“ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി നമ്മൾ വ്യാപാരം നടത്തണം, നമുക്ക് ഏറ്റവും മികച്ചത് നമ്മൾ ചെയ്യണം, അവർക്ക് ഏറ്റവും മികച്ചത് ചെയ്യാൻ അവരെ അനുവദിക്കണം” എന്ന് ബഫറ്റ് ട്രംപിനെ ഉപദേശിച്ചു.
വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയത്തെ ശക്തമായി വിമർശിച്ച് പ്രശസ്ത അമേരിക്കൻ നിക്ഷേപകനായ വാറൻ ബഫറ്റ് രംഗത്ത്. താരിഫിനെ ഒരു “വലിയ തെറ്റ്” എന്ന് വിശേഷിപ്പിക്കുകയും, വ്യാപാരം ഒരു ആയുധമായി ഉപയോഗിക്കുന്നതിനെതിരെ ട്രംപിന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
“7.5 ബില്യൺ ആളുകൾക്ക് നിങ്ങളെ ഇഷ്ടമല്ലെങ്കിൽ 300 ദശലക്ഷം ആളുകൾ അവരുടെ നേട്ടങ്ങളിൽ അഭിമാനിക്കുന്നത് വലിയൊരു തെറ്റാണെന്ന് ഞാൻ കരുതുന്നു,” ശനിയാഴ്ച ബെർക്ക്‌ഷെയർ ഹാത്ത്‌വേ ഓഹരി ഉടമകളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 94 കാരനായ ബഫറ്റ്, ട്രംപിന്റെ നയങ്ങളെ തെറ്റായതും ശുദ്ധ അസംബന്ധവും വിവരമില്ലായ്മയാണെന്നും വിശേഷിപ്പിച്ചു. കൂടാതെ, താരിഫിന്റെ പേരു പറഞ്ഞ് വ്യാപാരത്തെ യുദ്ധായുധമാക്കരുതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
“നമ്മൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി വ്യാപാരം നടത്തണം. നമുക്ക് ഏറ്റവും മികച്ചത് നമ്മൾ ചെയ്യണം, അവർക്ക് ഏറ്റവും മികച്ചത് ചെയ്യാൻ അവരെ അനുവദിക്കണം,” ട്രംപിനെ അദ്ദേഹം ഉപദേശിച്ചു. കൂടുതൽ രാജ്യങ്ങൾ സമ്പന്നരായാല്‍ ലോകം കൂടുതൽ സുരക്ഷിതമാകുമെന്ന് അദ്ദേഹം വാദിച്ചു. വ്യാപാര കമ്മിയിലും ട്രംപിന്റെ താരിഫ് നയങ്ങളിലും ബഫറ്റ് മുമ്പ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. “വ്യാപാരം യുദ്ധത്തിലേക്ക് നയിച്ചേക്കാം. അത് മോശമായ കാര്യങ്ങളിലേക്ക് നയിച്ചേക്കാം” എന്ന് അദ്ദേഹം പറഞ്ഞിരുന്നു.
അമേരിക്കയിലെ ചരിത്രപരമായ മാറ്റങ്ങളെക്കുറിച്ച് പരാമർശിക്കവേ, സമത്വത്തിനായി രാജ്യം ഒരു നീണ്ട പോരാട്ടം നടത്തിയിട്ടുണ്ടെന്ന് ബഫറ്റ് പറഞ്ഞു. “ഞാൻ ഇന്ന് ജനിച്ചിരുന്നെങ്കിൽ, ഗർഭപാത്രത്തിൽ തന്നെ അമേരിക്കയിൽ ജനിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുമായിരുന്നു,” എന്ന് അദ്ദേഹം തമാശയായി പറഞ്ഞു.
“ആണവായുധങ്ങളുള്ള രാജ്യങ്ങളിൽ, അവയിൽ ചിലത് അസ്ഥിരമാണ്, ചില രാജ്യങ്ങൾ ‘നമ്മൾ വിജയിച്ചു’ എന്ന് പറയുകയും മറ്റു ചിലതിനെതിരെ അസൂയപ്പെടുകയും ചെയ്യുന്നത് നല്ലതല്ല,” ട്രംപിന്റെ സംരക്ഷണവാദ നയങ്ങളെ ചോദ്യം ചെയ്തുകൊണ്ട് ബഫറ്റ് പറഞ്ഞു.