തലവടി: ഈ വരുന്ന നെഹ്റു ട്രോഫിയിൽ കന്നി അങ്കത്തിന് ഒരുങ്ങുന്ന ‘തലവടി ചുണ്ടൻ വളളം’ സാമൂഹിക പ്രതിബദ്ധതയ്ക്കും ലഹരിവിരുദ്ധ ബോധക്കരണ പ്രവർത്തനങ്ങൾക്കും ഊന്നൽ നല്കി കൊണ്ട് ‘ വി കെയർ പ്രോജക്ട് ‘ രൂപികരിച്ചു. യുവാക്കളെ തുഴച്ചിൽ രംഗത്തേക്ക് കൂടുതൽ ആകർഷിക്കുന്നതിനും അവരുടെ ക്ഷേമത്തിനും ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഉദ്ഘാടനം എടത്വാ എസ്.ഐ: സി.മഹേശ് നിർവഹിച്ചു. നിരേറ്റുപുറം ജംഗ്ഷനിൽ നടന്ന ചടങ്ങ് തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി നായർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തലവടി ടൗൺ ബോട്ട് ക്ലബ് പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന,ഫാദർ എബ്രഹാം തടത്തിൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.ചെങ്ങന്നൂർ എക്സൈസ് അസിസ്റ്റൻ്റ് എസ് ഐ:അരുൺകുമാർ പുന്നശ്ശേരിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസിന് നേതൃത്വം നല്കി.തലവടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോജി ഏബ്രഹാം,ബോട്ട് ക്ലബ് വൈസ്…
Year: 2023
Catholic Bishop’s Conference of India Council for Laity Response to the Indian Supreme Court “Seeking Opinion to Legalize Same Sex Marriages
On 18April 2023, the Supreme Court started to hear pleas seeking to legally validate same sex marriages. The main argument for the legalization of homosexual marriage is that homosexuals have the right to build a family and have all the rights of family people. The reason for this argument is that, according to them, many of the rights in India are based on families and family relationships. There are various international groups and agencies to fight for their rights. In order to respond to their arguments, the most important thing…
സ്വവര്‍ഗ്ഗ വിവാഹ നിയമനിര്‍മ്മാണത്തിനെതിരെ സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ രാഷ്ട്രപതിക്ക് നിവേദനം നല്‍കി
കൊച്ചി: കുടുംബങ്ങളുടെ ആത്മീയ അടിത്തറയും വിശുദ്ധിയും തകര്‍ക്കുന്ന സ്വവര്‍ഗ്ഗ വിവാഹ നിയമനിര്‍മ്മാണം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി ലെയ്റ്റി കൗണ്‍സില്‍ രാഷ്ട്രപതിക്ക് നിവേദനം നല്‍കി. സമൂഹത്തിന്റെ അടിസ്ഥാനമായ കുടുംബങ്ങളുടെ പവിത്രതയും ധാര്‍്മ്മികതയും നഷ്ടപ്പെടുത്തുന്നതാണ് സ്വവര്‍ഗ്ഗവിവാഹങ്ങളെന്നും കുടുംബ ബന്ധങ്ങളുടെ മഹത്വവും മൂല്യങ്ങളും നഷ്ടപ്പെടുത്തുന്ന നിയമനിര്‍മ്മാണങ്ങള്‍ രാഷ്ട്രത്തിന്റെ പൈതൃകത്തേയും ആര്‍ഷഭാരത സാംസ്‌കാരിക പാരമ്പര്യങ്ങളെയും കളങ്കപ്പെടുത്തുമെന്നും നിവേദനത്തില്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റിയന്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി. സ്വവര്‍ഗ്ഗവിവാഹങ്ങളെ ധാര്‍മ്മികമായി അംഗീകരിക്കാന്‍ കത്തോലിക്കാസഭയ്ക്കാവില്ല. പുരുഷനും സ്ത്രീയും വിവാഹം വഴിയുള്ള ധാമ്പത്യ ധര്‍മ്മത്തിലൂടെ പ്രാപിക്കുന്ന സ്‌നേഹസമ്പൂര്ണ്ണതയും പ്രത്യുല്പാദന ഉത്തരവാദിത്വവും വിവാഹത്തെ മഹത്തരമാക്കുമ്പോള്‍ അതിനെ വെല്ലുവിളിക്കുന്ന നിയമനിര്‍മ്മാണങ്ങള്‍ സമൂഹത്തില്‍ അരക്ഷിതാവസ്ഥയും സംഘര്‍ഷങ്ങളും സൃഷ്ടിക്കും. സ്വവര്‍ഗ്ഗ വിവാഹത്തിന്റെ നിയമസാധുതയില്‍ സുപ്രീംകോടതി തീരുമാനമെടുക്കരുതെന്നുള്ള കേന്ദ്ര നിയമമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമാണ്. സ്വവര്‍ഗ്ഗവിവാഹങ്ങള്‍ക്ക്…
അച്ചാമ്മ ജോർജ് ഡാളസിൽ നിര്യാതയായി
ഡാളസ് : മാവേലിക്കര തട്ടാരമ്പലം മറ്റം വടക്ക് നെല്ലിത്തറയിൽ പരേതനായ ജോർജ് വറുഗീസിന്റെ ഭാര്യ അച്ചാമ്മ ജോർജ് (ലില്ലിക്കുട്ടി, 82 വയസ്) ഡാളസിൽ നിര്യാതയായി. പരേത ദീർഘവർഷങ്ങൾ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിൽ ഉദ്യോഗസ്ഥയായിരുന്നു. തുടർന്ന് ഡാളസിൽ മക്കളോടൊപ്പം വിശ്രമജീവിതം നയിക്കവെയാണ് മരണം സംഭവിച്ചത്. സംസ്കാരശുശ്രുഷകൾ മെയ് 13 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഡാളസ് സെന്റ് മേരിസ് ഓർത്തഡോക്സ് വലിയപള്ളിയിൽ അഭിവന്ദ്യ ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ നടത്തപ്പെടുന്നതാണ്. മക്കൾ : ജിജു വറുഗീസ് നെല്ലിത്തറ, ലിജി തോമസ് മരുമക്കൾ : പ്രിയ ജിജു, സ്‌റ്റെർലിംഗ് തോമസ് കൊച്ചുമക്കൾ : ജൊവാന, ജോഷ്‌ലിൻ, ജെയ്ഡൻ, അലാന, ജൂലിയൻ കൂടുതൽ വിവരങ്ങൾക്ക് : ജിജു വറുഗീസ് 407-690 1927.
ഡോ. വന്ദനയുടെ മരണം: പ്രതിയെയല്ല ആശുപത്രിയിലെത്തിച്ചതെന്ന് പോലീസ്
കൊല്ലം: കൊട്ടാരക്കരയിൽ ഡോക്ടറെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ആശുപത്രിയിലെത്തിയപ്പോൾ പരാതിക്കാരന്‍ മാത്രമായിരുന്നുവെന്ന് എഡിജിപി എം ആർ അജിത് കുമാർ. ഇയാളെ ചികിത്സയ്ക്കായി പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി എഡിജിപി പറഞ്ഞു. പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് ആക്രമിക്കപ്പെട്ട വിവരം അറിയിച്ചതിനെ തുടർന്നാണ് പോലീസ് ഇയാളുടെ വീട്ടിലെത്തിയത്. തുടർന്ന് ആശുപത്രിയിലെത്തിയപ്പോൾ ബന്ധുവും നാട്ടുകാരും ഒപ്പമുണ്ടായിരുന്നു. ആ സമയത്ത് ഇയാള്‍ ശാന്തനായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ഡോക്ടര്‍ മുറിവ് ഡ്രസ്സ് ചെയുന്നതിനിടെ ഇയാള്‍ പെട്ടെന്ന് അക്രമാസക്തനാവുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആദ്യം കുത്തേറ്റത് പോലീസ് കോണ്‍സ്റ്റബിളിനാണ്. എല്ലാവര്‍ക്കും ഓടി മാറാന്‍ സാധിച്ചു. ഡോ.വന്ദനയ്ക്ക് ഓടി മാറാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന എഎസ്‌ഐയേയും നാട്ടുകാരനായ ബിനുവിനെയും ഇയാള്‍ കുത്തിപരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ പോലീസിന് വീഴ്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.ഇയാളുടെ ശരീരത്ത് മുറിവുണ്ടായിരുന്നത് കൊണ്ടാണ് പോലീസ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍…
അപകടകാരികളായ രാജ്യദ്രോഹികളെ തുറുങ്കിലടയ്ക്കുക
ഇന്ത്യന്‍ സംസ്ഥാനമായ മണിപ്പൂരില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അപമാനകരമായ കാഴ്ചകളാണ്. നമ്മുടെ സാമൂഹിക വ്യവസ്ഥിതിയെ ഉഴുതുമറിക്കുന്ന സ്‌ഫോടനങ്ങളാണ് മണിപ്പൂരില്‍ നടക്കുന്നത്. തീയില്‍ മനുഷ്യമാംസം വെന്തെരിയുന്നു, വീടുകള്‍ തീയില്‍ വെന്തുവെണ്ണീറാകുന്നു, വീടുകള്‍, കടകള്‍ കൊള്ള ചെയ്യപ്പെടുന്നു, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ അക്രമികള്‍ തകര്‍ക്കുന്നു.. തുടങ്ങിയ തീവ്രവാദ മത-രാഷ്ട്രീയ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഈ ആധുനിക കാലഘട്ടത്തിലും അരങ്ങേറുന്നു. ഇതിന്റെ പിന്നിലെ പ്രേരക ശക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ബ്രിട്ടനില്‍ 1640 ല്‍ ബുര്‍ഷ്വാവിപ്ലവം നടന്നപ്പോള്‍ റഷ്യയുടെ രാഷ്ട്രപിതാവായ ലെനിന്‍ പറഞ്ഞത് ഓര്‍മയില്‍ വരുന്നു. ‘ബൂര്‍ഷ്വാ ജനാധിപത്യ വിപ്ലവത്തിനും സോഷ്യലിസ്റ്റ് വിപ്ലവത്തിനുമിടയില്‍ ചൈനീസ് വന്മതിലുകളൊന്നുമില്ല’. ഇവിടെ കണ്ടത് ജാതിമത വന്‍ മതിലുകളാണ്. റഷ്യന്‍, ഫ്രഞ്ച് വിപ്ലവങ്ങള്‍പോലും മനുഷ്യന് സ്വാതന്ത്ര്യം കിട്ടുന്നതിനും ഫ്യൂഡലിസത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയുന്നതിനുമായിരിന്നു അല്ലാതെ മതങ്ങളെ നാടുകടത്താനല്ലായിരുന്നു. മണിപ്പൂരിലെ ന്യൂനപക്ഷങ്ങള്‍ എന്തുകൊണ്ടാണ് പാലായനം ചെയ്യുന്നത്? ബ്രിട്ടീഷ് ഭരണകാലത്ത് പലരും പറഞ്ഞിരിന്നത് നാട്ടു രാജാക്കന്മര്‍ മതങ്ങളെ…
ഇമ്രാൻ ഖാന്റെ അറസ്റ്റിനെതിരായ പ്രതിഷേധം അക്രമാസക്തമായി; പാക്കിസ്താനിലുടനീളം ഇന്റർനെറ്റ് അടച്ചു
ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം മൊബൈൽ ബ്രോഡ്‌ബാൻഡ് സേവനങ്ങൾ രാജ്യവ്യാപകമായി നിർത്തിവച്ചതായി പാക്കിസ്താന്‍ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റി ചൊവ്വാഴ്ച സ്ഥിരീകരിച്ചു. പാക്കിസ്ഥാനിലുടനീളം സോഷ്യൽ മീഡിയ സൈറ്റുകളിലേക്കുള്ള പ്രവേശനം പരിമിതമാണ്. അൽ-ഖാദിർ ട്രസ്റ്റ് കേസിൽ ഇസ്ലാമാബാദ് ഹൈക്കോടതി പരിസരത്ത് നിന്ന് പിടിഐ ചെയർമാനും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പാക്കിസ്താനിലുടനീളം ട്വിറ്റർ, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയെന്ന് ഇന്റർനെറ്റ് പ്രവർത്തനരഹിതമായ നിരീക്ഷണ സംഘടനയായ നെറ്റ്ബ്ലോക്ക്സ് റിപ്പോർട്ട് ചെയ്തു. . അതിന്റെ റിപ്പോർട്ടിൽ, “ചില പ്രദേശങ്ങളിൽ മൊത്തത്തിൽ ഇന്റർനെറ്റ് ഷട്ട്ഡൗൺ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്” എന്നും സംഘടന കുറിച്ചു. “തത്സമയ നെറ്റ്‌വർക്ക് ഡാറ്റ, പാക്കിസ്താനിലെ ചില മൊബൈൽ, ഫിക്‌സഡ്-ലൈൻ ഇന്റർനെറ്റ് ദാതാക്കളിൽ അല്ലെങ്കിലും ഫലത്തിൽ തടസ്സം കാണിക്കുന്നു. പാക്കിസ്ഥാനിലുടനീളമുള്ള 30 വാന്റേജ് പോയിന്റുകളിൽ നിന്നുള്ള 60 അളവുകളുടെ പ്രാരംഭ സാമ്പിൾ വലുപ്പത്തിൽ നിന്നാണ് പഠനം എടുത്തത്, ” അവര്‍ കൂട്ടിച്ചേർത്തു.…
താനൂര്‍ ബോട്ട് ദുരന്തം: ബോട്ടുടമ നാസറും ബന്ധുക്കളും അറസ്റ്റില്‍
മലപ്പുറം: മലപ്പുറം താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ‘അറ്റ്‌ലാന്റിക്’ ബോട്ടിന്റെ ഉടമ നാസര്‍ അറസ്റ്റില്‍. അപകടത്തിന് പിന്നാലെ ഒളിവില്‍ പോയ ഇയാളെ താനൂരില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നാസറിന്റെ കാര്‍ കൊച്ചി പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഞായറാഴ്ച രാത്രി മുതല്‍ ഒളിവില്‍ പോയ നാസറിനെ കണ്ടെത്താന്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലായിരുന്നു പോലീസ്. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോഴാണ് കൊച്ചിയിലുണ്ടെന്ന വിവരം ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ കാര്‍ കണ്ടെത്തുന്നത്. കാറിനുള്ളില്‍നിന്ന് നാസറിന്റെ ഫോണും കണ്ടെടുത്തിരുന്നു. നാസറിന്റെ സഹോദരന്‍ സലാം, സഹോദരന്റെ മകന്‍, അയല്‍വാസി മുഹമ്മദ് ഷാഫി എന്നിവരേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊച്ചിയില്‍ അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് ഇവര്‍ പോലീസിന്റെ പിടിയിലാകുന്നത്. ഹൈക്കോടതിയില്‍നിന്ന് ജാമ്യം തേടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത്.
Sam Pitroda, Chairman of the Indian Overseas Congress, calls for ending violence in Manipur
“IOC leadership is concerned about the alarming situation in Manipur where our Christian community has suddenly suffered due to the burning of 25 churches and 500 homes. In addition, 50 innocent people have been killed in the violence. This must stop immediately. Peace must prevail to assure the safety, security, and well-being of all the people in the area,” said Sam Pitroda, Chairman of the Indian Overseas Congress. “In India, community harmony and respect for our diversity of religion, race, caste, and customs are the bedrock of our democracy. It…
ടീൻസ് മീറ്റുകൾക്ക് തുടക്കമായി
എസ്.ഐ.ഒ സംസ്ഥാനത്തുനീളം നടത്തുന്ന വെക്കേഷൻ കാമ്പയിന്റെ ഭാഗമായി, ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന ടീൻസ് മീറ്റുകൾക്ക് കോട്ടക്കൽ ഏരിയയിൽ തുടക്കമായി. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി സഹൽ ബാസ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മെയ് 31 വരെയുള്ള കാമ്പയിൻ കാലയളവിൽ ജില്ലയിലെ 25 ഓളം കേന്ദ്രങ്ങളിലാണ് ടീൻസ് മീറ്റുകൾ സംഘടിപ്പിക്കുക. ഇസ്‌ലാം, ഇസ്‌ലാമിക ചരിത്രം, ഇസ്‌ലാമോഫോബിയ, ലിബറൽ ലോകത്തെ മുസ്‌ലിം ജീവിതം, കരിയർ സാധ്യതകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ലോകം എന്നീ സെഷനുകളും വിവിധ കലാ-കായിക പരിപാടികളും ഉൾക്കൊള്ളിച്ചാണ് ഈ വർഷത്തെ ടീൻസ് മീറ്റുകൾ ആസൂത്രണം ചെയ്തിട്ടുള്ളത്. രെജിസ്ട്രേഷനായി ബന്ധപ്പെടാനുള്ള നമ്പർ- 7356156624
