ഗൗരവമുള്ള കേസുകളില്‍ ആരോപണങ്ങളുന്നയിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് നടിയോട് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ആക്രമിക്കപ്പെട്ട നടിക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. കേസ് ഇല്ലാതാക്കാൻ രാഷ്ട്രീയ ഇടപെടൽ നടക്കുന്നുണ്ടെന്നും അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് നടി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ മേല്‍നോട്ടം ഈ കേസിൽ വേണമെന്നാണ് നടിയുടെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഗുരുതരമായ ആരോപണങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. അനാവശ്യമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളതെന്നും, ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കണമെന്നും ഉത്തരവാദിത്തം വേണമെന്നും നടിയുടെ അഭിഭാഷകയെ ഹൈക്കോടതി ഓർമിപ്പിച്ചു. ആരോപണങ്ങള്‍ ആവശ്യമുള്ളതാണെങ്കിലും അല്ലെങ്കിലും പിന്നീട് പരിശോധിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം വന്നതായി അറിഞ്ഞുവെന്നും കോപ്പി കിട്ടിയില്ലെന്നും അതിജീവിത ഹൈക്കോടതിയെ അറിയിച്ചു. മെമ്മറി കാര്‍ഡിന്റെ പരിശോധനാഫലവുമായി ഈ കേസിന് ബന്ധമില്ലെന്ന് കോടതി പറഞ്ഞു.

Hindus push for Diwali holiday in Dallas area schools

Hindus are urging Texas’ all Dallas area independent school districts; and private/independent, charter, parochial schools; to close on their most popular festival Diwali. Besides the largest Dallas Independent School District (ISD), they are also seeking a Diwali holiday in eight other area ISDs: Carrollton-Farmers Branch, Coppell, Duncanville, Garland, Highland Park, Mesquite, Plano, Richardson. Diwali falls on October 24 in 2022. Distinguished Hindu statesman Rajan Zed, in a statement in Nevada today, said that it was simply not fair with Hindu pupils in Dallas area schools as they had to be…

പ്രഭാസ്, പൂജ ഹെഗ്ഡെ എന്നിവര്‍ അണിനിരക്കുന്ന രാധേ ശ്യാം സീ കേരളം ചാനലില്‍

കൊച്ചി: ദക്ഷിണേന്ത്യന്‍ സുപ്പര്‍താരം പ്രഭാസ് അഭിനയിച്ച രാധേ ശ്യാം എന്ന ചലച്ചിത്രം സീ കേരളം ചാനല്‍ പ്രേക്ഷകര്‍ക്കായി സംപ്രേഷണം ചെയ്യും. ജൂലായ് 17 ന് വൈകിട്ട് 4 മണിക്കാണ് രാധേ ശ്യാമിന്റെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ സീ കേരളം ചാനലിലൂടെ കാണാന്‍ കഴിയുക. രാധേ ശ്യാം സീ കേരളം ചാനല്‍ പ്രേക്ഷകരിലേക്ക് എത്തുന്നു എന്നത് മലയാളികളായ സിനിമാ പ്രേമികളെ ആവേശം കൊള്ളിക്കുന്നുണ്ട്. പ്രേക്ഷകര്‍ക്കായി സീ കേരളം മുന്നോട്ടു വയ്ക്കുന്ന അനന്തമായ വിനോദ ചലച്ചിത്രങ്ങളുടെ പട്ടികയിലെ ഒരു കണ്ണി മാത്രമാണ് ബോക്‌സ് ഓഫിസ് ഹിറ്റായ രാധേ ശ്യാം. വരും ദിവസങ്ങളില്‍ കൂടുതല്‍ ചലച്ചിത്രങ്ങളുടെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ സീ കേരളം സംപ്രേഷണം ചെയ്യും. പ്രഭാസും പൂജാ ഹെഗ്ഡെയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രാധേ ശ്യാം, യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ തെലുങ്കിലെ പ്രശസ്ത സംവിധായകന്‍ രാധാകൃഷ്ണ കുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്.…

എട്ടു വയസ്സുകാരിയെയും പിതാവിനെയും അപമാനിച്ച സംഭവം: പിങ്ക് പോലീസ് ഉദ്യോഗസ്ഥയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: ആറ്റിങ്ങലിൽ എട്ടു വയസുകാരിയെയും പിതാവിനെയും അപമാനിച്ച പിങ്ക് പൊലീസ് ഉദ്യോഗസ്ഥയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി കുട്ടിക്ക് നൽകാൻ സർക്കാർ ഉത്തരവിട്ടു. കുട്ടിയെയും പിതാവിനെയും അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥ രജിതയിൽ നിന്ന് നഷ്ടപരിഹാരമായി ഒന്നര ലക്ഷം രൂപയും കോടതി ചെലവായി 25000 രൂപയും ഈടാക്കാനാണ് സര്‍ക്കാരിന്റെ ഉത്തരവ്. പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥയില്‍ നിന്നും തുക ഈടാക്കി പരാതിക്കാര്‍ക്ക് നല്‍കാന്‍ ആഭ്യന്തരവകുപ്പ് ഉത്തരവിട്ടത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യ വിചാരണയിലൂടെ കുട്ടിയെയും അച്ഛനെയും അപമാനിക്കുകയായിരുന്നു. എന്നാൽ ഉദ്യോഗസ്ഥയ്ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തില്ല. തുടർന്നാണ് 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പിതാവും കുട്ടിയും ഹൈക്കോടതിയെ സമീപിച്ചത്. നഷ്ടപരിഹാരം നൽകുന്നതിനെതിരെ സർക്കാർ വാദിച്ചെങ്കിലും ഹൈക്കോടതി ഇത് തള്ളി ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയായിരുന്നു. 2021…

ഞാനൊരു ‘സേവകനും’ വികസനത്തിന് പ്രതിജ്ഞാബദ്ധനുമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ

താനെ: താൻ ഒരു സേവകനാണെന്നും സംസ്ഥാനത്തിന്റെ സർവതോന്മുഖമായ വികസനത്തിനും പൗരന്മാരുടെ ക്ഷേമത്തിനും തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ബുധനാഴ്ച പറഞ്ഞു. ജനങ്ങളുടെ ക്ഷേമത്തിനായി ഇപ്പോൾ എടുക്കുന്ന തീരുമാനങ്ങൾ രണ്ടര വർഷം മുമ്പ് എടുക്കേണ്ടതായിരുന്നുവെന്നും, എന്നാൽ അത് നടക്കാത്തതിനാൽ 50 എംഎൽഎമാർ ഒന്നിച്ച് നിലപാട് എടുത്തതാണെന്നും ഷിൻഡെ പറഞ്ഞു. നാഷണൽ ഡെമോക്രാറ്റിക് അലയൻസിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന് പാർട്ടി പിന്തുണ നൽകുന്നതിനെക്കുറിച്ച് ശിവസേന അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെ ചൊവ്വാഴ്ച നടത്തിയ പ്രഖ്യാപനത്തെ പരാമർശിക്കുകയായിരുന്നു അദ്ദേഹം. ഗുരുപൂർണിമ ദിനത്തിൽ അന്തരിച്ച ശിവസേനാ നേതാവും അദ്ദേഹത്തിന്റെ ഗുരുവുമായ ആനന്ദ് ദിഗെയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം നഗരത്തിലെ ആനന്ദ് ആശ്രമത്തിൽ മാധ്യമ പ്രവർത്തകരുമായി സംവദിക്കുകയായിരുന്നു ഷിൻഡെ. ഭാവി തിരഞ്ഞെടുപ്പിൽ ശിവസേനയും എൻസിപിയും കോൺഗ്രസും ഒരുമിച്ച് മഹാ വികാസ് അഘാഡിയായി (എംവിഎ) മത്സരിക്കണമെന്ന് എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറിന്റെ…

ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം കുറഞ്ഞു

യുഎസ് ഡോളറിനെതിരെ ബുധനാഴ്ച ഇന്ത്യൻ രൂപ ഇടിഞ്ഞ് 79.65 രൂപയിൽ താഴെയായി. ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം ബുധനാഴ്ചയ്ക്ക് ശേഷം പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്ന യുഎസിന്റെ പണപ്പെരുപ്പ സംഖ്യകൾ പ്രേരിപ്പിക്കും. ഡോളർ സൂചിക 108 ഡോളറിന് മുകളിൽ പോസിറ്റീവായതിനാൽ 79.25-79.75 ന് ഇടയിൽ 79.25-79.75 ന് ഇടയിൽ വ്യാപാരം കാണാമെന്ന് എൽകെപി സെക്യൂരിറ്റീസ് റിസർച്ച് അനലിസ്റ്റ് വൈസ് പ്രസിഡന്റ് ജതീൻ ത്രിവേദി പറഞ്ഞു. ക്രൂഡ് വില 100 ഡോളറിൽ താഴെ താഴുന്നത് രൂപയ്ക്ക് അനുകൂലമായ പ്രേരണയാകുമെന്നും എന്നാൽ വൈകുന്നേരത്തെ യുഎസിൽ നിന്നുള്ള പണപ്പെരുപ്പം ഡോളറിനെതിരെ രൂപയുടെ മുന്നേറ്റത്തിന് വലിയ പ്രേരണ നൽകുമെന്നും ത്രിവേദി പറഞ്ഞു.  

കാൽഗറി മലയാളികളെ കണ്ണീരിലാഴ്ത്തി അകാലത്തിൽ പൊലിഞ്ഞു പോയവർക്ക് അശ്രുപൂജ

കാൽഗറി : കാൽഗറിയിൽ നിന്ന് ഏകദേശം 130 കിലോമീറ്റർ അകലെ ക്യാൻമോറിനടുത്തുള്ള സ്പ്രേ ലേക്സ് റിസർവോയറിൽ ഞായറാഴ്ച് ഉണ്ടായ ബോട്ടപകടത്തിൽ കാൽഗറിയുടെ പ്രീയപ്പെട്ട മൂന്ന് മലയാളികളുടെ ജീവനുകൾ പൊലിഞ്ഞു. ഞായറാഴ്ച് ഉച്ചതിരിഞ്ഞാണ് അപകടം നടന്നത്. നാല് പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. കെവിൻ ഷാജി, ജിയോ പൈലി, ലിയോ മാവലിൽ യോഹന്നാൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പെട്ട കെവിൻ ഞായറാഴ്ച് തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. കാണാതായ ജിയോ പൈലിയുടെ മൃതദേഹം തിങ്കളാഴ്ചയും, ലിയോയുടെ മൃതദേഹം ചൊവ്വാഴ്ചയുമാണ് ലഭിച്ചത്. ബോട്ടിലുണ്ടായിരുന്ന നാലാമത്തെയാൾ രക്ഷപെട്ടു. കാൽഗറിയിൽ സ്ഥിര താമസമാക്കിയ എറണാകുളം സ്വദേശികളായ ഷാജി വർഗ്ഗീസിന്റെയും ലില്ലി ഷാജിയുടെയും മകനാണ് കെവിൻ, സഹോദരങ്ങൾ: ഗിഫ്റ്റൻ, ടെസ്ല. കെവിൻ ഷാജിയുടെ മരണണാനന്തര ചടങ്ങുകൾ ശനിയാഴ്ച് കാൽഗറിയിൽ നടക്കും. പൊതുദർശനം: 15-July-2022: Friday – 6 PM – 8PM വരേയും 16-July-2022: Saturday –…

ഫിലഡല്‍ഫിയയില്‍ വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ ആഗസ്റ്റ് 15 മുതല്‍

ഫിലഡല്‍ഫിയ: അമേരിക്കയിലെ സ്കൂള്‍ കുട്ടികള്‍ ഇപ്പോള്‍ അവധിക്കാലം കുടുംബമൊത്തുള്ള യാത്രകള്‍ക്കും, ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നതിനും, കൂട്ടുകാരൊത്ത് ഇഷ്ടവിനോദങ്ങളില്‍ പങ്കെടുക്കുന്നതിനും, സമ്മര്‍ ക്യാമ്പുകളിലൂടെ വ്യക്തിത്വ വികസനം സാധ്യമാക്കുന്നതിനും ലക്ഷ്യമിടുകയാണല്ലോ. കൂട്ടത്തില്‍ വിനോദ പരിപാടികളിലൂടെയും, ഇഷ്ടഗയിമുകളിലൂടെയും, വിവിധ ക്രാഫ്റ്റ് വര്‍ക്കുകളിലൂടെയും അല്പം ബൈബിള്‍ വിജ്ഞാനവും കൂടിയായാലെന്താ. ഇതാ അതിനുള്ള സുവര്‍ണാവസരം. ഫിലാഡല്‍ഫിയ സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്കൂള്‍ ആണു പ്രീ കെ മുതല്‍ അഞ്ചാം ക്ലാസുവരെയുള്ള സ്കൂള്‍ കുട്ടികള്‍ക്കായി ആഗസ്റ്റ് 15 മുതല്‍ 19 വരെ ഒരാഴ്ച്ചനീണ്ടുനില്‍ക്കുന്ന അവധിക്കാല ബൈബിള്‍ പഠനപരിശീലനപരിപാടി (വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍) നടത്തുന്നത്. തിങ്കളാഴ്ച്ച മുതല്‍ വെള്ളിയാഴ്ച്ച വരെ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണിവരെയാണു ക്ലാസ് സമയം. ദേവാലയത്തിന്‍റെ താഴത്തെനിലയിലുള്ള മതബോധനസ്കൂള്‍ ക്ലാസ്മുറികളും, അനുബന്ധ ഹാളുകളുമാണു കുട്ടികളുടെ നേരിട്ടുള്ള പഠനപരിശീലനത്തിനുപയോഗിക്കുന്നത്. MONUMENTAL – Celebrating God’s Greatness എന്നതാണു…

ഇന്ത്യയിലെ യുഎസ് കോൺസുലേറ്റുകൾ 2022 ൽ റെക്കോർഡ് വിദ്യാർത്ഥി വിസകൾ നൽകി

ഹൈദരാബാദ്: ഇന്ത്യയിലെ അഞ്ച് യുഎസ് കോൺസുലേറ്റുകളിൽ നാലെണ്ണത്തിലും സ്റ്റുഡന്റ് വിസ അനുവദിക്കുന്നതിൽ വർധന. ഏറ്റവും കൂടുതൽ സ്റ്റുഡന്റ് വിസകൾ അനുവദിച്ചത് ഡൽഹിയിലെ യുഎസ് കോൺസുലേറ്റാണ്. 2022 ജനുവരി മുതൽ മെയ് വരെ ഇന്ത്യയിലെ എല്ലാ യുഎസ് കോൺസുലേറ്റുകളും നൽകിയ മൊത്തം വിസകളുടെ എണ്ണം കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നൽകിയ വിസകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ മൂന്നിരട്ടി വർധിച്ചു. 2022 ജനുവരി മുതൽ മെയ് വരെ, 14694 വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു, 2021 ജനുവരി മുതൽ മെയ് വരെ മൊത്തം 5663 വിസകൾ അനുവദിച്ചു. ഏറ്റവും കൂടുതൽ സ്റ്റുഡന്റ് വിസകൾ അനുവദിച്ചത് ന്യൂഡൽഹിയിലെ യുഎസ് കോൺസുലേറ്റാണ്. മുംബൈയിലെ യുഎസ് കോൺസുലേറ്റാണ് ഏറ്റവും ഉയർന്ന രണ്ടാമത്തെ വിദ്യാർത്ഥി വിസ അനുവദിച്ചത്. യുഎസ് സ്റ്റുഡന്റ് വിസ നിരസിച്ചതിനാൽ അപേക്ഷകർ ആശങ്കാകുലരാണ് ഇന്ത്യയിലെ വിവിധ യുഎസ് കോൺസുലേറ്റുകൾ റെക്കോർഡ് എണ്ണം സ്റ്റുഡന്റ്…

ഉക്രെയ്ൻ പ്രതിസന്ധി ഇറ്റലി ഉൾപ്പെടെ യൂറോപ്പിലെ പല രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയെ ബാധിച്ചു; 20 വർഷത്തിനിടെ ആദ്യമായി യൂറോയുടെ അവസ്ഥ മോശമായി

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന്റെ ആഘാതം ഇറ്റലി ഉൾപ്പെടെ യൂറോപ്പിലെ പല രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയെയും ബാധിക്കുന്നു. റഷ്യയിൽ നിന്നുള്ള അസംസ്‌കൃത എണ്ണയെ കൂടുതലായി ആശ്രയിക്കുന്ന കിഴക്കൻ യൂറോപ്പ്, ജർമ്മനി, ഇറ്റലി, തുർക്കി എന്നിവിടങ്ങളിലെ ആളുകൾക്ക് കാര്യങ്ങൾ ഇതിനകം തന്നെ ചെലവേറിയതായി മാറിയിരിക്കുന്നു. 20 വർഷത്തിനിടെ ആദ്യമായി ഡോളറിനെതിരെ യൂറോ 12 ശതമാനം ഇടിഞ്ഞു. ഒരു യൂറോ ഒരു ഡോളറിലെത്തി. റഷ്യ-ഉക്രെയ്ൻ യുദ്ധം മൂലമുണ്ടായ ഊർജ്ജ പ്രതിസന്ധിയാണ് ഇതിന് പ്രധാന കാരണം. ഇക്കാരണത്താൽ, യൂറോപ്യൻ രാജ്യങ്ങളിൽ സാമ്പത്തിക മാന്ദ്യത്തിന്റെ അപകടസാധ്യത ഉയർന്നു. കടുത്ത നീക്കത്തിന്റെ ഭാഗമായി, നോർഡ് സ്ട്രീം 1 പൈപ്പ്ലൈനിന്റെ അറ്റകുറ്റപ്പണികൾ ചൂണ്ടിക്കാട്ടി റഷ്യ അടുത്തിടെ ഇറ്റലിയിലേക്കുള്ള ഗ്യാസ് വിതരണം വെട്ടിക്കുറച്ചു. യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലും സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്. ഭക്ഷ്യപ്രതിസന്ധിയും ഗ്യാസ്, പെട്രോൾ, ഡീസൽ എന്നിവയുടെ വിതരണത്തിലെ ദൗർലഭ്യവുമാണ് ഈ പ്രശ്നം ശ്രദ്ധയിൽപ്പെട്ടത്. വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക, ഊർജ്ജ പ്രതിസന്ധിയുടെ സാഹചര്യത്തെ…