എൻഎസ്എസിൽ ഭിന്നത; കലഞ്ഞൂർ മധുവിനെ ഡയറക്ടർ ബോർഡിൽ നിന്ന് പുറത്താക്കി; ആറ് പേർ ജനപ്രതിനിധി സഭയിൽ നിന്ന് ഇറങ്ങിപ്പോയി

ചങ്ങനാശ്ശേരി: നായര്‍ സര്‍വീസ്‌ സൊസൈറ്റിയില്‍ (എന്‍എസ്‌എസ്‌) ഭിന്നതയെ തുടര്‍ന്ന്‌ വെള്ളിയാഴ്ച ജനപ്രതിനിധിസഭയില്‍ നിന്ന് ആറ്‌ അംഗങ്ങള്‍ ഇറങ്ങിപ്പോയി. കലഞ്ഞൂര്‍ മധു, പ്രശാന്ത്‌ പി കുമാര്‍, മനേപ്പള്ളി മോഹന്‍ കുമാര്‍, വിജയകുമാരന്‍ നായര്‍, രവീന്ദ്രന്‍ നായര്‍, അനില്‍കുമാര്‍ എന്നിവരാണ്‌ ജനപ്രതിനിധിസഭ വിട്ടത്‌. കലഞ്ഞൂര്‍ മധുവിനെ ഡയറകുര്‍ ബോര്‍ഡില്‍ നിന്ന്‌ മാറ്റാന്‍ എന്‍എസ്‌എസ്‌ നേതൃത്വം തീരുമാനിച്ചതിന്‌ പിന്നാലെയാണ്‌ ഇവര്‍ ജനപ്രതിനിധി സഭയില്‍ നിന്ന്‌ ഇറങ്ങിപ്പോയത്‌. അതേസമയം കെബി ഗണേഷ്‌ കുമാറിനെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തി.

മന്നത്തു പത്മനാഭന്‍ വിഭാവനം ചെയ്ത നിലപാടില്‍ നിന്ന്‌ ഇപ്പോഴത്തെ നേതൃത്വം വ്യതിചലിച്ചിരിക്കുകയാണെന്ന്‌ കലഞ്ഞൂര്‍ മധു പ്രതികരിച്ചു. ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ സഹോദരന്‍ കൂടിയായ കലഞ്ഞൂര്‍ മധു 26 വര്‍ഷമായി ഡയറക്ടര്‍ ബോര്‍ഡ്‌ അംഗമാണ്‌. അതേസമയം, സംഘടനയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന്‌ എന്‍എസ്‌എസ്‌ ഔദ്യോഗിക നേതൃത്വം വ്യക്തമാക്കി. ബജറ്റ്‌
അവതരണവും ഡയറക്ടര്‍ ബോര്‍ഡ്‌ യോഗവും നടക്കുന്നുണ്ടെന്നും നേതൃത്വം വിശദീകരിച്ചു.

എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി കെ സുകുമാരന്‍ നായര്‍ ജനപ്രതിനിധി സഭയില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. സംഘടനയെ തകര്‍ക്കാന്‍ ഉള്ളില്‍ നിന്ന്‌ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന്‌ പറഞ്ഞ സുകുമാരന്‍ നായര്‍ ഇത്തരക്കാര്‍ക്ക്‌ സംഘടനയില്‍ സ്ഥാനമുണ്ടാകില്ലെന്നും കൂട്ടിച്ചേര്‍ത്തു.

Print Friendly, PDF & Email

Leave a Comment

More News