ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍‌എസ്‌എസിന്റെ സേവകനായി കോമാളിത്തരം കാണിക്കുന്നു: എ വിജയരാഘവന്‍

തിരുവനന്തപുരം: സർവ്വകലാശാലകളിലെ അനധികൃത നിയമനങ്ങൾ ചോദ്യം ചെയ്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎമ്മിന്റെ ആക്രമണം തുടരുന്നു. മന്ത്രിമാർ അനാവശ്യ വിമർശനങ്ങൾ നടത്തിയാൽ പ്രത്യാഘാതമുണ്ടാകുമെന്ന ഗവർണറുടെ മുന്നറിയിപ്പിന് പിന്നാലെ മന്ത്രിയും മുൻ സ്പീക്കറുമായ എം.ബി രാജേഷ് ഗവർണറെ വിമർശിച്ച് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍, പിന്നീടത് പിന്‍‌വലിക്കേണ്ടി വന്നു. പാർട്ടി നേതാക്കളെ രംഗത്തിറക്കി ഗവർണറെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ തുടരുകയാണ് സിപിഎം. ഇതിന്റെ ഭാഗമായി പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഗവർണർക്കെതിരെ വിമർശനവുമായി രംഗത്തെത്തി. രാഷ്ട്രീയ അധികാരത്തിന്റെ അപക്വമായ പ്രയോഗമാണ് കേരള ഗവർണർ നടത്തുന്നതെന്ന് വിജയരാഘവൻ ആരോപിക്കുന്നു. ഇപ്പോഴിതാ അദ്ദേഹം ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ചട്ടമ്പി ഭാഷയിലേക്ക് കടന്നിരിക്കുന്നു. ഗവർണറുടെ കസേരയിലിരുന്ന് ആരിഫ് മുഹമ്മദ് ഖാന്റെ പെരുമാറ്റം ശുദ്ധ കോമാളിത്തമാണെന്നും വിജയരാഘവൻ ആരോപിച്ചു. തന്റെ ഇഷ്ടത്തിനനുസരിച്ച് ഒരു മന്ത്രിയേയും ഗവർണർക്ക് പിരിച്ചുവിടാൻ അധികാരമില്ലെന്നിരിക്കെ ഗവർണർ നടത്തിയ പരാമർശങ്ങൾ…

ശബരിമല മേൽശാന്തിയായി ജയരാമനും മാളികപ്പുറം മേല്‍ശാന്തിയായി ഹരിഹരൻ നമ്പൂതിരിയും തിരഞ്ഞെടുക്കപ്പെട്ടു

ശബരിമല: ശബരിമല മേൽശാന്തിയായി കെ. ജയരാമൻ തിരഞ്ഞെടുക്കപ്പെട്ടു. വൈക്കം ഇണ്ടംതുരുത്തി മനയിൽ ഹരിഹരൻ നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും തിരഞ്ഞെടുക്കപ്പെട്ടു. സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് ഇരുവര്‍ക്കും ഈ മഹാഭാഗ്യം കൈവന്നത്. ശബരിമല മേൽശാന്തിയെ പന്തളം കൊട്ടാരത്തിലെ കൃതികേശ് വർമ്മയും മാളികപ്പുറം മേൽശാന്തിയെ പൗർണമി ജി വർമ്മയുമാണ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. കണ്ണൂർ മലപ്പട്ടം കീഴ്ത്രിൽ ഇല്ലത്തിൽ നിന്നാണ് ജയരാമൻ നമ്പൂതിരി. വെളളിക്കുടത്തിൽ പേരുകൾ നിക്ഷേപിച്ച് ശ്രീകോവിലിൽ പൂജിച്ച ശേഷമായിരുന്നു നറുക്കെടുപ്പ്. ഉഷപൂജയ്ക്ക് ശേഷമാണ് നറുക്കെടുപ്പ് നടപടികൾ ആരംഭിച്ചത്. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ, ഹൈക്കോടതി നിരീക്ഷകൻ റിട്ട. ജസ്റ്റീസ് എൻ ഭാസ്‌കരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. തുലാമാസ പൂജകൾക്കായി കഴിഞ്ഞ ദിവസമാണ് നട തുറന്നത്. മേൽശാന്തി നറുക്കെടുപ്പ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാവേലിക്കര സ്വദേശി വിഷ്ണു നമ്പൂതിരി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഇന്നലെ കോടതി അത് നിരസിച്ചു.

“ജഡ്ജിമാരെ നിയമിക്കുന്നത് സർക്കാരിന്റെ ജോലി”: കൊളീജിയം സംവിധാനത്തെ ചോദ്യം ചെയ്ത് കേന്ദ്ര നിയമ മന്ത്രി

അഹമ്മദാബാദ്: രാജ്യത്തെ ജനങ്ങൾ കൊളീജിയം സംവിധാനത്തിൽ തൃപ്തരല്ലെന്നും ഭരണഘടനയുടെ അന്തസത്ത അനുസരിച്ച് ജഡ്ജിമാരെ നിയമിക്കുക എന്നത് സർക്കാരിന്റെ കടമയാണെന്നും കേന്ദ്ര നിയമ-നീതി മന്ത്രി കിരൺ റിജിജു. ആർ‌എസ്‌എസ് പ്രസിദ്ധീകരിക്കുന്ന ‘പാഞ്ചജന്യ’ എന്ന വാരിക തിങ്കളാഴ്ച അഹമ്മദാബാദിൽ സംഘടിപ്പിച്ച ‘സബർമതി സംവാദ’ത്തിൽ സംസാരിക്കവെ, ജഡ്ജിമാർ പകുതിയോളം സമയവും നിയമനങ്ങൾ തീരുമാനിക്കുന്നതിൽ മുഴുകിയിരിക്കുകയാണെന്ന് നിരീക്ഷിച്ചതായി അദ്ദേഹം പറഞ്ഞു. അവരുടെ പ്രാഥമിക ജോലി നീതി നിര്‍‌വ്വഹണമാണ്, ജഡ്ജിമാരെ നിയമിക്കലല്ല. കഴിഞ്ഞ മാസം ജയ്പൂരിൽ നടന്ന ഒരു സമ്മേളനത്തിൽ ഉന്നത ജുഡീഷ്യറിയിലെ നിയമനങ്ങളിലെ കൊളീജിയം സമ്പ്രദായത്തെക്കുറിച്ച് പുനർവിചിന്തനം നടത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞതിന് പിന്നാലെയാണ് മന്ത്രിയുടെ ഇപ്പോഴത്തെ പരാമർശം. “1993 വരെ ഇന്ത്യയിലെ എല്ലാ ജഡ്ജിമാരെയും നിയമമന്ത്രാലയം ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ചാണ് നിയമിച്ചിരുന്നത്. അക്കാലത്ത് ഞങ്ങൾക്ക് വളരെ പ്രഗത്ഭരായ ജഡ്ജിമാരുണ്ടായിരുന്നു,” ജഡ്ജിമാരുടെ നിയമന പ്രക്രിയയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി റിജിജു പറഞ്ഞു. “ഭരണഘടന അതിനെക്കുറിച്ച് വ്യക്തമാണ്.…

ഗവർണർക്ക് മന്ത്രിമാരെ പിന്‍‌വലിക്കാന്‍ അധികാരമില്ല: വി ഡി സതീശന്‍

തിരുവനന്തപുരം: മന്ത്രിമാരെ പിൻവലിക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഗവർണറുടെ അധികാരം പ്രത്യേക ഇടപെടലുകൾക്കായി ഉപയോഗിക്കേണ്ടതാണ്. സർക്കാരും ഗവർണറും തമ്മിൽ തർക്കമില്ലെന്നും ഇപ്പോൾ നടക്കുന്നത് തമാശ മാത്രമാണെന്നും വി ഡി സതീശൻ പറഞ്ഞു. സർക്കാരിന്റെ വീഴ്ചകൾ കാരണം മന്ത്രിമാരെ പിൻവലിക്കാൻ ഗവർണർക്ക് അധികാരമില്ല. ഗവർണർ ഭരണം ഭരണഘടനയ്ക്ക് അതീതമായ അധികാരമല്ല. ഗവർണറുടെയും സർക്കാരിന്റെയും സ്ഥാനം ഭരണഘടനയിൽ പരാമർശിച്ചിട്ടുണ്ട്. അല്ലാതെ ഗവർണർക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞ് മന്ത്രിമാരെ പിൻവലിക്കാനാകില്ല. നടക്കാത്ത കാര്യങ്ങളെക്കുറിച്ച് ഗവർണർ സംസാരിക്കരുത്. ഭരണഘടനാപരമായ അധികാരം ഉപയോഗിച്ചാണ് ചെയ്യേണ്ടതെന്നും വി ഡി സതീശൻ പറഞ്ഞു.

തെക്കൻ കേരളത്തിൽ വ്യാപക മഴ; പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ കനത്ത മഴ. ഇന്നലെ രാത്രി പെയ്ത മഴയിൽ തലസ്ഥാനത്തെ വിവിധയിടങ്ങളിൽ റോഡുകൾ വെള്ളത്തിനടിയിലായി. 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മലയോര മേഖലകളിലും കനത്ത മഴ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മറ്റു ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ രാത്രി തുടങ്ങിയ കനത്ത മഴ തെക്കൻ കേരളത്തിൽ തുടരുകയാണ്. തിരുവനന്തപുരം-ചെങ്കോട്ട ദേശീയ പാതയിൽ ചുള്ളിമാനൂർ വഞ്ചുവയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് പുലർച്ചെ നാലോടെയാണ്…

പ്രശസ്ത കലാസംവിധായകന്‍ ആര്‍ട്ടിസ്റ്റ് കിത്തോ അന്തരിച്ചു

കൊച്ചി: പ്രശസ്ത ചലച്ചിത്ര കലാസംവിധായകന്‍ ആര്‍ട്ടിസ്റ്റ് കിത്തോ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കുറ്റിക്കാട്ട് പൈലിയുടെയും വെറോണിക്കയുടെയും മകനായി കൊച്ചിയിലായിരുന്നു കിത്തോയുടെ ജനനം. ചിത്രകലയിലും ശില്പകലയിലും കുട്ടിക്കാലം മുതല്‍ താത്പര്യമുണ്ടായിരുന്ന കിത്തോ മുതിര്‍ന്നപ്പോള്‍ ചിത്രകൗമുദി എന്ന സിനിമാ മാഗസിനില്‍ എഴുതിയിരുന്ന നീണ്ട കഥകള്‍ക്ക് ഇല്യുസ്‌ട്രേഷന്‍ ചെയ്തുകൊണ്ടായിരുന്നു തുടക്കം. പിന്നീട് ഐ.വി.ശശി സംവിധാനം ചെയ്ത ഈ മനോഹര തീരം എന്ന ചിത്രത്തിലൂടെ കലാസംവിധായകനായി അരങ്ങേറ്റം കുറിച്ചു. പിന്നീട് നിരവധി സിനിമകളിൽ കലാസംവിധാനവും പരസ്യകലയും അവതരിപ്പിക്കാൻ അവസരം ലഭിച്ചു. പരസ്യങ്ങൾക്കൊപ്പം നിരവധി സിനിമകൾ നിർമ്മിക്കുകയും കഥകൾ എഴുതുകയും ചെയ്തിട്ടുണ്ട്. കിത്തോ പിന്നീട് ചലച്ചിത്രമേഖലയിൽ നിന്ന് വിരമിക്കുകയും ആത്മീയ ജീവിതത്തിലേക്കും ബൈബിൾ പുസ്തകങ്ങളുടെ ചിത്രീകരണത്തിലേക്കും തിരിയുകയും ചെയ്തു. കൊച്ചിയിൽ മകനോടൊപ്പം കിത്തോസ് ആർട്ട് എന്ന സംഘടന നടത്തിവരികയായിരുന്നു. ഭാര്യ: ലില്ലി, മക്കൾ: അനിൽ കിത്തോ, കമൽ…

മധ്യപ്രദേശിലെ പ്രശസ്ത ക്ഷേത്രത്തില്‍ പെൺകുട്ടികളുടെ ഇൻസ്റ്റാ ഷൂട്ട്; അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി

ഉജ്ജയിൻ: ഉജ്ജയിനിലെ മഹാകാല്‍ ക്ഷേത്രപരിസരത്തും ശ്രീകോവിലിലും പെണ്‍കുട്ടികള്‍ ഇൻസ്റ്റാഗ്രാം റീൽ ഷൂട്ട് ചെയ്ത സംഭവം ശ്രദ്ധയില്‍ പെട്ട മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അന്വേഷണത്തിന് ഉത്തരവിട്ടു. ക്ഷേത്ര പരിസരത്തും ശ്രീകോവിലിലും ബോളിവുഡ് ഗാനങ്ങൾ സംയോജിപ്പിച്ച് ഇൻസ്റ്റാഗ്രാം റീലുകൾ ചിത്രീകരിച്ച പെൺകുട്ടികളെക്കുറിച്ചാണ് അന്വേഷണം. സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്ത വീഡിയോ വൈറലായതോടെയാണ് സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഈ നീക്കം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കളക്ടർക്കും എസ്പിക്കും നിര്‍ദ്ദേശം നൽകിയിട്ടുണ്ടെന്നും, ഒരു തരത്തിലും മതവിശ്വാസങ്ങളെ ഹനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. മഹാകാൽ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ ജലാഭിഷേകം നടത്തുന്നതിനിടെ ഒരു പെൺകുട്ടി അത് വീഡിയോയില്‍ പകര്‍ത്തിയതാണ് വിവാദമായിരിക്കുന്നത്. മറ്റൊരു പെൺകുട്ടി ക്ഷേത്ര പരിസരത്ത് ചുറ്റിക്കറങ്ങിയാണ് വീഡിയോ ചിത്രീകരിച്ചത്. വീഡിയോ വൈറലായതോടെ മഹാകാൽ ക്ഷേത്രത്തിലെ പൂജാരി മഹേഷ് ഗുരു വീഡിയോ അപകീർത്തികരവും സനാതൻ പാരമ്പര്യത്തിന് വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി.…

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യയ്ക്ക് കൈമാറുന്ന കാര്യത്തിൽ പാക്കിസ്ഥാന്‍ എഫ്ഐഎ മേധാവി മൗനം പാലിക്കുന്നു

ന്യൂഡൽഹി: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെയും 26/11 മുംബൈ ആക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിനെയും കുറിച്ചുള്ള കടുത്ത ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പാക്കിസ്താന്‍ ഉന്നത അന്വേഷണ ഏജൻസി തലവൻ വിസമ്മതിച്ചു. ഇന്റർപോൾ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ രാജ്യതലസ്ഥാനത്ത് എത്തിയ ഇസ്‌ലാമാബാദിൽ നിന്നുള്ള രണ്ടംഗ പ്രതിനിധി സംഘത്തിന്റെ ഭാഗമായ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്‌ഐഎ) ഡയറക്ടർ ജനറൽ മൊഹ്‌സിൻ ബട്ട് ദാവൂദിനെ കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചു. ഹാഫിസ് സയീദിന് പാക്കിസ്താന്‍ അഭയം നൽകിയെന്ന് കരുതപ്പെടുന്നു. ദാവൂദ് ഇബ്രാഹിമിനെയും ലഷ്‌കറെ തൊയ്ബ തലവൻ ഹാഫിസ് സയീദിനെയും പാക്കിസ്താന്‍ ഇന്ത്യക്ക് കൈമാറുമോ എന്ന എഎൻഐയുടെ ചോദ്യത്തോട് പ്രതികരിക്കാൻ ബട്ട് വിസമ്മതിച്ചു. അതിർത്തി കടന്നുള്ള ഭീകരതയെച്ചൊല്ലി ഇസ്ലാമാബാദും ന്യൂഡൽഹിയും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിലും അടുത്തിടെ സമാപിച്ച യുഎൻ ജനറൽ അസംബ്ലി ഉൾപ്പെടെ നിരവധി ആഗോള വേദികളിൽ കാശ്മീരിനെ അന്താരാഷ്ട്രവൽക്കരിക്കാനുള്ള പാക്കിസ്താന്റെ ശ്രമങ്ങള്‍ വ്യക്തമായതാണ്. INTERPOL-ന്റെ…

പ്രവാസി ഭാരതീയ ദിവസ്, കേന്ദ്രമന്ത്രി സഭ പ്രവാസി സംഘടനാ നേതാക്കളുമായി കൂടിയാലോചനകൾ തുടരുന്നു

ന്യൂയോർക്ക് – ഇന്ത്യ ഗവൺമെന്റ് മിനിസ്ട്രി ഓഫ് എക്സ്റ്റേർണൽ അഫയേഴ്സ്സ് ആഗോള പ്രവാസികൾക്കായി മധ്യപ്രദേശിലെ ഇൻഡോർ സിറ്റിയിൽ വച്ച് സംഘടിപ്പിക്കുന്ന പ്രവാസി ഭാരതീയ ദിവസ് പരിപാടിയിലേക്ക് അമേരിക്കയിൽ നിന്ന് കൂടുതൽ ഇന്ത്യൻ വംശജരെ പങ്കെടുപ്പിക്കുവാൻ കേന്ദ്രമന്ത്രി സഭ പ്രവാസി സംഘടനാ നേതാക്കളുമായി കൂടിയാലോചനകൾ തുടരുന്നു, അമേരിക്കയിലെ മലയാളി സമൂഹത്തെ പ്രവാസി ഭാരതി ദിവസ് പരിപാടിയിൽ പങ്കെടുപ്പിക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ ന്യൂ യോർക്ക് ഇന്ത്യ കോൺസുലേറ്റ് ഫോമാ പ്രസിഡന്റ് ജേക്കബ് തോമസുമായി ചർച്ചകൾ നടത്തിയിരുന്നു, തുടർ ചർച്ചകളുടെ ഭാഗമായി അറ്റ്ലാന്റാ ഇന്ത്യൻ കോൺസുലാർ ജനറൽ സ്വാതി കുൽക്കർണിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ് ( ഫോമാ ) യുടെ ട്രഷറർ ബിജു തോണിക്കടവിൽ അറ്റ്ലാന്റാ ഇന്ത്യൻ കോൺസുലേറ്റിലെത്തി പ്രവാസികാര്യ മന്ത്രി വി മുരളീധരനുമായി കൂടിക്കാഴ്ച നടത്തി, കൂടിക്കാഴ്ചയിൽ ഫോമാ…

നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന സേവികാസംഘം നാഷണൽ കോൺഫറൻസ് സമാപിച്ചു

ഡാളസ്: മാർത്തോമ്മ സഭ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന സുവിശേഷ സേവികാ സംഘത്തിൻറെ ഒക്ടോബര് 13 മുതൽ മൂന്നുദിവസം നീണ്ടുനിന്ന നാഷണൽ കോൺഫറൻസ് ഞായറാഴ്ച രാവിലെ 8 നു ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ ചർച്ചിൽ അനുഷ്ടിച്ച വിശുദ്ധ കുർബാനക്കുശേഷം നടന്ന സമാപന സമ്മേളനത്തോടെ സമംഗളം പര്യവസാനിച്ചു . ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ ഇടവക ആദിദേയത്വം വഹിച്ച കോൺഫറൻസ് വൻ വിജയമായിരുന്നുവെന്നു സെക്രട്ടറി ഡോ: അഞ്ചു ബിജിലി അറിയിച്ചു. ഒക്ടോ 13 വ്യാഴാഴ്ച കോൺഫറൻസ് ഗായക സംഘം ആലപിച്ച ഗാനത്തോടും ആരാധനയോടും കൂടി ഉത്ഘാടന സമ്മേളനത്തിനു തുടക്കം കുറിച്ചു. കോൺഫറൻസിന് പ്രസിഡണ്ടും ഇടവക വികാരിയുമായ റവ :അലക്സ് യോഹനാൻ പ്രാരംഭ പ്രാർത്ഥന നടത്തി കോൺഫറൻസ് കൺവീനർ എലിസബത്ത് ജോൺ സ്വാഗതമാശംസിച്ചു.നോർത്ത് അമേരിക്ക ഭദ്രാസനാധിപൻ റൈറ്റ് ഡോക്ടർ ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷ പ്രസംഗം നടത്തി. മാർത്തോമ സഭ…