ഉക്രെയ്ൻ യുദ്ധത്തെക്കുറിച്ചുള്ള വ്യാജവാർത്തകളുടെ പേരിൽ പാശ്ചാത്യ വാർത്താ വെബ്സൈറ്റുകള്‍ക്ക് റഷ്യ നിയന്ത്രണമേര്‍പ്പെടുത്തി

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സംഘർഷത്തിൽ അഭൂതപൂർവമായ നീക്കത്തിലൂടെ യൂറോപ്യൻ യൂണിയനും (ഇയു) ബ്രിട്ടനും റഷ്യൻ മാധ്യമങ്ങളെ തടഞ്ഞതിന് ശേഷം നിരവധി വിദേശ വാർത്താ സംഘടനകളുടെ വെബ്‌സൈറ്റുകള്‍ക്ക് റഷ്യ നിയന്ത്രണമേര്‍പ്പെടുത്തി.

“വ്യാജ” വാര്‍ത്തകള്‍ വിവരങ്ങൾ പ്രചരിപ്പിച്ചതിന് ബിബിസി, വോയ്‌സ് ഓഫ് അമേരിക്ക, റേഡിയോ ഫ്രീ യൂറോപ്പ്/റേഡിയോ ലിബർട്ടി, ഡച്ച് വെല്ലെ, മറ്റ് മാധ്യമങ്ങൾ എന്നിവയ്ക്കാണ് പ്രവേശനം റഷ്യ നിയന്ത്രിച്ചതായി ആർഐഎ വാർത്താ ഏജൻസി വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു.

“ഈ ഉറവിടങ്ങളിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയതിനുള്ള അടിസ്ഥാനം തെറ്റായ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ടുകൾ ബോധപൂർവവും വ്യവസ്ഥാപിതവുമായി പ്രചരിപ്പിച്ചതാണ്,” റഷ്യയുടെ കമ്മ്യൂണിക്കേഷൻസ് വാച്ച്ഡോഗ് റോസ്കോംനാഡ്സോർ പറഞ്ഞു.

“ഉക്രെയ്നിലെ പ്രത്യേക സൈനിക നടപടിയുടെ സാരാംശം, അതിന്റെ രൂപം, യുദ്ധ പ്രവർത്തനങ്ങളുടെ രീതികൾ (ജനങ്ങള്‍ക്കെതിരായ ആക്രമണം, സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങൾ), റഷ്യൻ സായുധ സേനയുടെ നഷ്ടം, സിവിലിയൻ ഇരകൾ എന്നിവയുമായി ബന്ധപ്പെട്ടതാണ് വ്യാജ വിവരങ്ങൾ.

Print Friendly, PDF & Email

Leave a Comment

More News