അമേരിക്കയെ ഞെട്ടിച്ച് വീണ്ടും വിമാനാപകടം; ഫിലഡൽഫിയയിലെ ഷോപ്പിംഗ് മാളിന് സമീപം ചെറുവിമാനം തകര്‍ന്നു വീണ് 6 പേർ മരിച്ചു.

ഫിലഡല്‍‌ഫിയ: വാഷിംഗ്ടണ്‍ ഡിസിയിലെ വിമാനാപകടത്തിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്പേ മറ്റൊരു ദുരന്തം അമേരിക്കയെ ഞെട്ടിച്ചിരിക്കുകയാണ്. ആറ് പേരുമായി പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ ഒരു മെഡിക്കൽ ട്രാൻസ്പോർട്ട് ജെറ്റ് വടക്കുകിഴക്കൻ ഫിലഡൽഫിയയിലെ മാളിനു സമീപം തകര്‍ന്നു വീണ് തീഗോളമായത് പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ശേഷമാണ് കോട്ട്മാൻ അവന്യൂവിനും റൂസ്‌വെൽറ്റ് ബൊളിവാർഡിനും സമീപം വിമാനം തകര്‍ന്നു വീണത്. ഫെഡറല്‍ ഏവിയേഷന്‍ അഥോറിറ്റി (എഫ്എഎ) യുടെ റിപ്പോര്‍ട്ട് അനുസരിച്ച്, നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയ വിമാനത്താവളത്തിൽ നിന്ന് മിസോറിയിലെ സ്പ്രിംഗ്ഫീൽഡ്-ബ്രാൻസൺ നാഷണൽ എയർപോർട്ടിലേക്കുള്ള യാത്രാമധ്യേയാണ് ലിയർജെറ്റ് 55 വിമാനം തകർന്നുവീണത്. നാല് ക്രൂ അംഗങ്ങൾ, രോഗിയായ ഒരു കുട്ടി, കുട്ടിയുടെ അമ്മ എന്നിവരുൾപ്പെടെ ആറ് പേർ വിമാനത്തിലുണ്ടായിരുന്നുവെന്ന് മെക്സിക്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള എയർ ആംബുലൻസ് സേവനങ്ങൾ നൽകുന്ന കമ്പനിയായ ജെറ്റ് റെസ്ക്യൂ എയർ ആംബുലൻസ് പറഞ്ഞു. കുട്ടിക്ക് ചികിത്സ…

കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങൾക്ക് ട്രംപ് ഏർപ്പെടുത്തിയ തീരുവ ശനിയാഴ്ച മുതൽ ആരംഭിക്കും: വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍: കാനഡ, ചൈന, മെക്സിക്കോ എന്നീ രാജ്യങ്ങളുൾപ്പെടെയുള്ള പ്രധാന യുഎസ് വ്യാപാര പങ്കാളികൾക്ക് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഏര്‍പ്പെടുത്തിയ ആക്രമണാത്മക തീരുവ ശനിയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് വൈറ്റ് ഹൗസ് വെള്ളിയാഴ്ച സ്ഥിരീകരിച്ചു. മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങള്‍ക്ക് 25% തീരുവയും ചൈനയ്‌ക്ക് 10% തീരുവയും ഏർപ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ബ്രീഫിംഗ് റൂമിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചില മാധ്യമങ്ങൾ വിശേഷിപ്പിച്ച മാർച്ച് 1 മുതലുള്ള താരിഫ് റിപ്പോർട്ടുകള്‍ ലീവിറ്റ് തള്ളിക്കളഞ്ഞു, അവ തെറ്റാണെന്നും ഫെബ്രുവരി 1 മുതൽ രാജ്യങ്ങളിൽ അടിച്ചേൽപ്പിക്കാൻ ട്രംപ് പദ്ധതിയിടുകയാണെന്നും പറഞ്ഞു. ഇവ പ്രസിഡൻ്റ് നൽകിയ വാഗ്ദാനങ്ങളാണെന്ന് ലീവിറ്റ് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, ഫെബ്രുവരി ഒന്നിന് കാനഡയിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി തടയുമെന്ന തൻ്റെ ഭീഷണി പിന്തുടരുമെന്ന് ട്രംപ് ആവർത്തിച്ച് പറഞ്ഞിരുന്നു.…

ഫെബ്രുവരി 1 കൊളംബിയ ദുരന്തത്തിന് 22 വർഷം; ഒളിമങ്ങാത്ത ഓർമകളുമായി കൽപ്പന ചൗള

നാസ : ഫെബ്രുവരി 1 കൊളംബിയ ദുരന്തത്തിന് 22 വർഷം,നാസയിലെ ബഹിരാകാശയാത്രികയായ കൽപ്പന ചൗളയെ അനുസ്മരിക്കുന്നു.ഒരിക്കലും മങ്ങാത്ത കൽപ്പന ചൗളയുടെ ഓർമകൾ. 22 വർഷം മുൻപ് ഇതേ ദിനത്തിലാണു ബഹിരാകാശത്തു നിന്നും ഭൂമിയിലേക്കു തിരികെ വന്ന കൊളംബിയ എന്ന നാസയുടെ സ്‌പേസ് ഷട്ടിൽ തീപിടിച്ച് ആകാശത്ത് കത്തി നശിച്ചത്. ഈ ബഹിരാകാശ ദുരന്തത്തിൽ മരിച്ച 7 യാത്രികരിൽ ഒരാൾ കൽപന ചൗളയായിരുന്നു. ബഹിരാകാശത്ത് പോയ ആദ്യ ഇന്ത്യൻ വംശജ..2003 ലെ രണ്ടാം യാത്രയ്ക്കുശേഷമുള്ള മടക്കത്തിനിടെയാണു മരണം ദുരന്തം നടക്കുമ്പോൾ 40 വയസ്സായിരുന്നു കൽപനയ്ക്ക്. ഹരിയാനയിലെ കർണാലിൽ ജനിച്ച കൽപന പഞ്ചാബ് എൻജിനീയറിങ് കോളജിൽനിന്നു ബിരുദം നേടി യുഎസിലേക്കു കുടിയേറി 1988 ൽ കൊളറാഡോ സർവകലാശാലയിൽ നിന്ന് എയ്‌റോസ്‌പേസ് എൻജിനീയറിങ്ങിൽ പിഎച്ച്ഡി നേടി. 1994 ഡിസംബറിൽ നാസയിൽ നിന്ന് ബഹിരാകാശയാത്രികയായി തിരഞ്ഞെടുക്കപ്പെട്ട ചൗള, ആകെ 30 ദിവസവും 14…

ജോൺ പോളിന്റെ ‘ഒരു യാത്രയുടെ ലക്ഷ്യം’ പുസ്തകം പ്രകാശനം ചെയ്തു

ന്യൂയോർക്ക് : അമേരിക്കൻ മലയാളി ജോൺ പോളിന്റെ ആത്മകഥയായ ‘ഒരു യാത്രയുടെ ലക്ഷ്യം’ കേരള സെന്ററിൽ സര്ഗവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ഡോ. ശശിധരൻ പ്രകാശനം ചെയ്തു. പ്രൊഫ. തെരേസ ആന്റണി ആദ്യ കോപ്പി ഏറ്റു വാങ്ങി. പി.ടി. പൗലോസ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുടയിലുള്ള ശ്രീലക്ഷ്മി ബുക്‌സാണ് പ്രസാധകർ. 86 പേജുള്ള പുസ്തകത്തിൽ 12 അദ്ധ്യായങ്ങളാണുള്ളത്. ജീവിതാനുഭവങ്ങൾ ഹൃദയത്തിന്റെ ഭാഷയിൽ കൊത്തിവച്ച മനോഹരമായ പുസ്തകം എന്നാണ് ഡോ.ശശിധരൻ വിശേഷിപ്പിച്ചത്. പരസ്പരം` അകന്നുനിൽക്കുന്ന കണ്ണികളെ അടുപ്പിക്കുക എന്നുള്ളതാണ് സമൂഹത്തിന്റെ ആത്യന്തിക ലക്ഷ്യമെന്നും രാഷ്ട്രീയത്തിനും മതത്തിനും അതീതമായ സ്നേഹമാണ് സാഹിത്യം എന്നതുകൊണ്ട് ലോകത്തെ ബന്ധിപ്പിക്കാൻ അതിന് സാധിക്കുന്നു എന്നും പ്രകാശനകർമ്മം നിർവ്വഹിച്ചുകൊണ്ട് ഡോ.ശശിധരൻ അഭിപ്രായപ്പെട്ടു. ഹിന്ദുവെന്നോ ക്രിസ്ത്യനെന്നോ ഡെമോക്രാറ്റെന്നോ റിപ്പബ്ലിക്കെന്നോ നോക്കാതെ ഏവരും പുസ്തകപ്രകാശന ചടങ്ങിന് എത്തിച്ചേർന്നത് സാഹിത്യത്തിന്റെ ഭാഷ ഹൃദയത്തിന്റെ ഭാഷ ആയതുകൊണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവിതത്തിൽ വിജയിക്കണമെങ്കിൽ…

കുടിയേറ്റ നിയന്ത്രണ നടപടികളിൽ പ്രതിഷേധിച്ച് സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികൾ തെരുവിലിറങ്ങി

ഡാളസ് :കുടിയേറ്റ നിയന്ത്രണ നടപടികളിൽ പ്രതിഷേധിച്ച് നോർത്ത് ടെക്സസിലെ സ്കൂളുകളിൽ നിന്ന് ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇറങ്ങിപ്പോയി.കുടുംബങ്ങളെയും അയൽപക്കങ്ങളെയും സ്കൂളുകളെയും ഇളക്കിമറിച്ച കുടിയേറ്റ റെയ്ഡുകളിൽ പ്രതിഷേധിച്ചാണ് നോർത്ത് ടെക്സസിലെ വിദ്യാർത്ഥികൾ വെള്ളിയാഴ്ച ക്ലാസ് മുറികളിൽ നിന്ന് ഇറങ്ങി തെരുവിലിറങ്ങിയത്. 40 ഓളം വിദ്യാർത്ഥികൾ ഇർവിംഗ് ഹൈസ്കൂളിൽ നിന്ന് സിറ്റി ഹാളിലേക്ക് മാർച്ച് നടത്തി, പലരും മെക്സിക്കോയുടെയും ഹോണ്ടുറാസിന്റെയും പതാകകൾ വീശിയാണ് മാർച്ചിൽ പങ്കെടുത്തത് .തദ്ദേശീയ ഉദ്യോഗസ്ഥർ അവരുടെ ഉത്കണ്ഠ  ശ്രദ്ധിക്കണമെന്ന് ആഗ്രഹിച്ചാണ് സിറ്റി ഹാളിലേക്ക് ഒരു മൈലിലധികം കാൽനടയായി പോയതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടുകടത്താനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പദ്ധതികളെക്കുറിച്ച് ചിന്തിക്കുമ്പോൾ ഭയമുണ്ടെന്നും ക്ലാസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും വിദ്യാർത്ഥികൾ പറഞ്ഞു. “ഇപ്പോൾ ഞങ്ങൾ ജീവിക്കുന്നത് ഇങ്ങനെയാണ് – ഞങ്ങൾ ഭയത്തിലാണ് ജീവിക്കുന്നത്,” സംഘാടകരിൽ ഒരാളായ 15 വയസ്സുള്ള ഐവി പറഞ്ഞു. ചില കൗമാരക്കാർ പറഞ്ഞത്,…

2025-ലെ യുഎസിലെ ആദ്യ വധശിക്ഷ സൗത്ത് കരോലിനയിൽ നടപ്പാക്കി

സൗത്ത് കരോലിന:23 വർഷങ്ങൾക്ക് മുമ്പ് ശിക്ഷിക്കപ്പെട്ട സൗത്ത് കരോലിനയിലെ തടവുകാരൻ മരിയോൺ ബോമാൻ ജൂനിയറിന്റെ വധശിക്ഷ ജനുവരി 31  വെള്ളിയാഴ്ച നടപ്പാക്കി .2025-ലെ യുഎസിലെ ആദ്യ വധശിക്ഷയാണ് .സെപ്റ്റംബർ മുതൽ സൗത്ത് കരോലിന സംസ്ഥാനത്ത് നടപ്പാക്കുന്ന മൂന്നാമത്തെ വധശിക്ഷയാണിത്  കഴിഞ്ഞ വർഷം രാജ്യത്ത് ഇരുപത്തിയഞ്ച് വധശിക്ഷകൾ നടപ്പാക്കി. മരിയോൺ ബോമാൻ ജൂനിയറിനെ വൈകുന്നേരം 6:27 നാണു വിഷ മിശ്രിതം കുത്തിവെച്ചു  വധശിക്ഷയ്ക്ക് വിധേയനാക്കിയത് .2001 ൽ 21 വയസ്സുള്ള കാൻഡി മാർട്ടിനെ കൊലപ്പെടുത്തിയ കേസിൽ 2002 ൽ ഡോർചെസ്റ്റർ കൗണ്ടിയിൽ 44 കാരനായ ബോമാൻ  കുറ്റക്കാരനാണെന്ന് കണ്ടെത്തി. അറസ്റ്റിനുശേഷം ബോമാൻ നിരപരാധിത്വം ആവർത്തിച്ചു , “ഞാൻ കാൻഡി മാർട്ടിനെ കൊന്നില്ല” എന്ന് പറഞ്ഞുകൊണ്ട് അവസാന പ്രസ്താവന ആരംഭിച്ചത് മരണമുറിയുടെ കർട്ടൻ തുറന്നപ്പോൾ, സാക്ഷി മുറിയിലെ ഗ്ലാസിന്റെ മറുവശത്തുള്ള തന്റെ അഭിഭാഷകനെ ബോമാൻ ഒരു നിമിഷം നോക്കി, പിന്നീട്…