ചൂരമലയിലെ വിദ്യാർത്ഥിയുടെ നഴ്സിംഗ് പഠനം യാഥാർത്ഥ്യമാകുന്നു; ധാരണാ പത്രം നാളെ കൈമാറും

എടത്വ: വയനാട് ദുരന്തത്തിൽ പാർപ്പിടവും ഭൂമിയും നഷ്ടപ്പെട്ട വിദ്യാർത്ഥിയുടെ നഴ്സിംഗ് പഠനത്തിന് കൈത്താങ്ങായി സുമനസ്സുകൾ ഒന്നിക്കുന്നു. ചൂരമലയിൽ പ്ലസ് ടു പരീക്ഷ വിജയിച്ച ഒരു വിദ്യാർത്ഥിയുടെ സ്വപ്നമായിരുന്നു നഴ്സിംഗ് പഠനം. ഈ വിദ്യാർത്ഥിക്ക് കോളജിൽ അഡ്മിഷൻ എടുക്കാൻ വെച്ചിരുന്ന തുകയും സർട്ടിഫിക്കറ്റും പാർപ്പിടവും ഭൂമിയും എല്ലാം പ്രകൃതി ദുരന്തത്തിൽ നഷ്ടപ്പെട്ടു. എന്നാല്‍, സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ ഉൾപ്പെടെയുള്ള അപേക്ഷ വയനാട് ദുരന്തത്തിന് മുമ്പ് ബാഗ്ളൂരിൽ ഉള്ള സവിതാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിൽ നഴ്സിംഗ് പഠനത്തിന് നല്‍കിയിരുന്നു. ഈ വിദ്യാർത്ഥിയുടെ പഠന ഫീസ് സവിതാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഒഴിവാക്കും. എന്നാൽ, പ്രതിമാസം താമസ സൗകര്യത്തിനും ഭക്ഷണത്തിനും മറ്റ് ചെലവുകൾക്കുമായി ഉള്ള തുകയാണ് എടത്വ ടൗൺ ലയൺസ് ക്ലബും എച്ച്.ആർ.സിയും നല്‍കുന്നത്. ലയൺസ് ക്ലബ് എടത്വ ടൗണിന്റെ സേവ് വയനാട് പ്രോജക്ടിന്റെ ഭാഗമായിട്ടാണ് ഈ വിദ്യാർത്ഥിയുടെ നഴ്സിംഗ് പഠനത്തെ സഹായിക്കാൻ…

അങ്ങാടിപ്പുറത്ത് റെയിൽവേ അണ്ടർ പാസ്സ് നിർമ്മിക്കുക; വെൽഫെയർ പാർട്ടി നിവേദനം നൽകി

മലപ്പുറം : അങ്ങാടിപ്പുറത്ത് റെയിൽവേ അണ്ടർ പാസ്സ് നിർമ്മാണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി റെയിൽവേക്ക് നിവേദനം നൽകി. വെൽഫെർ പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറിമാരായ ആരിഫ് ചുണ്ടയിൽ, ഖാദർ അങ്ങാടിപ്പുറം, പെരിന്തൽമണ്ണ മണ്ഡലം പ്രസിഡണ്ട്, സെയ്താലി വലമ്പൂർ എന്നിവർ ചേർന്നാണ് അഡിഷണൽ ഡിവിഷണൽ റെയിൽവേ മാനേജർക്ക് നിവേദനം സമർപ്പിച്ചത്. കേരളത്തിലെ സുപ്രധാനപാതകളിൽ ഒന്നാണ് പാലക്കാട് കോഴിക്കോട് ദേശീയപാത 213ൽ അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലവുമായി ബന്ധപ്പെട്ട് വലിയ ഗതാഗത തടസ്സം അനുഭവപ്പെടുന്നുണ്ട്. നാലു വരിയായി വരുന്ന റോഡ്, റെയിൽവേ മേൽപ്പാലത്തിന്‌ സമീപം, രണ്ടു വരിയായി കുറയുന്നതിനാൽ, അങ്ങാടിപ്പുറം – പെരിന്തൽമണ്ണ പാതയിൽ കനത്ത ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. ഇത് ദൈനംദിന യാത്രയ്ക്കും, വാഹന ഗതാഗതത്തിനും വലിയ അസൗകര്യങ്ങൾ ഉണ്ടാക്കുന്നു. ചെറിയ തോതിലെങ്കിലും പരിഹാരമാകാൻ അണ്ടർപാസ്സിനാകും. ഈ പ്രദേശത്തുള്ള കാൽനടയാത്രക്കാർ, റെയിൽവേ ക്രോസിംഗ് കടക്കുന്നതിൽ വളരെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്.…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; അസമില്‍ സംഘര്‍ഷം

അസം: നാഗോൺ ജില്ലയിലെ ദിംഗ് മേഖലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തെ തുടർന്ന് അസമിൽ വ്യാപക പ്രതിഷേധം. വ്യാഴാഴ്ച വൈകുന്നേരം ട്യൂഷൻ ക്ലാസിൽ നിന്ന് പെൺകുട്ടി സൈക്കിളിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. 15 വയസുകാരിയെ മോട്ടോർ സൈക്കിളിൽ എത്തിയ മൂന്ന് പേർ ചേർന്ന് മർദിച്ചെന്നാണ് റിപ്പോർട്ട്. അവർ പെണ്‍കുട്ടിയെ വളയുകയും ബലാത്സംഗം ചെയ്‌തതായി ആരോപിച്ചു. തുടര്‍ന്ന് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ വഴിയരികിലെ കുളത്തിനരികിൽ ഉപേക്ഷിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പിന്നീട് പ്രദേശവാസികൾ കണ്ടെത്തി വിവരം പോലീസിൽ വിവരമറിയിച്ചു. പെണ്‍കുട്ടിയെ ആദ്യം ധിംഗിലെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയും, തുടർന്ന് നാഗോണിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രതിജ്ഞയെടുത്തു. “ഞങ്ങൾ ആരെയും ഒഴിവാക്കില്ല, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. സംഭവസ്ഥലം സന്ദർശിച്ച് കുറ്റവാളികള്‍ക്കെതിരെ നടപടി ഉറപ്പാക്കാൻ ഞാൻ…

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ഒറ്റപ്പെട്ട സംഭവമായി ഇതിനെ തള്ളിക്കളയാനാവില്ല; ‘അമ്മ’ യുടെ നിലപാടിനെ എതിര്‍ത്ത് നടന്‍ ജഗദീഷ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ താരസംഘടനയായ അമ്മയിൽ ഭിന്നത. സംഘടനയുടെ നിലപാട് ഔദ്യോഗികമായി വിശദീകരിക്കാൻ താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയും അംഗങ്ങളും രംഗത്തെത്തിയതിന് പിന്നാലെയാണ് വ്യത്യസ്ത നിലപാടുമായി സംഘടനാ വൈസ് പ്രസിഡൻ്റ് ജഗദീഷ് രംഗത്തെത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അമ്മയുടെ പ്രതികരണം വൈകിയതിൽ ക്ഷമാപണം നടത്തിയാണ് ജഗദീഷ് വിഷയത്തിൽ പ്രതികരിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങൾ ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ സംഘടനയ്ക്ക് കഴിയില്ല. ആരോപണങ്ങൾ പഴയതാണെങ്കിലും അന്വേഷണം വേണം. ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള പരാമർശങ്ങളിൽ പരാതിയില്ലെങ്കിലും കേസെടുത്ത് അന്വേഷിക്കണം. വേട്ടക്കാരുടെ പേരുവിവരങ്ങൾ പുറത്തുവരണമെന്നും ജഗദീഷ് പറഞ്ഞു. പവർ ഗ്രൂപ്പ് എന്നത് ഒരു ആലങ്കാരിക പദമാണ്, ഈ പദം കോടിക്കണക്കിന് രൂപ മുടക്കി നടത്തുന്ന വ്യവസായത്തിൽ സ്വാധീനശക്തികളായി ഉയർന്നു വന്നവരായിരിക്കാം. ഹേമ കമ്മിറ്റി റിപ്പോർട്ട് നേരത്തെ തന്നെ പുറത്തുവിടേണ്ടതായിരുന്നു. അങ്ങനെയൊരു സാഹചര്യം ഉണ്ടായിരുന്നെങ്കിൽ പരാതികൾ കുറയുമായിരുന്നെന്നും ജഗദീഷ് ചൂണ്ടിക്കാട്ടി.…

സർക്കാർ ആശുപത്രികളിൽ ഡിജിറ്റല്‍ പണമിടപാട് സംവിധാനം വരുന്നു: ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ വിവിധ സേവനങ്ങൾ ഡിജിറ്റൽ പണമിടപാട് നടത്തുന്നതിനുള്ള സംവിധാനം ഒരുക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പി.ഒ.എസ്. മെഷീന്‍ വഴിയാണ് ഡിജിറ്റൽ പണമിടപാടുകൾ നടത്തുന്നത്. ഇ ഹെല്‍ത്ത് പദ്ധതി നടപ്പില്‍ വരുത്തിയിട്ടുള്ള താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കും. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, യുപിഐ മുതലായവ വഴി ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ആദ്യഘട്ടമായി ഇ ഹെല്‍ത്ത് നടപ്പിലാക്കിയ 63 ആശുപത്രികളിലാണ് ഈ സംവിധാനമൊരുക്കുക. ഇതിനായി 249 പി.ഒ.എസ്. മെഷീനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിലൂടെ ഡിജിറ്റലായി തന്നെ പേയ്‌മെന്റ് നടത്താവുന്നതാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മുന്‍കൂറായി ഒ.പി. ടിക്കറ്റ് എടുക്കുന്നതിനുള്ള സൗകര്യം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. 624 ആശുപത്രികളിലാണ് ഇ ഹെല്‍ത്ത് സജ്ജമാക്കിയിരിക്കുന്നത്. ഇ ഹെല്‍ത്ത് പദ്ധതി…

മർകസ് സോഷ്യൽ കെയർ പദ്ധതി ഉദ്ഘാടനം ചെയ്തു

കൊടുവള്ളി: എസ് വൈ എസ് കൊടുവള്ളി സോൺ സാന്ത്വനം കമ്മിറ്റിയുമായി സഹകരിച്ച് മർകസ് സാമൂഹ്യക്ഷേമ വിഭാഗം ആർ സി എഫ് ഐ യുമായി നടപ്പിലാക്കുന്ന സോഷ്യൽ കെയർ പദ്ധതി ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡണ്ട് റശീദ് അഹ്സനിയുടെ അധ്യക്ഷതയിൽ നടന്ന പദ്ധതി സമർപ്പണം അഡ്വ. പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു. കൊടുവള്ളി പരിധിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ സാന്ത്വന കേന്ദ്രങ്ങളിലേക്ക് ആവശ്യമായ വാക്കറുകൾ, എയർ ബെഡ് തുടങ്ങിയവയും കാഴ്ച പരിമിതിയുള്ളവർക്കായി കണ്ണടകളും കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുന്നൂറോളം മികച്ച തെങ്ങിൻ തൈകളുമാണ് പദ്ധതിയിൽ ഉൾപ്പെടുക. മർകസ് ആർ സി എഫ് ഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സി പി ഉബൈദുല്ല സഖാഫി പദ്ധതി വിശദീകരിച്ചു. സോൺ നേതാക്കളായ ഒ എം ബശീർ സഖാഫി, ശരീഫ് മാസ്റ്റർ, ബശീർ സഖാഫി കളരാന്തിരി, ബിശ്ർ…

സാധാരണ പ്രസവത്തിനായി ഗർഭകാലത്ത് ഈ ശീലങ്ങൾ സ്വീകരിക്കുക: ഡോ. ചഞ്ചൽ ശർമ്മ

ആധുനിക വംശത്തിൽ ആളുകളുടെ ജീവിതം മാറിക്കൊണ്ടിരിക്കുന്ന വേഗത ചിലപ്പോൾ ദോഷകരമാണ്. അത്തരമൊരു സാഹചര്യത്തിൽ, വീട്ടുവൈദ്യങ്ങൾ സ്വീകരിക്കുന്നതിലൂടെ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിന്റെയും ആരോഗ്യം പരിപാലിക്കാൻ കഴിയും. അവയുടെ ഏറ്റവും മികച്ച കാര്യം അവയ്ക്ക് പാർശ്വഫലങ്ങളൊന്നുമില്ല എന്നതാണ്,  റിപ്പോർട്ടുകളെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, ഗർഭകാലത്തെ ചില ശീലങ്ങൾ അവഗണിക്കുന്നത് നിങ്ങളുടെ പ്രസവം സാധാരണയിൽ നിന്ന് സിസേറിയൻ ലേക്ക് പോകുന്നതിലേക്ക് നയിച്ചേക്കാം. നേരത്തെ മിക്ക ഗർഭിണികളും സാധാരണ പ്രസവത്തിലൂടെ കുട്ടികൾക്ക് ജന്മം നൽകിയിരുന്നുവെങ്കിലും ഇപ്പോൾ സിസേറിയന്റെ എണ്ണം മുമ്പത്തേതിനേക്കാൾ വളരെയധികം വർദ്ധിച്ചു. സിസേറിയൻ പ്രസവങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിന് പിന്നിലെ ഒരു പ്രധാന ഘടകം ശാരീരിക അധ്വാനത്തിലെ കുറവാണെന്ന് ആശാ ആയുർവേദ ഡയറക്ടറും ഗൈനക്കോളജിസ്റ്റുമായ ഡോ. ചഞ്ചൽ ശർമ പറയുന്നു. ഇതിനായി, അവ മാറ്റുന്നതിലൂടെ നിങ്ങൾക്ക് വീട്ടിലെ നിങ്ങളുടെ ശീലങ്ങൾ മെച്ചപ്പെടുത്താം. ആ നിർദ്ദേശങ്ങളിൽ ചിലത് ഇനിപ്പറയുന്നവയാണ്: ശാരീരിക അധ്വാനം കുറയുന്നത് സിസേറിയൻ ഡെലിവറിക്ക് കാരണമാകും…

മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ കൊളോണിയൽ കാലഘട്ടത്തിലെ കോൺവൊക്കേഷൻ വസ്ത്രങ്ങൾ മാറ്റി സ്ഥാപിക്കണം: ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങളിൽ നിന്നുള്ള വ്യതിചലനത്തിൻ്റെ സൂചനയായി, ബ്രിട്ടീഷുകാർ കൊണ്ടുവന്ന ആചാരമായ സമ്മേളന ചടങ്ങുകളിൽ പരമ്പരാഗതമായി ധരിക്കുന്ന കറുത്ത അങ്കിയും തൊപ്പിയും മാറ്റണമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വെള്ളിയാഴ്ച പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിവരിച്ച ‘പഞ്ച് പ്രാണിൻ്റെ’ (അഞ്ച് പ്രമേയങ്ങൾ) സ്വാധീനം ഉദ്ധരിച്ചാണ് ആചാരപരമായ വസ്ത്രങ്ങളുടെ നവീകരണത്തിനായി മന്ത്രാലയം ശ്രമിക്കുന്നത്. “മന്ത്രാലയത്തിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങൾ നിലവിൽ കോൺവൊക്കേഷൻ ചടങ്ങുകളിൽ കറുത്ത കുപ്പായവും തൊപ്പിയും ഉപയോഗിക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മധ്യകാല യൂറോപ്പിൽ ഉത്ഭവിച്ച ഈ വസ്ത്രധാരണം ബ്രിട്ടീഷുകാർ അവരുടെ എല്ലാ കോളനികളിലും അവതരിപ്പിച്ചു. കൊളോണിയൽ പൈതൃകമായ ഈ പാരമ്പര്യം മാറ്റേണ്ടതുണ്ട്, ”മന്ത്രാലയം ഔദ്യോഗിക ഉത്തരവിൽ പറഞ്ഞു. പ്രാദേശിക പാരമ്പര്യങ്ങളും സാംസ്കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്ന വിധത്തിൽ മെഡിക്കൽ സ്ഥാപനങ്ങൾ അവരുടെ കോൺവൊക്കേഷൻ ചടങ്ങുകൾക്ക് ഡ്രസ് കോഡുകൾ രൂപകൽപ്പന ചെയ്യുകയും സ്വീകരിക്കുകയും ചെയ്യണമെന്നാണ് പുതിയ നിർദ്ദേശം. ചരിത്രപരമായ യൂറോപ്യൻ…

ഇന്ത്യ ആദ്യമായി ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കുന്നു

“ചന്ദ്രനെ തൊടുമ്പോൾ ജീവിതങ്ങളെ സ്പർശിക്കുന്നു: ഇന്ത്യയുടെ ബഹിരാകാശ സാഗ” എന്ന പ്രമേയവുമായി ഇന്ത്യ വെള്ളിയാഴ്ച ആദ്യത്തെ ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കാൻ ഒരുങ്ങുന്നു. 2023 ഓഗസ്റ്റ് 23 ന് ചന്ദ്രയാൻ -3 ലാൻഡർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് പൂർത്തിയാക്കിയപ്പോൾ ഇന്ത്യ ഒരു ചരിത്ര നാഴികക്കല്ല് കൈവരിച്ചു. ഈ ശ്രദ്ധേയമായ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായും ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമായും ഇന്ത്യയെ മാറ്റി. ഈ നേട്ടത്തിന് അംഗീകാരമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രിമാരായ ഹർദീപ് സിംഗ് പുരി, നിതിൻ ഗഡ്കരി, ഡോ. മൻസുഖ് മാണ്ഡവ്യ എന്നിവർ ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളിൽ സന്തോഷവും പ്രധാനമന്ത്രി മോദിയോടുള്ള നന്ദിയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ അറിയിച്ചു. “ഇന്ന്, ദേശീയ ബഹിരാകാശ ദിനത്തിൽ ഞങ്ങൾ ഐഎസ്ആർഒയുടെ അവിശ്വസനീയമായ യാത്ര ആഘോഷിക്കുന്നു. കാളവണ്ടിയിൽ…

മീം കവിയരങ്ങ് സെപ്തംബര്‍ അവസാനം; രചനകള്‍ ക്ഷണിച്ചു

നോളജ് സിറ്റി: ‘നൂറ് കവികള്‍; നൂറ് കവിതകള്‍’ എന്ന പ്രമേയത്തില്‍ മര്‍കസ് നോളജ് സിറ്റിയിലെ വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച് ഇന്‍ അഡ്വാന്‍സ്ഡ് സയന്‍സസ് (വിറാസ്) സംഘടിപ്പിക്കുന്ന മീം കവിയരങ്ങിന്റെ ആറാം പതിപ്പിലേക്ക് കവിതകള്‍ ക്ഷണിച്ചു. സെപ്തംബര്‍ 28, 29 തീയതികളില്‍ മര്‍കസ് നോളജ് സിറ്റിയില്‍ വെച്ചാണ് കവിയരങ്ങ് നടക്കുന്നത്. പ്രവാചകന്‍ മുഹമ്മദ് നബി (സ്വ)യെ ഇതിവൃത്തമാക്കിയുള്ള കവിതകളാണ് അരങ്ങറുക. കവിതകള്‍ മൗലികവും നേരത്തെ പ്രസിദ്ധീകരിക്കാത്തതുമായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന കവിതകള്‍ കവിയരങ്ങില്‍ അവതരിപ്പിക്കാനും കവികള്‍ക്ക് പ്രമുഖ സാഹിത്യകാരന്മാര്‍ നേതൃത്വം നല്‍കുന്ന കവിതാ ക്യാമ്പില്‍ പങ്കെടുക്കാനും അവസരം ലഭിക്കും. കൂടാതെ, ഏറ്റവും മികച്ച കവിതക്ക് 5,000 രൂപയും ഫലകവുമടങ്ങുന്ന മീം ജൂനിയര്‍ അവാര്‍ഡും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ പത്ത് വരെയാണ് രചനകള്‍ സ്വീകരിക്കുന്നത്. meem@markazknowledgecity.com എന്ന ഇ മെയില്‍ വിലാസത്തിലാണ് കവിതകള്‍ അയക്കേണ്ടത്. വിശദവിവരങ്ങള്‍ക്കായി 7736405389 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകര്‍…