നെടുമ്പാശ്ശേരി: അത്താണി എയർപോർട്ട് റോഡിന് സമീപം ബൈക്കിന് പിന്നിൽ കാർ ഇടിച്ചു കയറി നഴ്സിംഗ് വിദ്യാർത്ഥിനി മരിച്ചു. കാസർകോട് നെല്ലിക്കട്ടയ്ക്ക് സമീപം മധൂർ പട്ടിലക്കുന്നിൽ വാടക വീട്ടിൽ താമസിച്ചിരുന്ന പരേതനായ അബൂബക്കറിന്റെ മകൾ ഇഷാന ഇസ്മത്ത് (20) ആണ് അപകടത്തിൽ മരിച്ചത്.
ബൈക്ക് ഓടിച്ചിരുന്ന കാസർകോട് ചെമ്പിട്ടുകുഴി മുട്ടത്തൊടി സാദത്ത് മഞ്ഞളിൽ ഫാറൂഖിന്റെ മകൻ സർഫത്തിനെ (27) പരിക്കുകളോടെ അങ്കമാലി എൽഎഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെ എയർപോർട്ട് റോഡിലെ ബിപിസിഎൽ പെട്രോൾ പമ്പിന് സമീപമാണ് അപകടം. അമിതവേഗതയിൽ വന്ന സ്വിഫ്റ്റ് കാർ അപകടത്തിൽപ്പെട്ടാണ് അപകടം. റോഡിൽ വീണ ഇഷാനയുടെ തലയ്ക്കാണ് പരിക്കേറ്റത്.
കാസർഗോഡ് യുണൈറ്റഡ് നഴ്സിംഗ് സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു ഇഷാന. തൃപ്പൂണിത്തുറ സ്റ്റാച്യുവിൽ ഫാഷൻ സ്റ്റോർ നടത്തുന്ന സർഫത്ത് ഇഷാനയുടെ സുഹൃത്തായിരുന്നു.
നഫീസയാണ് ഇഷാന ഇസ്മത്തിന്റെ അമ്മ. മൂന്ന് സഹോദരങ്ങളുണ്ട്. സ്വിഫ്റ്റ് കാര്‍ ഓടിച്ചിരുന്നത് അരൂരില്‍ നിന്നുള്ള 17 വയസ്സുള്ള പ്രായപൂർത്തിയാകാത്ത ആളാണ്. കുടുംബത്തോടൊപ്പം ഒരു വിവാഹത്തിൽ പങ്കെടുക്കാൻ അത്താണിയിൽ എത്തിയതായിരുന്നു അയാൾ. കുടുംബം അറിയാതെ ഹോട്ടലിൽ നിന്ന് കാർ എടുത്ത് റോഡരികിലുള്ള ഒരു തട്ടുകടയിലേക്ക് പോകുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്.
