ഗാസ പ്രതിസന്ധിക്കിടയിൽ, ട്രംപ് അടിയന്തര ‘സമാധാന ബോർഡ്’ പരിഹാരത്തിനായി ശ്രമിക്കുമോള്‍ പ്രധാനമന്ത്രി മോദിയാകട്ടേ ഐക്യരാഷ്ട്രസഭ പരിഷ്കരണത്തിലൂടെ ദീർഘകാല ആഗോള സ്ഥിരതയ്ക്കുള്ള ഒരു തന്ത്രത്തിൽ പ്രവർത്തിക്കുന്നു. ലോകം നിലവിൽ നയതന്ത്രത്തിന്റെ രണ്ട് വ്യത്യസ്ത മാതൃകകൾക്ക് സാക്ഷ്യം വഹിക്കുകയാണ്. ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും അക്രമം പൂർണ്ണമായും ശമിച്ചിട്ടില്ല. അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് “ബോർഡ് ഓഫ് പീസ്” എന്ന പേരില്‍ അടിയന്തര പരിഹാര മാര്‍ഗമാണ് തിരഞ്ഞെടുത്തത്തിരിക്കുന്നത്. ആഗോള സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഊന്നൽ നൽകുന്നത്. കുറുക്കു വഴികളിലൂടെയല്ല, മറിച്ച് ശക്തവും പ്രതിനിധാനപരവുമായ ഒരു അന്താരാഷ്ട്ര സംവിധാനത്തിലൂടെയാണ് ശാശ്വത സമാധാനം കൈവരിക്കേണ്ടതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ട് നാളേറെയായെങ്കിലും, സ്ഥിതിഗതികൾ ഇപ്പോഴും ദുർബലമായി തുടരുകയാണ്. ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും നിരവധി ‘സമാധാന കരാര്‍’ ഉണ്ടാക്കിയെങ്കിലും അവയൊന്നും തത്വത്തില്‍ ഫലം കണ്ടില്ല. വാഷിംഗ്ടണില്‍ ഓരോ…
Year: 2026
ഇറാന്റെ അതിര്‍ത്തികള്‍ക്ക് സമീപം യു എസ് സേനാ വിന്യാസം; ‘കേറി വാടാ മക്കളേ’ എന്ന് ഇറാന്‍
മിഡിൽ ഈസ്റ്റിൽ വീണ്ടും വെടിമരുന്നിന്റെ ഗന്ധം വമിക്കുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമ്മിശ്ര സൂചനകളും ഇസ്രായേലിന്റെ പെട്ടെന്നുള്ള യുദ്ധ തയ്യാറെടുപ്പുകളും ലോകത്തെ ഒരു വലിയ സൈനിക സംഘട്ടനത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നു. ഇറാൻ ശരിക്കും ആക്രമിക്കപ്പെടാൻ പോകുകയാണോ? എന്നാണ് എല്ലാവരുടെയും ചോദ്യം. ഇറാന്റെ അതിർത്തികൾക്ക് സമീപം യുഎസ് സൈന്യം അഭൂതപൂർവമായ സേനാ വിന്യാസം ആരംഭിച്ചിട്ടുണ്ട്. യുദ്ധവിമാനങ്ങൾ ഘടിപ്പിച്ച ഒരു കൂറ്റൻ വിമാനവാഹിനിക്കപ്പൽ അറബിക്കടലിലേക്ക് നീങ്ങുന്നു. ജോർദാനിലെ ഒരു വ്യോമതാവളത്തിൽ യുഎസ് തങ്ങളുടെ മാരകമായ യുദ്ധവിമാനങ്ങൾ വിന്യസിച്ചിട്ടുണ്ട്. ഇറാന്റെ പ്രതികാര ആക്രമണങ്ങളെ തടയാൻ ഇസ്രായേൽ, ഖത്തർ, ജോർദാൻ എന്നിവിടങ്ങളിൽ കൂടുതൽ THAAD, പാട്രിയറ്റ് മിസൈൽ ബാറ്ററികൾ വിന്യസിച്ചിട്ടുമുണ്ട്. ദാവോസിൽ, സൈനിക നടപടി ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ് സൂചിപ്പിക്കുകയും, ഓപ്ഷനുകൾ ഇപ്പോഴും മേശപ്പുറത്തുണ്ടെന്നും പറഞ്ഞിരുന്നു. തന്റെ ഭീഷണികൾ കാരണം ഇറാൻ 800-ലധികം പ്രതിഷേധക്കാരുടെ വധശിക്ഷ നീട്ടിവെച്ചതായി ട്രംപ് അവകാശപ്പെടുന്നു. എന്നാല്‍, നിർണായകമായ ഒരു…
ട്രംപിന്റെയും കാർണിയുടെയും വാക്പോര് രൂക്ഷമായി; സമാധാന ബോർഡിലേക്കുള്ള ക്ഷണം പിൻവലിച്ചു
ഡൊണാൾഡ് ട്രംപിന്റെയും കനേഡിയന്‍ പ്രധാനമന്ത്രി മാർക്ക് കാർണിയുടെയും പ്രസ്താവനകൾ അമേരിക്കയും കാനഡയും തമ്മിലുള്ള സംഘർഷം കൂടുതൽ വഷളാക്കി. സമാധാന ബോർഡിലേക്കുള്ള ക്ഷണം പിൻവലിച്ചത് ഈ സംഘർഷത്തിന്റെ സൂചനയാണ്. അമേരിക്കയും കാനഡയും തമ്മിലുള്ള ബന്ധത്തിൽ വീണ്ടും സംഘർഷം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും തമ്മിലുള്ള വാക്പോര് ശക്തമായി. അമേരിക്ക കാരണമാണ് കാനഡ നിലനിൽക്കുന്നതെന്ന ട്രംപിന്റെ പ്രസ്താവനയിൽ നിന്നാണ് ഈ സംഘർഷം ഉടലെടുത്തത്. ഈ പ്രസ്താവനയോട് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ശക്തമായി പ്രതികരിച്ചു. “അമേരിക്ക കാരണം കാനഡ നിലനിൽക്കുന്നില്ല. ഞങ്ങള്‍ കനേഡിയൻമാരായതിനാലാണ് കാനഡ മുന്നോട്ട് പോകുന്നത്” എന്ന് കാർണി പറഞ്ഞു. പുതിയ നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ക്യൂബെക്ക് സിറ്റിയിൽ നടന്ന ദേശീയ പ്രസംഗത്തിലാണ് കാർണി പ്രതികരിച്ചത്. അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തെ അംഗീകരിക്കുകയും ചെയ്തു. പുതിയ നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ…
“ആഗോളതാപനം എവിടെപ്പോയി?”: അമേരിക്കന്‍ സംസ്ഥാനങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും മഞ്ഞുവീഴ്ചയുടെ ഭീഷണി നേരിടുമ്പോൾ ട്രംപിന് പരിഹാസം
വാഷിംഗ്ടണ്‍: അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും കടുത്ത തണുപ്പും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന മുന്നറിയിപ്പുകൾക്കിടെ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും ആഗോളതാപനത്തെ വിമർശിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച്, ഏകദേശം 40 യുഎസ് സംസ്ഥാനങ്ങളിൽ കടുത്ത തണുപ്പും മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കുന്നു. ഇതുമായി ബന്ധപ്പെട്ട്, ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ “ആഗോളതാപനം എവിടെപ്പോയി” എന്ന് ചോദിച്ചു. ഇത്രയും വലിയ തണുപ്പ് ഇതിനു മുൻപ് അപൂർവമായി മാത്രമേ കണ്ടിട്ടുള്ളൂ എന്ന് ട്രംപ് എഴുതി. ആഗോളതാപനത്തിന്റെ ആഘാതം വിശദീകരിക്കാൻ പരിസ്ഥിതി പ്രവർത്തകരോട് ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്കയുടെ വലിയ ഭാഗങ്ങളിൽ കൊടും തണുപ്പ് എത്താൻ പോകുന്നതിനിടെയാണ് ട്രംപിന്റെ പ്രസ്താവന. ഡൊണാൾഡ് ട്രംപ് വളരെക്കാലമായി കാലാവസ്ഥാ വ്യതിയാനത്തെ പരിഹസിക്കുന്ന ആളാണ്. ആഗോളതാപനത്തെ ഒരു “രാഷ്ട്രീയ അജണ്ട” എന്നും “നുണ” എന്നും അദ്ദേഹം ആവർത്തിച്ച് വിശേഷിപ്പിച്ചിട്ടുണ്ട്. തന്റെ ആദ്യ ടേമിൽ, പാരീസ് കാലാവസ്ഥാ കരാറിൽ…
IPCNA അറ്റ്ലാന്റ ചാപ്റ്റർ സംഘടിപ്പിച്ച ടോക്‌ഷോ ശ്രദ്ധേയമായി
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) അറ്റ്ലാന്റ ചാപ്റ്റർ ജനുവരി 10ന് സംഘടിപ്പിച്ച ടോക്‌ഷോ പൊതുജന പങ്കാളിത്തത്താലും ചർച്ചയായ വിഷയങ്ങളുടെ വൈവിധ്യത്താലും ശ്രദ്ധേയമായി. വ്യത്യസ്തമായ രാഷ്ട്രീയ–സാമൂഹിക ആശയങ്ങളുടെ പ്രചാരകനായ മൈത്രേയനുമായി നടത്തിയ മുഖാമുഖം ആൽഫററ്റയിലെ ചാർക്കോൾ ഗ്രിൽ റെസ്റ്റോറന്റിൽ നടന്നു. ഏകദേശം 50 പേർ പരിപാടിയിൽ പങ്കെടുത്തു. വിദ്യാഭ്യാസം, കുടുംബ വ്യവസ്ഥ, മാധ്യമ സ്വാതന്ത്ര്യം, മതങ്ങളുടെ സമകാലിക പ്രസക്തി, ആധുനിക ലോകത്തിലെ മാറിവരുന്ന കാഴ്ചപ്പാടുകൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സന്നിഹിതർ മൈത്രേയനുമായി സംവദിച്ചു. ചോദ്യോത്തര രൂപത്തിൽ നടന്ന ഈ പരിപാടിയിൽ 15ഓളം പേർ വിവിധ വിഷയങ്ങളിൽ ചോദ്യങ്ങൾ ഉന്നയിച്ചു. IPCNA അറ്റ്ലാന്റ ചാപ്റ്ററിന്റെ 2026–2028 കാലയളവിലെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷൈനി അബൂബക്കർ സ്വാഗതം ആശംസിക്കുകയും IPCNA ഭാരവാഹികളെ പരിചയപ്പെടുത്തുകയും ചെയ്തു. മാറ്റത്തിന്റെ ശബ്ദമായ മൈത്രേയനെ അറ്റ്ലാന്റയിൽ അവതരിപ്പിച്ച IPCNA 2026–2028 അറ്റ്ലാന്റ കമ്മിറ്റിയുടെ ആദ്യ പരിപാടിയാണിതെന്നും,…
പാസ്റ്റർ ബെഞ്ചമിൻ തോമസ് ന്യൂയോർക്കിൽ അന്തരിച്ചു
ന്യൂയോർക്ക്: ക്വീൻസ് ചർച്ച് ഓഫ് ഗോഡ് സീനിയർ പാസ്റ്ററും പ്രമുഖ ശുശ്രൂഷകനുമായ പാസ്റ്റർ ബെഞ്ചമിൻ തോമസ് അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് കുറച്ചു ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജനുവരി 22 വ്യാഴാഴ്ചയാണ് അദ്ദേഹം കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടത്. കോവിഡ് മഹാമാരിയുടെ കാലത്ത് രോഗബാധിതനായി നൂറോളം ദിവസം ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന അദ്ദേഹം, അത്ഭുതകരമായാണ് അന്ന് രോഗമുക്തി നേടിയത്. എന്നാൽ ഇപ്പോൾ വീണ്ടും ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ: സിസ്റ്റർ മേഴ്സി ബെഞ്ചമിൻ. മകൾ: അബിഗേൽ. പ്രിയപ്പെട്ട ദൈവദാസന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളെയും സഭാംഗങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക. സംസ്കാര ശുശ്രൂഷകളെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
മാർത്തോമാ സഭയ്ക്ക് പുതിയ മിഷൻ ഫീൽഡ്: സൗത്ത് വെസ്റ്റ് ബോർഡർ മിഷൻ സെന്റർ ഡോ.ഏബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ ആശീർവദിച്ചു
എഡിൻബർഗ്, ടെക്സസ് : മാർത്തോമാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ മിഷൻ പ്രവർത്തനങ്ങളിൽ ഒരു സുപ്രധാന നാഴികക്കല്ലായി ഭദ്രാസന ബിഷപ്പ് അഭിവന്ദ്യ ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ തിരുമേനിയുടെ സൗത്ത്‌വെസ്റ്റ് ബോർഡർ മിഷനിലേക്കുള്ള പാസ്റ്ററൽ സന്ദർശനം. ഈ സന്ദർശനത്തിന്റെ ഭാഗമായി, ടെക്സസിലെ എഡിൻബർഗിലുള്ള 5411 യൂണിവേഴ്സിറ്റി അവന്യു എന്ന വിലാസത്തിൽ സ്ഥിതിചെയ്യുന്ന സൗത്ത്‌വെസ്റ്റ് ബോർഡർ മിഷൻ സെന്റർ സഭയുടെ മിഷൻ പ്രവർത്തനത്തിനായി അഭിവന്ദ്യ തിരുമേനി സമർപ്പിച്ചു. തിരുമേനിക്കൊപ്പം റവ. ജിജോ എം. ജേക്കബ് (വികാരി, ട്രിനിറ്റി മാർത്തോമാ ചർച്ച്, ഹ്യൂസ്റ്റൺ), റവ. സോനു കെ. വർഗീസ് (വികാരി, സെന്റ് തോമസ് മാർത്തോമാ ചർച്ച്, ഹ്യൂസ്റ്റൺ & വികാരി, മാർത്തോമാ ചർച്ച് , റയോ ഗ്രാൻഡെ വാലി ), റവ. ഡെന്നിസ് ഏബ്രഹാം (വികാരി, ഓസ്റ്റിൻ മാർത്തോമാ ചർച്ച്; ഭദ്രാസന കൗൺസിൽ അംഗം), ജോർജ് പി. ബാബു…
കൈരളി ഓഫ് ബാൾട്ടിമോറിന്റെ ‘ലൈറ്റ്സ്, ക്യാമറ, ആക്ഷൻ’ യൂത്ത് മൂവി നൈറ്റ് ശ്രദ്ധേയമായി; തുടക്കമായത് ‘റേസ് ടു 75 അവേഴ്‌സ്’ പദ്ധതിക്ക്
ബാൾട്ടിമോർ (മെരിലാൻഡ്): കൈരളി ഓഫ് ബാൾട്ടിമോറിന്റെ (KOB) ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് “ലൈറ്റ്സ്, ക്യാമറ, ആക്ഷൻ” എന്ന പേരിൽ സംഘടിപ്പിച്ച യൂത്ത് മൂവി നൈറ്റ് വൻ വിജയമായി. വിനോദത്തിനപ്പുറം യുവജനങ്ങൾക്കിടയിൽ നേതൃപാടവവും സംഘാടന മികവും വളർത്തുക എന്ന ലക്ഷ്യത്തോടെ കൈരളി ഓഫ് ബാൾട്ടിമോർ (KOB) സംഘടിപ്പിച്ച ‘യൂത്ത് മൂവി നൈറ്റ്’ ശ്രദ്ധേയമായി. പരിപാടിയുടെ ആശയരൂപീകരണം മുതൽ നടത്തിപ്പ് വരെ പൂർണ്ണമായും കുട്ടികളുടെ നേതൃത്വത്തിലാണ് അരങ്ങേറിയത് എന്നത് ഈ ഒത്തുചേരലിന്റെ പ്രത്യേകതയായി. വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് മുതിർന്നവരുമായും സമപ്രായക്കാരുമായും ഇടപഴകുന്നതിനും, സൗഹൃദം സ്ഥാപിക്കുന്നതിനുമുള്ള ഒരു ഐസ്‌ബ്രേക്കർ വേദിയായി ഈ പരിപാടി മാറി. ലോജിസ്റ്റിക്സ് കൈകാര്യം ചെയ്യുക, സമയക്രമം പാലിക്കുക, പങ്കാളിത്തം ഉറപ്പുവരുത്തുക തുടങ്ങി എല്ലാ മേഖലകളിലും യുവജനങ്ങൾ മികവ് പുലർത്തി. ടീം വർക്ക്, ഉത്തരവാദിത്തം, ആശയവിനിമയം എന്നിവയിൽ പ്രായോഗിക അറിവ് നേടാൻ ഇത് കുട്ടികളെ സഹായിച്ചു.…
ഒരു വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത യുവതി അറസ്റ്റിൽ
ഇൻഡ്യാന:ഒരു വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ അമേരിക്കയിലെ ഇൻഡ്യാനയിൽ 37 കാരിയായ യുവതി അറസ്റ്റിൽ. ഇൻഡ്യാനപൊളിസ് സ്വദേശിയായ കേന്ദ്ര ലീ പ്രോക്ടർ ആണ് ഈ അതിക്രൂരമായ കുറ്റകൃത്യത്തിന് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. കുഞ്ഞിനെ “ബലി നൽകാൻ” വേണ്ടിയാണ് താൻ ഇത് ചെയ്തതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. കുഞ്ഞിന്റെ മുഖത്ത് അമർന്നിരുന്ന് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചതായും, ഇതിന് പിന്നിൽ ലൈംഗിക താൽപ്പര്യങ്ങളും സാമ്പത്തിക ലാഭവും ഉണ്ടായിരുന്നുവെന്നും ഇവർ സമ്മതിച്ചു. വീട്ടിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയാണ് ക്രൂരത നേരിട്ട് കണ്ട് പോലീസിനെ വിവരമറിയിച്ചത്. സിനിമ കണ്ടുകൊണ്ടിരുന്ന ഇവർ, കേന്ദ്രയുടെ പെരുമാറ്റത്തിൽ സംശയം തോന്നി മുറിയിൽ പരിശോധിച്ചപ്പോഴാണ് നടുക്കുന്ന കാഴ്ച കണ്ടത്. പ്രതി കുഞ്ഞിന്റെ മുഖത്തിരുന്ന് ശ്വാസം മുട്ടിക്കുകയായിരുന്നു. ഉടൻ തന്നെ സാക്ഷി കേന്ദ്രയെ പിടിച്ചുമാറ്റുകയും മർദ്ദിക്കുകയും…
ആലീസ് ഏബ്രഹാം ഡാളസ്സിൽ അന്തരിച്ചു
റോലറ്റ് (ഡാളസ് ): ആലീസ് ഏബ്രഹാം (83) അന്തരിച്ചു. 1942 ഫെബ്രുവരി 17-ന് ജനിച്ച അവർ 2026 ജനുവരി 22-നാണ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടത്. പൊതുദർശനം: ജനുവരി 30 വെള്ളിയാഴ്ച വൈകിട്ട് 6:00 മുതൽ 9:00 വരെ റോലറ്റിലെ ക്രോസ്‌വ്യൂ ചർച്ച് ഓഫ് ഗോഡിൽ (Crossview Church of God, 8501 Liberty Grove Rd, Rowlett, TX 75089) നടക്കും. സംസ്കാര ശുശ്രൂഷ: ജനുവരി 31 ശനിയാഴ്ച രാവിലെ 9:00 മുതൽ 12:00 വരെ ക്രോസ്‌വ്യൂ ചർച്ച് ഓഫ് ഗോഡിൽ വെച്ച് നടക്കും. സംസ്ക്കാരം: റോക്ക്‌വാളിലെ റെസ്റ്റ് ഹേവൻ ഫ്യൂണറൽ ഹോമിൽ (Rest Haven Funeral Home, 2500 State Highway 66 East, Rockwall, TX 75087) വെച്ച് നടത്തുന്നതാണ്.
