മേഴ്സി സാമുവേലിന്റെ സംസ്കാരം 28 ന് ചൊവ്വാഴ്ച

പന്തളം: പൂഴിക്കാട് പുരയ്‌ക്കല്‍ മേഴ്‌സി വില്ലയില്‍ (കുറ്റൂര്‍ കോടിയാട്ട്‌ കിണറ്റുകാലായില്‍) പരേതനായ പി.എന്‍. സാമുവേലിന്റെ ഭാര്യ നിര്യാതയായ മേഴ്സി സാമുവേലിന്റെ (80) സംസ്കാര ശുശ്രൂഷ 28ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പന്തളം കുരമ്പാല ഏദൻ ഗാർഡൻ കൺവെൻഷൻ സെന്ററിൽ ആരംഭിക്കുന്നതും തുടർന്ന് പന്തളം മാന്തുക ബഥേൽ ഐപിസി സഭയുടെ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. മാവേലിക്കര മാമ്മൂട്ടില്‍ കുടുംബാംഗവും, പരേതനായ പാസ്റ്റര്‍ പി.റ്റി ചാക്കോയുടെ (വെട്ടിയാറ്റ് ചാക്കോച്ചന്റെ) മൂത്ത മകളുമാണ്‌ പരേത. മക്കള്‍: നൈനാന്‍ കോടിയാട്ട്‌ (യു.എസ്‌.എ), ജേക്കബ്‌ കോടിയാട്ട്‌ (കാനഡ). മരുമക്കള്‍: ജെസ്സി (യു.എസ്‌.എ) ജോളി (കാനഡ).

1877 ന് ശേഷം ചാൾസ്റ്റൺ മേയറൽ സീറ്റിൽ റിപ്പബ്ലിക്കനു ചരിത്ര വിജയം

സൗത്ത് കരോലിന: മുൻ സൗത്ത് കരോലിന റിപ്പബ്ലിക്കൻ ജനപ്രതിനിധിയായ വില്യം കോഗ്‌സ്‌വെൽ ചൊവ്വാഴ്ച ചാൾസ്റ്റണിന്റെ മേയർ സീറ്റിൽ വിജയിച്ചു, അനൗദ്യോഗിക ഫലങ്ങൾ അനുസരിച്ച്, 1877 ന് ശേഷം ആദ്യമായാണ്  ചാൾസ്റ്റൺ മേയറൽ സീറ്റ് റിപ്പബ്ലിക്കൻ നേടുന്നത് കോഗ്‌സ്‌വെല്ലും നിലവിലെ സ്ഥാനാർത്ഥി ജോൺ ടെക്‌ലെൻബർഗും തമ്മിലുള്ള ചൊവ്വാഴ്ച നടന്ന റൺഓഫ് തിരഞ്ഞെടുപ്പിൽ, സൗത്ത് കരോലിന തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നുള്ള അനൗദ്യോഗിക ഫലങ്ങൾ മുൻ സംസ്ഥാന പ്രതിനിധിക്ക് 51 ശതമാനം വോട്ടുകൾ ലഭിച്ചതായി കാണിക്കുന്നു. “സ്ത്രീകളേ, മാന്യരേ, ഞാൻ അടുത്ത മേയറാകുമെന്ന് ഞങ്ങൾക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും,” കോഗ്സ്വെൽ പറഞ്ഞു. ഞങ്ങൾ ഒരു പുതിയ ദിശയ്ക്ക് തയ്യാറാണ്. മികച്ചതും സുരക്ഷിതവും മികച്ചതുമായ ഒരു പുതിയ ദിശ. നമ്മുടെ പൗരന്മാരെയും താമസക്കാരെയും ഒന്നാമതെത്തിക്കുന്ന ഒരു പുതിയ ദിശ. കൂടാതെ ലേബലുകൾ മാറ്റിവെക്കുന്ന ഒരു പുതിയ ദിശ, അതുവഴി നമ്മുടെ പ്രശ്നങ്ങൾക്ക് പ്രായോഗികമായ…

വിനോദ് കെയാർകെ മന്ത്ര ട്രസ്റ്റീ ബോർഡ് ചെയർമാൻ

അമേരിക്കയിലെ പ്രവാസി സംഘടനാ രംഗത്ത് മികച്ച നേതൃ വൈഭവം പുലർത്തി ,അവരുടെ ഇടയിൽ സർവ സമ്മതനായ ശ്രീ വിനോദ് കെയാർകെ (മലയാളീ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് ) മന്ത്രയുടെ ട്രസ്റ്റീ ബോർഡ് ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ടു .അമേരിക്കയിലെ മലയാളീ ഹൈന്ദവ സമൂഹം മന്ത്രയിലൂടെ സംഘടനാ രംഗത്ത്പുതു ചലനങ്ങൾ സൃഷ്ടിക്കുന്ന കാലഘട്ടത്തിൽ വളരെ നിർണായകമായ ഉത്തര വാദിത്വം ആണ് തന്നിൽ വന്നു ചേർന്നിരിക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മന്ത്രയെ അമേരിക്കയിലെ പ്രമുഖ സന്നദ്ധ സംഘടന ആക്കി വളർത്തുന്നതിൽ മുന്നിൽ തന്നെ ഉണ്ടാകും എന്ന് അദ്ദേഹം അറിയിച്ചു .സമഗ്രവും വ്യത്യസ്തവുമായ കർമ്മ പരിപാടികൾ ആവിഷ്ക്കരിച്ചു മുന്നോട്ടു പോകാൻ വേണ്ട കാര്യ പ്രാപ്തി ഉള്ള നേതൃ നിര മന്ത്രക്കു കൈമുതലായുണ്ട് . അമേരിക്കയിൽ ഇത് വരെ നടന്ന ഹൈന്ദവ കൺവെൻഷനുകളിൽ വച്ച് ഏറ്റവും മികച്ചതു നടത്തുവാനും ,വിവിധ സംസ്ഥാനങ്ങളിൽ…

യുഎസിലെ ഏറ്റവും വലിയ മൂന്നാമത്തെ അനധികൃത കുടിയേറ്റക്കാരാണ് ഇന്ത്യക്കാരെന്നു സർവ്വേ

വാഷിംഗ്ടൺ, ഡിസി- പുതിയ പ്യൂ റിസർച്ച് സെന്റർ കണക്കുകൾ പ്രകാരം, മെക്സിക്കോയ്ക്കും എൽ സാൽവഡോറിനും ശേഷം യുഎസിലെ അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തിൽ 725,000 പേർ ഇന്ത്യക്കാരാണ്. 2021 ലെ കണക്കനുസരിച്ച്, രാജ്യത്തെ 10.5 ദശലക്ഷം അനധികൃത കുടിയേറ്റക്കാർ മൊത്തം യുഎസ് ജനസംഖ്യയുടെ മൂന്ന് ശതമാനവും വിദേശികളിൽ ജനിച്ച ജനസംഖ്യയുടെ 22 ശതമാനവും പ്രതിനിധീകരിക്കുന്നു. 2021-ൽ 4.1 ദശലക്ഷത്തോളം വരുന്ന രാജ്യത്തെ അനധികൃത കുടിയേറ്റക്കാരിൽ 39 ശതമാനവും മെക്സിക്കോയെ പിന്തുടർന്നു, എൽ സാൽവഡോർ (800,000); ഇന്ത്യ (725,000), ഗ്വാട്ടിമാല (700,000). 2017 മുതൽ 2021 വരെ മെക്സിക്കോയിൽ നിന്നുള്ളവരുടെ എണ്ണം 900,000 കുറഞ്ഞപ്പോൾ, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ എണ്ണം അതേ സമയം അതിവേഗം വളർന്നു. 2021-ൽ, ഈ ജനസംഖ്യ 6.4 ദശലക്ഷമായിരുന്നു, 2017-ൽ നിന്ന് 900,000 വർദ്ധിച്ചു. ഇന്ത്യ, ബ്രസീൽ, കാനഡ, മുൻ സോവിയറ്റ് യൂണിയൻ…

രാശിഫലം (23-11-2023 വ്യാഴം)

ചിങ്ങം: ബുദ്ധിശൂന്യമായി പണം ചെലവഴിക്കുന്നതുകാരണം ഇന്ന് നിങ്ങൾ സാമ്പത്തിക ഞെരുക്കം അനുഭവിക്കും. ആവശ്യമില്ലാത്ത കാര്യങ്ങൾക്കായി പണം ചിലവഴിക്കരുത്. ധാരാളിത്തം നിയന്ത്രിക്കുക. കന്നി: നിങ്ങളുടെ പ്രിയപ്പെട്ടവർ ഇന്ന് ആവശ്യങ്ങൾ ഉന്നയിക്കും. ബിസിനസ് രംഗത്ത് നിന്ന് ഉയർച്ചയുടെ ചില വാർത്തകൾ വരും. നിങ്ങളുടെ പഴയ തെറ്റുകളെ മനസിലാക്കി ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുകയും ഭാവിയിലേക്കുള്ള പുതിയ പദ്ധതികൾ രൂപപ്പെടുത്തുകയും ചെയ്യും. തുലാം: പഴയകാല അനുഭവങ്ങളിൽ നിന്നും ഉജ്ജ്വലമായ ഭാവിയിലേക്കുള്ള കാര്യങ്ങൾ ഇന്ന് നിങ്ങൾ നേടും. പല കാര്യങ്ങളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇന്നു നിങ്ങളെ സമ്മർദ്ദത്തിലാക്കും. വൃശ്ചികം: നല്ല ഭക്ഷണശീലവും തുടർച്ചയായ വ്യായാമവും കൊണ്ട്‌ അമിതവണ്ണം മൂലമുള്ള പ്രശ്‌നങ്ങളെ ഒഴിവാക്കുക. ചിട്ടയില്ലാത്ത ഭക്ഷണശീലവും അനാരോഗ്യകരമായ ജീവിതരീതികളും ഒരുപാട്‌ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കും. ആരോഗ്യമുള്ള ഭക്ഷണം നിങ്ങളെ സന്തോഷത്തോടെയിരിക്കാൻ സഹായിക്കും. ധനു: ഇന്ന് നിങ്ങളുടെ ജീവിതത്തിലുണ്ടായിട്ടുള്ള പല ബുദ്ധിമുട്ടുകളുടെയും കാരണം കണ്ടെത്താൻ നിങ്ങൾ ശ്രമിക്കും. അതിന് വളരെ…

ആന്‍സി സാംസന് കൊല്ലം പ്രവാസി അസ്സോസിയേഷന്‍ യാത്രയയപ്പ് നല്‍കി

ബഹ്‌റൈന്‍: പ്രവാസം അവസാനിപ്പിച്ചു യുകെ യിലേക്ക് കുടുംബസമേതം യാത്രയാകുന്ന കൊല്ലം സ്വദേശിനി ശ്രീമതി ആന്‍സി സാംസന്, കൊല്ലം പ്രവാസി അസോസിയേഷന്‍ ഹോസ്പിറ്റല്‍ ചാരിറ്റി വിംഗിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. കഴിഞ്ഞ 17 വര്‍ഷമായി ബഹ്‌റൈനിൽ ആതുരസേവനം നടത്തിവരുകായിരുന്ന ശ്രീമതി ആന്‍സി സാംസന്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ – ഹോസ്പിറ്റല്‍ ചാരിറ്റി വിംഗിലെ സജീവ സാന്നിദ്ധ്യമായിരുന്നു. ഏറ്റവും ഒടുവില്‍ സല്‍മാനിയ എമര്‍ജന്‍സി വിഭാഗത്തില്‍ സേവനം അനുഷ്ടിക്കുകയായിരുന്നു. നിരവധിയായ രോഗികള്‍ക്ക് സ്വന്തനമേകാനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും ആന്‍സി സാംസന് കഴിഞ്ഞിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായിട്ടാണ് താന്‍ കരുതുന്നതെന്ന് ആന്‍സി സാംസന്‍ പറഞ്ഞു. ഭര്‍ത്താവ് സാംസന്‍ ജോയ്, ഇന്ത്യന്‍ സ്കൂളില്‍ പഠിക്കുന്ന സാന്‍സന്ന, സനോഹ എന്നിവര്‍ മക്കളാണ്. സല്മാബാദ് അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ നടന്ന ചടങ്ങില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ പ്രസിഡന്‍റ് നിസാര്‍ കൊല്ലം ആന്‍സി സാംസന്…

വേൾഡ് ഇംപ്ലാന്റ് എക്സ്പോ നവംബര്‍ 26 മുതൽ കൊച്ചിയില്‍

*കേരളത്തില്‍ ആദ്യമായി ഡെന്റല്‍ ഇംപ്ലാന്റോളജിസ്റ്റുകളുടെ ആഗോള സമ്മേളനം *ഏഷ്യയിലെ ഏറ്റവും വലിയ ദന്തല്‍ ലാബും 450ല്‍ പരം ദന്തല്‍ ഉത്പനങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്ന മുവാറ്റുപുഴ ആസ്ഥനമായുള്ള ഡെന്റ്കെയർ ഡെന്റൽ ലാബ് ലോക ശ്രദ്ധയിലേക്ക് കൊച്ചി: ദന്തൽ ചികിത്സാ രംഗത്തെ നൂതന ആശയങ്ങൾ ചർച്ച ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമായി ലോകമെമ്പാടുമുള്ള ദന്തൽ വിദഗ്ധർ പങ്കെടുക്കുന്ന ആഗോള സമ്മേളനമായ വേൾഡ് ഇംപ്ലാന്റ് എക്സ്പോ 2023 ഈ മാസം 26,27,28 തീയതികളിൽ കൊച്ചിയിലെ ഹോട്ടൽ ലെ മെറിഡിയനിൽ വെച്ച് നടക്കും. ഡെന്റല്‍ ഇംപ്ലാന്റ് പരിശീലനത്തിൽ കഴിവുകളും അറിവും മെച്ചപ്പെടുത്തുന്നതിനും ‘ഇംപ്ലാന്റ് പരാജയങ്ങൾ വിജയകരമാക്കുന്നതിന് വേണ്ടിയുള്ള വഴികളും എന്ന വിഷയത്തിൽ കേന്ദ്രീകരിച്ച് ലോകമെമ്പാടുമുള്ള ഇംപ്ലാന്റോളജിസ്റ്റുകൾ മൂന്ന് ദിവസത്തെ എക്സ്പോയിൽ പങ്കെടുക്കും. കേരളത്തില്‍ ആദ്യമായാണ് ദന്തൽ ഇംപ്ലാന്റോളജിസ്റ്റുകളുടെ ആഗോള സമ്മേളനം നടക്കുന്നത്. ദന്തിസ്റ്റ് ചാനല്‍ സംഘടിപ്പിക്കുന്ന എക്സ്പോ സ്മൈല്‍ യുഎസ്എ അക്കാദമി, എഡിഎ സിഇആര്‍പി യുഎസ്എ,…

വളയിട്ട കൈകളില്‍ മൈലാഞ്ചി മാത്രമല്ല സ്ക്രൂ ഡ്രൈവറും സ്പാനറും വഴങ്ങും; കാസര്‍കോട് കുടുംബശ്രീ വനിതകളുടെ വേറിട്ട സം‌രംഭം കൗതുകം മാത്രമല്ല പ്രചോദനവും നല്‍കുന്നു

കാസര്‍കോഡ്: നാടോടുമ്പോള്‍ നടുവേ ഓടണമെന്ന പഴമൊഴി അന്വര്‍ത്ഥമാക്കി കാലത്തിനൊത്ത് നീങ്ങുകയാണ് കാസർകോട് കുടുംബശ്രീ കൂട്ടായ്മ. പുരുഷാധിപത്യം കാണപ്പെടുന്ന സമൂഹത്തിലെ പല സംരംഭങ്ങളും സ്ത്രീകള്‍ക്കും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കുടുംബശ്രീ കൂട്ടായ്മ. കുടുംബശ്രീയുടെ കീഴിൽ സംസ്ഥാനത്തെ ആദ്യ വനിതാ ഇരുചക്ര വാഹന റിപ്പയര്‍ ഷോപ്പ് കാസർകോട് പ്രവർത്തനം ആരംഭിച്ചു. വളയിട്ട കൈകളില്‍ മൈലാഞ്ചി മാത്രമല്ല സ്ക്രൂ ഡ്രൈവറും സ്പാനറും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍. കാസർകോട് വെസ്റ്റ് എളേരി പഞ്ചായത്തിലെ കാലിക്കടവിലാണ് ചൊവ്വാഴ്ച പുതിയ റിപ്പയര്‍ ഷോപ്പ് ആരംഭിച്ചിരിക്കുന്നത്. കുടുംബശ്രീ അംഗങ്ങളായ ബിന്റോ, ബിൻസി, മേഴ്‌സി എന്നിവരാണ് റിപ്പയര്‍ ഷോപ്പിന്റെ നടത്തിപ്പുകാർ. എന്തും ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഇത്തരമൊരു സംരംഭം തുടങ്ങാൻ ടീമിന് പ്രചോദനമായതെന്ന് അവര്‍ പറയുന്നു. സംരംഭം തുടങ്ങാൻ ഇരുചക്രവാഹന മെക്കാനിക്ക് പരിശീലനം നേടി. കാസർകോട് കുടുംബശ്രീ മിഷന്റെ കീഴിലുള്ള ആർകെഐഇഡിപി പദ്ധതിയിൽ പരപ്പ ബ്ലോക്ക്തല നൈപുണ്യ…

പൂജാ ബമ്പർ ലോട്ടറി: ഒന്നാം സമ്മാനമായ 12 കോടി രൂപ ടിക്കറ്റ് നമ്പർ ജെസി 253199-ന്

തിരുവനന്തപുരം: കേരള പൂജാ ബമ്പർ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. കാസർകോട് ഏജന്റായ മേരിക്കുട്ടി ജോജോയിൽ നിന്നാണ് ഒന്നാം സമ്മാനമായ ടിക്കറ്റ് വാങ്ങിയിട്ടുള്ളത്. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. ഈ വർഷത്തെ ലോട്ടറിയിൽ 39 ലക്ഷം ടിക്കറ്റുകൾ വിറ്റു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ശ്രദ്ധേയമായ വർധനയാണിത്. 89% ടിക്കറ്റ് വിറ്റഴിഞ്ഞതായി ലോട്ടറി ഡിപ്പാര്‍ട്ട്മെന്റ് റിപ്പോർട്ട് ചെയ്തു. ഇത് കഴിഞ്ഞ വർഷത്തെ കണക്കുകളെ മറികടന്നെങ്കിലും, ഒരു ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റഴിഞ്ഞില്ലെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ വർഷത്തെ ഒന്നാം സമ്മാനത്തുക 10 കോടിയിൽ നിന്ന് 12 കോടിയായി ഇത്തവണ ഉയർത്തിയിരുന്നു. രണ്ടാം സമ്മാനമായ ഒരു കോടി വീതം നാല് കോടി രൂപ വീതം നാല് ഭാഗ്യശാലികൾക്ക് നൽകും. JD, JC സീരീസിലെ ടിക്കറ്റുകളാണ് കൂടുതലും സമ്മാനത്തുകകള്‍ കരസ്ഥമാക്കിയത്. മൂന്നാം സമ്മാനം 10 ലക്ഷം രൂപയാണ്, ഓരോ സീരീസിന്…

വമ്പന്‍ ക്രിസ്തുമസ് പുതുവത്സര സമ്മാനം പ്രഖ്യാപിച്ച് ലോട്ടറി വകുപ്പ്

തിരുവനന്തപുരം: 2023-24-ലെ ക്രിസ്തുമസ്-ന്യൂ ഇയർ ബമ്പര്‍ പ്രഖ്യാപനവുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. മുൻ വർഷം 16 കോടി രൂപയായിരുന്ന ഒന്നാം സമ്മാനത്തിന്റെ സ്ഥാനത്ത് ഇക്കുറി ഒന്നാം സമ്മാനമായി നൽകുന്നത് 20 കോടി രൂപയാണ്. ഭാഗ്യാന്വേഷികളിലെ 20 പേർക്ക് ഒരു കോടി വീതം 20 കോടി രൂപ രണ്ടാം സമ്മാനമാണ് നൽകും. ഒന്നും രണ്ടും സമ്മാനം നേടുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റുമാർക്ക് രണ്ടു കോടി വീതം കമ്മീഷനും ലഭിക്കും. ഇതോടെ ഒറ്റ ബമ്പർ വഴി സൃഷ്ടിക്കപ്പെടുന്നത് 23 കോടിപതികൾ. 30 പേർക്ക് 10 ലക്ഷം രൂപ വീതം നൽകുന്ന മൂന്നാം സമ്മാനവും (ആകെ മൂന്നു കോടി-ഓരോ സീരീസുകളിലും മൂന്ന് സമ്മാനം), 20 പേർക്ക് 3 ലക്ഷം രൂപ വീതം നൽകുന്ന നാലാം സമ്മാനവും (ആകെ അറുപതു ലക്ഷം- ഓരോ സീരീസുകളിലും രണ്ട് സമ്മാനം), 20 പേർക്ക് 2 ലക്ഷം…