17-കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതൃസഹോദരന് മരണം വരെ ജീവപര്യന്തം കഠിന തടവ്

തിരുവനന്തപുരം: പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് മൂന്ന് ജീവപര്യന്തം കഠിന തടവ്. കുട്ടിയുടെ പിതൃസഹോദരനാണ് കേസിലെ പ്രതി. ഇയാള്‍ ജീവിതാവസാനം വരെ കഠിന തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.

കഠിന തടവിന് പുറമെ 1,50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴത്തുകയിൽ നിന്ന് അതിജീവിതയ്ക്ക് ഒരു ലക്ഷം രൂപ നൽകാനും
വിക്‌ടിം കോമ്പൻസേഷൻ ഫണ്ടിൽ നിന്നും ഉചിതമായ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന ജഡ്ജി എംപി ഷിബുവിൻറെതാണ് ഉത്തരവ്.

2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. +2 വിദ്യാർത്ഥിനിയായ പെണ്‍കുട്ടി പഠനാവശ്യങ്ങൾക്കായാണ് പ്രതിയുടെ വീട്ടിൽ താമസിച്ചത്. ഈ സമയത്താണ് വീട്ടിൽ വച്ച് പലതവണ പീഡനത്തിന് ഇരയാകുകയും പെണ്‍കുട്ടി ഗർഭിണിയാക്കുകയും ചെയ്‌തത്. തുടർന്ന് മണ്ണന്തല പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

അന്വേഷണം പൂർത്തിയാക്കി 2014ൽ തന്നെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 13 സാക്ഷികളും, 27 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി കട്ടായിക്കോണം ജെ കെ അജിത്ത് പ്രസാദ് ഹാജരായി.

Print Friendly, PDF & Email

Leave a Comment

More News