തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആദ്യത്തെ രോഗി ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു

തിരുവനന്തപുരം: 1951ൽ ഔപചാരികമായി തുറന്ന കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ (ടിഎംസി) 70-ാം വാർഷികാഘോഷം ഏതാനും ദിവസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ കോളേജ് എന്നതിലുപരി, മൂന്ന് വർഷത്തിന് ശേഷം ഇതേ കാമ്പസിൽ സ്ഥാപിച്ച ടിഎംസിക്കും സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിക്കും (എംസിഎച്ച്) ചരിത്രപരമായ വലിയ പ്രസക്തിയുണ്ട്. കാരണം, ഏഴ് പതിറ്റാണ്ട് മുമ്പ് അവിടെ ചികിത്സ തേടിയ ആദ്യത്തെ രോഗി തന്നെ.

മെഡിക്കൽ കോളേജ് ആശുപത്രി ഉദ്ഘാടനം ചെയ്ത ആൾ തന്നെ അതിന്റെ ആദ്യത്തെ രോഗിയായി മാറിയത് നിമിത്തം മാത്രം. അത് മറ്റാരുമായിരുന്നില്ല, ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ആയിരുന്നു എന്നത് ചരിത്രപരമായ ഒരു വിരോധാഭാസമായിരിക്കാം.

രേഖകൾ അനുസരിച്ച്, 1951-ലും 1954-ലും യഥാക്രമം സംസ്ഥാനത്തെ ഏറ്റവും പഴക്കമേറിയതും ആദ്യത്തെതുമായ ടിഎംസി, എംസിഎച്ച് എന്നിവ ജവഹര്‍ലാല്‍ നെഹ്‌റുവാണ് ഉദ്ഘാടനം ചെയ്തത്.

1954 ഫെബ്രുവരിയിൽ മെഡിക്കൽ കോളേജ് ആശുപത്രി തുറന്ന പ്രധാനമന്ത്രി കെട്ടിടത്തിന്റെ മെറ്റൽ ഗ്രില്ലിനുള്ളിൽ അബദ്ധത്തിൽ കുടുങ്ങിയതിനെത്തുടർന്ന് അദ്ദേഹത്തിന്റെ ഒരു വിരലിന് ചെറിയ പരിക്കേറ്റു. മെഡിക്കൽ കോളേജിന്റെ സ്ഥാപക സൂപ്രണ്ട് കൂടിയായ പരേതനായ ഡോ. ആർ കേശവൻ നായരുടെ നേതൃത്വത്തിൽ അദ്ദേഹത്തിന് അടിയന്തര ചികിത്സ നൽകി.

ഫോട്ടോ കടപ്പാട്: പിടിഐ

“മെഡിക്കൽ കോളേജ് ആശുപത്രി ഉദ്ഘാടനം ചെയ്യാനെത്തിയ ജവഹർലാൽ നെഹ്‌റുവിന് മെറ്റല്‍ ഗ്രില്ലിൽ വിരൽ കുടുങ്ങി മുറിവേറ്റു. അങ്ങനെ നെഹ്‌റു ആശുപത്രിയിലെ ആദ്യത്തെ രോഗിയും ഡോ. ​​കേശവൻ നായർ അവിടെ ചികിത്സ നൽകിയ ആദ്യത്തെ ഡോക്ടറുമായി,” മെഡിക്കല്‍ കോളേജ് ചരിത്രം രേഖപ്പെടുത്തിയ ഒരു ബുക്കില്‍ പറയുന്നു.

“ഡോ. കേശവൻ നായർ: വൈദ്യശാസ്ത്രത്തിലെ ഇതിഹാസം” എന്ന തലക്കെട്ടിൽ, വർഷങ്ങൾക്ക് മുമ്പ് അന്തരിച്ച മെഡിക്കൽ എക്‌സ്‌പോണന്റെ ഓർമ്മക്കുറിപ്പായി സമാഹരിച്ച പുസ്തകത്തിൽ നെഹ്‌റു എംസിഎച്ച് ഉദ്ഘാടനം ചെയ്യുന്ന ചിത്രവും ഉണ്ട്.

മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിന് നാല് ലക്ഷം രൂപ സംഭാവന നൽകിയ മുൻ തിരുവിതാംകൂർ രാജാവ് ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മയും ചടങ്ങിനിടെ പ്രധാനമന്ത്രിക്കൊപ്പം നിൽക്കുന്നതും ഫോട്ടോയിൽ കാണാം.

ഉദ്ഘാടന ദിവസം നെഹ്‌റുവിനെ ഒരു നോക്ക് കാണാൻ ആശുപത്രി സ്ഥിതി ചെയ്യുന്ന ഉള്ളൂരിൽ നിരവധി ആളുകൾ തടിച്ചുകൂടിയതായി മുതിർന്ന ന്യൂറോളജിസ്റ്റും മെഡിക്കൽ ചരിത്രകാരനുമായ ഡോ. കെ. രാജശേഖരൻ നായർ പറഞ്ഞു.

കേശവൻ നായരുടെ പ്രശസ്തരായ നിരവധി ശിഷ്യന്മാരിൽ ഒരാളായ രാജശേഖരന് തന്റെ ഗുരുവിന്റെ ചരിത്ര ദിനത്തെക്കുറിച്ചുള്ള വിശദമായ വിവരണത്തിന്റെ ഉജ്ജ്വലമായ ഓർമ്മകൾ ഇപ്പോഴും ഉണ്ട്.

ആദ്യത്തെ മെഡിക്കൽ കോളേജ് ഇവിടെ യാഥാർത്ഥ്യമാക്കാൻ കഠിനാധ്വാനം ചെയ്ത ചുരുക്കം ചിലരിൽ ഒരാളാണ് നായർ. അദ്ദേഹത്തിന്റെ വാക്കുകൾ അനുസരിച്ച്, സാധാരണക്കാർക്കിടയിൽ വളരെ പ്രചാരമുള്ള നെഹ്‌റുവിനെ കാണാൻ ജനസഹസ്രം ആശുപത്രി പരിസരത്ത് തടിച്ചുകൂടി,” അദ്ദേഹം പറഞ്ഞു.

അവിടെ തടിച്ചുകൂടിയ നിരവധി നാട്ടുകാർ അദ്ദേഹത്തെ അഭിവാദ്യം ചെയ്യാനും ഹസ്തദാനം നൽകാനും ശ്രമിച്ചു, അവരുടെ സ്നേഹവും ഊഷ്മളതയും സ്വീകരിക്കാൻ പ്രധാനമന്ത്രിയും മടി കാണിച്ചില്ല.

പ്രധാനമന്ത്രിയായിരുന്നെങ്കിലും, ഇന്ന് കാണുന്നതുപോലെ സുരക്ഷാ സാന്നിദ്ധ്യം അത്രയൊന്നും ഉണ്ടായിരുന്നില്ല, ആളുകളുടെ തിക്കും തിരക്കും കൊണ്ടായിരിക്കാം അദ്ദേഹത്തിന്റെ വിരലുകൾക്ക് എങ്ങനെയോ ചെറിയ മുറിവേറ്റു, രാജശേഖരൻ പറഞ്ഞു.

ഡോക്ടർ കേശവൻ നായർ ഉടൻ തന്നെ “രോഗിയെ” കാണുകയും മുറിവ് ഭേദമാക്കുകയും ചെയ്തു, ഒക്ടോജെനേറിയൻ കൂട്ടിച്ചേർത്തു.

“സംഭവം നടക്കുമ്പോൾ എനിക്ക് 10-ഓ 11-ഓ വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ. ചടങ്ങിൽ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഉള്ളൂരിനെ അന്ന് ദൂരെയുള്ള സ്ഥലമായി കണക്കാക്കിയതിനാൽ പോകാൻ കഴിഞ്ഞില്ല. പക്ഷേ, എനിക്ക് ഡോ. കേശവന്‍ നായരുടെ കീഴിൽ പഠിക്കാൻ അവസരം ലഭിച്ചു. പിന്നീടുള്ള വർഷങ്ങളിൽ അദ്ദേഹത്തിൽ നിന്ന് ഈ സംഭവങ്ങളെക്കുറിച്ച് പഠിച്ചു,” അദ്ദേഹം പറഞ്ഞു.

ഇത്രയും വർഷങ്ങൾക്ക് ശേഷം, സംസ്ഥാന മേഖലയ്ക്ക് കീഴിൽ താങ്ങാനാവുന്നതും സമഗ്രവുമായ ആരോഗ്യ പരിരക്ഷ നൽകുന്ന മേഖലയിലെ ഏറ്റവും വലിയ മൾട്ടി-സ്പെഷ്യാലിറ്റി ചികിത്സാ കേന്ദ്രങ്ങളിലൊന്നായാണ് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി ഇപ്പോൾ കണക്കാക്കപ്പെടുന്നത്.

ടിഎംസിക്കും എംസിഎച്ചിനും പുറമെ, നഴ്‌സിംഗ്, ഫാർമസ്യൂട്ടിക്കൽ സയൻസസ് കോളേജുകൾ, ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി, റീജിയണൽ കാൻസർ സെന്റർ (ആർസിസി) തുടങ്ങി നിരവധി സുപ്രധാന സ്ഥാപനങ്ങളും വിശാലമായ കാമ്പസിൽ ഉണ്ട്.

ടിഎംസിയുടെ 70-ാം വാർഷികാഘോഷം ഓഗസ്റ്റ് 26-ന് ഉദ്ഘാടനം ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News