ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി റഷ്യയിലെത്തിയതായി റിപ്പോര്‍ട്ട്

ആരോഗ്യ, സുരക്ഷാ കാരണങ്ങളാൽ ഇറാന്റെ പരമോന്നത നേതാവ് മൊജ്തബയെ രഹസ്യമായി റഷ്യയിലേക്ക് കൊണ്ടുപോയി എന്നും അവിടെ വെച്ച് അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയെന്നും റിപ്പോർട്ട്, എന്നാല്‍, ഈ റിപ്പോർട്ടുകൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ദോഹ (ഖത്തര്‍): പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കും ഇറാൻ, അമേരിക്ക, ഇസ്രായേൽ എന്നിവ തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷത്തിനും ഇടയിൽ, ഒരു പുതിയ വാർത്ത അന്താരാഷ്ട്ര രാഷ്ട്രീയത്തെ ഇളക്കിമറിച്ചു . വളരെക്കാലമായി റഷ്യയുടെ പങ്കിനെക്കുറിച്ച് ഊഹാപോഹങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ഇപ്പോൾ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിയെ റഷ്യയിലേക്ക് രഹസ്യമായി കൊണ്ടുപോയി എന്ന് അവകാശപ്പെടുന്ന ഒരു റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. വാർത്ത ശരിയാണെന്ന് തെളിഞ്ഞാൽ, നിലവിലുള്ള സംഘർഷത്തിൽ ഇത് ഒരു പ്രധാന വഴിത്തിരിവായി മാറിയേക്കാം. കുവൈറ്റ് പത്രമായ അൽ-ജരിദയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ആരോഗ്യ-സുരക്ഷാ കാരണങ്ങളാൽ വളരെ രഹസ്യമായ ഒരു ഓപ്പറേഷനിലാണ് മൊജ്തബ ഖമേനിയെ റഷ്യൻ സൈനിക…

“ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ?”; ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിയെക്കുറിച്ച് ട്രം‌പ്

ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവന നടത്തി. “മൊജ്തബ ജീവിച്ചിരിപ്പുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്! ഇതുവരെ ആരും അദ്ദേഹത്തെ ജീവനോടെ കണ്ടിട്ടില്ല, ഒരു ഫോട്ടോയും പുറത്തുവന്നിട്ടില്ല” എന്ന് അദ്ദേഹം പറഞ്ഞു. വാഷിംഗ്ടണ്‍: അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം തുടരുന്നതിനിടെ, ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ അവസ്ഥയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു സുപ്രധാന പ്രസ്താവന നടത്തി. മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ എന്ന് തനിക്ക് അറിയില്ലെന്നും, അദ്ദേഹം ഇതുവരെ ഒരു പൊതുപരിപാടിയിലും പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നും ട്രംപ് അവകാശപ്പെട്ടു. പ്രാദേശിക മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. മുജ്തബ ഖമേനിയെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, “മുജ്തബ ജീവിച്ചിരിപ്പുണ്ടോ എന്ന് എനിക്കറിയില്ല. ഇതുവരെ ആർക്കും അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.” അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള…

സഖാവ് ജി സുധാകരൻ കലാകാരനാണ് അടിമയല്ല: കാരൂർ സോമൻ (ചാരുംമൂടൻ)

കാടു കയറുന്ന ഭാവന പോലെ വന്യ വനത്തിലെ ആധുനിക സാമൂഹ്യ രാഷ്ട്രീയ പൊള്ളത്തര ഹൃദയ സംവേദനത്തിൽ ഏർപ്പെട്ടിരിക്കയാണ് മുൻ മന്ത്രി ജി. സുധാകരൻ. കൃത്രിമകാവ്യ ഭാഷയും എ.ഐ ഉപകരണത്തിലൂടെ കഥ, കവിത, നോവലുകൾ വരെ ഉല്പാദിപ്പിച്ചു് എഴുത്തുകാർ പെറ്റു പെരുകുന്ന കാലത്തു് കവിതയിലെ സത്യവും സൗന്ദര്യവും തിരിച്ചറിയുന്ന സഖാവ് ആർക്കും അടിമയാകാൻ തയ്യാറല്ല. കഴിഞ്ഞുപോയ വരണ്ട കാലങ്ങളെ കണ്ട് കൂടു തുറന്നു വിടുന്ന കഴുകന്മാരെപോലെ അദ്ദേഹത്തെ ആക്രമിക്കുന്നവർ അറിയേണ്ടത് സ്വന്തം ആത്മാവിനെ വിറ്റ് തിന്നാൻ എല്ലാ കാലത്തും അടിമകൾക്ക് സാധ്യമല്ല. അടിമകളും ഒരിക്കൽ സ്വാതന്ത്ര്യം പ്രാപിക്കും. ഗാന്ധിയന്മാരുടെ പതനവും സോഷ്യൽ മീഡിയ അധിക്ഷേപങ്ങളും ജീവിതത്തിൽ പുതുമയുള്ളതുമല്ല. എന്തിനും ജാതിമത രാഷ്ട്രീയ നിറങ്ങൾ കൊടുക്കുന്നവർ ഒരു ജനതയുടെ സാംസ്‌കാരിക മൂല്യങ്ങളെ ചവുട്ടിത്തേക്കരുത്, സ്വന്തം ധാർമ്മികബോധത്തെ വികലമായ രാഷ്ട്രീയക്കാർക്ക് വിരുന്നൂട്ട് നടത്തരുത്. ബുദ്ധിജീവികളും ജ്ഞാനികളുമായ ചിന്തകർ പടുത്തുയർത്തിയ അതിമഹനീയമായ ആദർശ…

ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡാൽഗോ രാജിവെക്കണമെന്ന് ടെക്സസ് സെനറ്റർ

ഹൂസ്റ്റൺ: ലൈവ്സ്റ്റോക്ക് ഷോ ആൻഡ് റോഡിയോയിൽ  ഉണ്ടായ മോശം പെരുമാറ്റത്തെത്തുടർന്ന് ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡാൽഗോ രാജിവെക്കണമെന്ന് ടെക്സസ് സെനറ്റർ പോൾ ബെറ്റൻകോർട്ട് ആവശ്യപ്പെട്ടു. തർക്കം: അനുമതിയില്ലാത്ത സ്ഥലത്ത് പ്രവേശിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ജഡ്ജി ലിന ഹിഡാൽഗോയെ റോഡിയോ അധികൃതർ പുറത്താക്കിയിരുന്നു. തനിക്ക് മുൻകൂട്ടി അനുമതി ലഭിച്ചിരുന്നതായും അധികൃതർ തന്നെ ബലംപ്രയോഗിച്ച് മാറ്റിയതായും ലിന ആരോപിച്ചു. ആ രാത്രിയിലെ ഷോ ഹൗസ്‌ഫുൾ ആയതിനാൽ ലിനയുടെ ടീമിനെ മുൻകൂട്ടി വിവരം അറിയിച്ചിരുന്നതായും, എന്നാൽ അവർ അത് വകവെക്കാതെ തർക്കമുണ്ടാക്കിയെന്നും അധികൃതർ വ്യക്തമാക്കി. ലിനയുടെ പെരുമാറ്റം മോശമാണെന്ന് കാട്ടി റോഡിയോ എക്സിക്യൂട്ടീവ് കമ്മിറ്റി അവരുടെ ‘എക്സ്-ഒഫീഷ്യോ ഡയറക്ടർ’ പദവി റദ്ദാക്കി. സെനറ്റർ ബെറ്റൻകോർട്ട് ലിനയുടെ പെരുമാറ്റത്തെ “വിചിത്രം” എന്നാണ് വിശേഷിപ്പിച്ചത്. ഏകദേശം 9,000 ഡോളർ വിലമതിക്കുന്ന സൗജന്യ ടിക്കറ്റുകളും സൗകര്യങ്ങളും ലഭിച്ചിട്ടും, കൂടുതൽ ആനുകൂല്യങ്ങൾ നിഷേധിച്ചപ്പോൾ ലിന പക്വതയില്ലാതെ പെരുമാറി.എന്ന്‌…

കനേഡിയൻ നെഹ്രു ട്രോഫി- IBRF ആറന്മുള കൺവെൻഷ

നേഡിയൻ നെഹ്രു ട്രോഫി വള്ളംകളിയോട് അനുബന്ധിച്ച് നടത്തപ്പെടുന്ന ഇൻ്റർനാഷണൽ കൺവൻഷന് മുന്നോടിയായി വള്ളംകളി മേഖലയിലെ ആഗോള സംഘടനയായ IBRF (ഇൻ്റർനാഷണൽ ബോട്ട് റേസ് ഫെഡറേഷൻ്റെ) ആഭിമുഖ്യത്തിൽ വള്ളംകളിയുടെ പൈതൃക കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന Meet & Greet യോഗം മാർച്ച് 13 വെള്ളിയാഴ്ച ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ വെച്ചു നടത്തപ്പെട്ടു. ആറന്മുള ജലമേളയുടെ മുഖ്യ സംഘാടകർ പങ്കെടുത്ത യോഗത്തിൽ IBRF ഗ്ലോബൽ വൈസ് പ്രസിഡണ്ട് ശ്രീ സാംബാദേവൻ കെ ജി അദ്ധ്യഷനായി. IBRF ഗ്ലോബൽ പ്രസിഡന്റും കാനേഡിയൻ നെഹ്‌റു ട്രോഫി വള്ളംകളിയുടെ മുഖ്യ സംഘടകനുമായ ശ്രീ കുര്യൻ പ്രക്കാനം മുഖ്യാതിഥി ആയിരുന്നു. കനേഡിയൻ നെഹ്രു ട്രോഫിയുടെ രണ്ടാമത് ഇന്റർനാഷണൽ കൺവെൻഷൻ വൻ വിജയമാക്കാൻ എല്ലാ എല്ലാ വള്ളംകളി സ്നേഹികളുടെയും സഹായവും സഹകരണവും IBRF ഗ്ലോബൽ പ്രസിഡണ്ട് കുര്യൻ പ്രക്കാനം അഭ്യർത്ഥിച്ചു. വള്ളംകളി ലോകത്തെ കൂട്ടിയിണക്കുന്ന IBRF ഈ മേഖലയ്ക്ക്…

സാൻ ഫ്രാൻസിസ്കോയിൽ ‘നാരി 2026’: വനിതാ നേതാക്കളെ ആദരിച്ചു

സാൻ ഫ്രാൻസിസ്കോ:അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി അസോസിയേഷൻ ഓഫ് ഇൻഡോ അമേരിക്കൻസും  സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റും സംയുക്തമായി സംഘടിപ്പിച്ച ‘നാരി 2026’  ശ്രദ്ധേയമായി. സമൂഹത്തിന്റെ വിവിധ മേഖലകളിൽ മുദ്രപതിപ്പിച്ച വനിതാ നേതാക്കളെ ചടങ്ങിൽ ആദരിച്ചു. കാലിഫോർണിയ ലഫ്റ്റനന്റ് ഗവർണർ എലെനി കൗണലാക്കിസ്, മുൻ യുഎസ് അംബാസഡർ ഷെഫാലി റസ്ദാൻ ദുഗ്ഗൽ, പ്രമുഖ ജീവകാരുണ്യ പ്രവർത്തക നീരു ഖോസ്‌ല എന്നിവർക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു. സിഎ ഗീത രാമകൃഷ്ണന്റെ സ്മരണാർത്ഥമുള്ള പുരസ്കാരം ശ്രീമ രംഗനാഥൻ ഏറ്റുവാങ്ങി. കൂടാതെ സാങ്കേതികവിദ്യ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ തിളങ്ങിയ 48 ‘ട്രയൽബ്ലേസർ’ (Trailblazer) വനിതകളെയും ആദരിച്ചു. ഇത്തരം കൂട്ടായ്മകൾ അന്താരാഷ്ട്ര ബന്ധങ്ങൾ ശക്തമാക്കുമെന്നും സാംസ്‌കാരിക വിനിമയത്തിന് വഴിയൊരുക്കുമെന്നും ലഫ്റ്റനന്റ് ഗവർണർ എലെനി കൗണലാക്കിസ് പറഞ്ഞു. സിലിക്കൺ വാലിയിലെ ബിസിനസ്, സാങ്കേതിക മേഖലകളിലെ പ്രമുഖരും സാംസ്‌കാരിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

92,700 മെട്രിക് ടൺ എൽപിജിയുമായി ശിവാലിക്, നന്ദാദേവി കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നു

ഈ കപ്പലുകളിൽ ഏകദേശം 92,700 മെട്രിക് ടൺ എൽപിജി വഹിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഗുജറാത്തിലെ പ്രധാന തുറമുഖങ്ങളിലാണ് ഈ ചരക്ക് ഇറക്കുക, ഇത് രാജ്യത്തിന്റെ എൽപിജി വിതരണത്തിന് കുറച്ച് ആശ്വാസം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ന്യൂഡൽഹി: പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കും ഹോർമുസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വത്തിനും ഇടയിൽ, വലിയ അളവിൽ എൽപിജി വഹിച്ച രണ്ട് ഇന്ത്യൻ പതാകയുള്ള കപ്പലുകൾ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഈ കപ്പലുകൾ മാർച്ച് 16, 17 തീയതികളിൽ ഗുജറാത്തിലെ തുറമുഖങ്ങളിൽ എത്തും. ഇന്ത്യൻ കപ്പലുകളായ ശിവാലിക്, നന്ദാദേവി എന്നിവ ഇന്ത്യയിലേക്ക് വലിയൊരു എൽപിജി ചരക്ക് കൊണ്ടുപോകുന്നുണ്ടെന്ന് ഒരു മുതിർന്ന ഷിപ്പിംഗ് മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു. രണ്ട് കപ്പലുകളും ഇന്നലെ രാത്രി വൈകിയോ ഇന്ന് പുലർച്ചെയോ ഹോർമുസ് കടലിടുക്ക് വഴി സുരക്ഷിതമായി കടന്നു. തുടർന്ന് രണ്ട്…

സോഷ്യൽ മീഡിയയിൽ വീഡിയോകൾ പങ്കുവെച്ചതിന് 10 പേരെ അറസ്റ്റ് ചെയ്തു; ഉടൻ വാദം കേൾക്കും

ദുബായ്: സോഷ്യൽ മീഡിയയിൽ തെറ്റിദ്ധരിപ്പിക്കുന്നതും തെറ്റായതുമായ വീഡിയോകൾ പങ്കുവെച്ചതിന് യുഎഇയിൽ പത്ത് പേരെ അറസ്റ്റ് ചെയ്തു. എല്ലാ കുറ്റവാളികളേയും കോടതിയില്‍ ഹാജരാക്കി ഉടൻ വിചാരണ ചെയ്യാൻ യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി ഉത്തരവിട്ടു. വ്യോമ പ്രതിരോധ സംവിധാനങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ വ്യക്തികൾ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് നടപടി. ഈ വീഡിയോകൾ ദേശീയ സുരക്ഷയ്ക്കും പൊതുജനങ്ങൾക്കും ഭീഷണിയാകുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആക്രമണങ്ങളെ തടയുന്നതായി കാണിക്കുന്ന വീഡിയോകൾ പ്രതികൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. ചില വീഡിയോകളിൽ പ്രൊജക്‌ടൈലുകൾ നിലത്തേക്ക് വീഴുന്നതും കാണാൻ ജനക്കൂട്ടം തടിച്ചുകൂടിയിരിക്കുന്നതും കാണിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമുള്ള ഉദ്ദേശ്യത്തോടെയാണ് ഈ വീഡിയോകൾ പങ്കിട്ടതെന്ന് അധികൃതർ പറയുന്നു. ഇത്തരം പ്രവർത്തനങ്ങൾ ദേശീയ സുരക്ഷയ്ക്ക് ഹാനികരമാണ്, അതിനാൽ, പബ്ലിക് പ്രോസിക്യൂഷൻ…

തിരഞ്ഞെടുപ്പില്‍ ആര് മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് മാധ്യമങ്ങളല്ലെന്ന് വി ഡി സതീശന്‍

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ തീരുമാനിക്കേണ്ടത് മാധ്യമങ്ങളല്ലെന്നും ഓരോ ചാനലിനും അവരുടേതായ സ്ഥാനാർത്ഥികളാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ആർക്കും സീറ്റ് ഉറപ്പായിട്ടില്ല. അടൂരിൽ ഉൾപ്പെടെ എവിടെയും സ്ഥാനാർത്ഥികളെ തീരുമാനിച്ചിട്ടില്ല. കോൺഗ്രസിൽ പ്രാദേശിക പ്രശ്‌നങ്ങളില്ലെന്നും സ്ഥാനാർത്ഥികളെ തീരുമാനിക്കാതെ എന്ത് പ്രാദേശിക പ്രശ്‌നങ്ങളാണുണ്ടാകുന്നതെന്നും വി.ഡി. സതീശൻ ചോദിച്ചു. കെ. സുധാകരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെക്കുറിച്ചും വി.ഡി. സതീശൻ മറുപടി നൽകി. എഫ്.ബി. പോസ്റ്റ് പോസ്റ്റ് ചെയ്തത് താനല്ലെന്ന് സുധാകരൻ തന്നോട് പറഞ്ഞിരുന്നു. ഇപ്പോൾ പറയുന്നതല്ല സുധാകരന്‍ ഇന്നലെ പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിൽ എന്താണ് തെറ്റ്? അദ്ദേഹം പറഞ്ഞു. സീറ്റുകൾക്കായി ആളുകൾ നേതാക്കളെ കാണുന്നത് സ്വാഭാവികമാണ്. മുപ്പത് വർഷം മുമ്പ് ഞാനും നേതാക്കളെ കണ്ടിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു. കെ. സുധാകരനെ സ്ഥാനാർത്ഥിയാക്കുമെന്ന് വാഗ്ദാനം ചെയ്യാൻ കഴിയുന്ന വലിയ നേതാവല്ല താനെന്ന് സതീശൻ പറഞ്ഞു. ആരെയും സ്ഥാനാർത്ഥിയാക്കാമെന്ന് വാക്കു കൊടുത്തിട്ടില്ല.…

മർകസ് റമളാൻ ആത്മീയ സമ്മേളനത്തിന് തുടക്കം; പ്രാർത്ഥനാ സദസ്സുകൾ പുലർച്ചെ ഒരു മണി വരെ നീളും

കാരന്തൂർ: ആയിരം മാസങ്ങളുടെ പുണ്യം തേടി റമസാനിലെ 25-ാം രാവിൽ ആയിരക്കണക്കിന് വിശ്വാസികൾ സംഗമിക്കുന്ന ആത്മീയ സമ്മേളനത്തിന് മർകസിൽ തുടക്കമായി. ഉച്ചക്ക് ഒരു മണിക്ക് മസ്ജിദുൽ ഹാമിലിയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് സമ്മേളനം ഉദ്‌ഘാടനം ചെയ്തു. പുണ്യദിനങ്ങളെ സത്കർമങ്ങളാൽ സുകൃതമാക്കുന്നതാണ് തിരുനബിയുടെയും മഹത്തുക്കളുടെയും മാതൃകയെന്നും പ്രതിസന്ധികളെ അതിജയിക്കാൻ ഈ ആത്മീയ പാതയാണ് വിശ്വാസികൾ മുറുകെ പിടിക്കേണ്ടതെന്നും ഉസ്താദ് പറഞ്ഞു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തി. വിപിഎം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. സിപി ഉബൈദുല്ല സഖാഫി സംസാരിച്ചു. ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അബ്‌ദുറഹ്‌മാൻ സഖാഫി വാണിയമ്പലം സംബന്ധിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം നടന്ന സകാത്ത് പഠന സംഗമത്തിന് കുഞ്ഞി മുഹമ്മദ് സഖാഫി പറവൂരും ഖത്മ് ദുആക്ക് സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലിയും…