വിസ കാലാവധി കഴിഞ്ഞവരുടെ കാര്യത്തില്‍ യുകെ ആഭ്യന്തര സെക്രട്ടറിയുടെ അവകാശവാദത്തെ ഇന്ത്യ എതിര്‍ത്തു

ലണ്ടൻ: മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പാർട്ണർഷിപ്പ് (എംഎംപി) ശരിയായി പ്രവർത്തിച്ചില്ലെന്ന യുകെ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാന്റെ അവകാശവാദത്തെ ഇന്ത്യ എതിർത്തു. കരാർ പ്രകാരം ഉന്നയിക്കപ്പെട്ട എല്ലാ കേസുകളിലും ഇന്ത്യ നടപടി ആരംഭിച്ചിട്ടുണ്ടെന്ന് പറഞ്ഞു. യുകെയിൽ വിസ കാലാവധി കഴിഞ്ഞും താമസിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യാക്കാരാണെന്ന ബ്രാവർമാന്റെ അഭിമുഖത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, ഏറ്റെടുത്ത ചില പ്രതിബദ്ധതകളിൽ ഇന്ത്യ “പ്രകടമായ പുരോഗതി”ക്കായി കാത്തിരിക്കുകയാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ പറഞ്ഞു. “മൈഗ്രേഷൻ ആൻഡ് മൊബിലിറ്റിക്ക് കീഴിലുള്ള ഞങ്ങളുടെ വിപുലമായ ചർച്ചകളുടെ ഭാഗമായി, യുകെയിൽ വിസ കാലാവധി കഴിഞ്ഞ ഇന്ത്യൻ പൗരന്മാരുടെ മടങ്ങിവരവ് സുഗമമാക്കുന്നതിന് യുകെ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യാ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്,” ഇന്ത്യൻ ഹൈക്കമ്മീഷൻ വ്യാഴാഴ്ച ഒരു പ്രസ്താവനയില്‍ പറഞ്ഞു. ആഭ്യന്തര ഓഫീസുമായി പങ്കിട്ട ഡാറ്റ അനുസരിച്ച്, ഇന്നുവരെ, ഹൈക്കമ്മീഷനിലേക്ക് റഫർ ചെയ്ത എല്ലാ കേസുകളിലും നടപടി ആരംഭിച്ചിട്ടുണ്ട്.…

വന്ദേ ഭാരത് എക്സ്പ്രസ് അപകടം: പ്രവർത്തന ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചില്ല

മണിനഗർ: പുതുതായി ആരംഭിച്ച ഗാന്ധിനഗർ-മുംബൈ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ പ്രവർത്തന ഭാഗങ്ങള്‍ക്കൊന്നും കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. മുംബൈ സെൻട്രലിൽ നിന്ന് ഗുജറാത്തിലെ ഗാന്ധിനഗറിലേക്ക് പോയ ട്രെയിനാണ് രാവിലെ 11.15ഓടെ വത്വ സ്റ്റേഷനും മണിനഗര്‍ സ്റ്റേഷനും ഇടയിൽ ട്രാക്കില്‍ പോത്തുകള്‍ നിരന്നതാണ് അപകടത്തിന് കാരണം. “അപകടത്തിൽ എഞ്ചിന്റെ മുൻഭാഗം തകർന്നു. എന്നാല്‍, ട്രെയിനിന്റെ പ്രധാനപ്പെട്ട ഭാഗത്തിന്‍ കേടുപാടുകൾ സംഭവിച്ചിട്ടില്ല. മൃഗങ്ങളുടെ ജഡങ്ങൾ നീക്കം ചെയ്തതിന് ശേഷം ട്രെയിൻ നീങ്ങി ഗാന്ധിനഗറിൽ കൃത്യസമയത്ത് എത്തി,” വെസ്റ്റേൺ റെയിൽവേ സീനിയർ പിആർഒ, ജെകെ ജയന്ത് പറഞ്ഞു. മുംബൈയില്‍ തിരിച്ചെത്തിയ ട്രെയിനിന്റെ തകര്‍ന്ന മുന്‍ഭാഗം മുംബൈ സെൻട്രൽ ഡിപ്പോയിൽ പുതിയൊരെണ്ണം സ്ഥാപിക്കുകയും ട്രെയിൻ സർവീസ് നടത്തുകയും ചെയ്തു. യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെ ട്രെയിൻ ഇന്ന് മുംബൈയിൽ നിന്ന് പുറപ്പെട്ടു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ വെസ്റ്റേൺ റെയിൽവേ എല്ലാ നടപടികളും സ്വീകരിക്കുമെന്ന്…

ഹരിയാനയില്‍ പത്ത് ജില്ലകളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഒക്ടോബർ 30, നവംബർ 2 ന്

ചണ്ഡീഗഡ്: ഹരിയാനയിലെ 22 ജില്ലകളിലെ പത്തിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഒക്ടോബർ 30, നവംബർ 2 തീയതികളിൽ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ധനപത് സിംഗ് വെള്ളിയാഴ്ച അറിയിച്ചു. ഭിവാനി, ഫത്തേഹാബാദ്, ജജ്ജാർ, ജിന്ദ്, കൈതാൽ, മഹേന്ദർഗഡ്, നൂഹ്, പഞ്ച്കുല, പാനിപ്പത്ത്, യമുനാനഗർ എന്നീ പത്ത് ജില്ലകളിലാണ് ആദ്യം വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിംഗ്. ഒക്‌ടോബർ 30-ന്, ഈ പത്ത് ജില്ലകളിലെ ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നടക്കുമെന്നും പത്ത് ജില്ലകളിലെ ഗ്രാമപഞ്ചായത്തുകളിലെ സർപഞ്ചുകളിലേക്കും പഞ്ചുകളിലേക്കും തിരഞ്ഞെടുപ്പ് നവംബർ 2 ന് നടക്കുമെന്നും പഞ്ച്കുളയിൽ പത്രസമ്മേളനംത്തില്‍ ധനപത് സിംഗ് പറഞ്ഞു. ഒക്‌ടോബർ 14 മുതൽ ആദ്യഘട്ട നാമനിർദ്ദേശ നടപടികൾ ആരംഭിക്കും. “ഗ്രാമപഞ്ചായത്തുകളിലെ പഞ്ചുകളുടെയും സർപഞ്ചുമാരുടെയും വോട്ടെണ്ണൽ ഒരേ ദിവസം നടക്കും. അതേസമയം, ജില്ലാ പരിഷത്ത്,…

തന്റെ രാജ്യം സന്ദർശിക്കാൻ പ്രധാനമന്ത്രി മോദിയെ ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡേൺ ക്ഷണിച്ചു

വെല്ലിംഗ്ടൺ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡേൺ തന്റെ രാജ്യം സന്ദർശിക്കാൻ ക്ഷണിച്ചു. എൻഐഡി ഫൗണ്ടേഷനും ഇന്ത്യൻ വീക്കെൻഡറും ഓക്ക്‌ലാന്‍ഡില്‍ സംയുക്തമായി സംഘടിപ്പിച്ച കിവി ഇന്ത്യൻ ഹാൾ ഓഫ് ഫെയിം അവാർഡിന്റെ ഭാഗമായുള്ള “വിശ്വ സദ്ഭാവന” പരിപാടിയിൽ പങ്കെടുക്കവെയാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ സാന്നിധ്യത്തിൽ അവർ ഈ ക്ഷണം നൽകിയത്. പ്രധാനമന്ത്രി മോദിയുടെ വ്യതിരിക്തവും വൻ വിജയവുമായ ഭരണം പ്രതിപാദിക്കുന്ന രണ്ട് പുസ്തകങ്ങളും ചടങ്ങിൽ അനാച്ഛാദനം ചെയ്തു. മുഖ്യാതിഥിയായിരുന്ന ആര്‍ഡേണ്‍ തന്റെ പ്രസംഗത്തിൽ, ന്യൂസിലൻഡും ഇന്ത്യയും തമ്മിലുള്ള നിരവധി സമാനതകളും ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്തുന്നതും ഭാവിയിലെ പുരോഗതിക്കുള്ള വലിയ സാധ്യതകളും ചൂണ്ടിക്കാട്ടി. “കൂടുതൽ അസ്ഥിരമായിക്കൊണ്ടിരിക്കുന്ന ഒരു ലോകത്ത് ഇന്ത്യയും ന്യൂസിലൻഡും നിരവധി സമാനതകൾ പങ്കിടുന്നു. ഇരു രാജ്യങ്ങളും അവരുടെ ജനാധിപത്യ ചരിത്രങ്ങളെ വിലമതിക്കുന്നു. കൂടാതെ, ഇന്തോ-പസഫിക് മേഖല സുസ്ഥിരവും…

കോൺഗ്രസ് രാജ്യത്തെ മുക്കി: ഭാരത് ജോഡോ യാത്രയെ രൂക്ഷമായി വിമർശിച്ച് ജയറാം താക്കൂർ

ഷിംല: നഷ്ടപ്പെട്ട രാഷ്ട്രീയ അടിത്തറ വീണ്ടെടുക്കാൻ കോൺഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂർ. രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയ്ക്കിടയിൽ കോൺഗ്രസ് നേതാക്കൾ കോൺഗ്രസ് ഛോഡോ യാത്രയിലാണെന്ന് ജയ് റാം താക്കൂർ പരിഹസിച്ചു. കോൺഗ്രസ് പാർട്ടിക്ക് ഭാവിയില്ലെന്നും കോൺഗ്രസിന് ആർക്കും ഒരു ഗുണവും ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. “രാജ്യത്തെ മുക്കിയ കോൺഗ്രസ് ഇപ്പോൾ സ്വയം മുങ്ങുകയാണ്,” അദ്ദേഹം ഇന്ന് (വെള്ളിയാഴ്ച – ഒക്‌ടോബർ 7) ഉന നഗരത്തിലെ പുരാന ബസ് സ്റ്റേഷനിൽ പ്രോഗ്രസീവ് ഹിമാചൽ-ഫൗണ്ടേഷന്റെ 75-ാം വാർഷിക ആഘോഷത്തിൽ പങ്കെടുത്തു സംസാരിക്കവേ പറഞ്ഞു. മുഖ്യമന്ത്രി ജയ് റാം താക്കൂറിന്റെ ഈ സന്ദർശനം സദർ നിയമസഭാ മണ്ഡലത്തിന് ചരിത്രപരമാണെന്ന് ആറാം ധനകാര്യ കമ്മീഷൻ സംസ്ഥാന അദ്ധ്യക്ഷൻ സത്പാൽ സിംഗ് സത്തി പറഞ്ഞു. ജയ് റാം താക്കൂർ തന്റെ…

ഹിജാബ് വിരുദ്ധ പ്രക്ഷോഭം: ഇറാനിയന്‍ സ്ത്രീകള്‍ക്ക് പിന്തുണയുമായി നടി പ്രിയങ്ക ചോപ്ര

ഇറാനിൽ സംഘർഷം തുടരുന്നതിനിടെ മഹ്‌സ അമിനിയുടെ മരണത്തിൽ പ്രതിഷേധിച്ച ഇറാനിയൻ സ്ത്രീകൾക്ക് പിന്തുണയുമായി നടി പ്രിയങ്ക ചോപ്ര. സെപ്തംബർ 13 ന് തന്റെ സഹോദരനും മറ്റ് ബന്ധുക്കൾക്കുമൊപ്പം ടെഹ്‌റാൻ മെട്രോ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതിനിടെയാണ് മഹ്‌സ അറസ്റ്റിലായത്. സ്ത്രീകൾക്ക് ഹിജാബ് ശിരോവസ്ത്രവും മാന്യമായ വസ്ത്രവും ധരിക്കുന്നതിന് ഇറാന്റെ കർശനമായ നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ചാണ് അറസ്റ്റ്. മൂന്ന് ദിവസം കോമയിലായിരുന്നു മഹ്‌സ, പിന്നീട് അധികാരികൾ അവകാശപ്പെട്ടതുപോലെ “സ്വാഭാവിക കാരണങ്ങളാൽ” മരണപ്പെട്ടു. എന്നാല്‍, ആക്ടിവിസ്റ്റുകളുടെ അഭിപ്രായത്തിൽ, അവരുടെ മരണ കാരണം തലയ്ക്ക് മാരകമായ പ്രഹരമായിരുന്നു. സംഭവത്തിന് ശേഷം, മഹ്‌സ അമിനിയുടെ മരണത്തിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് ഇറാനികളാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ തെരുവിലിറങ്ങിയത്. ലോകമെമ്പാടുമുള്ള സ്ത്രീകൾ ഇറാനിയൻ സ്ത്രീകളുടെ ദുരവസ്ഥയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് റാലികളിലും പ്രകടനങ്ങളിലും പരസ്യമായി രംഗത്തെത്തി. അവര്‍ തലമുടി മുറിക്കുകയോ ഷേവ് ചെയ്യുകയോ ചെയ്തു. മറ്റ് പല സ്ത്രീകളെയും പോലെ പ്രിയങ്ക…

കമൽഹാസന്റെ “ചോള കാലഘട്ടത്തിൽ ഹിന്ദു മതമില്ല” എന്ന പരാമർശം വിവാദമായി

ചെന്നൈ: രാജരാജ ചോളൻ ഹിന്ദു രാജാവല്ലെന്ന അവകാശവാദവുമായി ദേശീയ അവാർഡ് ജേതാവായ തമിഴ് സംവിധായകൻ വെട്രിമാരൻ വിവാദത്തിന് തിരികൊളുത്തിയതിന് പിന്നാലെ സംവിധായകന്റെ പ്രസ്താവനയെ പിന്തുണച്ച് കമൽഹാസനും രംഗത്തെത്തി. വെട്രിമാരൻ പങ്കെടുത്ത ഒരു പരിപാടിയിലാണ് വിവാദ പരാമര്‍ശം ഉരുത്തിരിഞ്ഞത്. “രാജ രാജ ചോളന്‍ ഹിന്ദുവല്ല, പക്ഷേ അവർ (ബിജെപി) നമ്മുടെ വ്യക്തിത്വം മോഷ്ടിക്കാൻ ശ്രമിക്കുകയാണ്. തിരുവള്ളുവരെ കാവിവൽക്കരിക്കാൻ അവർ ശ്രമിച്ചു കഴിഞ്ഞു. അത് നമ്മൾ ഒരിക്കലും അനുവദിക്കരുത്,” വെട്രിമാരൻ ഇതു പറഞ്ഞപ്പോൾ പലരും അത്ഭുതപ്പെട്ടു. തുടർന്ന്, കമൽ ഹാസനും സമാനമായ അഭിപ്രായം പറഞ്ഞു, “രാജ രാജ ചോളന്റെ കാലത്ത് ‘ഹിന്ദു മതം’ എന്ന പേരൊന്നും ഉണ്ടായിരുന്നില്ല. വൈനവം, ശിവം, സമാനം എന്നിവയുണ്ടായിരുന്നു. ഹിന്ദു എന്ന പദം ഉപയോഗിച്ചത് ബ്രിട്ടീഷുകാരാണ്. അത് എങ്ങനെ കൂട്ടായി പരാമർശിക്കണമെന്ന് അവർക്ക് അറിയില്ലായിരുന്നു. അവർ തുത്തുക്കുടിയെ ‘തൂത്തുക്കുടി’ ആക്കി മാറ്റിയതിന് സമാനമാണ് ഇത്. രാജരാജ…

മകന്റെ ഫോണ്‍ വിളി കാത്തിരുന്ന അമ്മയ്ക്ക് വന്നത് മകന്റെ മരണവാര്‍ത്ത; വടക്കഞ്ചേരി ബസ് അപകടത്തില്‍ മരിച്ചവരില്‍ പി എച്ച് ഡി വിദ്യാര്‍ത്ഥി ദീപുവും

പാലക്കാട്: രണ്ടു വർഷമായി കോയമ്പത്തൂരിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന ദീപു എന്ന യുവാവ് സാധാരന അവിടെയെത്തിയാലുടന്‍ അമ്മയെ വിളിച്ച് വിവരം അറിയിക്കുമായിരുന്നു. എന്നാല്‍, ഇത്തവണ അതുണ്ടായില്ല. എന്നാല്‍, മകന്റെ വിളി വരാതായപ്പോള്‍ അങ്ങോട്ട് വിളിച്ച അമ്മയ്ക്ക് കിട്ടിയതാകട്ടേ മകന്റെ മരണവാര്‍ത്തയായിരുന്നു. വടക്കഞ്ചേരി അപകടത്തിൽ കെ എസ് ആര്‍ ടി സി യാത്രക്കാരനായിരുന്നു പി എച്ച് ഡി വിദ്യാര്‍ത്ഥിയായ ദീപു (27). ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ദീപു പിന്നീട് മരണപ്പെടുകയായിരുന്നു. പഠിക്കാന്‍ മിടുക്കനായ ദീപു കോയമ്പത്തൂരിലെ ഒരു സ്വകാര്യ കോളേജിൽ രസതന്ത്രത്തിൽ പിഎച്ച്ഡി വിദ്യാർത്ഥിയാണ്. കൊല്ലം പുനലൂർ മണിയാറിലെ വീട്ടിൽ പൂജ അവധിക്ക് വന്നതാണ്. ബുധനാഴ്ച (ഒക്ടോബർ 5) ഉച്ചയ്ക്ക് അമ്മ ശശികല തയ്യാറാക്കിയ ഭക്ഷണം കഴിച്ച് അച്ഛൻ ഉദയഭാനുവിനോടും സഹോദരി ധന്യയോടും യാത്ര പറഞ്ഞാണ് കോയമ്പത്തൂരിലേക്ക് പുറപ്പെട്ടത്. സഹോദരീ ഭർത്താവും കോന്നി പോലീസ് സ്‌റ്റേഷൻ സിപിഒയുമായ ബിജുവിനെ…

വടക്കഞ്ചേരി ബസ് അപകടത്തില്‍ മരണപ്പെട്ട കെ എസ് ആര്‍ ടി സിയിലെ യാത്രക്കാര്‍ക്ക് ഇൻഷുറൻസ് തുക ഉടൻ ലഭ്യമാക്കും

പാലക്കാട്: വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ച മൂന്ന് കെഎസ്ആർടിസി യാത്രക്കാർക്കുള്ള ഇൻഷുറൻസ് തുക നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. മരിച്ച യാത്രക്കാരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നൽകും. ഇത് എത്രയും വേഗം നൽകാനുള്ള നടപടി ആരംഭിച്ചതായും അധികൃതര്‍ പറഞ്ഞു. അപകടത്തിൽ മരണപ്പെട്ട ബാസ്‌ക്കറ്റ്‌ബോൾ താരം രോഹിത് രാജിന്റെ കുടുംബത്തിന് തിങ്കളാഴ്ച (ഒക്‌ടോബർ 10) രണ്ട് ലക്ഷം രൂപ കൈമാറും. മരിച്ച മറ്റ് രണ്ട് പേരുടെ മരണാനന്തര നടപടികൾ പൂർത്തിയാകുമ്പോൾ നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ ആരംഭിച്ചു. യാത്രക്കാരില്‍ നിന്നും 2014 ലെ കേരള സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ആക്‌ട് പദ്ധതി പ്രകാരം ഈടാക്കുന്ന സെസില്‍ നിന്നാണ് അപകട ഇന്‍ഷുറന്‍സ് പ്രകാരമുള്ള നഷ്‌ടപരിഹാരം നല്‍കുന്നത്. രണ്ട് കോടിയില്‍ അധികം രൂപ പ്രതിവര്‍ഷം പ്രീമിയം നല്‍കിയാണ് കെഎസ്ആര്‍ടിസി ബസ് ഇന്‍ഷുറന്‍സ് പദ്ധതി ബസ് ഇന്‍ഷുറന്‍സിന്…

വടക്കഞ്ചേരി ബസ്സപകടം: ഡ്രൈവർ ജോജോയ്‌ക്കെതിരെ നരഹത്യക്ക് കേസെടുത്ത് അപകടസ്ഥലത്ത് തെളിവെടുപ്പ് നടത്തി

പാലക്കാട്: വടക്കാഞ്ചേരി ബസ്സപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർക്കെതിരെ ബസ് ഡ്രൈവര്‍ എറണാകുളം പെരുമ്പടവം സ്വദേശി ജോജോ പത്രോസിനെതിരെ (48) നരഹത്യക്ക് കേസെടുത്തു. ഇയാളെ അപകടസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകം, ഗുരുതരമായി പരിക്കേൽപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കായിരുന്നു ആദ്യം കേസ്. വ്യാഴാഴ്ച (ഒക്ടോബർ 6) രാത്രി കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ രക്തസാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ആലത്തൂർ ഡിവൈഎസ്പി ആർ. അശോക് പറഞ്ഞു. വാഹനത്തിൽ 42 കുട്ടികളുണ്ടെന്ന് അറിഞ്ഞിട്ടും അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ജോജോവിനെതിരെ 304-ാം വകുപ്പ് (നരഹത്യ) കൂടി ചുമത്തിയിട്ടുണ്ട്. ബുധനാഴ്ച രാത്രി ജോജോ ഓടിച്ച ടൂറിസ്റ്റ് ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് വിദ്യാർഥികൾ ഉൾപ്പെടെ ഒമ്പത് പേരാണ് മരിച്ചത്. അപകടശേഷം ഒളിവിൽ പോയ ഇയാളെ കൊല്ലം ചവറയിൽ നിന്നാണ്‌ വ്യാഴാഴ്‌ച വൈകിട്ട്‌ കസ്റ്റഡിയിലെടുത്തത്‌. അപകടത്തിന്…