ബിഷപ് ഡോ. എബ്രഹാം മാർ പൗലോസിനെ എക്യൂമെനിക്കൽ ദർശനവേദി അനുമോദിച്ചു

ന്യൂയോർക്ക്: ക്രിസ്തിയ സഭകളുടെ ലോക കൗൺസിൽ (WCC) എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട മാർത്തോമ്മ സഭയുടെ കോട്ടയം – കൊച്ചി, അടൂർ ഭദ്രാസനങ്ങളുടെ അധിപൻ ആയിരിക്കുന്ന ബിഷപ് ഡോ. എബ്രഹാം മാർ പൗലോസിനെ എക്ക്യൂമെനിക്കൽ ദർശനവേദി നോർത്ത് അമേരിക്കയുടെ ഡയറക്ടർ ബോർഡ് അനുമോദിച്ചു. ലോകമെമ്പാടുമുള്ള 580 ദശലക്ഷത്തിലധികം ക്രിസ്ത്യാനികളെ പ്രതിനിധികരിക്കുന്ന 120-ലധികം രാജ്യങ്ങളിൽ നിന്നുള്ള 352 സഭകളുടെ കൂട്ടായ്‌മയായ വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ ഏറ്റവും ഉയർന്ന ഭരണ സമിതിയായ ജനറൽ അസംബ്ലി ജർമ്മനിയിലെ കാൾസ്റൂഹെയിൽ വെച്ച് ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 8 വരെ നടന്നു. ഡബ്ലൂസിസി ജനറൽ അസംബ്ലിയിൽ നിന്ന് 150 പേർ ഉൾപ്പെടുന്ന കേന്ദ്ര കമ്മറ്റിയിലേക്ക് ബിഷപ് ഡോ.മാർ പൗലോസ് തെരഞ്ഞെടുക്കുകയുണ്ടായി. കേന്ദ്ര കമ്മറ്റിയിൽ നിന്നാണ് 25 പേർ അംഗങ്ങൾ ആയ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുത്തത്. ക്രിസ്തിയ സഭകളുടെ ലോക കൗൺസിലിന്റെ എക്സിക്യൂട്ടീവ്…

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം, പ്രളയം; ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി; ഒരു സ്ത്രീ മരിച്ചു

പിത്തോരഗഡ്: നേപ്പാളിലെ അതിർത്തി ഗ്രാമത്തിലുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് ഇന്ത്യൻ ഭാഗത്തുള്ള ഖോട്ടില ഗ്രാമത്തിൽ വെള്ളപ്പൊക്കമുണ്ടായി. ഖോട്ടില ഗ്രാമത്തിലെ താമസക്കാരിയായ പശുപതി ദേവിയുടെ മൃതദേഹം വീട്ടില്‍ ചെളിയില്‍ പുതഞ്ഞ നിലയില്‍ കണ്ടെടുത്തതായി പിത്തോരാഗഡ് ജില്ലാ മജിസ്‌ട്രേറ്റ് ആശിഷ് ചൗഹാൻ പറഞ്ഞു. പിത്തോരഗഡ് ജില്ലയിലെ ധാർചുല പട്ടണത്തിനടുത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ ബംഗബാഗർ ഗ്രാമത്തിൽ അർദ്ധരാത്രിയോടെയാണ് മേഘവിസ്ഫോടനം ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഖോട്ടില ഗ്രാമത്തിലെ 36 വീടുകളിൽ ചെളിയും അവശിഷ്ടങ്ങളും കലർന്ന നദീജലം ഒഴുകിയെത്തിയതായി അധികൃതർ പറഞ്ഞു. സംഭവത്തിൽ കൊല്ലപ്പെട്ട സ്ത്രീക്ക് വീടിന്റെ വാതില്‍ തുറന്ന് സുരക്ഷിത സ്ഥാനത്തേക്ക് ഓടാൻ സമയം ലഭിച്ചില്ലെന്ന് ഡിഎം പറഞ്ഞു. ഗ്രാമത്തിലെ 170 ദുരിതബാധിതരെ ഒഴിപ്പിച്ച് ധാർചുല സ്റ്റേഡിയത്തിൽ നിർമ്മിച്ച താൽക്കാലിക ഷെൽട്ടറുകളിൽ പാർപ്പിച്ചിട്ടുണ്ട്. നേപ്പാൾ അതിര്‍ത്തി ഗ്രാമത്തിൽ 132.2 മില്ലിമീറ്റർ മഴ പെയ്തതായും മേഘവിസ്ഫോടനം നേപ്പാൾ…

ആറന്മുള ജലോത്സവം ചടങ്ങുകളില്‍ മാത്രം; കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ പങ്കെടുക്കില്ല

പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജ്വോളോത്സവം ചടങ്ങുകൾക്ക് മാത്രമായി നടക്കും. വർണാഭമായ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി. കേന്ദ്ര-സംസ്ഥാന മന്ത്രിമാർ ചടങ്ങിൽ പങ്കെടുക്കില്ല. സ്വാമി നിർവിണ്ണാനന്ദ മഹാരാജ് ജലോത്സവത്തിന്റെ ഭദ്രദീപം തെളിയിക്കും. ആന്റോ ആന്റണി എംപി വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്യും. രാമപുരം വാരിയർ അവാർഡ് സമർപ്പണം അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. സജി ചെറിയാൻ എംഎൽഎ സുവനീർ പ്രകാശനം ചെയ്യും. പള്ളിയോട ശിൽപിയെ ആദരിക്കൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. കെ അനന്തഗോപൻ നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂർ ശങ്കരൻ വഞ്ചിപ്പാട്ട് കലാകാരന്മാരെ ആദരിക്കും. മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ മത്സര വള്ളംകളി ഉദ്ഘാടനം ചെയ്യും. എൻഎസ്എസ് പ്രസിഡന്‍റ് ഡോ. എം ശശികുമാർ വിജയികള്‍ക്കുള്ള സമ്മാനദാനം നിർവഹിക്കും. കെ എസ് മോഹനൻ ക്യാഷ് അവാർഡ് വിതരണം ചെയ്യും.

തിരൂർ റെയിൽവേ സ്റ്റേഷനിൽ മയക്കുമരുന്ന് വേട്ട; ബ്രൗൺ ഷുഗറും എംഡിഎംഎയും പിടിച്ചെടുത്തു

മലപ്പുറം: തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇന്ന് (ശനിയാഴ്ച) നടത്തിയ മയക്കുമരുന്ന് വേട്ടയില്‍ 30 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ്, എംഡിഎംഎ, ബ്രൗൺ ഷുഗർ എന്നിവ പിടിച്ചെടുത്തു. ഓണത്തോടനുബന്ധിച്ച് ട്രെയിൻ മാർഗം മയക്കുമരുന്ന് കടത്ത് വർധിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആർപിഎഫും എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും ചേർന്ന് പരിശോധന കര്‍ശനമാക്കിയതും മയക്കുമരുന്ന് പിടികൂടിയതും. ട്രെയിനിന്റെ സീറ്റിനടിയിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. മയക്കുമരുന്ന് കടത്തുന്നവർക്കായി അന്വേഷണം ഊർജിതമാക്കുമെന്ന് ആർപിഎഫ് എസ്ഐ കെ എം സുനിൽകുമാർ പറഞ്ഞു. എക്‌സൈസ് സിഐ മുഹമ്മദ് സലീം, ആർപിഎഫ് എഎസ്ഐമാരായ സജിമോൻ അഗസ്റ്റ്യൻ, പ്രമോദ്, ഹെഡ് കോൺസ്റ്റബിൾമാരായ പ്രദീപ്, സതീഷ്, കോൺസ്റ്റബിൾ മുരളീധരൻ, എക്സൈസ് പ്രിവന്‍റീവ് ഓഫിസർമാരായ പ്രജോഷ് കുമാർ, ബിനുരാജ്, ഐബി പ്രിവന്‍റീവ് ഓഫിസർ രതീഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ മുഹമ്മദലി, നൗഫൽ, ഡ്രൈവർ ചന്ദ്രമോഹനൻ എന്നവരടങ്ങുന്ന സംഘമാണ് മയക്ക് മരുന്ന് പിടികൂടിയത്.

വിഭജനത്തിൽ വേർപിരിഞ്ഞ ഇന്ത്യൻ സിഖ് പാക്കിസ്താനിലുള്ള മുസ്ലീം സഹോദരിയെ കർതാർപൂരിൽ കണ്ടുമുട്ടി

ഇസ്ലാമാബാദ്: വിഭജന സമയത്ത് കുടുംബത്തിൽ നിന്ന് വേർപിരിഞ്ഞ് 75 വർഷങ്ങൾക്ക് ശേഷം കർതാർപൂരിലെ ഗുരുദ്വാര ദർബാർ സാഹിബിൽ പാക്കിസ്താനില്‍ നിന്നുള്ള മുസ്ലീം സഹോദരിയെ കണ്ടപ്പോൾ ജലന്ധറില്‍ നിന്നുള്ള സിഖ് വംശജന്‍ അമർജിത് സിംഗിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. വിഭജന സമയത്ത് മുസ്ലീം മാതാപിതാക്കൾ പാക്കിസ്താനിലേക്ക് കുടിയേറിയപ്പോൾ സിംഗ് സഹോദരിയോടൊപ്പം ഇന്ത്യയിൽ ഉപേക്ഷിക്കപ്പെട്ടു. ബുധനാഴ്ച കർതാർപൂരിലെ ഗുരുദ്വാര ദർബാർ സാഹിബിൽ വെച്ച് വീൽചെയറിൽ അമർജിത് സിംഗ് തന്റെ സഹോദരി കുൽസൂം അക്തറുമായുള്ള കൂടിക്കാഴ്ച വൈകാരികമായിരുന്നു. ആ കൂടിക്കാഴ്ച കണ്ട എല്ലാവരുടെയും കണ്ണുകൾ ഈറനണിഞ്ഞു. സഹോദരിയെ കാണാൻ വിസയുമായി അട്ടാരി-വാഗാ അതിർത്തി വഴിയാണ് സിംഗ് പാക്കിസ്താനിലെത്തിയത്. 65 കാരിയായ കുൽസൂമിന് സഹോദരനെ കണ്ട നിമിഷം വികാരങ്ങൾ നിയന്ത്രിക്കാനായില്ല. ഇരുവരും പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ടിരുന്നു. ഫൈസലാബാദിലെ സ്വന്തം പട്ടണത്തിൽ നിന്ന് മകൻ ഷഹ്‌സാദ് അഹമ്മദിനും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പമാണ് സഹോദരനെ കാണാൻ കുല്‍സൂം എത്തിയത്.…

തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് വിദ്യാർത്ഥികൾ കഷ്ടിച്ച് രക്ഷപ്പെട്ടു

കണ്ണൂർ: തെരുവ് നായ്ക്കൂട്ടം വിദ്യാർത്ഥികളെ ആക്രമിക്കാൻ ഓടിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കണ്ണൂർ തളിപ്പറമ്പ് ഏഴാം മൈലിലാണ് തെരുവുനായ്ക്കൾ വിദ്യാർഥികളെ ആക്രമിക്കാൻ ശ്രമിച്ചത്. നായ്ക്കള്‍ കൂട്ടത്തോടെ ആക്രമിക്കാന്‍ വന്നതോടെ ഏഴാം മൈല്‍ സ്വദേശികളായ ഷബാസ് മൻസൂർ, സയാൻ സലാം എന്നീ വിദ്യാര്‍ത്ഥികള്‍ ഓടി അടുത്തുള്ള വീടിന്റെ ഗേറ്റ് തുറന്ന് അകത്തു കയറി രക്ഷപ്പെടുകയായിരുന്നു. തിരുവോണ ദിവസമാണ് സംഭവം നടന്നത്. വിദ്യാർഥികൾ സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോകുമ്പോഴായിരുന്നു തെരുവുനായ്ക്കൾ കൂട്ടത്തോടെ ഓടിച്ചത്. വിദ്യാർഥികളെ നായ്ക്കള്‍ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു.

വിഴിഞ്ഞം തുറമുഖം: ലത്തീന്‍ രൂപതയുടെ സമരത്തിന് കെസിബിസിയുടെ പിന്തുണ

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ (കെസിബിസി) പിന്തുണ പ്രഖ്യാപിച്ചു. സെപ്തംബർ 14ന് മൂലമ്പിള്ളിയിൽ നിന്ന് ആരംഭിച്ച് 18ന് വിഴിഞ്ഞത്ത് സമാപിക്കുന്ന പ്രചാരണ യാത്രയ്ക്ക് കെസിബിസിയുടെ ആഭിമുഖ്യത്തിൽ രൂപതകളുടെ പിന്തുണയുണ്ടാകുമെന്ന് പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അറിയിച്ചു. വിഴിഞ്ഞം അദാനി തുറമുഖത്ത് തീരദേശവാസികൾ നടത്തുന്ന സമരം 50 ദിവസം തികയുന്ന സാഹചര്യത്തിലാണ് കേരള റീജിയണൽ ലാറ്റിൻ കാത്തലിക് ബിഷപ്പ് കൗൺസിൽ ജനബോധന യാത്ര നടത്താൻ തീരുമാനിച്ചത്. കെസിബിസി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിൽ സമരം ഒത്തുതീർപ്പാക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് സമരസമിതി കണക്കുകൂട്ടുന്നു.

ഗവർണറുടെ അകമ്പടി വാഹനങ്ങൾ കൂട്ടിയിടിച്ചു; പോലീസുകാരുൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു

ആലപ്പുഴ: തോട്ടപ്പള്ളി പാലത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അകമ്പടി വാഹനങ്ങൾ കൂട്ടിയിടിച്ചു. നിസാര പരിക്കുകളോടെ രണ്ട് പോലീസുകാരെയും ഗവർണര്‍ ഓഫീസിലെ നാല് ജീവനക്കാരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിൽ നിന്ന് പായിപ്പാട് വള്ളംകളി ഉദ്ഘാടനം ചെയ്യാൻ പോവുകയായിരുന്നു ഗവർണർ.

ഭക്തൻ നാവ് മുറിച്ചെടുത്ത് ദൈവത്തിന് സമര്‍പ്പിച്ചു

യുപി: ഭക്തി മൂത്ത് സ്വന്തം നാവ് മുറിച്ചെടുത്ത് ദൈവത്തിന് സമര്‍പ്പിച്ച സംഭവം യുപിയിലെ കൗശാമ്പിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ശനിയാഴ്ചയാണ് ഇവിടുത്തെ മാ ഷീറ്റ്‌ല ക്ഷേത്രത്തിലെ ഒരു ഭക്തൻ തന്റെ നാവ് അറുത്ത് മേൽശാന്തിക്ക് സമർപ്പിച്ചതായി പോലീസ് പറഞ്ഞത്. കൗശാമ്പി സ്വദേശിയായ സമ്പത്ത് (38) എന്ന ഭക്തനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നും പോലീസ് പറഞ്ഞു. സമ്പത്തും ഭാര്യ ബനോ ദേവിയും ഗംഗാ നദിയിൽ മുങ്ങിക്കുളിച്ച ശേഷമാണ് ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിന്റെ ‘പരിക്രമ’ (പ്രദക്ഷിണം) പൂർത്തിയാക്കിയ ശേഷം, ബ്ലേഡ് ഉപയോഗിച്ച് നാവ് മുറിച്ച് ക്ഷേത്രത്തിന്റെ ‘ചൗഖത്ത്’ (ഡോർ ഫ്രെയിമിൽ) ഹാജരാക്കിയതായി കർഹാധാം പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ അഭിലാഷ് തിവാരി പറഞ്ഞു. വെള്ളിയാഴ്ച രാത്രി ക്ഷേത്രം സന്ദർശിക്കാൻ തന്റെ ഭർത്താവ് ആഗ്രഹം പ്രകടിപ്പിച്ചതായി ഭാര്യ പറഞ്ഞു.

ടീഷര്‍ട്ടിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ്സിനെയും രൂക്ഷമായി വിമര്‍ശിച്ച് അമിത് ഷാ

ജയ്പൂർ: ഇന്ത്യ ഒരു രാഷ്ട്രമല്ലെന്ന് കോൺഗ്രസ് നേതാവ് ഒരിക്കൽ പറഞ്ഞിരുന്നുവെന്നും ഇപ്പോൾ വിദേശ നിർമ്മിത ടീ ഷർട്ട് ധരിച്ച് രാജ്യത്തെ ഒന്നിപ്പിക്കാൻ ഇറങ്ങിയിരിക്കുകയാണെന്നും ‘ഭാരത് ജോഡോ യാത്ര’യിൽ രാഹുൽ ഗാന്ധിയെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജസ്ഥാൻ ബിജെപി ബൂത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട്, ഉദയ്പൂർ തയ്യൽക്കാരൻ കനയ്യ ലാലിനെ മുസ്ലീം തീവ്രവാദികൾ കൊലപ്പെടുത്തിയതും കരൗളി അക്രമവും ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു. കോൺഗ്രസിന് വോട്ട് ബാങ്കിന്റെയും പ്രീണനത്തിന്റെയും രാഷ്ട്രീയം മാത്രമേ ചെയ്യാൻ കഴിയൂ എന്നും ആരോപിച്ചു. “ചബ്ബ്ര, ഭിൽവാര, കരൗലി, ജോധ്പൂർ, ചിത്തോർഗഡ്, നോഹർ, മേവാത്ത്, മാൽപുര, ജയ്പൂർ എന്നിവിടങ്ങളിൽ കോൺഗ്രസ് ആസൂത്രിത കലാപങ്ങൾ സംഘടിപ്പിച്ചു,” മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സ്വന്തം തട്ടകമായ ജോധ്പൂരിൽ നടന്ന ബിജെപി പരിപാടിയിൽ അദ്ദേഹം ആരോപിച്ചു. “പാർലമെന്റിൽ നടത്തിയ പ്രസംഗത്തെക്കുറിച്ച് രാഹുൽ ബാബയെയും…