രാഷ്ട്രീയ കിസാന്‍ മഹാസംഘ് കിസാന്‍ മഹാപഞ്ചായത്തിന് പാലക്കാട് തുടക്കം

കൊച്ചി: കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് രാജ്യത്തെ 20 സംസ്ഥാനങ്ങളില്‍ നടത്തുന്ന കിസാന്‍ മഹാപഞ്ചായത്തിന് പാലക്കാട് ഡിസംബര്‍ 20ന് തുടക്കമാകും. ഡല്‍ഹി കര്‍ഷകസമരത്തിന്റെ ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചോട്ടം നടത്തുന്നതില്‍ പ്രതിഷേധിച്ചും വിവിധ കര്‍ഷക വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുമാണ് കിസാന്‍ മഹാപഞ്ചായത്ത് രാജ്യത്തുടനീളം സംഘടിപ്പിക്കുന്നത്. ദേശീയ കര്‍ഷക നേതാക്കളായ ശിവകുമാര്‍ കക്കാജി, ജഗജീത് സിംഗ് ദല്ലോവാന്‍ എന്നിവരുള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നു കര്‍ഷകനേതാക്കള്‍ പാലക്കാട് നടത്തുന്ന കര്‍ഷക മഹാപഞ്ചായത്തില്‍ പങ്കുചേരും. കിസാന്‍ മഹാപഞ്ചായത്തിന് മുന്നൊരുക്കമായി നടന്ന രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന നേതൃസമ്മേളനത്തില്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ് അദ്ധ്യക്ഷത വഹിച്ചു. സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ മുഖ്യാതിഥിയായിരുന്നു. ദേശീയ കോര്‍ഡിനേറ്റര്‍ അഡ്വ.കെ.വി.ബിജു, വൈസ് ചെയര്‍മാന്‍ ജോയി കണ്ണഞ്ചിറ എന്നിവര്‍ വിഷയാവതരണം നടത്തി. രാഷ്ട്രീയ കിസാന്‍…

കുസാറ്റ് സംഭവം: വെൽഫെയർ പാർട്ടി അനുശോചിച്ചു

കൊച്ചി: കുസാറ്റിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാലു വിദ്യാർത്ഥികൾ മരണപ്പെട്ട സംഭവത്തിൽ വെൽഫെയർ പാർട്ടി അനുശോചിച്ചു. മരണപ്പെട്ട വിദ്യാർത്ഥികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയും വീഴ്ച സംഭവിച്ചതായി ബോധ്യപ്പെട്ടാൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും വേണമെന്ന് സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവശ്യപ്പെട്ടു. മരണപ്പെട്ട വിദ്യാർത്ഥികളുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. അവർക്കു വേണ്ട പിന്തുണ നൽകാനാവശ്യമായ നടപടികൾ സർക്കാറിന്റെയും സർവകലാശാലയുടെയും ഭാഗത്തു നിന്നുണ്ടാകണമെന്നും പരിക്കേറ്റവർക്ക് മതിയായ ചികിത്സാ സൗകര്യമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് സദക്കത്ത് കെ. എച്ച്., സെക്രട്ടറിമാരായ ജമാലുദ്ദീൻ എം.കെ., നിസാർ കളമശ്ശേരി, മണ്ഡലം പ്രസിഡണ്ട് സിറാജ്, ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി മുഫീദ് കൊച്ചി തുടങ്ങിയവർ പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ സന്ദർശിച്ചു.

പാലക്ക വളപ്പിൽ (വാരിയത്ത്) ഖാലിദ് റഹിമാൻ (84) നിര്യാതനായി

തിരൂർ, താഴേപ്പാലം: തിരൂരിലെ ആദ്യകാല ഫോട്ടോഗ്രാഫറും, റഹിമാൻ സ്റ്റുഡിയോ ഉടമസ്ഥനുമായ പാലക്ക വളപ്പിൽ (വാരിയത്ത്) ഖാലിദ് റഹിമാൻ (84) നിര്യാതനായി. മക്കൾ: ലൈല, നിഷാ റാണി, സലീന, ഷാബു റഹിമാൻ. മരുമക്കൾ: മൊയ്തുണ്ണി വടക്കേകാട്, സിറാജ് ബാവ (സിറാജ് സ്‌റ്റുഡിയോ), അലി ചോലക്കൽ, വഫ ചമേലി പച്ചാട്ടിരി.

ഭീകരവാദത്തെ തള്ളിപ്പറയാത്ത രാഷ്ട്രീയ അടിമത്വം ആശങ്കപ്പെടുത്തുന്നത്: അഡ്വ.വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: രാജ്യാന്തര ഭീകരവാദത്തെ തള്ളിപ്പറയാതെ താലോലിക്കുന്ന കേരളത്തിലെ രാഷ്ട്രീയ മുന്നണികളുടെ ഭീകരവാദ അടിമത്വം ആശങ്കപ്പെടുത്തുന്നുവെന്നും രാജ്യാന്തര ഭീകരമാഫിയകള്‍ക്ക് കേരളത്തില്‍ വളരുവാന്‍ രാഷ്ട്രീയ ഭരണസംവിധാനങ്ങള്‍ സാഹചര്യം സൃഷ്ടിക്കരുതെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു. വോട്ടുരാഷ്ട്രീയത്തിന്റെ മറവില്‍ ഭീകരവാദത്തെ ചേര്‍ത്തുപിടിക്കുന്ന കേരളത്തിലെ രാഷ്ട്രീയ മുന്നണികള്‍ വന്‍അപകടം ബോധപൂര്‍വ്വം ക്ഷണിച്ചുവരുത്തുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളിലൂടെ ഭീകരവാദ ശക്തികള്‍ ഭരണസംവിധാനങ്ങള്‍ക്കുള്ളിലേയ്ക്കും നുഴഞ്ഞുകയറിയിരിക്കുന്നതിന്റെ തെളിവാണ് സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളുടെ കണക്കെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ്. ഉത്തരവ് മരവിപ്പിച്ചെങ്കിലും ഇതിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ക്രൈസ്തവ വിരുദ്ധ അജണ്ടകള്‍ പുറത്തുകൊണ്ടുവരണം. കേരളത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ, ആരോഗ്യ, ആതുരശുശ്രൂഷാ തലങ്ങളിലെ ക്രൈസ്തവ സേവന ശുശ്രൂഷകള്‍ക്ക് പകരംവെക്കാന്‍ സംസ്ഥാനത്ത് മറ്റെന്താണുള്ളത്. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യവും അവകാശവും ധ്വംസിക്കുന്ന ഉത്തരവിട്ടവരെ പുറത്താക്കി അന്വേഷണം നടത്തി ഉത്തരവിനു പിന്നിലുള്ള യഥാര്‍ത്ഥ കാരണം പുറത്തുകൊണ്ടുവരാന്‍…

കേന്ദ്രമന്ത്രി നിർമ്മല സീതാരാമന്റെ വന്ദേഭാരത് ട്രെയിനിലെ യാത്ര പിണറായി വിജയന്റെ നവകേരള ബസിനെ കടത്തിവെട്ടി; യാത്രക്കാരുമായി സം‌വദിക്കുന്നതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറല്‍

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള സദസിനെക്കുറിച്ചും മന്ത്രിപരിവാരങ്ങള്‍ യാത്ര ചെയ്യുന്ന ബസിനെക്കുറിച്ചുമുള്ള വാര്‍ത്തകളും വിവാദങ്ങളും പൊടിപൊടിക്കുമ്പോള്‍ അതിനെയെല്ലാം കടത്തിവെട്ടി കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്റെ വന്ദേഭാരത് യാത്ര സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. മന്ത്രിയുടെ യാത്രയിലുടനീളം യാത്രക്കാരുമായി പങ്കുവെച്ച നിമിഷങ്ങളും ചിത്രങ്ങളുമാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. വന്ദേ ഭാരത് ട്രെയിനിൽ യാത്ര ചെയ്തതിന്റെ ചിത്രങ്ങൾ മന്ത്രി നിർമ്മല സീതാരാമൻ തന്നെയാണ് തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ഇതൊരു ‘സുഖകരമായ അനുഭവം’ എന്നും ‘യാത്രക്കാരുമായി ഇടപഴകാനുള്ള മികച്ച അവസരം’ എന്നും വിശേഷിപ്പിച്ച അവർ ട്രെയിൻ യാത്രയോടുള്ള തന്റെ ഇഷ്ടം പ്രകടിപ്പിച്ചു. യാത്രയ്ക്കിടെ നിരവധി സഹയാത്രികർ മന്ത്രി നിർമല സീതാരാമനൊപ്പം സെൽഫിയെടുത്തു. കൊച്ചിയിൽ പുതുതായി പണികഴിപ്പിച്ച ആദായനികുതി ഓഫീസ് ആയകർ ഭവന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് മന്ത്രി വന്ദേ ഭാരത് ട്രെയിനിൽ കയറിയത്. യാത്ര കൊച്ചിയിൽ നിന്ന്…

ഹിന്ദു മതത്തിന്റെ മൂല്യങ്ങളിലൂടെ മാത്രമേ സമാധാനം കണ്ടെത്താൻ കഴിയൂ: ശ്രേതാ തവിസിൻ

ബാങ്കോക്ക്: അശാന്തിയിൽ പൊറുതിമുട്ടുന്ന ലോകം ഹിന്ദു മതത്തിന്റെ മൂല്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രവർത്തിക്കണമെന്ന് തായ്‌ലൻഡ് പ്രധാനമന്ത്രി ശ്രേതാ തവിസിൻ പറഞ്ഞു. അഹിംസയുടെയും സത്യത്തിന്റെയും സഹിഷ്ണുതയുടെയും പരസ്പര യോജിപ്പിന്റെയും പാത പിന്തുടരുന്നതിലൂടെ മാത്രമേ സമാധാനം കൈവരിക്കാൻ കഴിയൂ. ഹിന്ദു മൂല്യങ്ങൾ സ്വീകരിച്ചാലേ സമാധാനം സ്ഥാപിക്കൂ. ഇന്ന് ഹിന്ദുക്കൾ സമ്പന്നരും പുരോഗമനപരവുമായ സമൂഹമായി ലോകത്ത് അംഗീകരിക്കപ്പെടുകയാണെന്ന് ശ്രേതാ തവിസിൻ പറഞ്ഞു. തായ്‌ലൻഡ് തലസ്ഥാനത്ത് ലോക ഹിന്ദു സമ്മേളനം ഉദ്ഘാടന വേളയിലാണ് അദ്ദേഹത്തിന്റെ അഭാവത്തില്‍ സന്ദേശം വായിച്ചത്. മറ്റു ചില തിരക്കുകൾ കാരണം അദ്ദേഹത്തിന് പരിപാടിയില്‍ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഹിന്ദുമതത്തിന്റെ സന്ദേശങ്ങളെയും മൂല്യങ്ങളെയും കുറിച്ചുള്ള ലോക ഹിന്ദു സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത് തായ്‌ലൻഡിന് ഒരു ബഹുമതിയാണെന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ പറഞ്ഞു. സമാധാനപരമായ സഹവർത്തിത്വത്തിന്റെ തത്വങ്ങളാണ് വേദങ്ങൾ വിഭാവനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമാധാനം എന്ന ആശയവും ഈ തത്വങ്ങളെ…

സില്‍ക്യാര തുരങ്കത്തില്‍ പാറകള്‍ തുരക്കുന്ന ആഗറിംഗ് മെഷീന്‍ വീണ്ടും കേടായി; രക്ഷാപ്രവർത്തനത്തിന് ആഴ്‌ചകൾ കൂടി എടുത്തേക്കാമെന്ന് അധികൃതര്‍

ഉത്തരകാശി: തകർന്ന സിൽക്യാര തുരങ്കത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ തുരക്കുന്ന ആഗറിംഗ് മെഷീന്റെ ബ്ലേഡുകൾ ശനിയാഴ്ച അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതിനാൽ 13 ദിവസമായി അകത്ത് കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ ആഴ്ചകള്‍ തന്നെ എടുത്തേക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. ശേഷിക്കുന്ന 10 അല്ലെങ്കിൽ 12 മീറ്റർ അവശിഷ്ടങ്ങളിലൂടെ മാനുഷിക ഡ്രില്ലിംഗ് അല്ലെങ്കിൽ മുകളിൽ നിന്ന് 86 മീറ്റർ താഴേക്ക് തുരക്കുക എന്ന ആശയമാണ് ഇപ്പോള്‍ അധികൃതരുടെ മുന്നിലുള്ള പോം‌വഴികള്‍. “ഈ പ്രവർത്തനത്തിന് വളരെയധികം സമയമെടുക്കുംമെന്ന്” ക്ഷമയോടെയിരിക്കാൻ ഉപദേശിച്ചുകൊണ്ട് ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻഡിഎംഎ) അംഗം ലഫ്റ്റനന്റ് ജനറൽ (റിട്ട) സയ്യിദ് അത്താ ഹസ്നൈൻ ഡൽഹിയിൽ പറഞ്ഞു. ദുരന്തസ്ഥലത്ത്, അന്താരാഷ്‌ട്ര ടണലിംഗ് ഉപദേഷ്ടാവ് അർനോൾഡ് ഡിക്‌സ് “ക്രിസ്‌മസിന്” തൊഴിലാളികളെ പുറത്തെത്തിക്കുമെന്ന തന്റെ വാഗ്ദാനം ആവർത്തിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ അഭിപ്രായത്തിൽ, പാതയിൽ കുടുങ്ങിയ ഉപകരണങ്ങൾ പുറത്തെടുത്താലുടൻ രക്ഷാപ്രവര്‍ത്തനം ആരംഭിക്കും. അതിനിടെ,…

സൗമ്യ വിശ്വനാഥൻ വധക്കേസ്: നാല് പ്രതികൾക്ക് ജീവപര്യന്തം; ഒരാൾക്ക് 3 വർഷം തടവ്

ന്യൂഡൽഹി: 2008ൽ ടിവി ജേർണലിസ്റ്റ് സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികൾക്ക് ശനിയാഴ്ച കോടതി ജീവപര്യന്തം തടവും അഞ്ചാമത്തെ പ്രതിക്ക് മൂന്ന് വർഷം തടവും വിധിച്ചു. ശിക്ഷയുടെ അളവ് ക്രമപ്പെടുത്തിക്കൊണ്ട്, കുറ്റം അപൂർവങ്ങളിൽ അപൂർവമായ കേസുകളുടെ വിഭാഗത്തിൽ പെടുന്നില്ലെന്ന് കോടതി പറഞ്ഞു. അതിനാൽ വധശിക്ഷ നൽകണമെന്ന ആവശ്യം നിരസിക്കുന്നുവെന്നും അതിൽ പറയുന്നു. രവി കപൂർ, അമിത് ശുക്ല, ബൽജീത് മാലിക്, അജയ് കുമാർ എന്നിവർക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. അഞ്ചാമത്തെ കുറ്റവാളി അജയ് സേഥിക്ക് മൂന്ന് വർഷത്തെ തടവ് ശിക്ഷയും വിധിച്ചു. 2008 സെപ്തംബറിലാണ് സൗമ്യ വിശ്വനാഥൻ വെടിയേറ്റ് മരിച്ചത്. ഒരു പ്രമുഖ ഇംഗ്ലീഷ് വാർത്താ ചാനലിൽ ജോലി ചെയ്തിരുന്ന സൗമ്യ 2008 സെപ്തംബർ 30 ന് പുലർച്ചെ തെക്കൻ ഡൽഹിയിലെ നെൽസൺ മണ്ടേല മാർഗിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വെടിയേറ്റ് മരിച്ചത്.…

കേന്ദ്രം അനുവദിച്ച ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി ചിലവഴിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി നിർമല സീതാരാമൻ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഫണ്ട് വകമാറ്റി ചെലവഴിച്ചുവെന്നാരോപിച്ച് കേരള സർക്കാരിന്റെ സാമ്പത്തിക ക്രമക്കേടിനെ വിമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേരള സർക്കാർ കേന്ദ്ര സർക്കാരിൽ നിന്ന് അനുവദിച്ച ഫണ്ട് വകമാറ്റി ചില പ്രത്യേക സ്ഥാപനങ്ങൾക്ക് അനുകൂലമായി അവരുടെ ഇഷ്ടാനുസരണം ചെലവഴിക്കുകയാണെന്ന് മന്ത്രി നിർമല സീതാരാമൻ എടുത്തു പറഞ്ഞു. കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് ഫണ്ട് അനുവദിച്ചിട്ടില്ലെന്ന തെറ്റായ അവകാശവാദങ്ങളാണ് കേരള സർക്കാർ പ്രചരിപ്പിക്കുന്നതെന്ന് മന്ത്രി ആരോപിച്ചു. കുട്ടനാട്ടിലെ കർഷക ആത്മഹത്യക്ക് കാരണം സംസ്ഥാന സർക്കരാണ്. സംഭരിച്ച നെല്ലിന്റെ പണം നൽകേണ്ടത് സംസ്ഥാന സർക്കാരാണെന്നും അത് നേരിട്ട് അക്കൗണ്ടിലേക്ക് അയക്കണമെന്നും മന്ത്രി പറഞ്ഞു. ആറ്റിങ്ങലിൽ വായ്പ വ്യാപന മേളയുടെ ഉദ്ഘാടനം നിര്‍‌വ്വഹിക്കുകയായിരുന്നു മന്ത്രി. കേന്ദ്രഫണ്ട് സംബന്ധിച്ച് സംസ്ഥാനത്ത് തെറ്റായ പ്രചരണമാണ് നടക്കുന്നത്. സംസ്ഥാനങ്ങളുടെ കേന്ദ്ര വിഹിതത്തിനായി കൃത്യമായ പ്രപ്പോസൽ സമർപ്പിക്കാൻ ധനകാര്യ വകുപ്പിനോട് അവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും…

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്: അറസ്റ്റിലായ ഭാസുരംഗനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

എറണാകുളം: ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുൻ ജില്ലാ കൗൺസിൽ അംഗവും കണ്ടല സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായ ഭാസുരംഗനെ നെഞ്ചുവേദനയെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയിലിൽ കഴിയുന്നതിനിടെയാണ് ഇന്ന് രാവിലെ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായത്. ഇന്നലെ കോടതി റിമാൻഡ് ചെയ്ത ഭാസുരംഗന്റെ ആരോഗ്യപ്രശ്നങ്ങൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന് ശരിയായ ചികിത്സ ഉറപ്പാക്കാൻ ജയിൽ സൂപ്രണ്ടിന് കോടതി നിർദേശം നൽകി. ഭാസുരംഗന്റെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി റിമാൻഡ് ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിലപാടിന് അനുസൃതമായി, ആരോഗ്യവുമായി ബന്ധപ്പെട്ട പ്രത്യേക നിർദ്ദേശങ്ങളോടെ കോടതി അദ്ദേഹത്തെ റിമാൻഡ് ചെയ്യുകയായിരുന്നു. കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഭാസുരംഗന്റെ മാറനല്ലൂരിലെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു. അവര്‍ നേരത്തെ നടത്തിയ റെയ്ഡുകളെ തുടർന്നാണ് അദ്ദേഹത്തിന്റെ സ്വത്തുക്കൾ പരിശോധിച്ച് സീൽ ചെയ്തത്.