തിരുവോണം ബമ്പർ: കേരളാ മെഗാ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 25 കോടി രൂപ പാലക്കാട് വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: കേരളത്തിലെ തിരുവോണം ബമ്പർ ലോട്ടറിയുടെ 25 കോടി രൂപയുടെ ഒന്നാം സമ്മാനം ടിഇ 230662 എന്ന ടിക്കറ്റിന് ലഭിച്ചു. കോഴിക്കോട് പാളയത്തെ ബാവ ലോട്ടറി ഏജൻസിയുടെ സബ് ഏജന്റാണ് പാലക്കാട് വാളയാറിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

കോയമ്പത്തൂർ സ്വദേശി നടരാജൻ വാങ്ങിയ ടിഇ 230662 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർഖി ഭവനിൽ ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ് ആരംഭിച്ചത്. കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനമായ 25 കോടിയാണ് ഒന്നാം സമ്മാനം. ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് കോഴിക്കോട് ബാവ ഏജൻസിയിലെ ഷീബ എസ് എന്ന ഏജന്റാണ് വാളയാറിൽ വിറ്റത്.

സെപ്റ്റംബർ 11ന് ലോട്ടറി വകുപ്പിന്റെ കോഴിക്കോട് ഓഫീസിൽ നിന്നാണ് ലോട്ടറി ഏജൻസി ടിക്കറ്റെടുത്തത്. വാളയാറിലെ സബ് ഏജന്റാണ് ടിക്കറ്റ് അന്നുതന്നെ വിറ്റതെന്ന് ഏജൻസി അറിയിച്ചു.

ഒരു കോടി രൂപ വീതം 20 പേർക്കാണ് ഇത്തവണ രണ്ടാം സമ്മാനം. കഴിഞ്ഞ വർഷം അഞ്ച് കോടി രൂപയായിരുന്നു ഒറ്റ  സമ്മാനം. മൂന്നാം സമ്മാനമായി 20 പേർക്ക് 5 ലക്ഷം രൂപ വീതം നൽകും. നാലാം സമ്മാനം 10 പേർക്ക് 5 ലക്ഷം വീതവും 5 സമ്മാനമായി 10 പേർക്ക് 2 ലക്ഷം വീതവും.

രണ്ടാം സമ്മാനമായ ഒരു കോടി വീതം നേടിയ ഇരുപത് ടിക്കറ്റ് നമ്പറുകൾ ഇവയാണ്:

TH 305041, TL 894358, TA 781521, TD 166207, TB 398415, TB 127095, TC 320948, TB 515087, TJ 410906, TC 482,9460 708749, TE 220042, TJ 223848, TC 151097, TG 381795 , TH 314711, TG 496751, TB 617215.

ഈ വർഷം 85 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിച്ചത്. ഇതിൽ 75,76,096 ടിക്കറ്റുകൾ വിറ്റഴിച്ചത് വകുപ്പിന്റെ റെക്കോർഡാണ്.

2022 ൽ വകുപ്പ് 67.5 ലക്ഷം തിരുവോണം ബമ്പർ ടിക്കറ്റുകൾ അച്ചടിച്ചിരുന്നു. അതില്‍ 66,55,914 ടിക്കറ്റുകള്‍ വിറ്റു, അന്നത്തെ റെക്കോർഡാണിത്.

കഴിഞ്ഞ വർഷമാണ് ഈ ലോട്ടറിയുടെ സമ്മാനത്തുക വകുപ്പ് 12 കോടി രൂപയിൽ നിന്ന് 25 കോടി രൂപയായി ഉയർത്തിയത്.
500 രൂപയായിരുന്നു ടിക്കറ്റിന്റെ വില.

ഈ വർഷം, ലോട്ടറി വാങ്ങുന്നവർക്ക് കൂടുതൽ ആകർഷകമാക്കുന്നതിനായി വകുപ്പ് സമ്മാന ഘടന നവീകരിച്ചു. കൂടുതൽ പേർക്ക് ഭാഗ്യക്കുറിയുടെ പ്രയോജനം ലഭിക്കുന്ന തരത്തിലാണ് സമ്മാനഘടനയിൽ മാറ്റം വരുത്തിയതെന്ന് ബുധനാഴ്ച തിരുവനന്തപുരത്ത് നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്ത ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. നറുക്കെടുപ്പിൽ ഗതാഗത മന്ത്രി ആന്റണി രാജുവും പങ്കെടുത്തു.

കഴിഞ്ഞ വർഷം ബമ്പർ നേടിയത് തിരുവനന്തപുരം സ്വദേശി അനൂപിനാണ്. ഈ വർഷം ലോട്ടറി വിജയികൾക്കായി പണം കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലന പരിപാടി വകുപ്പ് ആരംഭിച്ചിരുന്നു.

1967 ലാണ് കേരള സർക്കാർ പേപ്പർ ലോട്ടറി നടത്തിപ്പിനായി ഒരു വകുപ്പ് സ്ഥാപിച്ചത്. ആദ്യ ലോട്ടറി ടിക്കറ്റിന് 1 രൂപയും ഒന്നാം സമ്മാനം 50,000 രൂപയുമായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News