സ്‌പൈസ് ജെറ്റ് എംഡി അജയ് സിംഗിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു

ഗുരുഗ്രാം: വ്യാജ ഷെയർ സർട്ടിഫിക്കറ്റ് നൽകി ഗുരുഗ്രാം സ്വദേശിയെ കബളിപ്പിച്ചെന്നാരോപിച്ച് സ്പൈസ് ജെറ്റ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അജയ് സിംഗ് ഉൾപ്പെടെയുള്ളവർക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്.

ഗുരുഗ്രാമിലെ ഗോൾഫ് കോഴ്‌സ് റോഡിലെ ഗോൾഫ് ലിങ്ക്‌സിലെ മഗ്നോലിയാസ് നിവാസിയായ പരാതിക്കാരനായ അമിത് അറോറ, തനിക്ക് നൽകിയ സേവനങ്ങൾക്കായി സിംഗ് 10 ലക്ഷം ഷെയറുകളുടെ വ്യാജ ഡിപ്പോസിറ്ററി ഇൻസ്ട്രക്ഷൻ സ്ലിപ്പ് (ഡിഐഎസ്) കൈമാറിയതായി പോലീസ് നല്‍കിയ പരാതിയിൽ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട്, ജൂലൈ 7 ന് സുശാന്ത് ലോക് പോലീസ് സ്റ്റേഷനിൽ ഐപിസി സെക്ഷൻ 420 (വഞ്ചന, സത്യസന്ധതയില്ലാതെ സ്വത്ത് കൈമാറൽ), 406 (ക്രിമിനൽ വിശ്വാസ ലംഘനം) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

എയർപോർട്ട് റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി സേവനങ്ങൾ ഉൾപ്പെടെയുള്ള നോൺ എയറോനോട്ടിക്കൽ സേവനങ്ങൾ നൽകുന്ന ബിസിനസ്സിലാണ് പരാതിക്കാരൻ.

2015ൽ സ്‌പൈസ്‌ ജെറ്റിന്റെ മുൻ പ്രൊമോട്ടർമാരായ കലാനിധി മാരനും കൽ എയർവേയ്‌സ് പ്രൈവറ്റ് ലിമിറ്റഡും പ്രതിയായ അജയ് സിംഗുമായി ഷെയർ സെയിൽ ആൻഡ് പർച്ചേസ് എഗ്രിമെന്റിൽ ഏർപ്പെട്ടിരുന്നു. അതിലൂടെ അവരുടെ മുഴുവൻ ഓഹരികളും അയാൾക്ക് കൈമാറിയതായി അറോറ പോലീസിനോട് പറഞ്ഞു.

“വിവിധ എണ്ണക്കമ്പനികളുമായുള്ള ഇന്ധന ചാർജ്, പെൻഡിംഗ് സ്റ്റാറ്റ്യൂട്ടറി കുടിശ്ശിക, എയർ ഫ്ലീറ്റ് പാർക്കിംഗ് ചാർജുകൾ, ശമ്പളം, മറ്റ് വെണ്ടർ പേയ്‌മെന്റുകൾ മുതലായവയുടെ കാര്യത്തിൽ കമ്പനി കടുത്ത സാമ്പത്തിക സ്ഥിതിയിലായതിനാൽ കമ്പനി ഏറ്റെടുക്കാൻ സിംഗ് എന്നോട് പറഞ്ഞു. കമ്പനിക്ക് പൂർണ്ണമായ നവീകരണവും സാമ്പത്തിക പുനഃസംഘടനയും ആവശ്യമാണ്, ”അറോറ പോലീസിനോട് പറഞ്ഞു.

ഇതിന് പകരം 10,00,000 ഓഹരികൾ പരാതിക്കാരന് കൈമാറുമെന്ന് സിംഗ് വാഗ്ദാനം ചെയ്തു. അതിനുശേഷം, പരാതിക്കാരൻ ആത്മാർത്ഥമായി പ്രവർത്തിക്കുകയും തന്റെ സേവനം നൽകുകയും ചെയ്തു.

2016 ഒക്ടോബറിൽ, തനിക്ക് വാഗ്ദാനം ചെയ്തതുപോലെ ഓഹരികൾ കൈമാറാൻ പരാതിക്കാരൻ സിംഗിനോട് അഭ്യർത്ഥിച്ചു.

ഓഹരികൾ കൈമാറുന്നതിനുപകരം സിംഗ് ഒരു ഡിഐഎസ് നൽകി. തന്റെ ഡിപ്പോസിറ്ററി പങ്കാളിയായ ഗ്ലോബൽ ക്യാപിറ്റൽ മാർക്കറ്റ്‌സ് ലിമിറ്റഡില്‍ സ്ലിപ്പ് നിക്ഷേപിക്കാൻ പറഞ്ഞതനുസരിച്ച് പരാതിക്കാരന്റെ പ്രതിനിധി പ്രസ്തുത സ്ലിപ്പ് നിക്ഷേപിക്കാൻ ചെന്നപ്പോൾ അത് അസാധുവാണെന്നും കാലഹരണപ്പെട്ടതാണെന്നും അറിഞ്ഞു.

അതിനുശേഷം, പരാതിക്കാരൻ പ്രതിയെ ഒന്നിലധികം തവണ സമീപിക്കുകയും പുതിയ ഡിപ്പോസിറ്ററി ഇൻസ്ട്രക്ഷൻ സ്ലിപ്പുകൾ ആവശ്യപ്പെട്ടു. എന്നാല്‍, ആശങ്കപ്പെടേണ്ടതില്ലെന്നും ഉടൻ തന്നെ പുതിയ നിക്ഷേപ നിർദ്ദേശങ്ങൾ നൽകുമെന്നും സിംഗ് ഉറപ്പുനൽകി. എന്നാല്‍, 2017 മുഴുവനും അജയ് സിംഗ് പരാതിക്കാരനെ കാണാൻ വിസമ്മതിച്ചെന്നും പരാതിയില്‍ പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News