ന്യൂയോർക്ക്: നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന( 2023- 2026) യുവജന സഖ്യപ്രവർത്തന ഉദ്ഘാടനം നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന അധിപൻ റൈറ്റ് റവ ഡോ ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ നിർവഹിച്ചു. സൂം ഫ്ലാറ്റ് ഫോണിലൂടെ ചേർന്ന ഉദ്ഘാടന യോഗത്തിൽ റവ ജോർജ് എബ്രഹാം പ്രാരംഭ പ്രാർത്ഥന നടത്തി .ഭദ്രാസന യുവജന സഖ്യം ജനറൽ സെക്രട്ടറി ബിജി ജോബി സ്വാഗതം ആശംസിച്ചു. അലക്സാൻഡർ പാപ്പച്ചൻ ഗാനം ആലപിച്ചു . സാക്ഷ്യം നഷ്ടപ്പെട്ട സമൂഹമാണ് നിരാശയിലും തകർച്ചയിലും ജീവിതം നയിക്കുന്നത് മറ്റുള്ളവർക്ക് മാർഗ്ഗനിർദ്ദേശം നൽകുവാൻ സാധിക്കാതെ ജീവിതം മാറുമ്പോൾ സാക്ഷ്യം നഷ്ടപ്പെട്ട അവസ്ഥയിലേക് നമ്മുടെ ജീവിതം അധംപതിക്കുന്നു . ഓരോ രംഗങ്ങളിലും കർത്താവിൻറെ സാക്ഷികളായി ജീവിക്കുവാൻ കഴിയുന്നത് എത്രയും സ്ലാഘനീയമാണെന്നു എപ്പിസ്കോപ്പ തിരുമേനി കൂട്ടിച്ചേർത്തു. തുടർന്ന് ഭദ്രാസന( 2023- 2026) യുവജന സഖ്യപ്രവർത്തന ഉത്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു…
Year: 2023
ദൈവസന്നിധിയിൽ ശാന്തമായി ധ്യാനിക്കുവാൻ നാം തയ്യാറാവണം: മാർ ഫീലെക്സിനോസ്
ന്യൂയോർക്ക് : കോവിഡാനന്തര ജീവിത യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കുവാനും , ജീവിതസമാധാനം ലഭ്യമാക്കുവാനും ശാന്തമായി ദൈവസന്നിധിയിൽ ധ്യാനിക്കുവാൻ നാം തയ്യാറാവേണ്ടിയിരിക്കുന്നു. മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക -യൂറോപ്പ് ഭദ്രാസന നോർത്ത് ഈസ്ററ് റീജിയണൽ ആക്ടിവിറ്റി കമ്മിറ്റിയുടെ (NORTH EAST RAC) ആഭിമുഖ്യത്തിൽ സാമൂഹിക, കുടുംബ, വ്യക്തി ജീവിതങ്ങളിൽ നേരിടുന്ന സാമൂഹിക, വൈകാരിക സംഘർഷങ്ങൾക്ക് എങ്ങനെ സാന്ത്വനം ലഭ്യമാക്കാം എന്ന ലക്ഷ്യത്തോടെ ലോങ്ങ് ഐലൻഡ് മാർത്തോമ്മാ ദേവാലയത്തിൽ വെച്ചു നടന്ന ശിൽപശാല ഉത്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. Family Enrichment Program കോർഡിനേറ്റർ ശ്രീ. ടോം ഫിലിപ്പ് കുടുംബ സമ്പുഷ്ടീകരണ പരിപാടിയേയും (Family Enrichment Program) അതിനു കീഴിൽ നടത്തപ്പെടുന്ന Wellness Workshop-നെകുറിച്ചുള്ള പ്രസ്‌താവന നടത്തി. വിവിധ സെഷനുകൾക്ക് ഡോ. അനിൽ ചാക്കോ (Associate Professor. Department of Applied Psychology, New York University) ശ്രീമതി.ബെറ്റ്സി ചാക്കോ (Director of Social Services, Palm Gardens Center for Nursing and Rehabilitation), റവ.…
രാഷ്ട്രത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ചവരെ വിസ്മരിക്കരുത്: ജോ ബൈഡൻ
ആർലിംഗ്ടൺ: രാഷ്ട്രത്തിന്റെ നിലനില്പിനുവേണ്ടി ജീവൻ ബലിയർപ്പിച്ചവരെ ഒരിക്കലും നാം വിസ്മരിക്കരുത് . മെമ്മോറിയൽ ദിനാചരണത്തോടനുബന്ധിച്ചു.വിമുക്തഭടന്മാർക് ” ആദരാഞ്ജലി അർപ്പികുന്നതായി സംഘടിപ്പിച്ച വികാരനിർഭരമായ ചടങ്ങിൽ പ്രസംഗികുന്നതിനിടെ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു “ഓരോ വർഷവും രാഷ്ട്രമെന്ന നിലയിൽ, ഈ ഓർമ്മപ്പെടുത്തലിന്റെ കാരണം നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കാൻ നൽകിയ വിലയും,പതാകകളും പൂക്കളും മാർബിൾ മാർക്കറുകളും പ്രതിനിധീകരിക്കുന്ന ജീവിതങ്ങളേയും നമ്മൾ ഒരിക്കലും മറക്കരുത്,” വെളുത്ത മാർബിൾ ഹെഡ്‌സ്റ്റോണുകളുടെ നിരകൾക്ക് പേരുകേട്ട ആർലിംഗ്ടൺ നാഷണൽ സെമിത്തേരിയിലെ തന്റെ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. “ഒരു അമ്മ, ഒരു അച്ഛൻ, മകൻ അല്ലെങ്കിൽ മകൾ, സഹോദരി, പങ്കാളി, ഒരു സുഹൃത്ത്, ഒരു അമേരിക്കക്കാരൻ – ഓരോ വർഷവും ഞങ്ങൾ ഓർക്കുന്നു, ബൈഡൻ പറഞ്ഞു. ആർലിംഗ്ടണിൽ നടന്ന ശാന്തമായ ചടങ്ങിൽ, ബൈഡൻ മരണമടഞ്ഞ സേവന അംഗങ്ങളെ ആദരിച്ചുകൊണ്ട് പുഷ്പചക്രം അർപ്പിച്ചു. വൈറ്റ് ഹൗസിന്റെ കണക്കനുസരിച്ച് ഏകദേശം…
കുഞ്ഞമ്മ മാത്യു (80) ന്യൂയോർക്കിൽ നിര്യാതയായി
ന്യൂയോർക്ക്: മല്ലപ്പള്ളി ഈസ്റ്റ് കോലമല വീട്ടിൽ പരേതനായ മാത്യു കെ സാമുവേലിന്റെ ഭാര്യ കുഞ്ഞമ്മ മാത്യു (80) ന്യൂയോർക്കിൽ നിര്യാതയായി. ലോങ്ങ് ഐലൻഡ് ഈസ്റ്റ് മെഡോയിൽ താമസിച്ചിരുന്ന പരേത ക്വീൻസ് സെൻറ് ജോൺസ് മാർത്തോമ്മാ ഇടവകാംഗവും കുളനട മുണ്ടുതറയിൽ കുടുംബാംഗവുമാണ്. ഷൈല, ഷിബു, ശോഭ എന്നിവർ മക്കൾ. സാം, മഞ്ജു, സാനു മരുമക്കൾ. പൊതു ദർശനം 30-ന് ചൊവ്വാഴ്ച്ച വൈകിട്ട് 5 മുതൽ 9 വരെ സെന്റ് ജോൺസ് മാർത്തോമ്മാ പള്ളിയിൽ (90-37, 213 Street, Queens Village, NY). ശവസംസ്കാര ശുശ്രൂഷ 31 ബുധനാഴ്ച രാവിലെ 9 മുതൽ സെന്റ് ജോൺസ് പള്ളിയിലും അതിനു ശേഷം ശവസംസ്‌കാരം പോർട്ട് വാഷിങ്ങ്ടണിലുള്ള നസ്സോ നോൾസ് സെമിത്തേരിയിലും (Nassau Knolls Cemetery) നടത്തപ്പെടുന്നതാണ് . ശവസംസ്കാര ശശ്രൂഷയുടെ ലൈവ് ലിങ്ക് : www.juliadigital.live
കറക്ഷണൽ ഫെസിലിറ്റിയിൽ നിന്നും ഡമ്പ്സ്റ്ററിൽ രക്ഷപ്പെട്ട തടവുകാരന്റെ മൃതദേഹം നദിയിൽ
ഒഹായോ: ഒഹായോയിലെ കറക്ഷണൽ ഫെസിലിറ്റിയിൽ നിന്നും ഡമ്പ്സ്റ്ററിൽ രക്ഷപെട്ട രണ്ട് തടവുകാരിലൊരാളുടെ മൃതദേഹം ഞായറാഴ്ച ഒഹായോ നദിയിൽ നിന്ന് വീണ്ടെടുത്തു.മറ്റൊരു തടവുകാരനെ ബുധനാഴ്ച കെന്റക്കിയിൽ നിന്നും പോലീസ് പിടികൂടി യിരുന്നു ഇതോടെ ഒഹായോയിൽ നിന്ന് രക്ഷപ്പെട്ട രണ്ട് അന്തേവാസികൾക്കായുള്ള അന്വേഷണം അവസാനിച്ചു,പ്രതികൾ രക്ഷപെട്ടതി ക്കുറിച്ചുള്ള ആഭ്യന്തര അന്വേഷണം തുടരുന്നതിനാൽ ഒരു മേജറും മൂന്ന് തിരുത്തൽ ഉദ്യോഗസ്ഥരും ശമ്പളത്തോടുകൂടിയ അഡ്മിനിസ്ട്രേറ്റീവ് അവധിയിൽ പ്രവേശിച്ചു. ഒഹായോ ഡിപ്പാർട്ട്‌മെന്റ് ഓഫ് റീഹാബിലിറ്റേഷൻ ആന്റ് കറക്ഷൻ അനുസരിച്ച്, 47 കാരനായ ജെയിംസ് ലീയും 50 കാരനായ ബ്രാഡ്‌ലി ഗില്ലെസ്‌പിയും ചൊവ്വാഴ്ച ലിമയിലെ അലൻ/ഓക്ക്‌വുഡ് കറക്ഷണൽ സ്ഥാപനത്തിൽ നിന്ന് “ഒരു ( ഡമ്പ്സ്റ്റർ )കുപ്പത്തൊട്ടിയിൽ ഒളിച്ചാണ് രക്ഷപ്പെട്ടതു. 2016ലെ ഇരട്ടക്കൊലപാതക കേസിലാണ് ഗില്ലസ്പി ശിക്ഷിക്കപ്പെട്ടത്. പിടിക്കപ്പെടുന്നതിന് മുമ്പ്, ലീ അലൻ, ഓഗ്ലൈസ് കൗണ്ടികളിൽ അതിക്രമിച്ച് കടക്കുന്നതിനും കവർച്ച നടത്തുന്നതിനും ശ്രമിച്ചിരുന്നു .…
ഭർത്താവ് ജോലിക്ക് പോയാലുടന്‍ ഭാര്യ കാമുകനൊപ്പം; ഒടുവില്‍ ഇരുവരും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി
ഗാസിയാബാദ്: അവിഹിതബന്ധം മറച്ചുവെക്കാൻ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന യുവതിയെ ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ ഖോഡ പൊലീസ് സ്റ്റേഷൻ പരിധിയിൽ പൊലീസ് അറസ്റ്റ് ചെയ്തു. കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയെന്നാണ് യുവതിയുടെ പേരിലുള്ള ആരോപണം. മെയ് 16 ന് രാത്രി മുതൽ യുവതിയും കാമുകനും ഒളിവിലായിരുന്നു. മെയ് 16 ന് ഭരത് നഗർ ഖോഡ സ്വദേശിയായ അരുണിനെ വീടിന് പുറത്ത് സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ഖോഡ പോലീസ് സ്റ്റേഷൻ ഇൻചാർജ് യോഗേന്ദ്ര മാലിക് പറഞ്ഞു. ഈ സാഹചര്യത്തിൽ, കൊലപാതകമാണെന്ന് സംശയിച്ച് മെയ് 24 ന് അരുണിന്റെ ഭാര്യാസഹോദരൻ ഖോഡ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അരുണിന്റെ ഭാര്യയിൽ പോലീസിന് ചില സംശയങ്ങൾ തോന്നിയത്. ഇതിനിടെ അവര്‍ കാമുകനൊപ്പം ഒളിച്ചോടി. ശനിയാഴ്ച അറസ്റ്റിലായ അരുണിന്റെ ഭാര്യയെ പോലീസ് ചോദ്യം ചെയ്തപ്പോൾ…
ഡോ.എ.പി.ജെ. അബ്ദുല്‍ കലാം ഇന്നൊവേഷന്‍ അവാര്‍ഡ് ഡോ.അമാനുല്ല വടക്കാങ്ങര ഏറ്റുവാങ്ങി
ദോഹ. ഏറ്റവും നൂതനമായ മാര്‍ക്കറ്റിംഗ് ടൂളിനുളള ഗ്‌ളോബല്‍ ഹ്യൂമണ്‍ പീസ് യൂണിവേര്‍സിറ്റിയുടെ ഡോ.എ.പി.ജെ. അബ്ദുല്‍ കലാം ഇന്നൊവേഷന്‍ അവാര്‍ഡ് മീഡിയ പ്‌ളസ് സി.ഇ.ഒ യും ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ.അമാനുല്ല വടക്കാങ്ങര ഏറ്റുവാങ്ങി. പീപ്പിള്‍ ഫോറം ഓഫ് ഇന്ത്യ ഭാരത് സേവക് സമാജുമായി സഹകരിച്ച് ന്യൂ ഡല്‍ഹിയിലെ ആന്ധ്രപ്രദേശ് ഭവനിലെ ഡോ. ബി.ആര്‍.അംബേദ്കര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഡമായ ചടങ്ങില്‍ കേന്ദ്ര സാമൂഹ്യ നീതി സഹമന്ത്രി ഡോ. രാം ദാസ് അത്താവാലെക്ക് വേണ്ടി യൂണിവേര്‍സിറ്റി വൈസ് ചാന്‍സിലറും തമിഴ് നാട് മുന്‍ ജഡ്ജുമായ ഡോ.കെ.വെങ്കിടേശന്‍, തമിഴ് നാട് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.സമ്പത്ത് കുമാര്‍ ഐ.എ.എസ്, യൂണിവേര്‍സിറ്റി ഡയറക്ടര്‍ വലര്‍മതി എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം സമ്മാനിച്ചത്. ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്കാണ് പുരസ്‌കാരം. നേരത്തെ കാലിക്കറ്റ് യൂണിവേര്‍സിറ്റിയുടേയും പുരസ്‌കാരം ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി…
പ്ലസ് ടു പരീക്ഷാഫലം പിന്‍വലിച്ചെന്ന് യൂട്യൂബ് വീഡിയോ പ്രചരിപ്പിച്ച പഞ്ചായത്ത് അംഗം അറസ്റ്റിൽ
കൊല്ലം: പ്ലസ്ടു പരീക്ഷാഫലം മേയ് 25ന് പ്രസിദ്ധീകരിച്ചതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് ഫലം പിൻവലിച്ചെന്ന് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച പഞ്ചായത്ത് അംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്ത് എട്ടാം വാർഡിലെ ബിജെപി അംഗം നിഖിൽ മനോഹറാണ് കന്റോൺമെന്റ് പോലീസിന്റെ പിടിയിലായത്. ഒരു യൂട്യൂബർ കൂടിയായ നിഖിൽ മനോഹർ ‘വീ ക്യാൻ മീഡിയ’ എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ നടത്തുന്നു. ഈ ചാനലിലൂടെയാണ് സർക്കാർ പരീക്ഷാഫലം പിൻവലിച്ചതു പോലെ വീഡിയോ ഉണ്ടാക്കി പോസ്റ്റ് ചെയ്തത്. വീഡിയോ പുറത്തുവന്നതോടെ ആശങ്കയിലായ വിദ്യാർത്ഥികളും സ്കൂൾ അധികൃതരും അന്വേഷണവുമായി രംഗത്തു വന്നതോടെയാണ് വീഡിയോ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തെക്കുറിച്ച് വ്യാപകമായ പരാതി ഉയരുകയും വിദ്യാഭ്യാസ വകുപ്പ് ഡി.ജി.പിക്ക് പരാതി നൽകുകയും ചെയ്തതോടെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് കേസെടുത്തത്. നിലവിൽ പഞ്ചായത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുന്ന നിഖിലിന്റെ നേതൃത്വത്തിൽ…
സാക്ഷിയെ കുത്തിക്കൊലപ്പെടുത്തിയ സാഹിൽ ബുലന്ദ്ഷഹറിൽ നിന്ന് അറസ്റ്റിൽ
ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ ദാരുണമായ കൊലപാതകം നടത്തി രക്ഷപ്പെട്ട സഹിലിന്റെ പിതാവ് സർഫറാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. പോലീസ് ഇയാളെ ഡൽഹിയിലേക്ക് കൊണ്ടുവരികയാണെന്നും ഇനി ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യും. നേരത്തെ പതിനാറുകാരിയായ സാക്ഷി കൊല്ലപ്പെട്ടതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. സാഹിൽ എങ്ങനെയാണ് സാക്ഷിയെ കത്തികൊണ്ട് ആക്രമിച്ചതെന്ന് ഇതിൽ കണ്ടിരുന്നു. സാക്ഷിയുടെ ഘാതകനായ സാഹിലിനായി ആറ് പോലീസ് സംഘങ്ങളാണ് തിരച്ചിൽ നടത്തിയത്. ഇയാളുടെ ലൊക്കേഷൻ കണ്ടെത്താൻ നിരന്തരം ശ്രമം നടത്തിയെങ്കിലും കണ്ടെത്താനായില്ല. സമർത്ഥമായി ഫോൺ വീട്ടിൽ വച്ചിട്ടാണ്‍ കടന്നുകളഞ്ഞത്. എന്നാല്‍, ചില സുപ്രധാന വിവരങ്ങൾ ലഭിച്ചതിന് ശേഷം, ഒടുവിൽ പോലീസ് വിജയിക്കുകയും ബുലന്ദ്ഷഹറിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ കേസിലെ തെളിവുകൾ മികച്ച രീതിയിൽ ശേഖരിച്ച് മികച്ച രീതിയിൽ കോടതിയിൽ ഹാജരാക്കും, കുറ്റവാളിക്ക് കഠിനമായ ശിക്ഷ ലഭിക്കുമെന്ന്…
ഡൽഹിയിൽ പെൺകുട്ടിയെ പരസ്യമായി കുത്തിക്കൊന്നു
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വീണ്ടും അരുംകൊല. നഗരത്തിലെ രോഹിണിക്കടുത്ത് ഷഹബാദിലെ ജെ.ജെ. കോളനിയിലെ വഴിവക്കിലാണ് 16 വയസുകാരിയെ ആണ്‍സുഹൃത്ത് കുത്തിയും അടിച്ചും കൊന്നത്. പൊതുജനം നോക്കിനിൽക്കെയാണ് ക്രൂരത. കൊലയാളിയെ തടയാനോ പെൺകുട്ടിയെ രക്ഷിക്കാനോ ആരും മുന്നോട്ടുവന്നില്ലെന്നാണ് ഞെട്ടിക്കുന്ന കാര്യം. 20- കാരനായ സഹില്‍ ആണ് സുഹൃത്തായ സാക്ഷി ദീക്ഷിതിനെ ഞായറാഴ്ച വൈകുന്നേരം വഴിവക്കിൽ തടഞ്ഞുനിർത്തി പെൺകുട്ടിയെ 20 ലേറെതവണ കത്തികൊണ്ട് കുത്തിയും സമീപത്തുണ്ടായിരുന്ന സിമന്റ് സ്ലാബ്, കല്ല് എന്നിവകൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തിയത്. ഇവർ അടുപ്പത്തിലായിരുന്നുവെന്നും കഴിഞ്ഞദിവസം തമ്മിൽ വഴക്കിട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ച സുഹൃത്തിന്റെ കുഞ്ഞിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്.
