“ഏകീകൃത സിവില്‍കോഡ്” ചർച്ചയാകാം നിർബന്ധപൂർവ്വം നടപ്പാക്കരുതെന്നു മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ

ന്യൂയോർക് :ജനങ്ങളുടെ ഇടയിൽ ഏക സിവിൽ കോഡിനെ പറ്റി ചർച്ചകൾ ആവാം പക്ഷേ മുകളിൽനിന്നും ഏകപക്ഷീയവും നിർബന്ധപൂർവ്വം നടപ്പാക്കരുതെന്നു മാധ്യമങ്ങൾക്കു നൽകിയ വാർത്താകുറിപ്പിൽ മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ ചൂണ്ടിക്കാട്ടി

ഇന്ത്യയെപ്പോലുള്ള ബഹുസ്വര സമൂഹത്തില്‍ ഏക സിവില്‍കോഡ് നടപ്പാക്കുന്നത് അപ്രായോഗികമാണെന്നും ഇന്ത്യയെപ്പോലെ വൈവിധ്യങ്ങള്‍ നിറഞ്ഞ ഒരു ജനാധിപത്യ മതനിരപേക്ഷ രാജ്യത്ത് ഇതിനെ പിന്തുണക്കാനാകില്ലെന്നും മലങ്കര മാർത്തോമ സഭയുടെ പരമാധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താപറഞ്ഞു.ഭരണഘടനാ രൂപവത്കരണ സമയത്ത് ഏക സിവിൽ കോഡിനെ കുറിച്ച് ആലോചിച്ചെങ്കിലും, ഇക്കാര്യത്തില്‍ സമവായത്തിലെത്താന്‍ കഴിഞ്ഞില്ല, അതിനാൽ ആർട്ടിക്കിൾ 44 ൽ യുസിസി വേണം എന്ന ആഗ്രഹം മാത്രമേ പരാമർശിച്ചിട്ടുള്ള ഉള്ളൂ സ്വാതന്ത്ര്യ ലബ്ധി മുതലുള്ള ആദ്യകാല ചർച്ചകളും ശ്രമങ്ങളും ഉണ്ടായിരുന്നിട്ടും യുസിസി ഒരിക്കലും യാഥാർഥ്യമായില്ല എന്ന വസ്തുത ഇന്ത്യയിൽ വ്യക്തിനിയമങ്ങൾ ക്ക് പകരം വെക്കുന്ന ഒരു ഏകീകൃത സിവിൽ നിയമം നടപ്പാക്കുന്നതിലെ സങ്കീർണതകളെ തുറന്നുകാട്ടുന്നു.

ജനാധിപത്യത്തിന്റെ സൗന്ദര്യം വൈവിധ്യങ്ങളിലാണ്. ഇന്ത്യയുടെ ഭരണഘടനയില്‍ വംശം, മതം, ലിംഗഭേദം തുടങ്ങിയവയുടെ ബഹുത്വം അംഗീകരിച്ചിട്ടുണ്ട്. അങ്ങനെ അസംഖ്യം സാംസ്‌കാരിക വൈവിധ്യം ഇഴചേര്‍ന്ന് നിലകൊള്ളുന്ന രാജ്യമാണ് ഭാരതം. അത്തരത്തില്‍ വിവിധ സാംസ്‌കാരിക, മത, രാഷ്ട്രീയ മേഖലകള്‍ക്ക് ഇതിനകം തന്നെ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. നാളിതുവരെ നാം കാത്തുസൂക്ഷിച്ച ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യവും ഭരണഘടന ഉറപ്പാക്കുന്ന മത സ്വാതന്ത്ര്യവും ഹനിക്കപ്പെടരുത്. 2018ലെ ലോ കമ്മീഷന്‍ ഏക സിവില്‍കോഡ് ആവശ്യമോ അഭികാമ്യമോ അല്ലെന്നാണ് പ്രഖ്യാപിച്ചത്

ഭാവിയിൽ ഒരു പാർലമെൻറിൽ ഏകസിവിൽകോഡ് അവതരിപ്പിക്കുകയാണ് എങ്കിൽ ഞങ്ങൾ അതിനു വിധേയരാകാൻ തയ്യാറാണെന്ന് പ്രഖ്യാപിക്കുന്നവർക്കു മാത്രമേ കോഡ് ബാധകമാകു എന്ന വ്യവസ്ഥ ഉണ്ടാകണമെന്ന് ഭരണഘടന അസംബ്ലി ചർച്ചകളിൽ ഡോക്ടർ ബി ആർ അംബേദ്കർ നിലപാട് സ്വീകരിച്ചിരുന്നു രാജ്യത്ത് സാമ്പത്തിക അസമത്വം നിലനിൽക്കുന്നു ന്യൂനപക്ഷങ്ങൾക്ക് ചില പ്രത്യേക അവകാശങ്ങൾ ഭരണഘടന നൽകുന്നുണ്ടെന്നും പ്രസ് റിലീസിൽ മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ പറഞ്ഞു

ഏകീകൃത സിവിൽ കോഡ്
ഇന്ത്യയിലെ പ്രധാന മത-ജാതി വൈജാത്യങ്ങൾക്കനുസരിച്ച് ഓരോ വ്യക്തിക്കും പ്രത്യേകം-പ്രത്യേകം ബാധകമാകുന്ന രീതിയിൽ ഇപ്പോൾ നിലവിലുള്ള വ്യക്തി നിയമത്തെ നീക്കി എല്ലാ ഇന്ത്യക്കാർക്കും ഒരേ രീതിയിൽ ബാധകമാകുന്ന തരത്തിൽ ഒരു പൊതു വ്യക്തി നിയമ സംഹിത വേണം എന്ന ആവശ്യത്തിനേയും തർക്കത്തിനേയും കുറിക്കുന്ന പദമാണ് ഏകീകൃത സിവിൽ കോഡ്. ഇത് വ്യക്തികളുടെ വിവാഹം, വിവാഹമോചനം, പരമ്പരാഗത സ്വത്ത്, ദത്ത്, ജീവനാംശം എന്നീ വിഷയങ്ങളിൽ പൊതുവായ നിയമം കൊണ്ടുവരാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്. ഇന്ത്യൻ ഭരണഘടയിലെ നിർദ്ദേശകതത്ത്വങ്ങളിലെ 44-ാം വകുപ്പനുസരിച്ച് ഇന്ത്യയിൽ ഏകീകൃത സിവിൽ നിയമം കൊണ്ടു വരേണ്ടുന്നത് ഭരണകൂടത്തിന്റെ കടമയായി കണക്കാക്കുന്നു.

സമകാലീന ഭാരതത്തിൽ മത-ജാതി അധിഷ്ഠിത വർഗ്ഗീകരണവും വ്യക്തി നിയമവും നിലനിൽക്കുന്നതിനാൽ, ഒരു ഏകീകൃത സിവിൽ നിയമം അത്യാവശ്യമാണ് എന്ന് ഇതിനെ അനുകൂലിക്കുന്നവർ വാദിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News