കിഴക്കൻ അഫ്ഗാനിസ്ഥാനിൽ വിവിധ വാഹനാപകടങ്ങളിൽ 33 പേർ മരിച്ചു

കാബൂള്‍: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ നടന്ന വാഹനാപകടങ്ങളിൽ 33 പേർ മരിക്കുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കാബൂൾ പോലീസ് മേധാവിയുടെ വക്താവ് ഖാലിദ് സദ്രാൻ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കാബൂൾ പ്രവിശ്യയിലെ സൊറാബി ജില്ലയിൽ, അഫ്ഗാൻ തലസ്ഥാനമായ കാബൂളിനെയും കിഴക്കൻ നംഗർഹാർ പ്രവിശ്യയെയും ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേയിൽ പത്ത് കൂട്ടിയിടികളിൽ രണ്ട് കുട്ടികളും നാല് സ്ത്രീകളും ഉൾപ്പെടെ 17 പേർ കൊല്ലപ്പെട്ടതായി
പ്രസ്താവനയില്‍ പറഞ്ഞു.

അപകടത്തിൽ മറ്റ് പത്ത് പേർക്ക് പരിക്കേറ്റതായും അവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും സദ്രാൻ പറഞ്ഞു.

അതേസമയം, കിഴക്കൻ ലഗ്മാൻ പ്രവിശ്യയിൽ കാബൂളിനും നംഗർഹാറിനും ഇടയിൽ ഇതേ ഹൈവേയുടെ അവസാനത്തിനടുത്തായി നാല് കൂട്ടിയിടികൾ ഉണ്ടായി. അതില്‍ 15 പേർ കൊല്ലപ്പെട്ടതായി ലഗ്മാൻ പോലീസ് മേധാവിയുടെ പ്രസ്താവനയിൽ പറയുന്നു.

ലാഗ്മാൻ പ്രവിശ്യയുടെ മറ്റ് ഭാഗങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.

അഫ്ഗാനിസ്ഥാനിൽ ട്രാഫിക് അപകടങ്ങൾ സാധാരണമാണ്, പ്രധാനമായും റോഡുകളുടെ മോശം അവസ്ഥയും ഹൈവേകളിലെ ഡ്രൈവർമാരുടെ അശ്രദ്ധയും കാരണമാണ്.

Leave a Comment

More News