പ്രൊഫഷണൽ ലൈസൻസുകൾ നേടുന്നതിനോ പുതുക്കുന്നതിനോ ഇമിഗ്രേഷൻ സ്റ്റാറ്റസ് തെളിയിക്കേണ്ട നിയമം പ്രാബല്യത്തിൽ വരുന്നു; ടെക്സസിൽ അനധികൃതമായി താമസിക്കുന്ന ആയിരക്കണക്കിന് പേരെ നേരിട്ട് ബാധിക്കും

ഡാളസ്: അമേരിക്കയിലെ ടെക്സസിൽ അനധികൃതമായി താമസിക്കുന്ന കുടിയേറ്റക്കാരെ ലക്ഷ്യമിട്ടു പുതിയ നിയമം അവതരിപ്പിച്ചിരിക്കുകയാണ്. പ്രൊഫഷണൽ ലൈസൻസുകൾ നേടുന്നതിനോ പുതുക്കുന്നതിനോ നിയമപരമായ ഇമിഗ്രേഷൻ സ്റ്റാറ്റസ് തെളിയിക്കുന്ന രേഖകൾ നിർബന്ധമാക്കിക്കൊണ്ട് ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് ലൈസൻസിങ് ആൻ്റ് റെഗുലേഷൻ (TDLR) പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ഇത് ടെക്സസിൽ വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന പതിനായിരക്കണക്കിന് ആളുകളെ നേരിട്ട് ബാധിക്കുമെന്നാണ് വിലയിരുത്തൽ. ടെക്സസിൽ സോഷ്യൽ സെക്യൂരിറ്റി നമ്പരില്ലാതെ ജോലിയെടുക്കുന്നവർക്ക് ഇനിമുതൽ തൊഴിൽ ചെയ്യുന്നതിനുള്ള ലൈസൻസ് നൽകുകയോ പുതുക്കി നൽകുകയോ ചെയ്യേണ്ടെന്നാണ് തീരുമാനം. ഈ നിയമം മെയ് ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ടെക്സസ് ട്രിബ്യൂൺ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം കോസ്മെറ്റോളജിസ്റ്റുകൾ, ഇലക്ട്രീഷ്യൻമാർ, എയർ കണ്ടീഷനിങ് ടെക്നീഷ്യൻമാർ തുടങ്ങി നിരവധി മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ഇനിമുതൽ തങ്ങൾ അമേരിക്കയിൽ നിയമപരമായി താമസിക്കുന്നവരാണെന്ന് തെളിയിക്കേണ്ടി വരും. ഇലക്ട്രീഷ്യൻമാർ മുതൽ ഡോഗ് ബ്രീഡർമാർ വരെ നീളുന്ന മുപ്പതോളം…

എഫ്‌സിആർഎ ഭേദഗതി ബിൽ കേന്ദ്രസർക്കാർ പുനപരിശോധിക്കണമെന്ന് എ എം ഡബ്ല്യൂ എ പ്രസിഡണ്ട് എബി തോമസ്

ന്യൂയോർക്: എഫ്‌സിആർഎ ഭേദഗതി ബിൽ കേന്ദ്രസർക്കാർ പുനപരിശോധിക്കണമെന്ന് എ എം ഡബ്ല്യൂ എ പ്രസിഡണ്ട് എബി തോമസ് പ്രധാന മന്ത്രി നരേന്ദ്ര മോദിക്കു അയച്ച നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. എഫ്‌സിആർഎ ഭേദഗതി ബിൽ സംബന്ധിച്ച് സ്വാഭാവിക സംശയം ഇന്ത്യയിലെ ന്യൂന പക്ഷങ്ങളുടെ ഇടയിൽ ഉണ്ടയിട്ടുണ്ടെന്നും അത് ഇല്ലാതാക്കാണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇപ്പോൾ തന്നെ നിസ്സാരമായ കുറവുകളുടെ പേരിൽ ലൈസൻസ് റദ്ദാക്കപ്പെടുകയാണ്. പുതിയ ബിൽ കൂടിയാകുമ്പോൾ നിലനിൽപ്പ് ദുഷ്കരമാണ്. യഥാർത്ഥ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന സംഘടനകളെ ബാധിക്കുകയില്ല എന്ന് സർക്കാർ പറയുമ്പോൾ പരോക്ഷത്തിൽ ഈ ബില്ല് ദുർവിനയോഗം നടത്തുവാനുള്ള സാധ്യതകൾ തെളിഞ്ഞു കാണുവാൻ സാധിക്കുമെന്ന് തോമസ് അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ സ്ഥാപനങ്ങളെ കണ്ടുകെട്ടാനും നിരോധിക്കാനും അധികാരം നൽകുന്ന ബില്ലാണ് ഇത്. നിലവിലെ നിയമങ്ങൾ കർശനമാണ്. അത് പ്രകാരം 10,000ൽ അധികം എൻജിഓകളുടെ ലൈസൻസ് റദ്ദാക്കപ്പെട്ടു. നാളെ നടത്തുവാൻ പോകുന്ന ബിൽ അവതരണത്തിൽ എ…

ടെക്സാസിൽ വാഹനപരിശോധനയ്ക്കിടെ 20 പൗണ്ട് കൊക്കെയ്ൻ പിടികൂടി

ടെക്സാസ് :ടെക്സാസിലെ പാൻഹാൻഡിലിന് സമീപം നടത്തിയ വാഹനപരിശോധനയ്ക്കിടെ കാറിന്റെ ഡാഷ്‌ബോർഡിൽ ഒളിപ്പിച്ച നിലയിൽ 20 പൗണ്ട് (ഏകദേശം 9 കിലോ) കൊക്കെയ്ൻ പിടികൂടി.  തിങ്കളാഴ്ച രാത്രി ഐ-40 ഹൈവേയിലാണ് സംഭവം. മറ്റൊരു ട്രക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്ന വാഹനത്തിന്റെ ഡാഷ്‌ബോർഡിലെ രഹസ്യ അറയിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. കാലിഫോർണിയയിൽ നിന്ന് നോർത്ത് കരോലിനയിലേക്ക് മയക്കുമരുന്ന് കടത്തുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. സംഭവത്തിൽ ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ടെക്സാസ് പബ്ലിക് സേഫ്റ്റി ഡിപ്പാർട്ട്മെന്റ് അന്വേഷണം തുടരുകയാണ്.

ചെറിലെയ്ൻ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് ശ്രദ്ധേയമായി

ചെറിലെയ്ൻ (ന്യൂയോർക്ക്) : മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് ചെറിലെയ്ൻ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം. 2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് . “കൃപയുടെ പാത്രങ്ങൾ” എന്നതാണ് ചിന്താ വിഷയം. കോൺഫറൻസ് പ്രചാരണത്തിന്റെയും രജിസ്ട്രേഷന്റെയും ഭാഗമായി ചെറിലെയ്ൻ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ജെയ്‌സൺ തോമസ്, ആശ ജോർജ്, ജോൺ താമരവേലിൽ, ഈതൻ കൂട്ടുമാത, ഐറിൻ പോൾ, പ്രേംസി ജോൺ, ഫിയോണ ജോൺ, ഇവാൻ കൂട്ടുമാത എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി. ദേവാലയ വികാരി ഫാ. ഗ്രിഗറി വർഗീസ് കോൺഫറൻസ് ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു. ജോൺ താമരവേലിൽ കോൺഫറൻസ് ടീമിനെ ഇടവകാംഗങ്ങൾക്കു പരിചയപ്പെടുത്തി. ആശ ജോർജ് കോൺഫറൻസ്…

അരുന്ധതി റോയിക്ക് അമേരിക്കയിൽ നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ പുരസ്കാരം

ന്യൂയോർക്ക്: പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ ‘മദർ മേരി കംസ് ടു മീ’ (Mother Mary Comes to Me) എന്ന ഓർമ്മക്കുറിപ്പിന് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ (NBCC) പുരസ്കാരം ലഭിച്ചു. മാൻഹട്ടനിലെ ന്യൂ സ്കൂളിൽ മാർച്ച് 26-ന് നടന്ന ചടങ്ങിലാണ് 2025-ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ആത്മകഥാ വിഭാഗത്തിലാണ് അരുന്ധതി റോയി ഈ നേട്ടം കൈവരിച്ചത്. ഒരു ആർക്കിടെക്ചർ വിദ്യാർത്ഥിനിയിൽ നിന്ന് എഴുത്തുകാരിയിലേക്കുള്ള അവരുടെ വളർച്ചയും അമ്മയുമായുള്ള ആത്മബന്ധവുമാണ് ഈ പുസ്തകത്തിന്റെ പ്രമേയം. അരുന്ധതി റോയിക്ക് വേണ്ടി സ്ക്രിബ്നർ പബ്ലിഷർ നാൻ ഗ്രഹാം അവാർഡ് ഏറ്റുവാങ്ങി. മാനുഷികമായ സുന്ദരവും വേദനാനിർഭരവുമായ സത്യങ്ങളെ വെളിപ്പെടുത്തുന്ന കൃതിയാണിതെന്ന് അവാർഡ് സമിതി വിലയിരുത്തി. ജെറാൾഡിൻ ബ്രൂക്സ്, ഹനീഫ് ഖുറേഷി തുടങ്ങിയ പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങളെ പിന്തള്ളിയാണ് അരുന്ധതി റോയി പുരസ്കാരത്തിന് അർഹയായത്. മാധ്യമ സ്വാതന്ത്ര്യവും സ്വതന്ത്ര…

കേരള നിയമസഭാ തിരഞ്ഞെടുപ്പ്: ഐ.ഒ.സി യുഎസ്എ കേരള ചാപ്റ്റർ പ്രചാരണ പരിപാടികൾക്ക് രമേശ് ചെന്നിത്തല തുടക്കം കുറിച്ചു

ന്യൂയോർക്ക്: 2026-ൽ നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയം ഉറപ്പാക്കാൻ പ്രവാസി മലയാളികളുടെ സജീവ പങ്കാളിത്തം അനിവാര്യമെന്ന് മുൻ പ്രതിപക്ഷ നേതാവും ഐ.എൻ.സി ക്യാമ്പയിൻ കമ്മിറ്റി ചെയർമാനുമായ രമേശ് ചെന്നിത്തല. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) യുഎസ്എ കേരള ചാപ്റ്റർ സംഘടിപ്പിച്ച വിപുലമായ പ്രചാരണ പരിപാടികളുടെ ഉദ്ഘാടനം ഓൺലൈൻ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച രാത്രി (സെൻട്രൽ ടൈം 8:30) നടന്ന യോഗത്തിൽ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം യു.ഡി.എഫിന് അനുകൂലമാണെന്ന് വിലയിരുത്തിയ ചെന്നിത്തല, പ്രവാസി സമൂഹത്തിന് തിരഞ്ഞെടുപ്പിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന് ഓർമ്മിപ്പിച്ചു. പ്രവാസികൾ തങ്ങളുടെ നാട്ടിലുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും കൃത്യമായി ബോധവൽക്കരിക്കുകയും യു.ഡി.എഫിന് വോട്ട് ഉറപ്പാക്കുകയും, സോഷ്യൽ മീഡിയ വഴി കേരളത്തിലെ രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ ജനങ്ങളിലെത്തിക്കാൻ അമേരിക്കയിലെ പ്രവർത്തകർ…

ഫോർട്ട് വർത്ത് പോലീസ് ഓഫീസറെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസ്: യുവതിക്ക് ജീവപര്യന്തം തടവ്

ഫോർട്ട് വർത്ത്: 2024-ൽ ഡ്യൂട്ടിക്കിടെ ഫോർട്ട് വർത്ത് പോലീസ് സർജന്റ് ബില്ലി റാൻഡോൾഫിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ 26-കാരിയായ ഡി ഔജാലെ ഇവാൻസിന്  കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. തിങ്കളാഴ്ച ടാരന്റ് കൗണ്ടി കോടതിയിലാണ് ശിക്ഷാവിധി ഉണ്ടായത്. 2024 ഓഗസ്റ്റ് 12-ന് ഐ-35 ഡബ്ല്യു (I-35W) ഹൈവേയിൽ മറ്റൊരു അപകടസ്ഥലത്ത് ട്രാഫിക് നിയന്ത്രിക്കുകയായിരുന്നു 29 വർഷത്തെ സർവീസുള്ള ബില്ലി റാൻഡോൾഫ്. ഈ സമയത്ത് തെറ്റായ ദിശയിൽ അമിതവേഗതയിൽ വന്ന ഇവാൻസിന്റെ കാർ അദ്ദേഹത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടസമയത്ത് ഇവാൻസ് കമിഞ്ഞ മദ്യപിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. 10 ഷോട്ട് ടെക്വില  കഴിച്ചിരുന്നതായി അവർ സമ്മതിച്ചിരുന്നു. രക്തപരിശോധനയിൽ മദ്യത്തിന്റെ അളവ് അനുവദനീയമായ പരിധിയിലും കൂടുതലാണെന്ന് വ്യക്തമായി. മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക്  കുറ്റം സമ്മതിച്ചതിനെ തുടർന്നാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 30 വർഷത്തെ തടവ് പൂർത്തിയാക്കിയ ശേഷമേ ഇവർക്ക് പരോളിന്…

സംഘ്‌പരിവാർ അജണ്ട പരാജയപ്പെടുത്താൻ യുഡിഎഫിന് വോട്ട് ചെയ്യുക: വെൽഫെയർ പാർട്ടി

മലപ്പുറം: സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തെയും കേരള ഭരണത്തിൽ എത്താനുള്ള കുതന്ത്രങ്ങളെയും സഹായിക്കുന്ന നിലപാടാണ് ഇടതുപക്ഷ സർക്കാർ സ്വീകരിച്ചു പോന്നിട്ടുള്ളത് എന്നും കേരളത്തിലെ സാമൂഹ്യനീതിയും മതസൗഹാർദവും സംരക്ഷിക്കുവാൻ ഭരണതുടർച്ച ഉണ്ടാകരുതെന്നും വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് കെഎ ഷഫീഖ്. വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മുക്ത കേരളം സൃഷ്ടിച്ച് ആ വിടവിലേക്ക് കയറി നിൽക്കാനുള്ള സംഘ് പരിവാർ മോഹത്തിന് സാഫല്യം നൽകുകയാണ് ഇടതുപക്ഷത്തെ ഇപ്പൊൾ പിന്തുണക്കുന്ന കക്ഷികൾ ചെയ്യുന്നത്. അതിനാൽ കേരളത്തിലെ മതനിരപേക്ഷ സാഹചര്യം നിലനിൽക്കണം എന്നാഗ്രഹിക്കുന്നവർ യുഡിഎഫിനെ പിന്തുണയ്ക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടത്. മത്സര രംഗത്ത് നിന്ന് മാറിനിന്ന് വെൽഫെയർ പാർട്ടി ഇപ്പോൾ നിർവഹിക്കുന്നത് ഈയൊരു ദൗത്യമാണ്. ഇതിന് കേരളീയ സമൂഹം പിന്തുണ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ ട്രഷറർ നസീറ ബാനു, ജില്ലാ സെക്രട്ടറി ശാക്കിർ…

ദോഹ ബുക്ക് ഷെൽഫ് പോസ്റ്റർ പ്രകാശനം ചെയ്തു

ദോഹ (ഖത്തര്‍): സ്റ്റുഡൻസ് ഇന്ത്യ ഖത്തറും ഗേൾസ് ഇന്ത്യ ഖത്തറും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തക കൈമാറ്റ പരിപാടിയായ ദോഹ ബുക്ക് ഷെൽഫ് പോസ്റ്റർ പ്രകാശനം ചെയ്തു. ഖത്തറിലെ മുഴുവൻ ഇന്ത്യൻ സ്കൂളുകളിലെയും ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിലെ ഉപയോഗിച്ച പുസ്തകങ്ങൾ കൈമാറുന്ന പദ്ധതിയാണ് ദോഹ ബുക്ക് ഷെൽഫ്. siq.cicqatar.org എന്ന പേരിൽ പ്രത്യേകം തയ്യാറാക്കിയ വെബ് പോർട്ടൽ മുഖേനയാണ് പാഠപുസ്തക കൈമാറ്റം നടക്കുക. ഉപയോഗിച്ച പുസ്തകം കൈവശമുള്ളവർക്ക് പുസ്തകം സംഭാവന ചെയ്യാനും, ഈ അധ്യായന വർഷത്തേക്ക് ഉപയോഗിച്ച പുസ്തകം ആവശ്യമുള്ളവർക്ക് പുസ്തകം ആവശ്യപ്പെടാനും പോർട്ടലിൽ സൗകര്യമുണ്ട്. പുസ്തകം ആവശ്യമുള്ളവർ പോർട്ടലിലെ ഫൈൻഡ് ബുക്സ് എന്ന ഓപ്ഷൻ ഉപയോഗിച്ച് റിക്വസ്റ്റ് ചെയ്താൽ സംഭാവന നൽകിയവർക്ക്‌ പോർട്ടലിൽ നിന്നും റിക്വസ്റ്റ് സംബന്ധമായ മെസ്സേജ് ലഭിക്കും. റിക്വസ്റ്റ് പരിശോധിച്ച് റിക്വസ്റ്റിന് അംഗീകാരം കൊടുക്കുന്നത് കൂടി സംഭാവന നൽകിയ ആൾക്കും ആവശ്യക്കാർക്കും…

പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പിന്റെ നിര്‍ണ്ണായക തെളിവുകൾ പുറത്തുവിട്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണൻ

കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കുള്ള തെളിവുകൾ പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി വി കുഞ്ഞികൃഷ്ണൻ പുറത്തുവിട്ടു. രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട നിർണായക ബാങ്ക് രേഖകളാണ് കുഞ്ഞികൃഷ്ണൻ പുറത്തുവിട്ടത്. ഏരിയ സെക്രട്ടറി രക്തസാക്ഷി ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ സ്വന്തം പേരിലേക്ക് മാറ്റിയതായി വി കുഞ്ഞികൃഷ്ണൻ രേഖാമൂലം ചൂണ്ടിക്കാട്ടി. വീടുപണിക്ക് പണം ചെലവഴിച്ചതായി എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കൾ വ്യാജരേഖ സൃഷ്ടിച്ച് ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. ഈ തെളിവുകൾ പയ്യന്നൂരിലെ ജനങ്ങള്‍ മനസ്സിലാക്കുമെന്നും, അവർക്കിടയിലെ അഴിമതിക്കാരെ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. “പയ്യന്നൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതു മുതൽ, ഫണ്ട് ദുരുപയോഗം സംബന്ധിച്ച വാർത്തകൾ സിപിഎം കേന്ദ്രങ്ങൾ നിഷേധിച്ചുകൊണ്ടിരിക്കുകയാണ്. പാർട്ടിയുടെ ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. നിഷേധിക്കാനാവാത്ത തെളിവുകൾ വേണമെങ്കിൽ, തട്ടിപ്പിന്റെ മുഴുവൻ…