കൊച്ചി മെട്രോയ്ക്ക് 2022-23 സാമ്പത്തിക വർഷത്തിൽ 5.35 കോടി പ്രവർത്തന ലാഭം

കൊച്ചി: 2022-23 സാമ്പത്തിക വർഷത്തിൽ ആദ്യമായി 5.35 കോടി രൂപ പ്രവർത്തന ലാഭം കൈവരിക്കാൻ കൊച്ചി മെട്രോയ്ക്ക് കഴിഞ്ഞതായി കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു. ഉയർന്ന ശരാശരി പ്രതിദിന യാത്രക്കാർ, പുതിയ സംവിധാനങ്ങൾ, ചെലവ് ചുരുക്കൽ നടപടികൾ എന്നിവ കാരണം ഇത് സാധ്യമായതായി മെട്രോ റെയിൽ ലിമിറ്റഡ് പറഞ്ഞു.

2020-21ൽ 56.56 കോടി രൂപയായിരുന്ന പ്രവർത്തന നഷ്ടം 2021-22ൽ 34.94 കോടിയായി കുറയ്ക്കാൻ കെഎംആർഎല്ലിന് കഴിഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രവർത്തന ലാഭത്തിലെത്താൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണെന്ന് കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു.

വിദ്യാർത്ഥികൾക്കും സ്ഥിരം യാത്രക്കാർക്കും വേണ്ടിയുള്ള വിവിധ പദ്ധതികൾ, സ്വയം ടിക്കറ്റ് മെഷീനുകൾ സ്ഥാപിക്കൽ, യാത്രക്കാരെ ആകർഷിക്കുന്നതിനായി സോഷ്യൽ മീഡിയ വഴി നടത്തിയ പ്രചാരണങ്ങൾ എന്നിവ വിജയിച്ചതായും മെട്രോ അധികൃതർ വ്യക്തമാക്കി.

2017 ജൂണിലാണ് കൊച്ചി മെട്രോ സർവ്വീസ് ആരംഭിച്ചത്. ആ മാസം 59894 ആളുകളാണ് മെട്രോയിൽ യാത്ര ചെയ്തത്. 2017 ആഗസ്റ്റ് മാസം അത് 32603 ആയി കുറഞ്ഞെങ്കിലും ഡിസംബറിൽ എണ്ണം 52254 ആയി ഉയർന്നു. 2018ൽ ശരാശരി ദിനംപ്രതി യാത്രക്കാരുടെ എണ്ണം നാൽപ്പതിനായിരത്തിന് മുകളിൽ പോയില്ല. എന്നാൽ 2019 ഒക്ടോബറിനും ഡിസംബറിനുമിടയിൽ അറുപതിനായിരത്തിലധികം പേർ കൊച്ചി മെട്രോയിൽ യാത്ര ചെയ്തു.

കൊവിഡ് കാലത്ത് 2021 മെയ് മാസം യാത്രക്കാരുടെ എണ്ണം 5300 ആയി കുറഞ്ഞു. കൊവിഡിന് ശേഷം 2021 ജൂലൈയിൽ യാത്രക്കാരുടെ എണ്ണം 12000 ആയി ഉയർന്നു. പിന്നീട് കെഎംആർഎല്ലിലെ വിവിധ വിഭാഗങ്ങളുടെ തുടർച്ചയായ പരിശ്രമം കൊണ്ടും വിവിധ പ്രചരണ പരിപാടികളിലൂടെയും ഓഫറുകളിലൂടെയും യാത്രക്കാരെ കൊച്ചി മെട്രോയിലേക്കെത്തിച്ചു.

2020-21 വർഷത്തെ അപേക്ഷിച്ച് 485 ശതമാനം വർധനവാണിത്. നോൺ-ഫെയർ ബോക്‌സ് ഓഫീസ് വരുമാനവും മികച്ച വളർച്ച രേഖപ്പെടുത്തി. നോൺ-ഫെയർ ബോക്‌സ് വരുമാനം 2020-21 സാമ്പത്തിക വർഷത്തിലെ 41.42 കോടിയിൽ നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 58.55 കോടിയായി ഉയർന്നു. തൽഫലമായി, 2020-21 സാമ്പത്തിക വർഷത്തിലെ പ്രവർത്തന വരുമാനം 2022-23 സാമ്പത്തിക വർഷത്തിൽ 54.32 കോടി രൂപയിൽ നിന്ന് 134.04 കോടി രൂപയായി ഉയർന്നു. ഇത് 145 ശതമാനം വളർച്ചയാണ്.

2022 സെപ്റ്റംബറിനും നവംബറിനുമിടയിൽ, യാത്രക്കാരുടെ ശരാശരി എണ്ണം 75000 കവിഞ്ഞു. 2023 ജനുവരിയോടെ ശരാശരി യാത്രക്കാരുടെ എണ്ണം 80,000 കവിയുകയും തുടർന്ന് ക്രമാനുഗതമായി 1 ലക്ഷം യാത്രക്കാരായി ഉയരുകയും ചെയ്തു. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനയും യാത്രാക്കൂലി വരുമാനം വർധിപ്പിക്കാൻ സഹായിച്ചു. ഫെയർ ബോക്‌സ് വരുമാനം 2020-21ൽ 12.90 കോടിയിൽ നിന്ന് 2022-23ൽ 75.49 കോടിയായി ഉയർന്നു.

2020-21 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 485 ശതമാനം വർദ്ധനവാണിത്. നോൺ ഫെയർ ബോക്‌സ് വരുമാനത്തിനും മികച്ച വളർച്ചയാണുണ്ടായത്. നോൺ ഫെയർ ബോക്‌സ് വരുമാനം 2020-21 സാമ്പത്തിക വർഷം 41.42 കോടി രൂപയിൽ നിന്ന് 2022-23 വർഷത്തിൽ 58.55 കോടി രൂപയായി ഉയർന്നു. ഇതിന്റെ ഫലമായി 2020-21 വർഷത്തിലെ ഓപ്പറേഷണൽ റവന്യു 54.32 കോടി രൂപയിൽ നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 134.04 കോടി രൂപയായി ഉയർന്നു. 145 ശതമാനം വളർച്ചയാണിത്.

ഡിസംബർ-ജനുവരി മാസങ്ങളിൽ തൃപ്പൂണിത്തുറ സ്റ്റേഷൻ പ്രവർത്തനക്ഷമമാവുകയും കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം പ്രവർത്തനക്ഷമമാവുകയും ചെയ്യുമ്പോൾ ഫെയര്‍ ബോക്സിലും നോൺ-ഫെയർ ബോക്‌സ് വരുമാനത്തിലും കാര്യമായ പുരോഗതി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊച്ചി മെട്രോയുടെ രണ്ട് സ്റ്റേഷനുകൾ കൂടി 2022-23 വർഷത്തിൽ പ്രവർത്തനം ആരംഭിച്ചെങ്കിലും 2020-21 വർഷത്തേക്കാൾ പ്രവർത്തന ചെലവിൽ 15 ശതമാനം വർധന മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് കമ്പനി അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News