ട്രൈസ്റ്റേറ്റ് കേരളാഫോറത്തിന് നവനേതൃത്വം

ഫിലഡല്‍ഫിയ: പെന്‍സില്‍വേനിയയിലെ  മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്‍റെ  2025-ലെ ചെയര്‍മാന്‍ ബിനു മാത്യുവിന്‍റെ അദ്ധ്യക്ഷതയില്‍ പമ്പ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്‍ററില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ വച്ച്  2026-ലെ ഭരണ സമിതി  ലെനോ സ്കറിയ (ചെയര്‍മാന്‍), ജോബി ജോര്‍ജ്ജ് (ജനറല്‍ സെക്രട്ടറി), രാജന്‍ സാമുവല്‍ (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ അധികാരമേറ്റു. മുന്‍ ചെയര്‍മാന്‍ ബിനു മാത്യു പുതിയ ചെയര്‍മാന്‍ ലെനോ സ്കറിയക്ക് അധികാരം കൈമാറി, തുടര്‍ന്ന് മുന്‍ ജനറല്‍ സെക്രട്ടറി സാജന്‍ വറുഗീസ് പുതിയ സെക്രട്ടറി ജോബി ജോര്‍ജ്ജിനും,  മുന്‍ ട്രഷറര്‍ ജോര്‍ജ്ജ് ഓലിക്കല്‍  രാജന്‍ സാമുവലിനും അധികാരം കൈമാറുകയുണ്ടായി. 2026 ലേയ്ക്കുള്ള  ട്രൈസ്സ്റ്റേറ്റ്  കേരളാഫോറം ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ലെനോ സ്കറിയ കേരളഫോറത്തിലെ സജീവപ്രവര്‍ത്തകനും ഫിലാഡല്‍ഫിയായിലെ സാമൂഹിക സാംസ്ക്കാരിക രംഗത്തെ നിറ സാന്നിദ്ധ്യവുമാണ്. കേരളാഫോറം ഓണാഘോഷ ചെയര്‍മാന്‍, പമ്പ മലയാളി അസോസ്സിയേഷന്‍ കമ്മറ്റി മെമ്പര്‍, സെന്‍റ് ജോര്‍ജ്ജ്…

അമ്മിണിക്കുട്ടി ജോർജ്ജ് അന്തരിച്ചു

ഹൂസ്റ്റൺ: പത്തനംതിട്ട ഇലന്തൂർ കൊല്ല മ്പാറ വലിയത്തുപറമ്പിൽ കെ. ജി. ജോർജിന്റെ ഭാര്യ അമ്മിണിക്കുട്ടി ജോർജ്ജ് (91,റിട്ടയേർഡ് ഹെഡ്മിസ്ട്രസ്) അന്തരിച്ചു. വെണ്ണിക്കുളം മേമല മലയിൽ പറമ്പിൽ കുടുംബാംഗമാണ് പരേത. മക്കൾ: ജോളി ജോൺ (സൂപ്പർവൈസർ, ഷുഗർ ലാൻഡ് പോസ്റ്റ് ഓഫീസ്) ജോസ് കെ ജോർജ്ജ് (പ്രോജക്ട് മാനേജർ, ടെക്സസ് ഡിപ്പാർട്ട്മെൻറ് ഓഫ് ട്രാൻസ്പോർട്ടേഷൻ), ജോൺസൺ കെ ജോർജ്ജ് (കേരള), മാത്യു ജോർജ്ജ് (ഹൂസ്റ്റൺ, ഫാർമസിസ്റ്റ്). മരുമക്കൾ: ജോയി, ശോഭ, ഷൈനി, രാജി.

ഇസ്രായേൽ-ഇറാൻ സംഘർഷം: നോർത്ത് ടെക്സാസിൽ പ്രതിഷേധം ശക്തമാകുന്നു

ഡാളസ്: ഇറാനിലെ പരമാധികാരി ആയത്തുള്ള അലി ഖമേനിയും മറ്റ് പ്രമുഖ നേതാക്കളും യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ നോർത്ത് ടെക്സാസിൽ പ്രതിഷേധം ഇരമ്പി. ഇറാനിലെ നിലവിലെ ഭരണകൂടത്തിനെതിരെ ഡാളസിൽ നടന്ന പ്രകടനത്തിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടായത്. ഭരണകൂടത്തിന്റെ തകർച്ച ഇറാനിൽ ജനാധിപത്യം കൊണ്ടുവരുമെന്ന് ഒരു വിഭാഗം പ്രവാസികൾ പ്രത്യാശ പ്രകടിപ്പിച്ചു. പതിറ്റാണ്ടുകളായുള്ള അടിച്ചമർത്തലിൽ നിന്ന് മോചനം ലഭിക്കാൻ ഈ നീക്കം സഹായിക്കുമെന്ന് ഇവർ വിശ്വസിക്കുന്നു. അതേസമയം, അമേരിക്കൻ ഇടപെടലിനെ എതിർക്കുന്നവരും പ്രതിഷേധത്തിലുണ്ടായിരുന്നു. കോൺഗ്രസിന്റെ അനുമതിയില്ലാതെ ഇത്തരം സൈനിക നീക്കങ്ങൾ നടത്തുന്നത് യുദ്ധത്തിന് വഴിതെളിക്കുമെന്നും മനുഷ്യജീവന് ഭീഷണിയാണെന്നും ഇവർ ആരോപിച്ചു. ഇറാനിലെ മാറ്റം അവിടുത്തെ ജനങ്ങൾ തന്നെ കൊണ്ടുവരണമെന്നും പുറത്തുനിന്നുള്ള സൈനിക ഇടപെടലുകൾ അപകടകരമാണെന്നും ചിലർ അഭിപ്രായപ്പെട്ടു.

ഫോമയിൽ സെഞ്ചുറി നേടി കേരള അസോസിയേഷൻ ഓഫ് ടെക്സസ്

ഡാളസ്: നൂറാമത്തെ അംഗ സംഘടനയായി കേരള അസോസിയേഷൻ ഓഫ് ടെക്സസിനെ (KAT), ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (FOMAA) അംഗീകരിച്ചു. അമേരിക്കയിലെ എല്ലാ മലയാളി സംഘടനകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരികയും അവർക്ക് വേണ്ടിയും പിറന്ന നാടായ കേരളത്തിന് വേണ്ടിയും പ്രവർത്തിക്കുന്ന അമേരിക്കയിലെ ഏറ്റവും വലിയ അംബ്രല്ലാ ഓർഗനൈസേഷനായ ഫോമായിൽ അംഗത്വം നൽകിയതിന് KAT പ്രസിഡന്റ് ജോസ് വടകര ഫോമാ കമ്മിറ്റിയ്ക്ക് പ്രത്യേകമായ നന്ദി അറിയിച്ചു. 2006 ൽ ഫോമയുടെ പിതൃത്വം ടെക്സസിൽ നിന്നും ആരംഭിച്ചിട്ട് രണ്ട് ദശകങ്ങൾ കഴിയുമ്പോഴേക്കും നൂറാമത്തെ സംഘടന എന്ന അസൂയാവഹമായ വളർച്ചയിൽ പങ്കാളികളാകാൻ സാധിച്ച ഈ അസുലഭ മുഹൂർത്തത്തിന് സെക്രെട്ടറി ലാലുവും നന്ദി രേഖപ്പെടുത്തി. കേരളത്തനിമ വിളിച്ചോതുന്ന പൈതൃക-സമ്പന്നമായ വിഷു ആഘോഷങ്ങളോടെ KAT ന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ഉദ്ഘടാനം കുറിയ്ക്കും. ഈ ചടങ്ങിൽ ഫോമയുടെ ഭാരവാഹികൾ പ്രത്യേക ക്ഷണിതാക്കളായിരിക്കും.…

ട്രംപിനെതിരെ രൂക്ഷവിമർശനവുമായി ജോ ബൈഡൻ; “ഇതൊരു ഇരുണ്ട കാലഘട്ടം”

കൊളംബിയ (സൗത്ത് കരോലിന): പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങളെയും പ്രവർത്തനങ്ങളെയും കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ പ്രസിഡന്റ് ജോ ബൈഡൻ. സൗത്ത് കരോലിനയിൽ നടന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രംപിന്റെ ജനപ്രീതി ഇടിയുന്ന പശ്ചാത്തലത്തിലായിരുന്നു ബൈഡന്റെ ഈ കടന്നാക്രമണം. റെക്കോർഡ് ദൈർഘ്യമുള്ള ട്രംപിന്റെ ‘സ്റ്റേറ്റ് ഓഫ് ദി യൂണിയൻ’ പ്രസംഗത്തെ “അദ്ദേഹം ഇപ്പോഴും സംസാരിക്കുകയാണോ?” എന്ന് ബൈഡൻ പരിഹസിച്ചു. ട്രംപിന് ബരാക് ഒബാമയോട് “വിചിത്രമായ ഒരു ഭ്രമം” ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മിനസോട്ടയിൽ ഐ.സി.ഇ  ഉദ്യോഗസ്ഥരുടെ വെടിവെയ്പ്പിൽ രണ്ട് അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ ട്രംപ് മൗനം പാലിക്കുന്നതിനെ ബൈഡൻ വിമർശിച്ചു. ഇത് രാജ്യത്തെ സംബന്ധിച്ചിടത്തോളം “ഇരുണ്ട ദിനങ്ങളാണെന്ന്” അദ്ദേഹം പറഞ്ഞു. അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട ട്രംപിന്റെ നടപടികൾക്കെതിരെ ജനരോഷം ഉയരുകയാണെന്ന് ബൈഡൻ ചൂണ്ടിക്കാട്ടി. ഒരു പുതിയ സർവേ പ്രകാരം 60% ആളുകളും ട്രംപിന്റെ…

മാനവീയം വീഥിയെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തി മില്‍ക് ക്യാന്‍ എസ്‌കേപ്പ് ആക്ട്

തിരുവനന്തപുരം: മാനവീയം വീഥിയിൽ കണ്ടുനിന്ന ജനങ്ങളുടെ ശ്വാസമിടിപ്പ് കൂട്ടി പ്രകാശ് ഹെമ്മാഡിയുടെ മിൽക്ക് ക്യാൻ എസ്കേപ് അവതരണം. ചങ്ങലകള്‍ കൊണ്ട് ബന്ധിച്ച് നിരവധി താഴുകളിട്ട് പൂട്ടി വെള്ളം നിറച്ച മില്‍ക് ക്യാനിലുള്ളിലേയ്ക്ക് മാന്ത്രികനെ അടച്ചു.. ശേഷം സഹായികള്‍ കറുത്തതുണി കൊണ്ട് ക്യാന്‍ മൂടി.. ഉദ്വേഗഭരിതമായ നിമിഷങ്ങളായിരുന്നു പിന്നീട്. ഞൊടിയിടയില്‍ കാണികളെ ഞെട്ടിച്ചുകൊണ്ട് ബന്ധനങ്ങളെല്ലാം നിഷ്പ്രഭമാക്കി നനഞ്ഞുകുതിര്‍ന്ന് മാന്ത്രികന്‍ പുറത്തെത്തി. 118 വർഷങ്ങൾക്കു മുമ്പ് 1908 ഫെബ്രുവരി 28ന് ഹാരിഹൂഡിനി അവതരിപ്പിച്ച് ജനപ്രിയമാക്കിയ അത്യന്തം സാഹസികത നിറഞ്ഞ മില്‍ക് ക്യാന്‍ എസ്‌കേപ്പ് ആക്ടായിരുന്നു കര്‍ണാടകയില്‍ നിന്നെത്തിയ പ്രകാശ് ഹെമ്മാഡി അവതരിപ്പിച്ച് കൈയടി നേടിയത്. ഒരാള്‍ക്ക് മാത്രം കഷ്ടിച്ച് പ്രവേശിക്കാന്‍ കഴിയുന്ന മില്‍ക്ക് ക്യാനില്‍ നിന്നും നിമിഷങ്ങള്‍ക്കുള്ളില്‍ നിന്നും പൂട്ട്‌പൊളിച്ച് പുറത്തുവന്ന മാന്ത്രികനെ കാണികള്‍ ആവേശപൂര്‍വമാണ് സ്വീകരിച്ചത്. ഗോപിനാഥ് മുതുകാടിന്റെ സാന്നിദ്ധ്യത്തില്‍ ഐ.ജി സ്പര്‍ജന്‍കുമാര്‍ ഐ.പി.എസ് ആണ് മാന്ത്രികനെ താഴിട്ട്…

എയർ ഇന്ത്യയും ഇൻഡിഗോയും മിഡിൽ ഈസ്റ്റിലേക്കുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവച്ചു; ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി

ദുബായ്: ഇന്ത്യൻ വിമാനക്കമ്പനികളായ എയർ ഇന്ത്യയും ഇൻഡിഗോയും മിഡിൽ ഈസ്റ്റിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവച്ചു. ഇസ്രായേൽ, അമേരിക്ക, ഇറാൻ എന്നിവയ്ക്കിടയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളെയും 2026 ഫെബ്രുവരി 28 ന് അവരുടെ വ്യോമാതിർത്തി അടച്ചിടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെയും തുടർന്നാണ് ഈ സുപ്രധാന തീരുമാനം. ദുബായ്, അബുദാബി, ഒമാൻ തുടങ്ങിയ റൂട്ടുകളെ നേരിട്ട് ബാധിക്കുന്ന ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ തൊഴിലാളികളുടെയും യാത്രക്കാരുടെയും സുരക്ഷ സംരക്ഷിക്കുന്നതിനാണ് എയർലൈനുകൾ ഈ നടപടി സ്വീകരിച്ചത്. സുരക്ഷാ കാരണങ്ങളാൽ രണ്ട് പ്രധാന വിമാനക്കമ്പനികളും അവരുടെ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഇസ്രായേലിലും ഇറാനിലും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന്, നിരവധി രാജ്യങ്ങൾ അവരുടെ വ്യോമാതിർത്തി അടച്ചു, ഇത് വിമാനങ്ങൾക്ക് സർവീസ് നടത്തുന്നത് സുരക്ഷിതമല്ലാതാക്കി. എയർ ഇന്ത്യ: 2026 മാർച്ച് 1 ന് രാത്രി 11:59 വരെ എല്ലാ വിമാനങ്ങളും റദ്ദാക്കുമെന്ന് എയർ ഇന്ത്യ…

ഷാർജ വിമാനത്താവളം എല്ലാ വിമാനങ്ങളും റദ്ദാക്കി; ഇന്ത്യൻ യാത്രക്കാർക്ക് പുതിയ മുന്നറിയിപ്പ്

ഷാര്‍ജ: ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ വിമാന സർവീസുകളും “ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ” നിർത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു. മേഖലയിലെ പെട്ടെന്ന് മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യത്തിന്റെ വെളിച്ചത്തിലാണ് ഈ സുപ്രധാന തീരുമാനം. ദുബായ് വിമാനത്താവളങ്ങളെയും ഇത് ബാധിച്ചിട്ടുണ്ട്. കൂടാതെ, സ്ഥിരീകരണമില്ലാതെ വിമാനത്താവളത്തിലേക്ക് പോകരുതെന്ന് അധികൃതർ യാത്രക്കാർക്ക് വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻ‌തൂക്കം നൽകിയാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. വിമാനക്കമ്പനികളും ഭരണകൂടവും വിമാന യാത്രക്കാർക്കായി ചില പ്രധാന നിയമങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്: എയർ അറേബ്യ: ഷാർജ ആസ്ഥാനമായുള്ള ഈ എയർലൈൻ എല്ലാ വിമാനങ്ങളും റദ്ദാക്കി. യാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ട് ലഭിക്കുമെന്നും അല്ലെങ്കിൽ അധിക ചാർജ് ഈടാക്കാതെ യാത്രാ തീയതികൾ മാറ്റാമെന്നും കമ്പനി വ്യക്തമാക്കി. ഇന്ത്യൻ വിമാനക്കമ്പനികൾ: എയർ ഇന്ത്യയും ഇൻഡിഗോയും മാർച്ച് 1 വരെ മിഡിൽ ഈസ്റ്റിലേക്കുള്ള എല്ലാ വിമാനങ്ങളും നിർത്തിവച്ചിട്ടുണ്ട്. യാത്രക്കാർക്ക് ടിക്കറ്റ് മാറ്റാൻ…

കേരള സ്റ്റോറി’ പ്രദർശനം തടഞ്ഞ് ഫ്രറ്റേണിറ്റി

തിരുവനന്തപുരത്തും എറണാകുളത്തും പാലക്കാട്ടും മലപ്പുറത്തും തിയറ്ററുകളിലേക്ക് മാർച്ച് നടത്തി കോഴിക്കോടും കണ്ണൂരും ഫ്രറ്റേണിറ്റി പ്രതിഷേധത്തെ തുടർന്ന് പ്രദർശനം ഒഴിവാക്കി തിരുവനന്തപുരം: കേരളത്തെ മുൻനിർത്തിയുള്ള ഇസ്ലാമോഫോബിക്ക് ഹിന്ദുത്വ വംശീയ പ്രചാരണമായ ‘കേരള സ്റ്റോറി 2’ക്കെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം സംഘടിപ്പിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്. കോഴിക്കോട് ക്രൗൺ തിയേറ്ററിൽ ശനിയാഴ്ച വൈകീട്ട് 7.30നുള്ള ഷോ തടയുമെന്ന് ഫ്രറ്റേണിറ്റി പ്രഖ്യാപിച്ചതിനെ തുടർന്ന് പ്രദർശനം ഒഴിവാക്കിയതായി തിയറ്റർ ഉടമകൾ അറിയിച്ചു. മുമ്പ് ‘കേരള സ്റ്റോറി 1’ സിനിമ അവിടെ പ്രദർശിപ്പിച്ച സമയത്തും ഫ്രറ്റേണിറ്റി അങ്ങോട്ട് മാർച്ച് നടത്തിയിരുന്നു. മലപ്പുറം ജില്ലയിൽ മഞ്ചേരി ലാഡർ തിയറ്ററിലും കണ്ണൂർ ലിബേർട്ടി തിയറ്ററിലും ഫ്രറ്റേണിറ്റി പ്രതിഷേധത്തെ തുടർന്ന് പ്രദർശനം ഒഴിവാക്കി. തിരുവനന്തപുരം ഏരിസ് പ്ലക്സ്, പാലക്കാട് ന്യൂ അരോമ തിയറ്റർ, എറണാകുളം ഷേണായീസ് തിയറ്റർ, മലപ്പുറം എടപ്പാളിലെ ഗോവിന്ദ തിയറ്റർ എന്നിവിടങ്ങളിലേക്ക് സിനിമ പ്രദർശന സമയത്ത് ജില്ല കമ്മിറ്റികൾ…

ഇറാന്റെ വ്യോമാതിര്‍ത്തി അടച്ചു; ഇസ്രായേൽ ആക്രമണത്തിന് ശേഷം വിമാന റൂട്ടുകളിൽ മാറ്റം വരുത്തി

ശനിയാഴ്ച രാവിലെ ടെഹ്‌റാൻ വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് ഇറാനു മുകളിലൂടെയുള്ള നിരവധി അന്താരാഷ്ട്ര സിവിലിയൻ വിമാനങ്ങൾക്ക് പെട്ടെന്ന് വഴിതിരിച്ചുവിടേണ്ടിവന്നു. ശനിയാഴ്ച രാവിലെ ടെഹ്‌റാൻ വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് ഇറാന് മുകളിലൂടെ പറന്ന നിരവധി അന്താരാഷ്ട്ര സിവിലിയൻ വിമാനങ്ങൾക്ക് പെട്ടെന്ന് വഴിതിരിച്ചു വിടേണ്ടി വന്നു. ഇസ്രായേലും യുഎസും നടത്തിയ “മുൻകൂട്ടി ആസൂത്രണം ചെയ്ത” മിസൈൽ ആക്രമണങ്ങൾക്ക് ശേഷമാണ് ഈ നീക്കം. ഇത് മേഖലയിലെ അസ്ഥിരതയ്ക്ക് കൂടുതൽ ആക്കം കൂട്ടി. റിപ്പോർട്ടുകൾ പ്രകാരം, ആക്രമണങ്ങൾ ടെഹ്‌റാന്റെ ചില ഭാഗങ്ങളെ ബാധിച്ചു, അതിൽ അയത്തുള്ള അലി ഖമേനിയുടെ ഓഫീസുകൾക്ക് ചുറ്റുമുള്ള പ്രദേശവും ഉൾപ്പെടുന്നു. 86 കാരനായ സുപ്രീം നേതാവ് ആ സമയത്ത് അദ്ദേഹത്തിന്റെ ഓഫീസിൽ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. ഔദ്യോഗിക നാശനഷ്ടങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിന് തൊട്ടുപിന്നാലെ ഇറാൻ വ്യോമാതിർത്തി അടച്ചു, പ്രതികാര നടപടികളുടെ ഭയത്താൽ ടെൽ അവീവിൽ സൈറണുകൾ മുഴങ്ങി. മുൻകരുതലായി ഇസ്രായേൽ വ്യോമാതിർത്തി…