ഭാര്യയെ വധിക്കാന്‍ വാടക കൊലയാളികളെ നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥന്റെ വധശിക്ഷ തിയ്യതി നിശ്ചയിച്ചു

ഹണ്ട്‌സ്‌വില്ലെ (ടെക്സസ്): വിവാഹ മോചനവും, കുട്ടിയുടെ കസ്റ്റഡി തര്‍ക്കവും വര്‍ദ്ധിച്ചപ്പോള്‍ ഭാര്യയെ വധിക്കുന്നതിന് വാടകക്കൊലയാളികളെ ഏര്‍പ്പാടു ചെയ്ത ഭാര്‍ത്താവ് പോലീസ് ഓഫീസര്‍ റോബര്‍ട്ട് അലന്‍ ഫ്രട്ടായുടെ (65) വധശിക്ഷ നടപ്പാക്കുന്നതിനുള്ള തിയ്യതി നിശ്ചയിച്ചു. ഇതു സംബന്ധിച്ചുള്ള ഉത്തരവില്‍ ജഡ്ജി ഒക്ടോബര്‍ 11 ചൊവ്വാഴ്ച ഒപ്പുവെച്ചു.

1996 മുതല്‍ വധശിക്ഷയും കാത്ത് ജയിലില്‍ കഴിയുന്ന റോബര്‍ട്ടിന്റെ ശിക്ഷ 2023 ജനുവരി 10ന് നടത്താനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

വധശിക്ഷ തിയ്യതി നിശ്ചയിച്ചതോടെ ടെക്‌സസ് ഹണ്ട്‌സ്‌വില്ലെയിലുള്ള ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ജസ്റ്റിസ് കറക്‌ഷണല്‍ ക്ഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂഷനിലേക്ക് മാറ്റി.

റോബര്‍ട്ട് തന്റെ ജിമ്മില്‍ നിന്നും വാടകക്കെടുത്ത രണ്ടു വാടക കൊലയാളികളാണ് 1994 നവംബര്‍ 4ന് റോബര്‍ട്ടിന്റെ ഭാര്യ ഫറാ ഫ്രെട്ടയുടെ ജീവനെടുത്തത്. സംഭവം നടക്കുമ്പോള്‍ റോബര്‍ട്ട് ചര്‍ച്ചിലായിരുന്നു. വധശിക്ഷക്കു വിധിച്ചശേഷം നല്‍കിയ അപ്പീലില്‍ റോബര്‍ട്ടിനെ കുറ്റവിമുക്തനാക്കിയെങ്കിലും 2009ല്‍ കേസ് വീണ്ടും വിചാരണ ചെയ്ത് റോബര്‍ട്ടിനു വീണ്ടും വധശിക്ഷ വിധിക്കുകയായിരുന്നു. മാതാവിനെ വധിച്ച സമയം ദമ്പതികളുടെ ഏക മകള്‍ക്ക് നാല് വയസ്സായിരുന്നു പ്രായം. ഇവരും വിചാരണ സമയത്തു കോടതിയില്‍ ഹാജരായിരുന്നു. ഫറായുടെ മാതാപിതാക്കള്‍ റോബര്‍ട്ടിനെ ഒരു നായയോടും പിശാചിനോടുമാണ് ഉപമിച്ചത്.

വാടകയ്‌ക്കെടുത്ത രണ്ടു കൊലയാളികള്‍ക്കും കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍, ഇവരുട വധശിക്ഷ റോബര്‍ട്ടിന്റെ വധശിക്ഷക്കു ശേഷമേ നടപ്പാക്കാവൂ എന്നും കോടതി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News