥാസ്ഥിതിക ഹിന്ദു കുടുംബത്തിൽ നിന്നും വിശ്വാസത്തിൽ വന്ന് ഈ കാലഘട്ടത്തിൽ ദൈവം ശക്തമായി ഉപയോഗിക്കുന്ന ഒരു ദൈവദാസിയാണ്. നവംബര് 4 മുതൽ 6വരെ നടക്കുന്ന മീറ്റിങ്ങുകളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാൻ കർത്താവിൻറെ നാമത്തിൽ ഏവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക്: പാസ്റ്റർ മോഹൻ…
അറ്റോർണി ജസ്റ്റിൻ ജോസഫ് (35) ടെക്‌സാസിൽ കാറപകടത്തിൽ മരണപ്പെട്ടു
ഡാളസ്: യുവ അഭിഭാഷകൻ ജസ്റ്റിൻ കിഴക്കേതിൽ ജോസഫ് (35) ടെക്‌സാസ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഓസ്റ്റിനിൽ വെച്ച് കാറപകടത്തിൽ നിര്യാതനായി. പുനലൂർ സ്വദേശി ജോസഫ് കിഴക്കേതിൽ, കൂടൽ സ്വദേശി ഷീല ജോസഫ് എന്നീ ദമ്പതികളുടെ മകനാണ് മരണപ്പെട്ട ജസ്റ്റിൻ. ഡാളസിലെ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ഇടവകാംഗമാണ്. ഡാളസിലെ പ്രശസ്തമായ ലോ ഫേമിൽ പ്രാക്ടീസ് ചെയ്യുകയായിരുന്നു അറ്റോർണി ജസ്റ്റിൻ ജോസഫ്. അവിവാഹിതനായിരുന്നു. നഴ്‌സിംഗ് വിദ്യാർത്ഥിനിയായ ഒരു സഹോദരിയുണ്ട്. ഡാളസ് കാരോൾട്ടണിൽ താമസിക്കുന്ന മാതാപിതാക്കളെ കഴിഞ്ഞ ദിവസം പോലീസ് നേരിട്ട് വന്ന് മരണ വിവരം അറിയിക്കുകയായിരുന്നു. അപകട മരണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സംസ്കാരം പിന്നീട്.
യുഎഇ ദേശീയ പതാക ദിനം ആഘോഷിച്ച് യൂണിയന്‍ കോപ്
യൂണിയന്‍ കോപിന്റെ എല്ലാ ശാഖകളിലും കൊമേഴ്സ്യല്‍ സെന്‍ററുകളിലും ദുബൈയിലെ തന്ത്രപ്രധാന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളിലുമായി 42 ദേശീയ പതാകകള്‍ ഉയര്‍ത്തി. ദുബൈ: യുഎഇ പതാക ദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈയിലെ എല്ലാ ശാഖകളിലും കൊമേഴ്‌സ്യല്‍ കേന്ദ്രങ്ങളിലും ദുബൈയിലെ തന്ത്രപ്രധാന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളിലുമായി 42 പതാകകള്‍ ഉയര്‍ത്തി യൂണിയന്‍ കോപ്. സ്വന്തം രാജ്യത്തോടും രാജ്യത്തെ മികച്ച ഭരണ നേതൃത്വത്തോടുമുള്ള ള്ള വിശ്വാസ്യതയും കൂറും പുലര്‍ത്തി, മാതൃക സൃഷ്ടിച്ചിരിക്കുകയാണ് യൂണിയന്‍ കോപ്. അല്‍ വര്‍ഖ സിറ്റി മാള്‍ ബില്‍ഡിങില്‍ നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ യൂണിയന്‍ കോപിന്‍റെ ഡിവിഷന്‍, ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍മാര്‍, സെക്ഷന്‍ മാനേജര്‍മാര്‍ യൂണിയന്‍ കോപിലെ നിരവധി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. യൂണിയന്‍ കോപിന്റെ എല്ലാ ശാഖകളിലും കൊമേഴ്സ്യല്‍ സെന്ററുകളിലും മറ്റ് യൂണിയന്‍ കോപ് കെട്ടിടങ്ങളിലും വിവിധ ശാഖകളിലെയും കോഓപ്പറേറ്റീവിന്‍റെ കേന്ദ്രങ്ങളിലെയും മാനേജര്‍മാരുടെ നേതൃത്വത്തില്‍ ദേശീയ…
ഇടുക്കിയിൽ തമിഴ്നാട് സ്വദേശി വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു
ഇടുക്കി: ബുധനാഴ്ച മൂന്നാർ-ഉദുമൽപേട്ട അന്തർസംസ്ഥാന പാതയോരത്ത് ചിന്നാറിൽ 52 കാരനായ തമിഴ്നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു. പുതുക്കോട്ട സ്വദേശി അക്ബർ അലിയാണ് കൊല്ലപ്പെട്ടത്. രാത്രി 10.30ഓടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. തമിഴ്‌നാട്ടിൽ നിന്ന് മൂന്നാർ-ഉദുമൽപേട്ട ദേശീയപാതയിലൂടെ കാറിൽ മറയൂരിലേക്ക് പോകുകയായിരുന്നു അലിയും രണ്ട് സുഹൃത്തുക്കളും. ചിന്നാർ-മറയൂർ റൂട്ടിൽ ആലംപെട്ടിക്ക് സമീപം എത്തിയപ്പോൾ റോഡരികിൽ ആന നില്‍ക്കുന്നതു ശ്രദ്ധയില്‍ പെട്ട അലി വാഹനത്തിൽ നിന്നിറങ്ങി ആനയുടെ അടുത്തെത്തി. ഒരു ട്രക്ക് ഡ്രൈവർ വാഹനം സമീപത്ത് നിർത്തി ഹോൺ മുഴക്കിയതോടെ പെട്ടെന്ന് അലിയുടെ നേരെ പാഞ്ഞടുത്ത കാട്ടാന അലിയെ ചവിട്ടി വീഴ്ത്തി. സംഭവസ്ഥലത്ത് വെച്ച് തന്നെ അലി മരിച്ചു. മൃതദേഹം മറയൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തുമെന്ന് പോലീസ് അറിയിച്ചു. മറയൂർ-ചിന്നാർ പാതയിൽ രാത്രികാലങ്ങളിൽ ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യം പതിവാണെന്ന്…
ഷാരോൺ വധക്കേസില്‍ വഴിത്തിരിവ്; കൊലപാതകം നടന്നത് തമിഴ്നാട്ടിലായതുകൊണ്ട് കേസ് തമിഴ്നാട് പോലീസിന് കൈമാറണമെന്ന്
തിരുവനന്തപുരം: ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ തുടരന്വേഷണം തമിഴ്‌നാട് പോലീസിന് കൈമാറാൻ നിയമോപദേശം. കൊലപാതകം തമിഴ്‌നാട്ടിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയതിനാൽ കേസ് തമിഴ്നാട് പോലീസിന് കൈമാറുന്നതാണ് അഭികാമ്യമെന്നാണ് റൂറൽ എസ്പിക്ക് ലഭിച്ച നിയമോപദേശം. തമിഴ്‌നാട് അതിർത്തിയില്‍ നിന്നാണ് തൊണ്ടി മുതലുകള്‍ കണ്ടെത്തിയത്. ഭാവിയിൽ പോലീസ് അന്വേഷണത്തിന്റെ അധികാരപരിധിയെ പ്രതികൾ ചോദ്യം ചെയ്തേക്കാമെന്നും നിയമോപദേശം ലഭിച്ചു. അതേസമയം, കേസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റാനുള്ള തീരുമാനം എടുക്കേണ്ടത് ആഭ്യന്തര സെക്രട്ടറിയാണ്. കേസ് കൈമാറുന്നത് സംബന്ധിച്ച് ഡിജിപി മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. തമിഴ്‌നാട് പോലീസിന്റെ പളുഗൽ സ്‌റ്റേഷൻ അതിർത്തിയിലാണ് കേസിലെ പ്രതി ഗ്രീഷ്മയുടെ വീട് സ്ഥിതി ചെയ്യുന്ന രാമവർമഞ്ചിറ. കേസില്‍ കുറ്റാരോപിതരായ ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം ഇന്ന് അപേക്ഷ നല്‍കും. നെയ്യാറ്റിന്‍കര കോടതിയിലാണ് അപേക്ഷ നല്‍കുക. ഗ്രീഷ്മയെ പോലീസ് സെല്ലിലേക്ക് മാറ്റുന്നതിലും ഇന്ന് തീരുമാനം ഉണ്ടാകും. ആരോഗ്യസ്ഥിതി തൃപ്തികരമെന്ന്…
ഭര്‍തൃവീട്ടില്‍ മര്‍ദ്ദനവും മാനസിക പീഢനവും: രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി മാതാവ് തൂങ്ങി മരിച്ചു
മലപ്പുറം: നാല് വയസും ഒരു വയസും പ്രായമുള്ള രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യ ചെയ്തു. നവുനത്ത് വീട്ടിൽ റഷീദ് അലിയുടെ ഭാര്യ സഫുവയാണ് മക്കളായ ഫാത്തിമ മർഷീനയെയും മറിയത്തെയും കൊലപ്പെടുത്തിയ ശേഷം കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് മരണത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. ഇന്ന് രാവിലെയാണ് യുവതിയെയും കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സഫുവയും മക്കളും കിടന്നിരുന്ന മുറിയുടെ വാതിലിൽ മുട്ടിയെങ്കിലും പ്രതികരണം ഉണ്ടാകാത്തതിനെ തുടർന്ന് വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് കുടുംബം പറഞ്ഞു. മക്കളെ ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സഫുവയും അതേ ഷാളിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ റഷീദലിയും സഫുവയും തമ്മിലുണ്ടായ പിണക്കത്തെ തുടർന്ന് റഷീദലി മറ്റൊരു മുറിയിലാണ് കിടന്നതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെ 4…
ലോട്ടറി ജേതാവ് കുടുംബത്തിൽ നിന്ന് ജാക്ക്‌പോട്ട് മറയ്ക്കാൻ മാസ്‌കട്ട് വേഷം ധരിച്ചു
ചൈനയിലെ ഒരു ലോട്ടറി ജേതാവ് തന്റെ 30.6 മില്യൺ ഡോളർ ലോട്ടറി ജാക്ക്‌പോട്ട് സമ്മാനത്തെക്കുറിച്ച് മറ്റാരും അറിയാതിരിക്കാന്‍ മാസ്‌കട്ട് വേഷം ധരിച്ചു. 10 വർഷമായി താൻ ലോട്ടറി കളിക്കാറുണ്ടെന്നും, സാധാരണ 02-15-19-26-27-29-02 എന്ന നമ്പരുകളാണ് ഉപയോഗിക്കുന്നതെന്നും ലീ എന്ന ഓമനപ്പേരിൽ മാത്രം തിരിച്ചറിഞ്ഞയാൾ പറഞ്ഞതായി ഗുവാങ്‌സി വെൽഫെയർ ലോട്ടറി പറഞ്ഞു. അതേ ഡ്രോയിംഗിനായി തന്റെ ഭാഗ്യ നമ്പറുകളുള്ള 40 ടിക്കറ്റുകൾ വാങ്ങാൻ ആ മനുഷ്യൻ ഈയിടെ $11 ചെലവഴിച്ചു. ഓരോ ടിക്കറ്റിനും $765,000 ലഭിച്ചു, മൊത്തം ഏകദേശം $30.6 ദശലക്ഷം ഡോളര്‍. മഞ്ഞ കാർട്ടൂൺ മാസ്‌കട്ട് വേഷം ധരിച്ചാണ് ലീ തന്റെ സമ്മാനം വാങ്ങാൻ എത്തിയത്. തന്റെ ജാക്ക്‌പോട്ട് വിജയം കുടുംബത്തിൽ നിന്ന് രഹസ്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ എന്റെ ഭാര്യയോടോ കുട്ടികളോടോ പറഞ്ഞിട്ടില്ലെന്നും ലി ലോട്ടറി ഉദ്യോഗസ്ഥരോട് പറഞ്ഞു. ചൈനയിലെ ദുർബലരായ കമ്മ്യൂണിറ്റികളെ…
ഭാര്യയും കാമുകനും ചേര്‍ന്ന് ഹോര്‍ലിക്സില്‍ വിഷം ചേര്‍ത്ത് കൊല്ലാന്‍ ശ്രമിച്ചു; പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന് ഭര്‍ത്താവ്
തിരുവനന്തപുരം: ഷാരോൺ കൊലപാതക കേസിൽ പാറശ്ശാല പോലീസിനെതിരെ വിമർശനം ഉയരുന്നതിനിടെ ഞെട്ടിപ്പിക്കുന്ന മറ്റൊരു വെളിപ്പെടുത്തലുമായി മറ്റൊരാളും രംഗത്തെത്തി. തനിക്ക് ഹോര്‍ലിക്സില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭാര്യയ്ക്കും കാമുകനുമെതിരെ പോലീസിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നാണ് പാറശാല സ്വദേശി സുധീര്‍ ആരോപിക്കുന്നത്. ആറുമാസം മുമ്പ് നൽകിയ പരാതിയിൽ പൊലീസ് ഇതുവരെ കേസെടുത്തില്ലെന്നാണ് കെഎസ്ആർടിസി ഡ്രൈവറായ സുധീർ പറയുന്നത്. കാമുകനൊപ്പം ഹോർലിക്‌സിൽ വിഷം കലർത്തി തന്നെ കൊലപ്പെടുത്താൻ ഭാര്യ ശ്രമിച്ചുവെന്നാണ് ഇയാളുടെ പരാതി. 2018 ജൂലൈ മാസത്തിലാണ് ഭാര്യയും അവളുടെ ആണ്‍സുഹൃത്തും ചേര്‍ന്ന് ഹോര്‍ലിക്സില്‍ വിഷം കലര്‍ത്തി നല്‍കിയത്. ഭാര്യ തമിഴ്‌നാട്ടിലെ ശിവകാശി സ്വദേശിനിയാണ്. ഇടയ്ക്കിടെ തലവേദന വരുമായിരുന്നു. അപ്പോഴെല്ലാം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു എന്നും സുധീര്‍ പറഞ്ഞു. പിന്നീട് ഒരിക്കല്‍ വീട്ടില്‍ നിന്ന് ഹോര്‍ളിക്സ് കഴിച്ച ശേഷം പുറത്ത് പോയപ്പോള്‍ തലവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. പാറശാല ആശുപത്രിയിലെത്തിച്ച സുധീറിനെ…
പ്രണയത്തില്‍ നിന്ന് കാമുകന്‍ പിന്മാറി; കോളേജ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി; കാമുകന്‍ അറസ്റ്റില്‍
കാസർഗോഡ്: പ്രണയത്തില്‍ നിന്ന് കാമുകന്‍ പിന്മാറിയതറിഞ്ഞ് കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകൻ അറസ്റ്റിൽ. കാഞ്ഞങ്ങാട് സ്വദേശിനി നന്ദയുടെ സുഹൃത്തും അലാമിപ്പള്ളി സ്വദേശിയുമായ അബ്ദുൾ ഷുഹൈബാണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് നന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷുഹൈബിന്റെ ഭീഷണിയെ തുടർന്നാണ് നന്ദന ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ രാത്രിയാണ് ഷുഹൈബിനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് നന്ദയെ കണ്ടെത്തിയത്. ജീവനൊടുക്കുന്നതിന് മുമ്പ് നന്ദ ഷുഹൈബിന് വീഡിയോ കോള്‍ ചെയ്തതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ഷുഹൈബും നന്ദയും കുറച്ചുനാളായി അടുപ്പത്തിലായിരുന്നു എന്നും അടുത്തിടെ ഇവരുടെ ബന്ധത്തില്‍ വിള്ളലുണ്ടായി എന്നും പറയപ്പെടുന്നു. ഷുഹൈബ് അകല്‍ച്ച കാണിച്ചെന്നു മാത്രമല്ല നന്ദയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും, തുടര്‍ന്നാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നുമാണ് പൊലീസ് പറയുന്നത്. കാഞ്ഞങ്ങാട് സി…
