കാമുകനെ കാണാൻ പാക്കിസ്താനിലേക്ക് പോകാന്‍ ശ്രമിച്ച 17-കാരിയെ ജയ്‌പൂര്‍ വിമാനത്താവളത്തില്‍ സിആർപിഎഫ് പിടികൂടി

ജയ്പൂർ: അതിർത്തിക്കപ്പുറമുള്ള മറ്റൊരു പ്രണയ കഥയിലെ കാമുകി, കാമുകനെ കാണാൻ പാക്കിസ്താനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായി. പ്രായപൂർത്തിയാകാത്ത 17കാരി പെൺകുട്ടിയാണ് ജയ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് സി‌ഐ‌എസ്‌എഫിന്റെ പിടിയിലായത്.

സിക്കാറിലെ ശ്രീമധോപൂരിൽ നിന്ന് സിഐഎസ്എഫ് ജവാൻമാർ പെൺകുട്ടിയെ കസ്റ്റഡിയിലെടുത്ത് എയർപോർട്ട് പോലീസിന് കൈമാറി. ചോദ്യം ചെയ്യലിൽ പെൺകുട്ടി ലാഹോറിൽ കാമുകനെ കാണാൻ പോകുകയാണെന്ന് വ്യക്തമായി. രണ്ട് ആൺകുട്ടികൾക്കൊപ്പമാണ് പെൺകുട്ടി വിമാനത്താവളത്തിലെത്തിയതെന്ന് പോലീസ് പറഞ്ഞു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടി പാക്കിസ്താനിലേക്ക് പോകാൻ ടിക്കറ്റ് ചോദിച്ചപ്പോൾ എയർപോർട്ട് ജീവനക്കാർ തമാശയാണെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീട് താൻ പാക്കിസ്താനിയാണെന്ന് പെൺകുട്ടി പറഞ്ഞു. മൂന്ന് വർഷം മുമ്പ് അമ്മായിയോടൊപ്പം ഇന്ത്യയിൽ വന്നതാണെന്നും, സിക്കാറിലെ ശ്രീമധോപൂരിലായിരുന്നു താമസമെന്നും, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അമ്മായിയുമായി വഴക്കുണ്ടായതായും പെൺകുട്ടി പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ബസിൽ ജയ്പൂരിലെത്തി. രണ്ട് ആൺകുട്ടികൾ പെൺകുട്ടിയെ ബസിൽ കണ്ടുമുട്ടുകയും വിമാനത്താവളം വരെ അനുഗമിച്ചെന്നും പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ, പെൺകുട്ടിയുമായി സംസാരിച്ചുവെന്നും അവളെ വിമാനത്താവളത്തിൽ വിടാൻ വന്നതാണെന്നും ആൺകുട്ടികൾ വെളിപ്പെടുത്തി.

ചോദ്യം ചെയ്യലിൽ, ഒരു വർഷം മുമ്പ്, പെൺകുട്ടി ലാഹോറിൽ നിന്നുള്ള അസ്ലം ലാഹോറി എന്ന വ്യക്തിയുമായി ഇൻസ്റ്റാഗ്രാമിൽ സൗഹൃദം സ്ഥാപിച്ചതായി വെളിപ്പെടുത്തി. എന്റെ സ്‌കൂളിലെ മറ്റ് പെൺകുട്ടികളുമായും അസ്‌ലമിന് സൗഹൃദമുണ്ടെന്ന് പെൺകുട്ടി പറഞ്ഞു. അധികൃതർ കുട്ടിയുടെ മൊബൈൽ പിടിച്ചെടുത്ത് വീട്ടുകാരെ വിവരം അറിയിച്ചു. തങ്ങളുടെ മകൾ സുഹൃത്തിനെ കാണാൻ പാക്കിസ്താനിലേക്ക് പോകുകയാണെന്ന് അറിവില്ലാതിരുന്ന വീട്ടുകാര്‍ ഞെട്ടി. അസ്‌ലമിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെക്കുറിച്ചും രാജ്യത്ത് എത്ര പെൺകുട്ടികളുമായി ഇയാൾക്ക് ബന്ധമുണ്ടെന്നതിനെക്കുറിച്ചും വിവരം ലഭിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

അതേസമയം, തന്റെ മാതാപിതാക്കൾ പാക്കിസ്താനിലുണ്ടെന്നും അവരുടെ അടുത്തേക്ക് പോകാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ രേഖകളൊന്നും കൈവശമില്ലെന്നും പെൺകുട്ടി വെളിപ്പെടുത്തിയതായി ജലവാർ അഡീഷണൽ എസ്പി ചിൻർജി ലാൽ മീണ പറഞ്ഞു. പെൺകുട്ടിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭിവാഡിയിൽ നിന്നുള്ള വിവാഹിതയായ രണ്ട് കുട്ടികളുടെ അമ്മയായ അഞ്ജു റാഫേൽ അടുത്തിടെ പാക്കിസ്താനിലേക്ക് പോയി നസ്റുല്ല എന്നയാളെ വിവാഹം കഴിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവവും.

Print Friendly, PDF & Email

Leave a Comment

More News