കെന്റക്കിയിൽ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി

കെന്റക്കി: കിഴക്കൻ കെന്റക്കിയിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി ഉയർന്നു. സംസ്ഥാനത്ത് മരണസംഖ്യ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി കെന്റക്കി ഗവർണർ ആൻഡി ബെഷിയർ ശനിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

മരണസംഖ്യ 25 ആയി ഉയർന്നുവെന്ന് ട്വീറ്റ് ചെയ്തതിന് തൊട്ടുപിന്നാലെ, “വരാനിരിക്കുന്ന ആഴ്‌ചകള്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണെന്നും, മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും” ഉച്ചകഴിഞ്ഞുള്ള വാർത്താ സമ്മേളനത്തിൽ ബെഷിയർ പറഞ്ഞു.

മരിച്ചവരിൽ ആറ് കുട്ടികളും ഉണ്ടെന്ന് നേരത്തെയുള്ള റിപ്പോർട്ട് കൃത്യമല്ലെന്ന് ബെഷിയർ പറഞ്ഞു. അവരിൽ രണ്ടുപേർ മുതിർന്നവരായിരുന്നു.

ഒരു ഡസനിലധികം ആളുകളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നും, രക്ഷാപ്രവർത്തകരും താമസക്കാരും രക്ഷപ്പെട്ടവർക്കായി തിരച്ചിൽ നടത്തുന്നുണ്ടെന്നും, അവർക്ക് ഇപ്പോഴും ചില പ്രദേശങ്ങളിൽ എത്തിച്ചേരാനായിട്ടില്ലെന്നും ഗവർണർ പറഞ്ഞു.

“ഇനിയും നിരവധി” മരണങ്ങൾ ഉണ്ടായേക്കാമെന്ന് ബെഷിയർ സിഎൻഎന്നിനോട് പറഞ്ഞു. സാഹചര്യം മോശമായിക്കൊണ്ടിരിക്കുകയാണ്. ഇനിയും ധാരാളം ആളുകളെ കണ്ടെത്താനായില്ല. ഈ പ്രദേശത്ത്, കണക്കിൽപ്പെടാത്ത നിരവധി ആളുകളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കെന്റക്കി, ടെന്നസി, വെസ്റ്റ് വിർജീനിയ എന്നിവിടങ്ങളിൽ നിന്നുള്ള ദേശീയ ഗാർഡ് യൂണിറ്റുകൾ ബുധനാഴ്ച വൈകുന്നേരം വെള്ളപ്പൊക്കം ആരംഭിച്ചതിനുശേഷം 650-ലധികം വ്യോമ രക്ഷാപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും സംസ്ഥാന പോലീസും മറ്റ് സംസ്ഥാന ഉദ്യോഗസ്ഥരും 750 ജല രക്ഷാപ്രവർത്തനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ബെഷിയർ പറഞ്ഞു.

സ്കൂളുകളിലും പള്ളികളിലും സ്റ്റേറ്റ് പാർക്കുകളിലും 15 എമർജൻസി ഷെൽട്ടറുകൾ തുറന്നിട്ടുണ്ടെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഏകദേശം 18,000 വീടുകൾക്ക് വൈദ്യുതി ഇല്ലായിരുന്നു, ആയിരക്കണക്കിന് ആളുകൾക്ക് സുരക്ഷിതമായ ജലവിതരണവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Print Friendly, PDF & Email

Leave a Comment

More News