ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന് കീഴിൽ മമ്മൂട്ടിക്ക് ഒരു അംഗീകാരവും ലഭിക്കില്ലെന്ന സോഷ്യൽ മീഡിയയിലെ ആരോപണങ്ങൾക്ക് മറുപടിയുമായി സംവിധായകൻ എംബി പത്മകുമാർ. കൊച്ചി: മുതിർന്ന നടൻ മമ്മൂട്ടി അഭിനയിച്ച സിനിമകളൊന്നും ജൂറിക്ക് മുമ്പാകെ സമർപ്പിച്ചിട്ടില്ലെന്ന് എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡിനുള്ള സൗത്ത് പാനലിലെ ജൂറി അംഗവും ചലച്ചിത്ര നിർമ്മാതാവുമായ എം ബി പത്മകുമാർ വ്യക്തമാക്കി. “2022ൽ പുറത്തിറങ്ങിയ നടൻ്റെ സിനിമകളൊന്നും പരിഗണനയ്‌ക്ക് സമർപ്പിച്ചിട്ടില്ലെന്ന് പറയുന്നത് വേദനാജനകമാണ്,” അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന് കീഴിൽ നടന് ഒരു അംഗീകാരവും ലഭിക്കില്ലെന്ന സോഷ്യൽ മീഡിയയിലെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു പത്മകുമാർ. മികച്ച നടനുള്ള അവാർഡിനായി മമ്മൂട്ടിയും റിഷബ് ഷെട്ടിയും കടുത്ത മത്സരത്തിൽ ഏർപ്പെട്ടിരുന്നതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. കന്നഡ ഫോക്ക് ആക്‌ഷന്‍ ത്രില്ലറായ ‘കാന്താര’യിലെ മികച്ച പ്രകടനത്തിന് ഷെട്ടി മികച്ച നടനുള്ള പുരസ്കാരം നേടി…
Year: 2024
ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിന് ശേഷം ജമ്മു-കശ്മീരിലും ഹരിയാനയിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ് ഒടുവിൽ പ്രഖ്യാപിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. ഇതോടൊപ്പം ഒരു ഘട്ടമായി മാത്രം നടക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പും നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് സെപ്റ്റംബർ 18, 25, ഒക്ടോബർ 1 തീയതികളിലും ഹരിയാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഒക്ടോബർ 1 നും നടക്കും. ഇരു സംസ്ഥാനങ്ങളുടെയും ഫലം ഒക്ടോബർ നാലിന് പ്രഖ്യാപിക്കും. ഓഗസ്റ്റ് 20 മുതൽ എൻറോൾമെൻ്റ് ആരംഭിക്കും തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പരിശോധിക്കാൻ കമ്മീഷൻ അടുത്തിടെ ഇരു സംസ്ഥാനങ്ങളും സന്ദർശിച്ചിരുന്നു. വെള്ളിയാഴ്ച അസിസ്റ്റൻ്റ് ഇലക്ഷൻ കമ്മീഷണർമാരായ ഗ്യാനേഷ് കുമാർ, ഡോ. സുഖ്‌വീര്‍ സിംഗ് സന്ധു എന്നിവരുടെ സാന്നിധ്യത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ജമ്മു-കശ്മീർ, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചു.…
ഒപിഡി സേവനങ്ങൾ സ്തംഭിച്ചു; അടുത്ത 24 മണിക്കൂറിൽ രോഗികളുടെ സ്ഥിതി ഗുരുതരം; അഞ്ച് പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ച് ഐഎംഎ
ന്യൂഡല്‍ഹി: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തി പ്രാപിക്കുന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് (ആഗസ്റ്റ് 17 ശനിയാഴ്ച) രാവിലെ 6 മണി മുതൽ 24 മണിക്കൂർ ഒപിഡി സേവനങ്ങൾ അടച്ചിടുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അറിയിച്ചു. ശനിയാഴ്ച രാവിലെ ആറ് മുതൽ ഞായറാഴ്ച രാവിലെ ആറ് വരെയാണ് ഡോക്ടർമാർ പണിമുടക്കുന്നത്. ഈ കാലയളവിൽ, ആശുപത്രികളിൽ ഒപിഡികളും സാധാരണ ശസ്ത്രക്രിയകളും അടച്ചിടണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. ചെറുകിട സ്വകാര്യ ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ, കോർപ്പറേറ്റ് ആശുപത്രികൾ എന്നിവിടങ്ങളിൽ ഡോക്ടർമാരും പണിമുടക്കും. അതേസമയം, വെള്ളിയാഴ്ചത്തെ പണിമുടക്കിൽ ഐഎംഎ സർക്കാരിന് മുന്നിൽ അഞ്ച് ആവശ്യങ്ങൾ ഉന്നയിച്ചു. റസിഡൻ്റ് ഡോക്ടർമാരുടെ ജോലിയിലും ജീവിത സാഹചര്യത്തിലും മാറ്റം വരുത്തുക, ജോലിസ്ഥലത്ത് ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ തടയാൻ കേന്ദ്ര നിയമം കൊണ്ടുവരിക എന്നിവ ഈ ആവശ്യങ്ങളിൽ ഉൾപ്പെടുന്നു.…
ഹെറോയിന്‍ കള്ളക്കടത്തു സംഘത്തിലെ മുഖ്യ സൂത്രധാരനെ പിടികൂടി; 77 കിലോഗ്രാം ഹെറോയിന്‍ കണ്ടെടുത്തു
അമൃത്‌സർ: 77 കിലോ ഹെറോയിൻ കള്ളക്കടത്ത് കേസിലെ മുഖ്യ സൂത്രധാരന്‍ ഗുലാബ് സിംഗിനെ ഫാർ ഇഡ്‌കോട്ട് പോലീസ് അറസ്റ്റ് ചെയ്തത് പഞ്ചാബിലെ മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള ശ്രമങ്ങളിൽ നിർണായക വഴിത്തിരിവായി. മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ നിർദ്ദേശിച്ച മയക്കുമരുന്ന് രഹിത സംസ്ഥാനമാക്കാനുള്ള പഞ്ചാബിൻ്റെ പ്രചാരണത്തിൻ്റെ ഭാഗമായി, അതിർത്തി കടന്നുള്ള മയക്കുമരുന്ന് കള്ളക്കടത്തിനെതിരായ പോരാട്ടത്തിൽ ഫരീദ്കോട്ട് പോലീസ് വലിയ മുന്നേറ്റമാണ് നടത്തിയത്. പ്രധാന മയക്കുമരുന്ന് കടത്തുകാരനും ഹെറോയിൻ കടത്തു കേസിലെ മുഖ്യ സൂത്രധാരനുമായ ഗുലാബ് സിംഗിനെ പിടികൂടിയതായി പഞ്ചാബ് പോലീസ് ഡയറക്ടർ ജനറൽ (ഡിജിപി) ഗൗരവ് യാദവ് ശനിയാഴ്ച പത്ര സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന സ്‌പെഷ്യൽ ഓപ്പറേഷൻ സെല്ലിൻ്റെ (എസ്എസ്ഒസി) ഫാസിൽക്കയുടെ മുൻകാല ഓപ്പറേഷനെ തുടർന്നാണ് ഈ അറസ്റ്റ്. ഏകദേശം ഒരു വർഷം മുമ്പ്, അതിർത്തി കടന്നുള്ള രണ്ട് വ്യത്യസ്ത മയക്കുമരുന്ന് കള്ളക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയെ നീക്കത്തില്‍…
ഇന്നത്തെ നക്ഷത്ര ഫലം (ഓഗസ്‌റ്റ് 17 ശനി)
ചിങ്ങം: ഇന്ന് മറ്റുളളവരാല്‍ സ്നേഹിക്കപ്പെടും. ദേഷ്യം നിയന്ത്രിക്കുന്നത് ഉചിതമായിരിക്കും. ദഹനവ്യവസ്ഥ തകരാറിലാകാനും അതുമൂലം ശാരീരിക ബലഹീനത അനുഭവപ്പെടാനും സാധ്യതയുണ്ട്. ദിവസത്തിന്‍റെ രണ്ടാം പകുതി വളരെ മികച്ചതായിരിക്കും. കന്നി: നിങ്ങൾ ഇന്ന് അലസരും ദുര്‍ബലരുമായിരിക്കാനാണ് സാധ്യത. ചെലവ് കൂടാന്‍ സാധ്യതയുളളതിനാല്‍ സമ്പത്ത് സൂക്ഷിച്ച് കൈകാര്യം ചെയ്യുക. ചീത്തപ്പേരുണ്ടാകാന്‍ സാധ്യതയുണ്ട്. ഇപ്പോഴുളള പ്രശസ്‌തി നഷ്‌ടപ്പെടുത്തരുത്. ചുമതലകള്‍ കൃത്യസമയത്ത് പൂർത്തിയാക്കാന്‍ കഴിയാത്തത് നിരാശപ്പെടുത്തിയേക്കാം. തുലാം: പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണ് ഇന്ന്. ഏറെക്കാലങ്ങള്‍ക്ക് ശേഷം ബാല്യകാലസുഹൃത്തിനെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. സമൂഹത്തിലുളള മാന്യതയും അന്തസും ഉയരും. സ്വത്തുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ശ്രദ്ധ വേണം. വൈകുന്നേരത്തോടെ കുടുംബത്തില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അമ്മയുടെ ആരോഗ്യനില മോശമായേക്കാം. വൃശ്ചികം: രാവിലെ ബുദ്ധിമുട്ട് നിറഞ്ഞ സമയമായിരിക്കും. പ്രത്യേകിച്ച് പ്രൊഫഷണല്‍ രംഗത്ത്. അധ്വാനത്തിനൊത്ത് ഫലം ലഭിക്കാത്തതില്‍ നിരാശ തോന്നാം. എന്നാല്‍ വൈകുന്നേരത്തോടെ സ്ഥിതിഗതികള്‍ മെച്ചപ്പെടും. വീട്ടിലെ ഐക്യവും സമാധാനവും തിരിച്ചുകിട്ടും. സുഹൃത്തുക്കളും…
പൊന്നിന്‍ ചിങ്ങം പിറന്നു: പ്രതീക്ഷകളുടെ പുതുവർഷാരംഭം; മലയാളികൾക്ക് ഇനി ഓണനാളുകൾ
ഇന്ന് ചിങ്ങം ഒന്ന്. കൊല്ലവർഷത്തിന്റെ ആദ്യ ദിവസമായതിനാൽ മലയാളികൾക്ക് ഈ ദിവസം പുതുവർഷാരംഭം കൂടിയാണ്. അതോടൊപ്പം കർഷക ദിനം കൂടിയായി ഈ ദിവസം നമ്മൾ ആഘോഷിക്കുന്നു. പഞ്ഞ കർക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്‌ക്കും. കാർഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസിൽ ചിങ്ങമാസം ഉണർത്തുന്നത്. കൊല്ലവർഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നു. ഭക്തിയുടേയും വിശ്വാസത്തിന്റേയും കൂടി ദിനമാണ് നമുക്കിന്ന്. മലയാള വർഷാരംഭത്തിൽ ക്ഷേത്ര ദർശനം നടത്തുന്നത് ആ വർഷം മുഴുവൻ ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം, ശബരിമല, ഗുരുവായൂർ, ആറ്റുകാൽ ദേവീ ക്ഷേത്രം തുടങ്ങീ പ്രധാന ക്ഷേത്രങ്ങളിലെല്ലാം പുലർച്ചെ മുതൽ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. കൂടാതെ ചിങ്ങം പിറന്നാൽ ഓണനാളിനായുള്ള കാത്തിരിപ്പിനും തുടക്കം കുറിക്കുകയാണ്. ചിങ്ങമാസത്തിലെ…
ഇന്ന് പൊന്നിൻ ചിങ്ങം; ശബരിമല നട തുറന്നു, ക്ഷേത്രങ്ങളിൽ വൻ തിരക്ക്
പത്തനംതിട്ട: ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട രാവിലെ തുറന്നു. വൻ ഭക്തജന തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷാണ് നട തുറന്നത്. തുടർന്ന് ശ്രീകോവിലിലെ ദീപങ്ങൾ തെളിച്ചശേഷം അയ്യപ്പ വിഗ്രഹത്തിലെ ഭസ്മം നീക്കി ദേവനെ ഭക്തജന സാന്നിധ്യം അറിയിച്ചു. അതിനുശേഷം മാളികപ്പുറം ക്ഷേത്രനട തുറക്കാനായി അവിടത്തെ മേൽശാന്തി പി.ജി.മുരളിക്ക് താക്കോലും ഭസ്മവും നൽകി യാത്രയാക്കി. കൊല്ലവർഷത്തിന്റെ ആദ്യ ദിവസമായതിനാൽ മലയാളികൾക്ക് ഈ ദിവസം പുതുവർഷാരംഭം കൂടിയാണ്. അതോടൊപ്പം കർഷക ദിനം കൂടിയായി ഈ ദിവസം നമ്മൾ ആഘോഷിക്കുന്നു. പഞ്ഞ കർക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്‌ക്കും. കാർഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസിൽ ചിങ്ങമാസം ഉണർത്തുന്നത്. കൊല്ലവർഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. ചിങ്ങ മാസത്തെ മലയാള…
പ്രധാനമന്ത്രി മോദി ആദ്യമായി മുഹമ്മദ് യൂനുസുമായി ഫോണിൽ സംസാരിച്ചു
ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ പുതിയ ഇടക്കാല സർക്കാരിൻ്റെ തലവൻ പ്രൊഫസർ മുഹമ്മദ് യൂനുസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നിലവിലെ സ്ഥിതിഗതികൾ സംബന്ധിച്ച് അഭിപ്രായങ്ങൾ കൈമാറിയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ജനാധിപത്യവും സുസ്ഥിരവും സമാധാനപരവും പുരോഗമനപരവുമായ ബംഗ്ലാദേശിന് ഇന്ത്യയുടെ പിന്തുണ ആവർത്തിച്ചു. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും എല്ലാ ന്യൂനപക്ഷങ്ങളുടെയും സുരക്ഷ അദ്ദേഹം ഉറപ്പു നൽകി.
കൊല്‍ക്കത്തയില്‍ ഡോക്ടറുടെ കൊലപാതകം: സഹപ്രവർത്തകർ കുറ്റകൃത്യം നടത്താന്‍ കൂട്ടു നിന്നെന്ന് മാതാപിതാക്കള്‍
കൊൽക്കത്ത: കഴിഞ്ഞയാഴ്ച ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കൾ, ആശുപത്രിയിൽ നിന്നുള്ള നിരവധി ഇൻ്റേണുകളും ഫിസിഷ്യൻമാരും കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സിബിഐയോട് പറഞ്ഞു. കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജൻസിക്ക് മാതാപിതാക്കൾ സർക്കാർ ആശുപത്രിയിലെ മകളുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന വ്യക്തികളുടെ പേരുകളും നൽകി. “തങ്ങളുടെ മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനും കൊലപ്പെടുത്തിയതിനും പിന്നിൽ ഒന്നിലധികം വ്യക്തികളുടെ പങ്കാളിത്തം ഉണ്ടെന്ന് സംശയിക്കുന്നതായി മാതാപിതാക്കൾ ഞങ്ങളോട് പറഞ്ഞു. മകള്‍ക്കൊപ്പം ആശുപത്രിയിൽ ജോലി ചെയ്ത ഏതാനും ഇൻ്റേണുകളുടെയും ഡോക്ടർമാരുടെയും പേരുകൾ അവർ നൽകിയിട്ടുണ്ട്, ”സിബിഐ ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൻ്റെ ഭാഗമായ ഈ വ്യക്തികളെയും കൊൽക്കത്ത പോലീസിലെ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യുന്നതിനാണ് ഏജൻസി മുൻഗണന നൽകുന്നത്. ഞങ്ങൾ കുറഞ്ഞത് 30 പേരെയെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, അവരെ ചോദ്യം ചെയ്യാൻ തുടങ്ങിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച,…
മനോഹർ തോമസിന്റെ ‘കിളിമഞ്ചാരോയിൽ മഴ പെയ്യുമ്പോൾ’ (ഒരു ആസ്വാദനക്കുറിപ്പ്): രാജു മൈലപ്ര
ഒറ്റയിരിപ്പിന് വായിച്ച് തീർക്കണമെന്ന ഉദ്ദേശത്തോടെയാണ് പ്രിയ സുഹൃത്ത് മനോഹർ തോമസ് എഴുതിയ ‘കിളിമഞ്ചാരോയിൽ മഴ പെയ്യുമ്പോൾ’ എന്ന ചെറുകഥാസമാഹാരം കൈയ്യിലെടുത്തത്. എന്നാൽ ആദ്യത്തെ കഥ ‘രാഗം ഭൈരവി’ വായിച്ചു കഴിഞ്ഞപ്പോൾ തന്നെ മനസ്സിലായി,ലളിത ശുദ്ധമായ മലയാള ഭാഷയാണ് ഉപയോഗിച്ചിരുന്നതെങ്കിൽ തന്നെയും കുറച്ചുകൂടി ആഴത്തിലുള്ള വായന അർഹിക്കുന്ന ഒരു കൃതിയാണ് ഇതെന്ന്. പമ്പാ നദിയിലെ കുഞ്ഞോലകൾ, കാറ്റിലാടുന്ന തെങ്ങോലകൾ, പ്രഭാതത്തെ വിളിച്ചുണർത്തുന്ന കിളികളുടെ കളകളനാദം, അത്തരം ഗൃഹാതുരത്വം തുളുമ്പുന്ന വാചക കസർത്തുക്കളൊന്നും പിറന്ന നാടിനെയും പറഞ്ഞു തുടങ്ങിയ മലയാള ഭാഷയെയും എന്നും നെഞ്ചിലേറ്റുന്ന ഈ സ്നേഹിതന്റെ കഥകളിൽ ഇടം കാണുന്നില്ല. ‘പ്രവാസ സാഹിത്യം’എന്ന ചങ്ങലയിൽ തളയ്ക്കപ്പെടാതെ അതിരുകൾ കടന്ന് സ്വച്ഛന്ദം വ്യാപരിക്കുന്നു.മനോഹറിന്റെ ജീവിതഗന്ധിയായ കഥാനുഭവങ്ങൾ. കിഴക്കും പടിഞ്ഞാറും,തെക്കും വടക്കുമെല്ലാം ചേരുംപടി ചേർത്ത്,ഒരു വാക്കുപോലും അധികപ്പറ്റാകാതെ സ്ഫുടം ചെയ്തെടുത്തതാണ് ‘കിളിമഞ്ചാരോയിൽ മഴപെയ്യുമ്പോൾ’ എന്ന കഥാസമാഹാരത്തിലെ ഓരോ കഥകളും. പറയേണ്ടതെല്ലാം പറഞ്ഞിട്ടുണ്ട്,…
