ഈസ്റ്ററിനു മുന്‍പ് എല്ലാ രൂപതകളിലും ഏകീകരിച്ച കുര്‍ബാനക്രമം നടപ്പാക്കാന്‍ മാര്‍പാപ്പയുടെ ആഹ്വാനം

വത്തിക്കാന്‍: ഈസ്റ്ററിനു മുന്‍പ് ഏകീകരിച്ച കുര്‍ബാനക്രമം നടപ്പാക്കാന്‍ എറണാകുളം- അങ്കമാലി അതിരൂപത അടക്കം എല്ലാ രൂപതകളിലും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. ഏപ്രില്‍ ഒന്നിന് പുറത്തുവിട്ട കത്തിലാണ് മാര്‍പാപ്പ മേജര്‍ ആര്‍ച്ച്ബിഷപ്പ്, മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ വികാരി,എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍,സന്യസ്തര്‍, അല്‍മായ വിശ്വാസികള്‍ എന്നിവര്‍ക്ക് ആഹ്വാനം നല്‍കിയിരിക്കുന്നത്. വിശുദ്ധ വാരത്തിനു മുന്നോടിയായി സഭയ്ക്ക് അയച്ച കത്തിലാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

മാര്‍പാപ്പയുടെ കത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

”ഒരു സഭയെന്ന നിലയില്‍ , നാമെല്ലാവരും – മെത്രാന്മാര്‍, വൈദികര്‍, ഡീക്കന്‍മാര്‍, അല്‍മായ വിശ്വാസികള്‍ – ആഘോഷിക്കുന്ന രഹസ്യത്തിന്റെ സത്ത മറക്കാന്‍ പലപ്പോഴും പ്രലോഭിതരാകുന്നു: നാം ഈശോയെക്കുറിച്ചു സംസാരിക്കുന്നു, സൈദ്ധാന്തികമായി നമുക്ക് അവിടത്തെക്കുറിച്ച് വളരെയേറെ അറിയാം. എങ്കിലും അവിടത്തോടൊപ്പം ജീവിക്കാന്‍, അവിടത്തെ ഇഷ്ടപ്പെടാന്‍, താഴ്ത്തപ്പെടലിന്റെ പാതയും കുരിശിന്റെ വഴിയും അംഗീകരിക്കാന്‍ നമുക്കാകണം. നമുക്കു വിഘടിച്ചുജീവിക്കാനാകില്ല. നമുക്കു വിഭജനം സൃഷ്ടിക്കാനാവില്ല. നമുക്കൊരു വിവാദത്തിന്റെ പ്രഭവമാകുന്നതിനു നിന്നുകൊടുക്കാനാകില്ല.

നിങ്ങളുടെ സഭയുടെ ആരാധനക്രമം നിര്‍ണയിക്കാന്‍ പരമോന്നതാധികാരമുള്ള സീറോമലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ സഭയുടെ മെത്രാന്‍ സിനഡ്, കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പു നിര്‍ദേശിച്ച രീതിയില്‍ ഏതാനും ആരാധനക്രമഗ്രന്ഥങ്ങള്‍ അംഗീകരിക്കുക മാത്രമല്ല, ആഘോഷങ്ങളുടെ രീതി നിര്‍ണയിക്കുകയും ചെയ്തിരുന്നു. നിങ്ങളുടെ സഭയുടെ വൈവിധ്യമുള്ള പശ്ചാത്തലങ്ങളുമായി ബന്ധപ്പെട്ട, ഭിന്നങ്ങളായ പാരമ്പര്യങ്ങളെക്കുറിച്ചു പൂര്‍ണ അവബോധത്തോടെ, അവരവരുടെ ആരാധനാരീതികളില്‍ നിന്ന് ഒരുചുവടു പിന്നോട്ടു വയ്ക്കാനും അങ്ങനെ കൂട്ടായ്മയുടെ അടയാളം പ്രകടമാക്കാനും കൂടുതല്‍ മഹത്തരമായ സ്‌നേഹത്തിനും സാക്ഷ്യത്തിനും വേണ്ടി ഇതിലുള്‍പ്പെട്ട എല്ലാവരും അവരുടെ സ്വന്തമായ ചില പ്രത്യേകതകള്‍ ത്യാഗം ചെയ്യാനും നിര്‍ദേശിക്കപ്പെട്ടിരുന്നു.

വിശുദ്ധ കുര്‍ബാന നടപ്പിലാക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട തീയതിയായ 2021 നവംബര്‍ 28 മുതല്‍ സിനഡിന്റെ തീരുമാനം നടപ്പില്‍ വരുത്താന്‍ 34 രൂപതകള്‍ തീരുമാനിച്ചിരുന്നു. നിങ്ങളുടെ കാര്യത്തില്‍ ഇതുണ്ടായില്ലെന്നതു ഖേദകരമാണ്. പകരം നിങ്ങള്‍, ശ്രദ്ധാപൂര്‍വമായ വിചിന്തനത്തോടെയാണെങ്കിലും, സീറോമലബാര്‍സഭയിലെ മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെട്ട്, പ്രത്യേക ആരാധനക്രമരീതി തുടരാന്‍ തീരുമാനിച്ചു. എന്നിരുന്നാലും, ക്രൈസ്തവവിശ്വാസികള്‍ എന്ന നിലയില്‍ , നമ്മുടെ പെരുമാറ്റം, എങ്ങനെ വിയോജിപ്പു പ്രകടിപ്പിക്കുന്നു, വൈഷമ്യങ്ങളെയും താഴ്ത്തപ്പെടലിനെയും എങ്ങനെ സ്വീകരിക്കുന്നു, എങ്ങനെ ഒരു ചുവടു പിന്നോട്ടുവയ്ക്കുന്നു എന്നിങ്ങനെ സ്വയം ചോദിക്കുന്നതു നന്നായിരിക്കും. ഇതു കര്‍ത്താവിലേക്കു നോക്കി, അവിടത്തെ ഉത്കണ്ഠയിലും പീഡാസഹനത്തിലും തുടങ്ങി അവിടത്തോടൊപ്പം പെസഹാരഹസ്യം ഒരുമിച്ചനുഭവിക്കാനും ആഘോഷിക്കാനുമുള്ള സന്നദ്ധതയോടെയാകണം; അല്ലാതെ, വിജയത്തിന്റെയോ പരാജയത്തിന്റെയോ അഥവാ ഒരു ഗ്രൂപ്പിനെതിരേ മറ്റൊന്ന് എന്ന മാനുഷികമാനദണ്ഡത്തിനോ അനുസൃതമായിട്ടാകരുത്.

അതിനാല്‍ , സിനഡ് നിശ്ചയിച്ചപ്രകാരം, വി. കുര്‍ബാനയാഘോഷത്തിന്റെ രൂപം എങ്ങനെയാകണമെന്ന സിനഡിന്റെ തീരുമാനം 2022 ഈസ്റ്ററിനു മുമ്പായി താമസംവിനാ നടപ്പാക്കാന്‍ പിതൃനിര്‍വിശേഷമായി ഉദ്‌ബോധിപ്പിച്ചുകൊണ്ടു ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു. മറ്റിടങ്ങളില്‍ ചെയ്തതുപോലെ ഉചിതമായ ബോധനം നല്‍കാനായി, അതുവഴി മാറ്റങ്ങള്‍ അംഗീകരിക്കാനായി എല്ലാവരും തയ്യാറാകുന്നതിന്, ചില ഇടവകകള്‍ക്കു കൂടുതല്‍ സമയം വേണ്ടിവരാന്‍ സാധ്യതയുണ്ട്. സിനഡിന്റെ തീരുമാനം ചോദ്യം ചെയ്യപ്പെടാത്തിടത്തോളം ഇത് മനസിലാക്കാവുന്നതാണ്. അതിരൂപതയുടെ മെത്രാപ്പോലീത്തയായ മേജര്‍ ആര്‍ച്ച്ബിഷപ്പിനോടോ മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ അംഗീകാരത്തോടെ അദ്ദേഹത്തിന്റെ വികാരിയോടോ നിയമം അനുവദിക്കുംവിധം ആവശ്യമായ ഈ ഇളവു ചോദിക്കാവുന്നതാണ്. പൗരസ്ത്യസഭകളുടെ കാനന്‍ നിയമസംഹിതയ്ക്കനുസൃതമായി നിശ്ചയിക്കപ്പെട്ട സമയത്തേയ്ക്കുമാത്രമേ ഈ ഇളവു നല്‍കാനാകൂ.”-മാര്‍പാപ്പ കത്തില്‍ പറയുന്നു.

മാനവരാശിയുടെ രക്ഷയ്ക്കായി, താഴ്ത്തപ്പെടലിലേക്കും പീഡാസഹനത്തിലേക്കും നടന്നുനീങ്ങുന്ന, പിതാവിന്റെ ഇച്ഛ പൂര്‍ത്തീകരിക്കാന്‍ കയ്പുനിറഞ്ഞ പാനപാത്രത്തില്‍നിന്നു പാനംചെയ്യാന്‍ സന്നദ്ധനാകുന്ന കര്‍ത്താവിനെ, കൂടുതല്‍ ആധികാരികതയോടും ഉത്തരവാദിത്വത്തോടുംകൂടി അനുഗമിക്കാന്‍ ഈസ്റ്റര്‍ ഒരുക്കത്തിന്റെ ഈ വിശുദ്ധ കാലം നമ്മെ ക്ഷണിക്കുകയാണ്.

മാനവരാശിക്ക് ഉടമ്പടിയുടെ പൂര്‍ണതയിലേക്ക് പ്രവേശിക്കാനും മുന്നേറാനും വേണ്ടി നേട്ടത്തിന്റെ, വിജയത്തിന്റെ, മിശിഹാമഹത്വത്തിന്റെ മാനുഷിക അവകാശവാദങ്ങളില്‍ നിന്നു ക്രിസ്തു പിന്‍വാങ്ങുന്നു. വിനയവും എളിമയും നിറഞ്ഞ സ്‌നേഹത്തോടെ അവിടുന്ന് വിജയം വരിക്കുന്നു: കുരിശില്‍ സര്‍വം ഉരിഞ്ഞെടുക്കപ്പെട്ടുവെങ്കിലും, പിതാവുമായുള്ള അവിടത്തെ ബന്ധമെന്ന, ഏറ്റവും സുപ്രധാനമായ ഒന്ന്, ആര്‍ക്കും കവര്‍ന്നെടുക്കാനാകില്ല. പിതാവിന്റെ ആ പ്രതികരണമാണു പാപത്തിന്മേല്‍ , മരണത്തിന്മേലുള്ള ഈശോയുടെ വിജയമുണ്ടാകുന്ന ഈസ്റ്റര്‍ പുലരി. വൈവിധ്യമാര്‍ന്ന ആരാധനക്രമ പാരമ്പര്യങ്ങള്‍ ആലപിക്കുന്ന ”ഹല്ലേലുയ്യ”, ക്രിസ്തുവിനോടൊപ്പം ഉയിര്‍പ്പിക്കപ്പെട്ട മാനവരാശി പരിശുദ്ധ ത്രിത്വത്തിന് ഉയര്‍ത്തുന്ന കൂട്ടായ്മയുടെയും സ്തുതിയുടെയും കീര്‍ത്തനമാണ്; അത് ആര്‍ക്കെങ്കിലും എന്തിനെങ്കിലും എതിരേയുള്ളതല്ല.

ഒരു സഭയെന്ന നിലയില്‍ , നാമെല്ലാവരും – മെത്രാന്മാര്‍, വൈദികര്‍, ഡീക്കന്‍മാര്‍, അല്‍മായ വിശ്വാസികള്‍ – ആഘോഷിക്കുന്ന രഹസ്യത്തിന്റെ സത്ത മറക്കാന്‍ പലപ്പോഴും പ്രലോഭിതരാകുന്നു: നാം ഈശോയെക്കുറിച്ചു സംസാരിക്കുന്നു, സൈദ്ധാന്തികമായി നമുക്ക് അവിടത്തെക്കുറിച്ച് വളരെയേറെ അറിയാം. എങ്കിലും അവിടത്തോടൊപ്പം ജീവിക്കാന്‍, അവിടത്തെ ഇഷ്ടപ്പെടാന്‍, താഴ്ത്തപ്പെടലിന്റെ പാതയും കുരിശിന്റെ വഴിയും അംഗീകരിക്കാന്‍ നമുക്കാകണം. നമുക്കു വിഘടിച്ചുജീവിക്കാനാകില്ല. നമുക്കു വിഭജനം സൃഷ്ടിക്കാനാവില്ല. നമുക്കൊരു വിവാദത്തിന്റെ പ്രഭവമാകുന്നതിനു നിന്നുകൊടുക്കാനാകില്ല.

നിങ്ങളുടെ സഭയുടെ ആരാധനക്രമം നിര്‍ണയിക്കാന്‍ പരമോന്നതാധികാരമുള്ള സീറോമലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ സഭയുടെ മെത്രാന്‍ സിനഡ്, കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പു നിര്‍ദേശിച്ച രീതിയില്‍ ഏതാനും ആരാധനക്രമഗ്രന്ഥങ്ങള്‍ അംഗീകരിക്കുക മാത്രമല്ല, ആഘോഷങ്ങളുടെ രീതി നിര്‍ണയിക്കുകയും ചെയ്തിരുന്നു. നിങ്ങളുടെ സഭയുടെ വൈവിധ്യമുള്ള പശ്ചാത്തലങ്ങളുമായി ബന്ധപ്പെട്ട, ഭിന്നങ്ങളായ പാരമ്പര്യങ്ങളെക്കുറിച്ചു പൂര്‍ണ അവബോധത്തോടെ, അവരവരുടെ ആരാധനാരീതികളില്‍ നിന്ന് ഒരുചുവടു പിന്നോട്ടു വയ്ക്കാനും അങ്ങനെ കൂട്ടായ്മയുടെ അടയാളം പ്രകടമാക്കാനും കൂടുതല്‍ മഹത്തരമായ സ്‌നേഹത്തിനും സാക്ഷ്യത്തിനും വേണ്ടി ഇതിലുള്‍പ്പെട്ട എല്ലാവരും അവരുടെ സ്വന്തമായ ചില പ്രത്യേകതകള്‍ ത്യാഗം ചെയ്യാനും നിര്‍ദേശിക്കപ്പെട്ടിരുന്നു.

വിശുദ്ധ കുര്‍ബാന നടപ്പിലാക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട തീയതിയായ 2021 നവംബര്‍ 28 മുതല്‍ സിനഡിന്റെ തീരുമാനം നടപ്പില്‍ വരുത്താന്‍ 34 രൂപതകള്‍ തീരുമാനിച്ചിരുന്നു. നിങ്ങളുടെ കാര്യത്തില്‍ ഇതുണ്ടായില്ലെന്നതു ഖേദകരമാണ്. പകരം നിങ്ങള്‍, ശ്രദ്ധാപൂര്‍വമായ വിചിന്തനത്തോടെയാണെങ്കിലും, സീറോമലബാര്‍സഭയിലെ മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെട്ട്, പ്രത്യേക ആരാധനക്രമരീതി തുടരാന്‍ തീരുമാനിച്ചു. എന്നിരുന്നാലും, ക്രൈസ്തവവിശ്വാസികള്‍ എന്ന നിലയില്‍ , നമ്മുടെ പെരുമാറ്റം, എങ്ങനെ വിയോജിപ്പു പ്രകടിപ്പിക്കുന്നു, വൈഷമ്യങ്ങളെയും താഴ്ത്തപ്പെടലിനെയും എങ്ങനെ സ്വീകരിക്കുന്നു, എങ്ങനെ ഒരു ചുവടു പിന്നോട്ടുവയ്ക്കുന്നു എന്നിങ്ങനെ സ്വയം ചോദിക്കുന്നതു നന്നായിരിക്കും. ഇതു കര്‍ത്താവിലേക്കു നോക്കി, അവിടത്തെ ഉത്കണ്ഠയിലും പീഡാസഹനത്തിലും തുടങ്ങി അവിടത്തോടൊപ്പം പെസഹാരഹസ്യം ഒരുമിച്ചനുഭവിക്കാനും ആഘോഷിക്കാനുമുള്ള സന്നദ്ധതയോടെയാകണം; അല്ലാതെ, വിജയത്തിന്റെയോ പരാജയത്തിന്റെയോ അഥവാ ഒരു ഗ്രൂപ്പിനെതിരേ മറ്റൊന്ന് എന്ന മാനുഷികമാനദണ്ഡത്തിനോ അനുസൃതമായിട്ടാകരുത്.

അതിനാല്‍ , സിനഡ് നിശ്ചയിച്ചപ്രകാരം, വി. കുര്‍ബാനയാഘോഷത്തിന്റെ രൂപം എങ്ങനെയാകണമെന്ന സിനഡിന്റെ തീരുമാനം 2022 ഈസ്റ്ററിനു മുമ്പായി താമസംവിനാ നടപ്പാക്കാന്‍ പിതൃനിര്‍വിശേഷമായി ഉദ്‌ബോധിപ്പിച്ചുകൊണ്ടു ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു. മറ്റിടങ്ങളില്‍ ചെയ്തതുപോലെ ഉചിതമായ ബോധനം നല്‍കാനായി, അതുവഴി മാറ്റങ്ങള്‍ അംഗീകരിക്കാനായി എല്ലാവരും തയ്യാറാകുന്നതിന്, ചില ഇടവകകള്‍ക്കു കൂടുതല്‍ സമയം വേണ്ടിവരാന്‍ സാധ്യതയുണ്ട്. സിനഡിന്റെ തീരുമാനം ചോദ്യം ചെയ്യപ്പെടാത്തിടത്തോളം ഇത് മനസിലാക്കാവുന്നതാണ്. അതിരൂപതയുടെ മെത്രാപ്പോലീത്തയായ മേജര്‍ ആര്‍ച്ച്ബിഷപ്പിനോടോ മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ അംഗീകാരത്തോടെ അദ്ദേഹത്തിന്റെ വികാരിയോടോ നിയമം അനുവദിക്കുംവിധം ആവശ്യമായ ഈ ഇളവു ചോദിക്കാവുന്നതാണ്. പൗരസ്ത്യസഭകളുടെ കാനന്‍ നിയമസംഹിതയ്ക്കനുസൃതമായി നിശ്ചയിക്കപ്പെട്ട സമയത്തേയ്ക്കുമാത്രമേ ഈ ഇളവു നല്‍കാനാകൂ.

വൈഷമ്യം നിറഞ്ഞതും വേദനാജനകവുമായ ഒരു ചുവടുവയ്ക്കാന്‍ ഞാന്‍ നിങ്ങളോടു ആവശ്യപ്പെടുകയാണ് എന്നു ഞാന്‍ തിരിച്ചറിയുന്നു; എന്നാല്‍ കര്‍ത്താവിന്റെ സ്വരം ശ്രവിക്കാനും മാര്‍പാപ്പയുടെ ഉപദേശത്തിലും അഭ്യര്‍ഥനയിലും വിശ്വാസമര്‍പ്പിക്കാനും തയ്യാറുള്ള പുരോഹിതരുടെയും അല്‍മായവിശ്വാസികളുടെയും മാതൃക ഞാന്‍ നിങ്ങളില്‍ കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇതു സീറോമലബാര്‍സഭയുടെ നൂറ്റാണ്ടുകളിലൂടെ പ്രകടമായിട്ടുള്ള വ്യതിരിക്ത സ്വഭാവസവിശേഷതയാണ്. ഒട്ടേറെ ചരിത്രപരമായ തെറ്റിദ്ധാരണകള്‍ മറികടക്കാനും നമ്മുടെ കാലത്ത് ദൈവവിളിയും പ്രേഷിതോത്സാഹവും പുഷ്ടിപ്പെടുത്താനും നിങ്ങളുടെ വിശ്വസ്തത ഇടയാക്കിയിട്ടുണ്ട്. നിങ്ങള്‍ ചെയ്യുന്ന ത്യാഗം കര്‍ത്താവു മറക്കുകയില്ല, ഒടുവില്‍ അവിടത്തെ അനുഗ്രഹങ്ങളുടെ സമൃദ്ധിയിലേക്കു നിങ്ങളുടെ ഹൃദയങ്ങള്‍ തുറക്കപ്പെടും. അങ്ങനെ സങ്കീര്‍ത്തനവചനങ്ങള്‍ നിങ്ങളില്‍ അന്വര്‍ത്ഥമാകും: ”വിത്തു ചുമന്നുകൊണ്ടു വിലാപത്തോടെ വിതയ്ക്കാന്‍ പോകുന്നവര്‍ കറ്റ ചുമന്നുകൊണ്ട് ആഹ്ലാദത്തോടെ വീട്ടിലേക്കു മടങ്ങും” (126:6). നിങ്ങള്‍ ആയിരിക്കുന്ന അതിലോല സാഹചര്യത്തില്‍ വിഭജനത്തിന്റെ എല്ലാ വിവാദങ്ങള്‍ക്കും പ്രതിസാക്ഷ്യങ്ങള്‍ക്കുമുപരി നാം കര്‍ത്താവിനോടൊപ്പം വിതച്ചാല്‍ അവിടത്തോടൊത്തു കൊയ്യാം; നാം കാറ്റു വിതച്ചാല്‍ കൊടുങ്കാറ്റ് കൊയ്യും.

നിങ്ങളുടെ വിശ്വസ്തതയിലും അനുസരണത്തിലും വിശ്വാസമര്‍പ്പിച്ചുകൊണ്ട്, പൗരോഹിത്യ അഭിഷേകത്തിലൂടെ കൈവന്ന പ്രത്യേക ബാധ്യത ഓര്‍മിപ്പിച്ചുകൊണ്ട്, നിങ്ങള്‍ക്കെല്ലാവര്‍ക്കുംമേല്‍ കര്‍ത്താവിന്റെ അനുഗ്രഹം ഞാന്‍ പ്രാര്‍ഥിക്കുന്നു, ദയവായി എനിക്കുവേണ്ടി പ്രാര്‍ഥിക്കാനും അഭ്യര്‍ഥിക്കുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പ
റോമിലെ സെന്റ് ജോണ്‍ ലാറ്ററന്‍, 2022 മാര്‍ച്ച് 25
കര്‍ത്താവിന്റെ മംഗളവാര്‍ത്താതിരുനാള്‍

Print Friendly, PDF & Email

Leave a Comment

More News