ദലിത് കൂട്ടായ്മയെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ തീവ്രവാദമല്ല: സുപ്രീം കോടതി

ന്യൂഡൽഹി: 2018ലെ ഭീമ കൊറേഗാവ് അക്രമക്കേസിൽ ആനന്ദ് തെൽതുംബ്‌ഡെയുടെ പങ്ക് ആരോപിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സമർപ്പിച്ച അപ്പീൽ സുപ്രീം കോടതി തള്ളി. “തെൽതുംബ്‌ഡെ ദലിതരെ അണിനിരത്തുന്നതിനായി പ്രഭാഷണങ്ങൾ നടത്തുകയായിരുന്നു. അതൊരു തീവ്രവാദ പ്രവർത്തനമാണോ?” ഹർജി തള്ളുന്നതിന് മുമ്പ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയോട് ചോദിച്ചു.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് ഹിമ കോഹ്‌ലിയും അടങ്ങുന്ന ബെഞ്ചാണ് എൻഐഎ സമർപ്പിച്ച സ്‌പെഷ്യൽ ലീവ് ഹർജി പരിഗണിക്കുന്നത്. ബോംബെ ഹൈക്കോടതി ജാമ്യ ഉത്തരവ് ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു. അതിനാലാണ് എൻഐഎ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. സ്‌റ്റേ വെള്ളിയാഴ്ച അവസാനിക്കും.

യുഎപിഎ ചുമത്തിയ ടെൽതുംബ്‌ഡെയ്‌ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം തീവ്രവാദവുമായി ബന്ധമില്ല എന്ന കാരണത്താൽ ബോംബെ ഹൈക്കോടതി നൽകിയ ജാമ്യാപേക്ഷയിൽ ഇടപെടില്ലെന്ന് വ്യക്തമാക്കിയാണ് ബെഞ്ച് ഹർജി തള്ളിയത്. “യുഎപിഎ നടപ്പിലാക്കാൻ ഒരു പ്രത്യേക പങ്ക് ഉണ്ടായിരിക്കണം. ദലിത് സംഘട്ടനത്തിൽ കൂടുതൽ ഒന്നും ഞങ്ങൾ കാണുന്നില്ല,” ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

തെൽതുംഡെക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരായി. “ഒരു സംഘടനയുമായി അടുത്ത ബന്ധം പുലർത്തുന്നത് എന്നെ ഒരു തീവ്രവാദി ആക്കുന്നില്ല. പാരീസിലേക്കുള്ള എന്റെ യാത്ര ഒരു അക്കാദമിക് സമ്മേളനമായിരുന്നു, അത് ആരും ഫണ്ട് ചെയ്തതല്ല. അതിനു ചിലവായ ഞാൻ മുഴുവൻ പണവും ഞാന്‍ തന്നെയാണ് നല്‍കിയത്. അതില്‍ ഏതെങ്കിലും സംഘടനയ്ക്ക് യാതൊരു പങ്കുമില്ല,” ടെൽതുംബ്‌ഡെയുടെ പ്രസ്താവന ഉദ്ധരിച്ച് കപില്‍ സിബൽ പറഞ്ഞു.

തെൽതുംബ്‌ഡെയുടെ സഹോദരനും വിഷയത്തിൽ പങ്കുണ്ടെന്ന എഎസ്‌ജി ഭാട്ടിയുടെ ആരോപണങ്ങളെ ഉദ്ധരിച്ച് സിബൽ തെൽതുംബ്‌ഡെയെ ഉദ്ധരിച്ച് പറഞ്ഞു, “കഴിഞ്ഞ 30 വർഷമായി ഞാൻ എന്റെ സഹോദരനെ കണ്ടിട്ടില്ല, ഞാൻ ആളുകളെ റിക്രൂട്ട് ചെയ്യുന്നു എന്നതിന് എന്ത് തെളിവാണ് അവരുടെ പക്കലുള്ളത്? ഹൈക്കോടതിക്ക് സമർപ്പിച്ച കത്തിൽ വസ്തുതാപരമായി തെറ്റൊന്നുമില്ല. എല്ലാ കത്തുകളും പരിശോധിച്ച് പ്രഥമദൃഷ്ട്യാ കുറ്റമൊന്നും കാണുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

എൻഐഎയ്ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി വാദിച്ചത് തെൽതുംബ്‌ഡെയിൽ നിന്ന് ലഭിച്ച ഇമെയിലുകളും മറ്റ് ചില തെളിവുകളും സാധ്യമായ ക്രമസമാധാന പ്രശ്‌നങ്ങളെയും നിരോധിത സംഘടനയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ)യുമായുള്ള ബന്ധത്തെയും വ്യക്തമാക്കുന്നു എന്നാണ്.

“നക്‌സൽബാരി പ്രസ്ഥാനം വിപുലീകരിക്കുന്നതിനായി അദ്ദേഹം എഴുതിയ ഒരു കത്ത് ഉണ്ട്. വിദ്യാർത്ഥികളെ സംഘടിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങളും അതിലുണ്ട്,” എഎസ്ജി ഭാട്ടി വാദിച്ചു. ദലിത് സംഘട്ടനം ഒരു തീവ്രവാദ പ്രവർത്തനമല്ലെന്ന് ബെഞ്ച് പ്രതികരിച്ചു.

നിരോധിത സംഘടനകളെ ഏകോപിപ്പിക്കുന്നതും കുറ്റകരമാണെന്നും, രാജ്യത്തുടനീളമുള്ള സുരക്ഷാ സേനയ്‌ക്കെതിരായ ആക്രമണത്തെത്തുടർന്ന് സംഘടനയെ അടുത്തിടെ നിരോധിച്ചിരുന്നു എന്നും ഭാട്ടി വാദിച്ചു. എന്നാല്‍, ഭീമ കൊറേഗാവ് അക്രമവുമായി ഇതിന് ബന്ധമില്ലെന്നും, കോടതി ഇതില്‍ ഇടപെടില്ലെന്നും കേസ് തള്ളുന്നതിന് മുമ്പ് ബെഞ്ച് നിരീക്ഷിച്ചു.

Print Friendly, PDF & Email

Leave a Comment

More News