ഇന്ത്യൻ ജനാധിപത്യത്തിലെ പ്രതീക്ഷയുടെ പൊൻകിരണങ്ങൾ: ലീലാ മാരേട്ട്

ഇന്ത്യൻ ജനാധിപത്യത്തിൽ പ്രതീക്ഷകളുടെ ഒരു പുതിയ ഉണർവുണ്ടെന്ന് കാണിക്കുന്നതാണ് 2023ലെ കർണാടക ഇലക്ഷൻ. വലിയ ഭൂരിപക്ഷത്തിന് കോൺഗ്രസ് ജയിച്ചു കയറുമ്പോൾ ജനങ്ങൾ തന്നെയാണ് ഇന്ത്യയുടെ ഭാവിതർ നയിക്കുന്നത് എന്ന് ചിന്ത കൂടുതൽ ഉറപ്പാവുകയാണ്. ജനങ്ങൾക്ക് വേണ്ടത് ഒരു മാറ്റമാണ്. ഒരേ മനുഷ്യരെ തന്നെ കണ്ടു അവരുടെ തന്നെ ഭരണത്തിന് കീഴിൽ ജീവിച്ചു മരിക്കുന്നവരല്ല ഇന്ത്യൻ ജനത, അവർക്കെപ്പോഴും മാറ്റങ്ങൾ വേണം ആ മാറ്റത്തിന്റെ മാറ്റൊലിയാണ് ഗാന്ധിയും ഇന്ത്യൻ നാഷണൽ കോൺഗ്രസും ചേർന്ന് കർണാടകയിൽ വിരിയിച്ചെടുത്തത്. എതിർപ്പുകളെ മറികടക്കാനും ഫാസിസ ശക്തികൾക്കെതിരെ പോരാടാനും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്നും ജീവനുള്ള ഒരു പാർട്ടിയാണെന്ന് തെളിയിക്കുന്നതാണ് ഈ വിധി. അല്ലെങ്കിലും കണക്കെടുപ്പുകൾ അല്ല ജനങ്ങളാണല്ലോ ഒരു രാജ്യത്തിന്റെ ഭാവി തീരുമാനിക്കേണ്ടത് അതും ഇന്ത്യയെ പോലുള്ള ഒരു ജനാധിപത്യ രാജ്യത്തിന്റെ ഭാവി. എല്ലാത്തിനെയും മറികടന്ന് കോൺഗ്രസ് വീണ്ടും തിരിച്ചു വരുമ്പോൾ ഇന്ത്യൻ ജനതയ്ക്ക് വീണ്ടും നന്നായി ശ്വാസം എടുക്കാൻ കഴിയുന്നു എന്നതാണ് സത്യം. അട്ടിമറിക്കപ്പെട്ടു എന്ന് പലരും വിധിയെഴുതുന്ന ഇന്ത്യൻ ജനാധിപത്യത്തിന്റെ നീതി അതൊരിക്കലും ആരെക്കൊണ്ടും വായിക്കാൻ കഴിയില്ല എന്ന് തെളിവ് കർണാടകയിലെ ഈ തെരഞ്ഞെടുപ്പിൽ ഉണ്ട്.

ഇന്ത്യയെ പോലെയുള്ള ഒരു വലിയ രാജ്യത്ത് ഒരേ മനുഷ്യർ തന്നെ ഭരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരുപാട് പാകപ്പിഴകൾ വരാൻ ഇടയുണ്ട്. അതിന് തുലനം ചെയ്യുക എന്നതാണ് ഇന്ത്യയിലെ ഓരോ പാർട്ടികളുടെയും ഉത്തരവാദിത്വം. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അതിനെ കൃത്യമായി വിനിയോഗിക്കുന്നുണ്ട്. മാധ്യമങ്ങളും മറ്റും ചേർന്ന് സ്വതന്ത്രരാനന്തര കോൺഗ്രസിന് ഭാവിയില്ലെന്ന് വിളിച്ചു പറയുമ്പോഴും വലിയ ഭൂരിപക്ഷത്തിൽ ജനങ്ങൾ എഴുതി കൊടുത്ത ഈ വിജയം അത് അങ്ങനെയല്ലെന്ന് പറഞ്ഞു വയ്ക്കുകയാണ്. ഇവിടെ രാഷ്ട്രീയക്കാർ മാറിവരും, ജനങ്ങൾ അവരുടെ സമ്മദിധാനാവകാശം കൃത്യമായി വിനിയോഗിക്കും. അതാണ് ഇന്ത്യൻ ജനതയുടെ ഒരു പ്രത്യേകത. പലപ്പോഴും ജനങ്ങൾക്കൊപ്പം നിൽക്കാൻ കഴിഞ്ഞില്ലെങ്കിലും അവർ ആഗ്രഹിക്കുന്ന സമയത്ത് അവർക്കിടയിലേക്ക് ഇറങ്ങി ചെല്ലാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന ജനാധിപത്യ പാർട്ടിയുടെ പ്രതിപക്ഷത്തിന് ആയിട്ടുണ്ട്. ബിജെപിയുടെ ഭരണം നടന്നുകൊണ്ടിരിക്കുമ്പോഴും നാഷണൽ കോൺഗ്രസ് വെറുതെയിരുന്നില്ല. അവർ പ്രതിപക്ഷത്തിരുന്ന് ഒരു തിരിച്ചുവരവിനും ഇന്ത്യയുടെ വികസനത്തിനുവേണ്ടി കോപ്പുകൂട്ടുകയായിരുന്നു.

ഇന്ത്യയുടെ ജനാധിപത്യ കസേരകളിൽ ഒന്നും സ്ഥായിയല്ല. എല്ലാവർക്കും എല്ലാകാലവും ഈ വിദ്യാസമ്പന്യായ മനുഷ്യരോട് പിടിച്ചുനിൽക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഇന്ത്യയിൽ എപ്പോഴും മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. അവർ രാഷ്ട്രീയപാർട്ടികളെ മാറിമാറി പരീക്ഷിച്ചു കൊണ്ടിരിക്കും. കാരണം മറ്റു രാജ്യങ്ങളിലേതു പോലെയുള്ള ഒരു വ്യവസ്ഥിതി അല്ല ഇവിടെയുള്ളത്. വിവിധ സംസ്കാരങ്ങളും വിവിധ ഭാഷകളും ഒരുമിച്ച് ചേരുന്നതാണ് ഇന്ത്യ എന്ന രാജ്യം. അതിനു മാറ്റി മറിക്കാൻ ശ്രമിക്കുമ്പോൾ ജനാധിപത്യ വിശ്വാസികൾ ഒരിക്കലും വെറുതെ ഇരിക്കില്ല. അവരുടെ കൈ രേഖകൾ കൊണ്ട് തെളിയിക്കാൻ പറ്റുന്നതൊക്കെ അവർ തെളിയിക്കും. ആ വെളിച്ചമാണ് ഇപ്പോൾ കോൺഗ്രസിലേക്ക് ജനങ്ങൾ നീട്ടിയിരിക്കുന്നത്. കാലം ഇത്ര കഴിഞ്ഞിട്ടും കോൺഗ്രസ് എന്ന പാർട്ടിയോട് ജനങ്ങൾക്കുള്ള വിശ്വാസമാണ് ഇവിടെ വ്യക്തമാകുന്നത്. കേവലപൂരിപക്ഷം നേടി കൃത്യമായ ലീടോടുകൂടിയാണ് കോൺഗ്രസ് ഇപ്പോൾ അധികാരത്തിലേറി ഇരിക്കുന്നത്. ഒരു ഭരണം മോശമാണെന്നോ മറ്റുള്ളത് നല്ലതാണെന്നോ അല്ല. ജനങ്ങൾക്ക് വേണ്ടത് പുതിയ പരീക്ഷണങ്ങളാണ് പുതിയ മനുഷ്യരെയാണ്. പുത്തൻ പുതിയ ചിന്തകളെയും ആശയങ്ങളെയും ആണ്. അതിനുവേണ്ടിയുള്ള മാറ്റങ്ങൾക്കാണ് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

രാവും പകലും ഇല്ലാതെ രാഹുൽ ഗാന്ധി എന്ന മനുഷ്യൻ നടന്ന് തീർത്ത ഒരുപാട് യാതനകളുടെയും വേദനകളുടെയും ബാക്കിയാണ് ഈ വിജയം. അതുകൊണ്ടുതന്നെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജ്വാല അതെപ്പോഴും അതേപടിയിൽ തന്നെ തുടരുന്നുണ്ട് എന്നത് അടയാളപ്പെടുത്തുകയാണ്. ഇനിയൊരിക്കലും ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഒരു തിരിച്ചുവരവ് ഉണ്ടായിരിക്കില്ല എന്ന് തന്നെയാണ് എല്ലാവരും കരുതിയത്, എന്നാൽ കരുതലുകളെല്ലാം ജനങ്ങളുടെ തീരുമാനങ്ങളാണ് ഇന്ത്യയിൽ നടപ്പിലാക്കുന്നത്. പലയിടത്തും പരാജയപ്പെട്ടിട്ടും, സ്വന്തം നാടുകളിൽ പോലും കോൺഗ്രസ് പ്രതിനിധികൾ പരാജയപ്പെട്ടിട്ടും അവർ ജനങ്ങളോട് സംവദിക്കാതിരുന്നിട്ടില്ല. സദാ കഷ്ടപ്പെടുന്ന മനുഷ്യർക്കൊപ്പം നിൽക്കാനാണ് രാഹുൽ അടക്കമുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാക്കന്മാർ ആഗ്രഹിച്ചത്. തികച്ചും കൃത്യമായ ഭൂരിപക്ഷമാണ് കർണാടകയിൽ കോൺഗ്രസിനെ ലഭിച്ചത്. അത് പാരമ്പര്യത്തിന്റെ ഒരു വലിയ അടയാളം തന്നെയാണ്. ഗാന്ധി എന്ന മനുഷ്യനോടുള്ള ഇന്ത്യയുടെ ആദരവും വിശ്വാസവും തന്നെയാണ് ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ പുതിയ കന്നട നാട് പുതിയ രീതിയിൽ പുതിയ ഭാവത്തിൽ പ്രത്യക്ഷപ്പെടുമെന്നും, അതുവഴി ഇന്ത്യയിലെ പല പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടായിരിക്കുമെന്നും നമുക്ക് അടിയുറച്ച് വിശ്വസിക്കാം. കാരണം ബ്രിട്ടീഷുകാർക്ക് മുന്നിൽ നെഞ്ചുവിരിച്ച് നിന്ന് ഗാന്ധി എന്ന മനുഷ്യന്റെ പൂർവികരാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസുകാർ. രാജീവും ഇന്ദിരയുമടക്കം മരണപ്പെട്ടത് ഈ രാജ്യത്തിന് വേണ്ടി തന്നെയാണ്. അതുകൊണ്ടുതന്നെ കോൺഗ്രസിന്റെയും തിരിച്ചുവരവിൽ അതിയായ സന്തോഷമുണ്ട്.

Print Friendly, PDF & Email

Leave a Comment

More News