ഡാളസിൽ ഡോ. ഏഴംകുളം സാംകുട്ടിയുടെ സ്മരണാർത്ഥം അനുസ്മരണ സമ്മേളനം മെയ് 17നു

ഡാളസ്: പ്രശസ്ത എഴുത്തുകാരനും സുവിശേഷകനും അധ്യാപകനുമായിരുന്ന പരേതനായ ഡോ. ഏഴംകുളം സാംകുട്ടിയുടെ സ്മരണാർത്ഥം കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം നോർത്ത് അമേരിക്ക – ഡാളസ് ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ മെയ് 17, ഞായറാഴ്ച സമയം: വൈകുന്നേരം 6:00 മണിക്കു അനുസ്മരണ സമ്മേളനം ഘടിപ്പിക്കുന്നു. ‘റൈറ്റേഴ്സ് ഫോറം’ സംഘടിപ്പിക്കുന്ന ഈ പ്രത്യേക യോഗത്തിൽ ഡോ. ഏഴംകുളം സാംകുട്ടിയുടെ വ്യക്തിജീവിതത്തെയും അദ്ദേഹം സാഹിത്യ-സുവിശേഷ മേഖലകളിൽ നൽകിയ വിലപ്പെട്ട സംഭാവനകളെയും കുറിച്ചുള്ള അനുസ്മരണങ്ങളും ചിന്തകളും പങ്കുവെക്കും. മൗണ്ട് സിനായ് സി.ഒ.ജി ഹാളിൽ (Mount Sinai COG Hall) 5313 Robin Road, Garland, TX 75043 സംഘടിപ്പിക്കുന്ന ഈ അനുസ്മരണ സമ്മേളനത്തിലേക്ക് എല്ലാ ദൈവദാസന്മാരെയും വിശ്വാസികളെയും എഴുത്തുകാരെയും സുഹൃത്തുക്കളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക: ഷാജി മണിയാട്ട്: 214-929-4310 ,എസ്. പി. ജെയിംസ്: 214-334-6962,രാജു തരകൻ: 469-274-2926

നിഷിലെ രോഗികൾക്ക് ശ്രവണ സഹായ ഉപകരണങ്ങൾ സംഭാവന ചെയ്ത് യു എസ് ടി

തിരുവനന്തപുരം, 14 മെയ് 2026: പ്രമുഖ എഐ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി തങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) സംരംഭങ്ങളുടെ ഭാഗമായി, തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് (നിഷ്) എന്ന സ്ഥാപനത്തിന് ശ്രവണ സഹായ ഉപകരണങ്ങൾ സംഭാവന ചെയ്തു. കേൾവി പരിമിതിയുള്ള രോഗികളെ സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ് 2,36,000 രൂപ മൂല്യമുള്ള ഈ ഉപകരണങ്ങൾ നിഷിന് കൈമാറിയത്. തിരുവനന്തപുരം ആസ്ഥാനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് (നിഷ്) ശ്രവണ വൈകല്യമുള്ള വ്യക്തികളുടെ തിരിച്ചറിയൽ, ഇടപെടൽ, പുനരധിവാസം, വിദ്യാഭ്യാസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥാപനമാണ്. വൈകല്യമുള്ളവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള നിഷ്, സംസ്ഥാനമൊട്ടാകെ ഭിന്നശേഷികാർക്കായി വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നു. വ്യത്യസ്ത കഴിവുകളുള്ള വിദ്യാർത്ഥികളും ജീവനക്കാരും ഉൾക്കൊള്ളുന്ന ക്യാമ്പസാണ് നിഷ്. സാമൂഹികമായി…

ശാസ്‌ത്രജ്ഞൻ സിനിമയിലേക്ക്

പരിസ്ഥിതി ശാസ്‌ത്രജ്ഞനും അദ്ധ്യാപകനുമായ ഡോ. സൈനുദീൻ പട്ടാഴി ആദ്യമായി അഭിനയിച്ച ‘സ്വച്ഛന്ദമൃത്യു’ വെള്ളിയാഴ്ച റിലീസ് ചെയ്യും. പാവപ്പെട്ട ഒരുകുംബത്തിൽ നിന്നും മകളെ പഠിപ്പിച്ച് കളക്ടറാക്കുന്ന രവി എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. പിന്നീട് നാല് സിനിമകളിൽ കൂടി അഭിനയിച്ചു. ‘കല്യാണമാല’ എന്ന സിനിമയുടെ ചിത്രീകരണം ദുബായിൽ പൂർത്തീകരിച്ചു. ഒരു തമിഴ് സിനിമയുടെ സഹ നിർമ്മാതാവുമാണ്. കേരള സർവകലാശാലയിൽ അദ്ധ്യാപകനായി ജോലി നോക്കുമ്പോൾ സംവിധായകൻ ഷാൻ കേച്ചേരിയെ പരിചയപ്പെട്ടത്തിനെത്തുടർന്നാണ് സിനിമയിലേക്ക് വന്നത്. പട്ടാഴി ഗ്രഹം എന്ന ചെറുഗ്രഹത്തിന് പേര് ലഭിച്ചതോടെ പ്രശസ്‌തനായ ഡോ. സൈനുദീൻ പട്ടാഴി ഇപ്പോൾ സിങ്കപ്പൂരിൽ ഒരു റിസർച്ച് സെൻ്ററിൽ സയൻ്റിസ്റ്റാണ്. ഒൻപത് പേറ്റൻ്റുകൾ കരസ്ഥമാക്കിയിട്ടുള്ള ഡോ. പട്ടാഴി 20 പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  

ഹിജാബ് വിലക്ക് പിൻവലിച്ച കർണാടക സർക്കാർ നടപടി സ്വാഗതം ചെയ്ത് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി

കോഴിക്കോട്: ഹിജാബ് ഉൾപ്പെടെയുള്ള മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ച കർണാടക സർക്കാർ നടപടി രാജ്യത്തിന്റെ മതേതര മൂല്യങ്ങളും പാരമ്പര്യവും ഉയർത്തിപ്പിടിക്കുന്നതാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. ഹിജാബ് നിരോധനം നടപ്പിലാക്കിയ വേളയിൽ ഉത്തരവാദപെട്ടവരെ അന്നുതന്നെ പ്രതിഷേധം അറിയിച്ചിരുന്നുവെന്നും കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മുഖ്യമന്ത്രിയുമായും ന്യൂനപക്ഷ ക്ഷേമ മന്ത്രിയുമായും സ്പീക്കറുമായും ഇക്കാര്യത്തിൽ നേരിട്ടും അല്ലാതെയും പലതവണ ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും ഗ്രാൻഡ് മുഫ്തി പറഞ്ഞു. ഏറ്റവുമൊടുവിൽ കഴിഞ്ഞ മാസം തന്നെ സന്ദർശിച്ച കോൺഗ്രസ് ദേശീയ നേതാക്കളുമായും കർണാടക ന്യൂനപക്ഷക്ഷേമ മന്ത്രിയുമായും ഈ വിഷയം ഊന്നിപ്പറയുകയും അപ്പോൾ തന്നെ മുഖ്യമന്ത്രിയുമായി ഫോണിൽ ബന്ധപ്പെടുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമത്വം, അന്തസ്സ്, സാഹോദര്യം, വിദ്യാഭ്യാസ അവകാശം, മതേതരത്വം, യുക്തിബോധം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങളെയും നാനാത്വത്തിൽ ഏകത്വം എന്ന നമ്മുടെ…

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: കൊൽക്കത്ത ഡിസിപി ശാന്തനു സിൻഹ ബിശ്വാസിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു

കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ കൊൽക്കത്ത ഡിസിപി ശാന്തനു സിൻഹ ബിശ്വാസിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. ഒരു സംഘടിത ക്രിമിനൽ സംഘത്തിന് ബിശ്വാസ് സംരക്ഷണവും സഹായവും നൽകിയതായി അന്വേഷണ ഏജൻസി ആരോപിക്കുന്നു. കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഭൂമി തട്ടിപ്പ്, പിടിച്ചുപറി കേസിൽ നിര്‍ണ്ണായക വഴിത്തിരിവ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കൊൽക്കത്ത പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ശാന്തനു സിൻഹ ബിശ്വാസിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കൊള്ളയടിക്കൽ, ഭൂമി തട്ടിപ്പ് തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സംഘടിത ക്രിമിനൽ സംഘത്തിന് ബിശ്വാസ് സംരക്ഷണവും സഹായവും നൽകിയതായി അന്വേഷണ ഏജൻസി ആരോപിക്കുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രകാരം, ഈ ആരോപിക്കപ്പെടുന്ന റാക്കറ്റ് നടത്തിയിരുന്നത് വാണ്ടഡ് ക്രിമിനൽ സോന പപ്പു എന്ന ബിശ്വജിത് പോദ്ദറു ബിസിനസുകാരനായ ജയ് കാംദാറും ആയിരുന്നു. പോലീസ് ഓഫീസർ ശാന്തനു സിൻഹ ബിശ്വാസ് ഈ…

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പൽ ‘ഹാജി അലി’ ആക്രമിക്കപ്പെട്ടു; 14 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതർ; ഇറാൻ ഒരു കപ്പൽ പിടിച്ചെടുത്തു!

മധ്യപൗരസ്ത്യ സംഘർഷങ്ങൾക്കിടയിൽ, യുഎഇക്ക് സമീപം ഒരു കപ്പൽ പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി. അതിനിടെ, ഇന്ത്യൻ പതാക വഹിച്ച ഒരു ചരക്ക് കപ്പൽ ഒമാൻ തീരത്ത് ആക്രമിക്കപ്പെടുകയും മുങ്ങുകയും ചെയ്തു. 14 ഇന്ത്യൻ ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ദുബായ്: മിഡിൽ ഈസ്റ്റിൽ തുടരുന്ന സംഘർഷങ്ങൾക്കിടയിൽ, ഒമാൻ തീരത്ത് ഇന്ത്യൻ പതാക വഹിച്ച ഒരു ചരക്ക് കപ്പൽ ആക്രമിക്കപ്പെടുകയും തീ പിടിച്ച ശേഷം മുങ്ങുകയും ചെയ്തു. എന്നാല്‍, അതിലുണ്ടായിരുന്ന 14 ഇന്ത്യൻ ജീവനക്കാരെയും ഒമാൻ തീരസംരക്ഷണ സേന സുരക്ഷിതമായി രക്ഷപ്പെടുത്തി. സൊമാലിയയിൽ നിന്ന് യുഎഇയിലേക്ക് പോവുകയായിരുന്നു ഹാജി അലി എന്ന ഇന്ത്യൻ കപ്പൽ. അതേസമയം, യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ (യുഎഇ) കിഴക്കൻ തീരത്ത് ഒരു കപ്പൽ പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി. യുഎഇയുടെ കിഴക്കൻ തീരത്ത് നിന്ന് ഒരു കപ്പൽ പിടിച്ചെടുത്തതായി ബ്രിട്ടീഷ് സൈനിക സംഘടനയായ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ്…

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് ഗവർണറുമായി കൂടിക്കാഴ്ച നടത്തി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള എം‌എല്‍‌എമാരുടെ പിന്തുണാ കത്ത് നല്‍കി; സത്യപ്രതിജ്ഞ മെയ് 18ന്

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് (മെയ് 14 വ്യാഴാഴ്ച) ലോക് ഭവനിൽ ഗവർണർ രാജേന്ദ്ര അർലേക്കറുമായി കൂടിക്കാഴ്ച നടത്തി. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള എംഎൽഎമാരുടെ പിന്തുണാ കത്ത് അദ്ദേഹം ഗവർണർക്ക് കൈമാറി. പുതിയ സർക്കാർ രൂപീകരിക്കാൻ വി.ഡി. സതീശനെയും അർലേക്കർ ക്ഷണിച്ചു. പാർലമെന്ററി പാർട്ടി യോഗത്തിൽ അദ്ദേഹം പങ്കെടുത്തില്ലെങ്കിലും, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല സതീശന് പിന്തുണ അറിയിച്ചുകൊണ്ട് കത്തയച്ചിരുന്നു. തിങ്കളാഴ്‌ച(മെയ് 18) സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയും മറ്റ് 20 മന്ത്രിമാരും സത്യ പ്രതിജ്ഞ ചെയ്യും. സത്യ പ്രതിജ്ഞാ ചടങ്ങില്‍ ആന്ധ്ര ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെത്തും. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയേക്കുമെന്നൊരു സൂചനയുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയായി എഐസിസി പ്രഖ്യാപിച്ചതിനു പിന്നാലെ വി ഡി സതീശന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആൻ്റണിയെ അദ്ദേഹത്തിൻ്റെ വഴുതക്കാട്ടെ വസതിയിലെത്തി അനുഗ്രഹം തേടിയിരുന്നു.…

താന്‍ മുഖ്യമന്ത്രിയായില്ലെങ്കിലും അനുയായികള്‍ക്ക് മന്ത്രിസ്ഥാനം ഉറപ്പിക്കാന്‍ കെസി വേണുഗോപാല്‍ കച്ച മുറുക്കുന്നു

തിരുവനന്തപുരം: വി ഡി സതീശൻ കേരള മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ കോൺഗ്രസിൽ സജീവമായി. തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രിയോടൊപ്പം എല്ലാ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമോ എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. 21 അംഗ മന്ത്രിസഭയിൽ മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിമാരും സ്പീക്കർ സ്ഥാനവും കോൺഗ്രസിന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ച ശേഷം മന്ത്രിമാരുടെ പട്ടിക തീരുമാനിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിന്റെ അവസാന ഘട്ടത്തിൽ മാറ്റിനിർത്തപ്പെട്ട എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തന്റെ അനുയായികൾക്ക് മന്ത്രിസ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ട് രംഗത്തുണ്ടെന്ന റിപ്പോർട്ടുമുണ്ട്. അതേസമയം, മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് അവസാനം പിന്തള്ളപ്പെട്ട രമേശ് ചെന്നിത്തല മന്ത്രിസഭയിൽ ചേരുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. നിയമസഭാ പാർട്ടി യോഗത്തിൽ നിന്ന് അദ്ദേഹം…

കേരളത്തെ പുതിയൊരു ദിശയിലേക്ക് നയിക്കുക എന്ന ദൗത്യമാണ് എന്നെ പാര്‍ട്ടി ഏല്പിച്ചിരിക്കുന്നത്: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തെ പുതിയൊരു ദിശയിലേക്ക് നയിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് പാർട്ടി തന്നെ ഏൽപ്പിച്ചിരിക്കുന്നതെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ഈ സ്ഥാനത്തേക്ക് തന്നെ പരിഗണിച്ചതിന് കോൺഗ്രസ് അദ്ധ്യക്ഷനും രാഹുൽ ഗാന്ധിക്കും അദ്ദേഹം നന്ദി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ അഹോരാത്രം പ്രവർത്തിച്ച യുഡിഎഫ് പ്രവർത്തകരുടെയും ‘ടീം യുഡിഎഫിന്റെയും’ കൂട്ടായ പരിശ്രമമാണ് ഈ വിജയത്തിനു പിന്നിലെന്ന് സതീശൻ പറഞ്ഞു. കേരളത്തിലെ ജനങ്ങൾ നൽകിയ വിശ്വാസം നിലനിർത്തുമെന്നും തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിപരമായ ഒരു സമ്മാനമായിട്ടല്ല, മറിച്ച് ദൈവിക നിയോഗമായിട്ടാണ് താൻ ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. നവകേരള നിർമ്മാണത്തിനായി പൂർണ്ണ സമർപ്പണത്തോടെയും കൂട്ടായ ശ്രമങ്ങളോടെയും സർക്കാരിനെ മുന്നോട്ട് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. “ഇത് ദൈവികമായ ഒരു നിയോഗമായി കാണുന്നു. എ.ഐ.സി.സി.യാണ് ഏറ്റവും കൂടുതൽ സഹായിച്ചത്. ജനറൽ സെക്രട്ടറി എന്ന…

കെസിയുമില്ല ആര്‍സിയുമില്ല; ജനനായകന്‍ വിഡി സതീശന്‍ തന്നെ മുഖ്യമന്ത്രി; ഹൈക്കമാന്റിന്റെ തീരുമാനം കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്ക് കിട്ടിയ അംഗീകാരം

തിരുവനന്തപുരം: അഞ്ച് വർഷം മുമ്പ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എൽഡിഎഫ് സർക്കാർ കേരളത്തിൽ അധികാരത്തിൽ വന്നതോടെ, അന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച യുഡിഎഫ് കനത്ത പരാജയം ഏറ്റുവാങ്ങിയത് ജനം മറന്നിട്ടില്ല. കോൺഗ്രസ് പ്രവർത്തകർ പോലും കേരളത്തിലെ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും രാഷ്ട്രീയ ചരമക്കുറിപ്പ് എഴുതിത്തുടങ്ങിയ ഒരു കാലഘട്ടമായിരുന്നു അത്. അതോടെയാണ് രമേശ് ചെന്നിത്തലയെ മാറ്റി വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്. പാർട്ടിക്കുള്ളിൽ ഒരു തലമുറമാറ്റത്തിന് തുടക്കമിട്ട ഒരു നീക്കമായിരുന്നു അത്. കോൺഗ്രസിലെ ‘എ’, ‘ഐ’ ഗ്രൂപ്പുകൾ ചെന്നിത്തലയെ ശക്തമായി പിന്തുണച്ചിരുന്നെങ്കിലും, നേതൃത്വം രണ്ടാം നിരയിലേക്ക് മാറ്റണമെന്ന എഐസിസിയുടെ നിർബന്ധം അഞ്ച് വർഷത്തിന് ശേഷം ഇപ്പോൾ രാഷ്ട്രീയമായി കൃത്യമായ തീരുമാനമാണെന്ന് തെളിഞ്ഞിരിക്കുന്നു. ഇരട്ട ചങ്കൻ എന്ന് വിളിപ്പേരുള്ള പിണറായി വിജയനെ, ഭൂരിപക്ഷത്തോടെ നേരിടാൻ സതീശന് കഴിയുമോ…