ഡാളസ്: റാന്നി കീക്കൊഴൂർ കുരുടാമണ്ണിൽ ഈച്ചിരാമണ്ണിൽ വീട്ടിൽ പരേതനായ ഇ.എ. ചാക്കോയുടെ സഹധർമ്മിണി അമ്മിണി ചാക്കോ (89) മാർച്ച് 18 നു ഡാളസിൽ അന്തരിച്ചു. ഡാളസ് സയോൺ ഗോസ്പൽ അസംബ്ലി അംഗമായിരുന്നു പരേത. ഭൗതിക സംസ്കാര ശുശ്രൂഷകൾ മാർച്ച് 25 ശനിയാഴ്ച രാവിലെ 10 മണിക്ക് ഡാളസ് മെട്രോ ചർച്ച് (13930 Distribution Way, Farmers Branch, Texas 75234) ആരാധനാലയത്തിൽ ആരംഭിച്ച്, റോളിംഗ് ഹിൽ സെമിത്തേരിയിൽ ഭൗതീകശരീരം സംസ്കരിക്കും. മക്കൾ: ഏബ്രഹാം (ജോസ്) & ബീന, വർഗ്ഗീസ് (ജോജി) & അജി, തോമസ് (ജോമോൻ) & ആൻഷിമോൾ, ജേക്കബ് (ജോബി) & ദീപ. പരേതയ്ക്ക് പത്ത് കൊച്ചുമക്കളും, ആറു കുഞ്ഞുമക്കളും ഉണ്ട്. തത്സമയ സംപ്രേഷണം പ്രൊവിഷൻ ടി വി യിൽ www.provisiontv.in കൂടുതൽ വിവരങ്ങൾക്ക്: ബിജു ഡാനിയേൽ 972 345 3877
Month: March 2023
മനുഷ്യൻറെ അഹങ്കാരത്തെക്കുറിച്ചുള്ള പൊതുവായ ധാരണയും അതിൻ്റെ പ്രസക്തിയും!
ന്യൂജേഴ്‌സി: മനുഷ്യൻ്റെ അഹങ്കാരത്തെക്കുറിച്ചുള്ള പൊതുവായ ധാരണയും അതിൻ്റെ പ്രസക്തിയെ പറ്റിയും ചിന്തിക്കുമ്പോൾ ആദ്യം എന്താണ് അഹങ്കാരം എന്ന് നോക്കാം? അഹങ്കാരം എന്നത് ഒരാളുടെ സ്വന്തം കഴിവുകളിൽ നിന്നും, ജ്ഞാനത്തിൻ്റെ ഗുണനിലവാരത്തിൽ നിന്നും, ഉരുത്തിരിയുന്ന വലിയ സന്തോഷത്തിൻ്റെ വികാരമാണ്, അത് കാര്യമായ വിജയത്തിലേക്ക് നയിക്കുന്നു. അതുപോലെ അഹങ്കാരം എന്നത് ആത്മാരാധനയും ആത്മരക്ഷയുമാണ്. അഭിമാനത്തിൻ്റെ നേരിട്ടുള്ള ഫലമാണ് ആളുകളെ പ്രീതിപ്പെടുത്തുന്നത്. മറ്റുള്ളവരെ സേവിക്കുന്നതിൽ അവർ വളരെ വ്യക്തമായി ശ്രദ്ധാലുക്കളായതിനാൽ ആളുകളെ പ്രീതിപ്പെടുത്തുന്നത് ഒരു നല്ല സ്വഭാവമാണെന്ന് ചിലർ കരുതുന്നു. എന്നാൽ അഹങ്കാരം എന്നത് പദവിയുമായി ബന്ധപ്പെട്ട ഒരു ആത്മബോധ വികാരമാണ്. അഹങ്കാരത്തിൻ്റെ ദ്വിമുഖ മാതൃക, സ്റ്റാറ്റസ് മെയിന്റനൻസ് തന്ത്രങ്ങൾ, ആത്മനിഷ്ഠ, സാമൂഹിക നില, അഥവാ സോഷ്യൽ സ്റ്റാറ്റസ്, എന്നിവ ഉപയോഗിച്ച് അഹങ്കാരത്തിൻ്റെ പ്രവൃത്തി, നിങ്ങളോടോ, നിങ്ങൾക്ക് അടുപ്പമുള്ളവരോടോ, ആഴത്തിലുള്ള സംതൃപ്തി വിവരിക്കാൻ ഉപയോഗിക്കുന്നു. അഹങ്കാരത്തിൻ്റെ മനുഷ്യ സ്വഭാവം എന്നത് സങ്കീർണ്ണവും,…
പി .സി. മാത്യു ഗാര്‍ലന്‍റ് സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നു, ഏര്‍ലി വോട്ടിംഗ് ഏപ്രില്‍ 24 മുതല്‍
ഡാളസ്: ഡാളസ് ഫോര്‍ട്ട്‌വര്‍ത്ത് മെട്രോ പ്ലെക്‌സില്‍ കഴിഞ്ഞ 17വര്‍ഷമായി സാമൂഹ്യസാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായ പി. സി. മാത്യു ഗാര്‍ലന്‍റ് സിറ്റി കൗണ്‍സിലിലേക്ക് ഡിസ്ട്രിക്റ്റ് 3-ല്‍ നിന്നു മത്സരിക്കുന്നു. ടെക്‌സസ് സംസ്ഥാനത്തെ ഏറ്റവും വലിയ സിറ്റികളില്‍ പന്ത്രണ്ടാം സ്ഥാനത്തുള്ള ഗാര്‍ലന്റില്‍ രണ്ടരലക്ഷത്തോളമാണ് ജനസംഖ്യ. മറ്റു സിറ്റികളില്‍ നിന്നും വ്യത്യസ്തമായി അതിവേഗം വളര്‍ച്ചയിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന സിറ്റികൂടിയാണ് ഗാര്‍ലന്റ്. കൗണ്‍സിലിലേക്ക് രണ്ടാം തവണയും മത്സരിക്കുന്ന പി. സി. കടുത്ത മത്സരമാണ് നേരിടുന്നത്. 2021 ൽ നടന്ന വാശിയേറിയ തിരെഞ്ഞെടുപ്പിൽ റൺ ഓഫ് മത്സരത്തിൽ നിസ്സാര വോട്ടുകൾക്ക് പി സി പരാജയപ്പെടുകയായിരുന്നു .ഇവിടെ ധാരാളമായി താമസിക്കുന്ന മലയാളി വോട്ടര്‍മാരാണ് സ്ഥാനാര്‍ഥികളുടെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത്. അതുകൊണ്ടു തന്നെ വളരെ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായതും. നല്ലൊരു എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനും കൂടിയാണ് പി. സി. നിരവധി സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ തലപ്പത്തുള്ള പ്രവര്‍ത്തന പരിചയം,…
കാനഡ മലയാളി പെന്തക്കോസ്റ്റൽ ചർച്ചസ് കോൺഫറൻസ് 25ന് ശനിയാഴ്ച
കാനഡ മലയാളി പെന്തെക്കോസ്റ്റൽ ദൈവ സഭകളുടെ ആഭി മുഖ്യത്തിൽ നടക്കുന്ന റിവൈവ് കാനഡ‘ Revive Canada’ എട്ടാമത് കോൺഫെറൻസ് ഒരുക്കങ്ങൾ നടക്കുന്നു. കാനഡയിലെ 7 പ്രൊവിൻസുകളിൽ നിന്നും അൻപതിൽ പരം സഭകളും, അതോടൊപ്പം USA, UK, Australia, Middle East, India തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ദൈവമക്കൾ പങ്കെടുക്കുന്നു. March മാസം 25 ശനിയാഴ്ച 2022 വൈകിട്ട് (7 Pm – EST, 5 Pm -AB, 4 Pm – BC ) ഈ പ്രാവശ്യവും Zoom Platform ലൂടെ നടക്കുന്നു. കാനഡ പാസ്റ്റെർസ് ഫെല്ലോഷിപ്പ് നേതൃത്വം കൊടുക്കുന്ന ഈ സമ്മേളനത്തിൽ പ്രധാന പ്രസംഗകനായി പാസ്റ്റർ ബാബു ജോർജ് കാനഡ വചന പ്രഘോഷണം നടത്തുകയും വിവിധ പ്രൊവിൻസുകളിലെ സഭകൾ ഗാന ശ്രുഷകകൾക്കു നേതൃത്വം കൊടുക്കുകയും ചെയ്യുന്നു. കഴിഞ്ഞ നാളുകളിൽ നടന്ന കോൺഫറൻസുകൾ കാനഡയിലുള്ള ദൈവ സഭകൾക്കും…
മുന്‍ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ (92) അന്തരിച്ചു
തിരുവനന്തപുരം : ചങ്ങനാശേരി മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തില്‍ ശനിയാഴ്ച ഉച്ചയോടെ അന്തരിച്ചു. അദ്ദേഹത്തിന് 92 വയസ്സായിരുന്നു. 1985 മുതൽ 2007-ൽ വിരമിക്കുന്നതുവരെ ചങ്ങനാശേരി സീറോ മലബാർ കാത്തലിക് ചർച്ച് കാമ്പസിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹം സ്വീകരിച്ച നിലപാടുകൾക്ക് പേരു കേട്ടതും മതങ്ങൾക്കതീതമായി ബഹുമാനിക്കപ്പെടുന്ന ബിഷപ്പുമായിരുന്നു. പ്രശസ്തമായ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രവും പഠിച്ചു. പിന്നീട് ചങ്ങനാശേരി സെന്റ് ബെർക്ക്മാന്‍സ് കോളേജിൽ പഠിപ്പിച്ച അദ്ദേഹം രണ്ട് തവണ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അധ്യാപകനായിരുന്നു. കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) മുൻ പ്രസിഡന്റും (1994-1998), കേരള കാത്തലിക് ബിഷപ്‌സ് കൗൺസിൽ (1993-1996), സിബിസിഐയുടെ വിദ്യാഭ്യാസ കമ്മീഷൻ ചെയർമാനുമായിരുന്നു. 1998 മുതൽ ഇറ്റലിയിലെ റോമിൽ നടന്ന പോസ്റ്റ് ഏഷ്യൻ സിനഡൽ കൗൺസിൽ അംഗമാണ്. 2006 അവസാനത്തോടെ, ചങ്ങനാശേരി ആർച്ച് ബിഷപ്പ്…
എൽമോണ്ട് സെന്റ് ബസേലിയോസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ
എൽമോണ്ട് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് സംഘാടകർക്ക് സെന്റ് ബസേലിയോസ് മലങ്കര ഓർത്തഡോക്സ് ഇടവക മാർച്ച് 12 ഞായറാഴ്ച ഹൃദ്യമായ സ്വീകരണം നൽകി. ഇടവക വികാരി വെരി റവ. ഡോ. വര്ഗീസ് പ്ലാംതോട്ടം കോർ-എപ്പിസ്‌കോപ്പയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം ഫാമിലി & യൂത്ത് കോൺഫറൻസ് റെജിസ്ട്രേഷൻ കിക്ക്-ഓഫ് മീറ്റിങ്ങും ഉണ്ടായിരുന്നു. ഫാമിലി & യൂത്ത് കോൺഫറൻസിനെ പ്രതിനിധീകരിച്ച് ഒരു സംഘം ഇടവക സന്ദർശിച്ചു. ചെറിയാൻ പെരുമാൾ (കോൺഫറൻസ് സെക്രട്ടറി), മാത്യു ജോഷ്വ (കോൺഫറൻസ് ട്രഷറർ), ഫാമിലി കോൺഫറൻസ് കമ്മിറ്റി അംഗങ്ങളായ ജോനാഥൻ മത്തായി, ഹാനാ ജേക്കബ്, ഷെറിൻ കുര്യൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. വെരി റവ. ഡോ. വർഗീസ് പ്ലാത്തോട്ടം കോർ-എപ്പിസ്‌കോപ്പാ കോൺഫറൻസ് ടീമിനെ ഇടവകയിലേക്ക് സ്വാഗതം ചെയ്തു. സമ്മേളനത്തെക്കുറിച്ച്…
നാടുവിടുന്നതിന് ഒരു കാരണം കൂടി!
രണ്ട് വർഷങ്ങൾക്ക് മുമ്പ് ഡൽഹി എയർപോർട്ട് വഴി കൊച്ചിയിലേക്ക് യാത്ര ചെയ്യേണ്ടതായ സാഹചര്യം ഉണ്ടായി. എയർ പോർട്ടിലെ കാഴ്ചകൾ ജനാലയിലൂടെ കാണുവാനായി വെളിയിലേക്ക് നോക്കിയപ്പോൾ ഒന്നും തന്നെ കാണുവാൻ സാധിക്കുന്നില്ല. അന്തരീക്ഷമാകമാനം പുകയാൽ മൂടപെട്ടുകിടക്കുന്നു. എല്ലാ ഭാരതീയരും അഭിമാനിക്കുന്ന ന്യൂ ഡൽഹി എന്ന ഇന്ദ്രപ്രസ്ഥത്തിലെ അന്തരീക്ഷം ഇങ്ങനെയോ? പഞ്ചാബ്, ഹരിയാന, യു പി എന്ന സംസ്ഥാനങ്ങളിലെ കർഷകർ വൈക്കോലുകൾ കത്തിക്കുന്നത് കൊണ്ടാണ് ഡൽഹിയിൽ അന്തരീക്ഷമലനീകരണം ഉണ്ടാകുന്നത് എന്നാണ് കേട്ടിരിക്കുന്നത്. എന്നാൽ അതിന്റെ ഭീകരത ഇത്രത്തോളം ഉണ്ടാവും എന്ന് നേരിട്ട് കാണുന്നതുവരെ കരുതിയിരുന്നില്ല. അനേകം വിദേശികൾ എത്തിച്ചേരുന്ന, രാജ്യത്തിൻറെ തലസ്ഥാനത്തിന്, അന്തരീക്ഷ മലിനീകരണം ഒരു തീരാ കളങ്കം തന്നെയാണ്. ഡൽഹി വാസികൾ എല്ലാദിവസവും ഈ പുക ശ്വസിച്ചുകൊണ്ട് എങ്ങനെയാണ് അവിടെ ജീവിക്കുന്നത്? കൊച്ചിയിൽ എത്താറായപ്പോൾ വിമാനത്തിൽ നിന്നും താഴേക്ക് നോക്കി. മലകളും, പുഴകളും, നെൽപ്പാടങ്ങളും, കേരവൃക്ഷങ്ങളും, എല്ലായിടത്തും പച്ചപ്പും…
ഗർഭഛിദ്ര ഗുളികകൾ നിരോധിച്ചുകൊണ്ടുള്ള ഉത്തരവിൽ വ്യോമിംഗ് ഗവർണർ ഒപ്പുവെച്ചു
വ്യോമിംഗ്: കഴിഞ്ഞ വേനൽക്കാലത്ത് യു.എസ് സുപ്രീം കോടതി റോയ് വേർഡ് വെയ്ഡ് അസാധുവാക്കിയതിന് ശേഷം ഗർഭഛിദ്ര ഗുളികകൾ നിരോധിച്ചുകൊണ്ടുള്ള ഉത്തരവിൽ വ്യോമിംഗ് ഗവർണർ മാർക്ക് ഗോർഡൻ ഒപ്പുവെച്ചു.ഗർഭച്ഛിദ്ര ഗുളികകൾ പൂർണമായും നിരോധിച്ചുകൊണ്ടുള്ള നിയമത്തിൽ ഒപ്പുവെക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി വ്യോമിംഗ്. റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ഗോർഡൻ വെള്ളിയാഴ്ച രാത്രിയാണ് ബില്ലിൽ ഒപ്പുവെച്ചത്. എല്ലാത്തരം ഗർഭഛിദ്രങ്ങൾക്കും നിരോധനമുള്ള 13 സംസ്ഥാനങ്ങളിൽ നിലവിലുള്ളപ്പോൾ 15 സംസ്ഥാനങ്ങളിൽ ഇതിനകം തന്നെ ഗർഭച്ഛിദ്ര ഗുളികകൾക്ക് പരിമിതമായ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട് ഗട്ട്‌മാക്കർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അഭിപ്രായത്തിൽ, ഇതുവരെ, ഒരു സംസ്ഥാനവും അത്തരം ഗുളികകൾ പൂർണമായും നിരോധിക്കുന്ന നിയമം പാസാക്കിയിട്ടില്ല. കാസ്‌പറിൽ ഗർഭച്ഛിദ്രവും വനിതാ ആരോഗ്യ ക്ലിനിക്കും തുറക്കാൻ ആഗ്രഹിക്കുന്ന ഒരു സംഘം അതിന്റെ നിയമപരമായ സാധ്യതകൾ വിലയിരുത്തുകയാണ്.ഗർഭഛിദ്രം ഉൾപ്പെടെയുള്ള അടിസ്ഥാന ആരോഗ്യ സംരക്ഷണ അവകാശം പുതിയ നിയമം ഇല്ലാതാക്കുമെന്നതിൽ ഞങ്ങൾ നിരാശരും രോഷാകുലരുമാണ്,” വെൽസ്പ്രിംഗ് ഹെൽത്ത് ആക്‌സസ് പ്രസിഡന്റ്…
ന്യൂനപക്ഷ സ്കോളർഷിപ്പ്; ഇടത്പക്ഷ സർക്കാറിന്റെ കാപട്യം തുറന്ന്കാണിക്കുക : ശിഹാബ് പൂക്കോട്ടൂർ
വൈലത്തൂർ: ന്യൂനപക്ഷ സ്കോളർഷിപ്പിൽ ഒരു രൂപ പോലും ചെലവഹിക്കാതെ ഇടത് സർക്കാർ നടത്തുന്ന ന്യൂനപക്ഷ സ്നേഹം മുസ്ലിങ്ങളുൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളോടുള്ള കടുത്ത വഞ്ചനയാണ്. ആ വഞ്ചനയെ തുറന്ന് കാണിക്കപ്പെടണമെന്നും കേരളത്തിൽ തുടന്നുകൊണ്ടിരിക്കുന്ന പിണറായി സർക്കാറിന്റെ ഇസ്‌ലാമോഫോബിക്ക് അജണ്ടകളെ ചെറുത്തു തോൽപ്പിക്കണമെന്നും ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ. ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ അട്ടിമറിച്ച ഇടത് സർക്കാരിന്റെ വഞ്ചനക്കെതിരെ സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ ആനുകൂല്യങ്ങളും സ്കോളർഷിപ്പുകളും മറ്റും തടഞ്ഞ് വെക്കുന്ന സർക്കാർ നിലപാട് മാറ്റുന്നത് വരെ സമര രംഗത്ത് സോളിഡാരിറ്റി യൂത്ത് മൂവ് മെന്റ് ഉണ്ടാകുമെന്ന് മുഖ്യ പ്രഭാഷണം നിർവഹിച്ച സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഷബീർ കൊടുവള്ളി പറഞ്ഞു. സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. പി പി അബ്ദുൽ ബാസിത് അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ സംസ്ഥാന…
വിഷപ്പുക ശ്വസിച്ച ജനത്തിന്റെ തലയിൽ പിഴയുടെ ഭാരം കെട്ടിവെക്കരുത്: വെൽഫെയർ പാർട്ടി
കൊച്ചി കോർപ്പറേഷന് ദേശീയ ഹരിത ട്രിബ്യൂണൽ പിഴ ചുമത്തിയ 100 കോടി രൂപ ബ്രഹ്മപുരം തീപിടുത്തത്തിന് കാരണക്കാരായ കരാർ ഏജൻസി സോണ്ട ഇൻഫ്രാടെക്, അനധികൃതമായി കരാർ നൽകിയ കോർപ്പറേഷൻ മേയർ, സെക്രട്ടറി എന്നിവരുൾപ്പടെയുള്ള ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കണമെന്ന് വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ പ്രസിഡൻറ് കെ.എച്ച്. സദക്കത്ത് പ്രസ്താവിച്ചു. പിഴത്തുക കോർപ്പറേഷൻ തനത് ഫണ്ടിൽ നിന്ന് എടുക്കരുതെന്നും സർക്കാരിന്റെ പരാജയത്തിന്റെ ഭാരം ജനങ്ങളുടെ തലയിൽ കെട്ടിവെക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാലിന്യ സംസ്കരണത്തിന് വ്യാജരേഖകൾ സമർപ്പിച്ചാണ് കരാർ തരപ്പെടുത്തിയത് എന്നുള്ള ആരോപണം തള്ളിക്കളയാനാകില്ല. തീയണക്കാൻ സർക്കാർ പൂർണ്ണ പരാജയമായിരുന്നു എന്ന് ട്രിബ്യൂണൽ കുറ്റപ്പെടുത്തിയതും ഗൗരവമായി കാണേണ്ടതുണ്ട്. മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാത്തതിന്റെ പ്രത്യാഘാതങ്ങളാണ് സമീപപ്രദേശങ്ങളിലെ ജനങ്ങൾ ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രഹ്മപുരം പ്ലാന്റിന്റെ കെടുതികൾക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർത്തിക്കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.
