കൊച്ചി: 1700 വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന നിഖ്യാ സൂനഹദോസ് ക്രൈസ്തവ സഭാചരിത്രത്തിലെ നാഴികക്കല്ലാണെന്നും സൂനഹദോസ് പ്രഖ്യാപനങ്ങള്‍ സഭയുടെ ആഗോളവളര്‍ച്ചയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍. 1700 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും നിഖ്യാസൂനഹദോസിന്റെ പ്രസക്തി സഭയില്‍ ഇന്നും നിലനില്‍ക്കുന്നു. ക്രൈസ്തവ ലോകത്തെ ആദ്യപൊതുസമ്മേളനമായിട്ടാണ് എ.ഡി.325 മെയ് 20 മുതല്‍ ജൂലൈ 25 വരെ നടന്ന നിഖ്യസൂനഹദോസ് അറിയപ്പെടുന്നത്. അതിലുപരി ദൈവശാസ്ത്ര ചിന്തകള്‍ക്ക് ആരംഭംകുറിച്ചതും വിശ്വാസപ്രമാണം രൂപപ്പെട്ടതും കാനന്‍ നിയമങ്ങള്‍ക്ക് തുടക്കമായതും ഈ സൂനഹദോസിന്റെ തുടര്‍ച്ചയായിരുന്നു. സഭയുടെ വിശ്വാസസംബന്ധമായ വിഷയങ്ങളില്‍ ശക്തമായ അടിത്തറ സൃഷ്ടിക്കുവാന്‍ സാധിച്ച നിഖ്യാസൂനഹദോസിന്റെ പ്രസക്തി ഭാരതസഭയിലും നിറഞ്ഞുനില്‍ക്കുന്നു. മധ്യപൂര്‍വ്വദേശത്ത് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ക്രൈസ്തവ സമൂഹത്തിന്റെ സ്വാധീനവും പങ്കും എന്തായിരുന്നുവെന്നതിന്റെ നേര്‍സാക്ഷ്യമാണ് നിഖ്യാസൂനഹദോസ്. ഒരേ വിശ്വാസം അവകാശപ്പെടുന്നവരുടെയിടയിൽ പൂർണവും ദൃശ്യവുമായ ഐക്യം അനിവാര്യമാണ്. ആധുനിക…
Year: 2025
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: ഫ്രറ്റേണിറ്റി മൂവ്മെന്റ് കളക്റ്ററേറ്റ് മാർച്ച് 21ന്
ജില്ലയിൽ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ 219 സ്ഥിരം ബാച്ചുകൾ ഉടൻ അനുവദിക്കുക പാലക്കാട്: ജില്ലയിലെ രൂക്ഷമായ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2025-26 അക്കാദമിക വർഷത്തിലേക്കുള്ള എച്. എസ്. ഇ,വി.എച്.എസ്. ഇ, ഐ. ടി. ഐ, പോളി മുതലായ കോഴ്സുകളിലേക്ക് അഡ്മിഷൻ നടക്കാനിരിക്കെ ജില്ലയിലെ രൂക്ഷമായ പ്ലസ് വൺ സീറ്റ് പ്രതിസന്ധി മറികടക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് ആബിദ് വല്ലപ്പുഴ പ്രസ്താവിച്ചു. മതിയായ പുതിയ ബാച്ചുകൾ അനുവദിക്കണമെന്നും പ്രൊഫ വി കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് നടത്തുന്ന മലബാർ വിദ്യാഭ്യാസ അവകാശ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിൽ കളക്ടറേറ്റ് മാർച്ച് സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. 39809വിദ്യാർഥികൾ ഇപ്രാവശ്യം SSLC പാസ്സ് ആയപ്പോൾ 24150 ഹയർ സെക്കണ്ടറി സീറ്റുകൾ,…
എഞ്ചിനീയറിംഗ് മേഖലയിലെ കരിയർ സാധ്യതകൾ അറിയാൻ സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കുന്നു
കോഴിക്കോട്: ‘എഞ്ചിനീയറിംഗ് മേഖലയിലെ കോഴ്സുകൾ, കോളേജുകൾ, സാധ്യതകൾ’ എന്ന വിഷയത്തിൽ സെന്റർ ഫോർ ഇൻഫോർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) യും കൊല്ലം ടി കെ എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും സംയുക്തമായി സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കുന്നു. മെയ് 23 വെള്ളിയാഴ്‌ച രാവിലെ 9.30 ന് കോഴിക്കോട്, ചേവായൂർ സിജി ക്യാമ്പസിൽ വെച്ച് നടക്കുന്ന പരിപാടിയിൽ എൻജിനീയറിംഹ് മേഖലയിൽ കരിയർ വിദഗ്ധർ സംവദിക്കും. വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കുമായി സംശയ നിവാരണത്തിനുള്ള അവസരവും ഉണ്ടായിരിക്കും. രജിസ്ട്രേഷന് ബന്ധപ്പെടുക: 8086664004
കെ.പി. എ സ്ഥാപകാംഗം കിഷോർ കുമാറിന് യാത്രയയപ്പു നൽകി
ബഹ്റൈന്‍: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു തിരിക്കുന്ന കൊല്ലം പ്രവാസി അസോസിയേഷൻ സ്ഥാപക സെക്രട്ടറി കിഷോർ കുമാറിന് കെ.പി. എ ഡിസ്ട്രിക്ട് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി. കെ പി എ പ്രസിഡന്റ് അനോജ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം പറഞ്ഞു. ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ്, സാമൂഹ്യ പ്രവർത്തകനായ സെയ്ദ് ഹനീഫ, കെ പി എ സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം, കെ പി എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, സെക്രട്ടറി അനിൽകുമാർ, സെക്രട്ടറി രജീഷ് പട്ടാഴി, കെ പി എ സ്ഥാപക ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, കെ പി എ സ്ഥാപക ട്രഷറർ രാജ് ഉണ്ണികൃഷ്ണൻ, മുൻ കെ പി എ അസിസ്റ്റന്റ് ട്രഷറർ ബിനു…
ഗാസയിലെ പുതിയ ആക്രമണത്തെ തുടർന്ന് ഇസ്രായേലുമായുള്ള വ്യാപാര ചർച്ചകൾ ബ്രിട്ടൻ നിർത്തിവച്ചു; അംബാസഡറെ വിളിച്ചുവരുത്തി
ഇസ്രയേലുമായുള്ള വ്യാപാര കരാർ ചർച്ചകൾ താൽക്കാലികമായി നിർത്തിവച്ചതായി വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പ്രഖ്യാപിക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ ചൊവ്വാഴ്ച (മെയ് 20) പ്രഖ്യാപിച്ചു. ഗാസയിൽ ഇസ്രായേൽ സൈനിക നടപടികൾ ശക്തമാക്കുന്നതിന് മറുപടിയായാണ് ഇസ്രായേൽ അംബാസഡറെ വിളിച്ചുവരുത്തിയതെന്നും സർക്കാർ അറിയിച്ചു. ഗാസ മുനമ്പിന്റെ മുഴുവൻ നിയന്ത്രണവും ഇസ്രായേൽ ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചതോടെ ഇസ്രായേൽ സൈന്യം കഴിഞ്ഞ ആഴ്ച ഒരു പുതിയ ഓപ്പറേഷൻ ആരംഭിച്ചു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, മാർച്ച് ആദ്യം മുതൽ ഗാസയിലേക്കുള്ള മെഡിക്കൽ സാമഗ്രികൾ, ഭക്ഷണം, ഇന്ധനം എന്നിവയുടെ വിതരണം ഇസ്രായേൽ തടഞ്ഞത് അന്താരാഷ്ട്ര വിദഗ്ധർ ആസന്നമായ ക്ഷാമത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ കാരണമായി. വിദേശകാര്യ മന്ത്രി ഡേവിഡ് ലാമി, ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കുന്നതിൽ ആക്രമണം ഫലപ്രദമല്ലെന്ന് വിശേഷിപ്പിക്കുകയും ഇസ്രായേലിനുള്ള സഹായ നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇസ്രായേൽ ഗവൺമെന്റിന്റെ ചില ഭാഗങ്ങളിൽ നിലനിൽക്കുന്ന “തീവ്രവാദ”ത്തെയും…
ഐ.പി.സി ഫാമിലി കോൺഫറൻസ് : ദേശീയ പ്രാർത്ഥനാ ദിനം ജൂൺ 1 ന്
ന്യൂയോർക്ക്: ഐ.പി.സി ഫാമിലി കോൺഫറൻസിന്റെ അനുഗ്രഹത്തിനായി നോർത്തമേരിക്കയിലെ മുഴുവൻ ഐ.പി.സി സഭകളും ജൂൺ 1 ഞായറാഴ്ച പ്രത്യേക പ്രാർത്ഥനാ ദിനമായി വേർതിരിക്കണമെന്നും അന്നേദിവസം ലഭിക്കുന്ന സ്തോത്ര കാഴ്ചയും പ്രത്യേക സംഭാവനകളും അതത് സഭകളുടെ സംഭാവനയായി നൽകി സഹായിക്കണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു. വിവിധ സംസ്ഥാനങ്ങളിൽ വെച്ച് നടത്തപ്പെടുന്ന പ്രമേഷണൽ യോഗങ്ങളിലും ധനസമാഹരണ പരിപാടികൾക്കും മികച്ച പ്രതികരണമാണ് എല്ലാ പട്ടണങ്ങളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. നാഷണൽ – ലോക്കൽ തലത്തിൽ പ്രവർത്തിക്കുന്ന വിവിധ കമ്മറ്റികൾ തങ്ങളിൽ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങൾ നിറവേറ്റുവാനായി അക്ഷീണം പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. കാനഡയിലെ എഡ്മന്റൺ റിവർ ക്രീ റിസോർട്ടിൽ ജൂലൈ 17 മുതൽ 20 വരെയാണ് 20-മത് ദേശീയ കുടുംബ സംഗമം നടത്തപ്പെടുന്നത്. കോൺഫറൻസിന്റെ നാഷണൽ കൺവീനർ പാസ്റ്റർ സാം വർഗീസ്, നാഷണൽ സെക്രട്ടറി ബ്രദർ ഫിന്നി എബ്രഹാം, നാഷണൽ ട്രഷറാർ ബ്രദർ ഏബ്രഹാം മോനീസ് ജോർജ്,…
അറ്റ്ലാന്റ ഐപിസി വാർഷിക കൺവൻഷനും സംഗീത ശുശ്രൂഷയും ജൂൺ 6 മുതൽ
അറ്റ്ലാന്റ : ഇന്ത്യ പെന്തെക്കോസ്തൽ ചർച്ച് ഓഫ് ഗോഡ് അറ്റ്ലാന്റ (അറ്റ്ലാന്റ ഐപിസി ) സഭയുടെ വാർഷിക കൺവൻഷനും ആത്മീയ സംഗീത ശുശ്രൂഷയും ജൂൺ 6 വെള്ളി, 7 ശനി ദിവസങ്ങളിൽ അറ്റ്ലാന്റ ഐപിസി ചർച്ചിൽ (545 Rock Springs Road, Lawrenceville, GA 30943) വെച്ച് നടത്തപ്പെടും. സഭാ സീനിയർ ശുശ്രുഷകൻ റവ. ഡോ. ചെറിയാൻ സി ഡാനിയേൽ ഉദ്‌ഘാടനം നിർവഹിക്കും. അനുഗ്രഹീത കൺവൻഷൻ പ്രഭാഷകനും പി.വൈ.പി.എ കേരള സ്റ്റേറ്റ് പ്രസിഡന്റുമായ പാസ്റ്റർ ഷിബിൻ ശാമുവേൽ മുഖ്യ പ്രഭാഷണം നടത്തും. വെണ്ണിക്കുളം സയോൺ സിംഗേഴ്സിന്റെ നേതൃത്വത്തിൽ ബ്രദർ ജെയിംസ് പീടികമലയിലും സിസ്റ്റർ ലിനി ജെയിംസും ശ്രുതി മധുരമായ സംഗീത ശുശ്രുഷകൾക്ക് നേതൃത്വം നൽകും. ദിവസവും വൈകിട്ട് ആറ്മു തൽ 9 വരെ പൊതുയോഗം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: എബ്രഹാം തോമസ് – 404.406.5882, രാജൻ ആര്യപ്പള്ളിൽ…
ബാനു മുഷ്താഖ് ചരിത്രം സൃഷ്ടിച്ചു; ‘ഹാർട്ട് ലാമ്പ്’ എന്ന കൃതിക്ക് അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടി
പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും അഭിഭാഷകയുമായ ബാനു മുഷ്താഖിന്റെ കന്നഡ ഭാഷയിൽ എഴുതിയ ‘ഹാർട്ട് ലാമ്പ്’ എന്ന ചെറുകഥാ സമാഹാരത്തിന് 2025 ലെ അന്താരാഷ്ട്ര ബുക്കർ സമ്മാനം ലഭിച്ചു. ഈ അഭിമാനകരമായ അവാർഡ് നേടുന്ന ആദ്യ കന്നഡ കൃതിയാണിത്. ചൊവ്വാഴ്ച രാത്രി (മെയ് 20, 2025) ലണ്ടനിലെ ടേറ്റ് മോഡേണിൽ നടന്ന ഒരു മഹത്തായ ചടങ്ങിലാണ് അവര്‍ക്ക് ഈ ബഹുമതി ലഭിച്ചത്. ബാനു മുഷ്താഖിനൊപ്പം സമ്മാനത്തുക പങ്കിടാനുള്ള ബഹുമതി ലഭിച്ച ദീപ ഭാസ്തി ഈ ശേഖരം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ആകെ സമ്മാനത്തുകയായ GBP 50,000 (ഏകദേശം ₹53 ലക്ഷം) ഇരുവരും തുല്യമായി പങ്കിട്ടു. “ഹാർട്ട് ലാമ്പ്” എന്ന ചിത്രത്തെ അതിന്റെ “നർമ്മം നിറഞ്ഞതും, ചടുലവും, സംഭാഷണാത്മകവും, സെൻസിറ്റീവും, ആഴത്തിലുള്ളതുമായ സാമൂഹിക ചിത്രീകരണത്തിന്” ജൂറി പ്രശംസിച്ചു. “ഒരു കഥയും ചെറുതല്ല എന്ന വിശ്വാസത്തിൽ നിന്നാണ് ഈ പുസ്തകം…
ഗാസയുടെ മേൽ ‘സമ്പൂർണ നിയന്ത്രണം’ വേണമെന്ന് നെതന്യാഹു
ഇസ്രായേലിന്റെ ആക്രമണാത്മക നയത്തിനെതിരെ ബ്രിട്ടൺ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങൾ കടുത്ത നിലപാട് സ്വീകരിച്ചു. നെതന്യാഹു സർക്കാർ ഗാസയിൽ സൈനിക ആക്രമണങ്ങൾ തുടരുകയും മാനുഷിക സഹായങ്ങൾ നിരോധിക്കുകയും ചെയ്താൽ, അവർ നിശബ്ദത പാലിക്കില്ലെന്ന് മുന്നറിയിപ്പ് നൽകുകയും സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തു. ഗാസയുടെ പൂർണ നിയന്ത്രണം ഏറ്റെടുക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതിജ്ഞയെടുത്തു. അതനുസരിച്ച് അദ്ദേഹം മുഴുവൻ ഗാസ നഗരത്തെയും ‘യുദ്ധ മേഖല’യായി പ്രഖ്യാപിച്ചു. അതേസമയം, ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് 60 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇസ്രായേൽ സൈന്യം ഗാസയുടെ ശേഷിക്കുന്ന ഭാഗങ്ങൾ കൂട്ടിച്ചേർക്കുമെന്ന് ഇസ്രായേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ച് വിവാദ പ്രസ്താവന നടത്തിയത് അന്താരാഷ്ട്ര സമൂഹത്തിൽ കോളിളക്കം സൃഷ്ടിച്ചു. സൈനിക അധിനിവേശം, ഹമാസിന്റെ സ്വാധീനം പൂർണ്ണമായും ഇല്ലാതാക്കൽ, ബന്ദികളെ മോചിപ്പിക്കൽ, ഇസ്രായേലിന് ആ പ്രദേശം സുരക്ഷിതമാക്കൽ എന്നിവയാണ് ഇസ്രായേലിന്റെ ഗാസ നയം.…
വിദേശത്ത് പഠിക്കുക എന്ന സ്വപ്നം തകരുന്നു; ഇന്ത്യൻ വിദ്യാർത്ഥികളുടെ പഠനാനുമതി കാനഡ 31% കുറച്ചു
കാനഡ: വിദേശത്ത് പഠിക്കുക എന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സ്വപ്നത്തിന് കാനഡയുടെ തിരിച്ചടി. 2025 ന്റെ ആദ്യ പാദത്തിൽ വിസ 31% ആയി കുറച്ചുകൊണ്ടാണ് കാനഡ പുതിയ നയത്തിന് തുടക്കമിട്ടിരിക്കുന്നത്. 2025 ജനുവരി മുതൽ മാർച്ച് വരെ 30,640 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മാത്രമാണ് പഠന അനുമതി നൽകിയത്, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 44,295 ആയിരുന്നു. കാനഡയിൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് പ്രവേശനത്തിനുള്ള നിയന്ത്രണങ്ങൾ തുടർച്ചയായി വർദ്ധിച്ചുവരുന്ന സമയത്താണ് ഈ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. കനേഡിയൻ സർക്കാരിന്റെ പുതിയ നയങ്ങളും നിയന്ത്രണങ്ങളും കാരണം, ഇന്ത്യയിൽ നിന്ന് മാത്രമല്ല, മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥി വിസ നിരക്കുകളും കുറഞ്ഞു. 2024 ന്റെ ആദ്യ പാദത്തിൽ ആകെ 1,21,070 പഠന അനുമതികൾ നൽകിയിരുന്നു. എന്നാൽ, 2025 ൽ ഇത് 96,015 ആയി കുറഞ്ഞു. ഭാവിയിൽ ഈ ഇടിവ് കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ…
