കാൺപൂർ അക്രമം: ക്യാമറയിൽ പതിഞ്ഞ കലാപകാരികളുടെ പോസ്റ്ററുകൾ യുപി പോലീസ് പുറത്തുവിട്ടു

കാൺപൂർ: കാൺപൂരിൽ വെള്ളിയാഴ്ച പൊട്ടിപ്പുറപ്പെട്ട അക്രമത്തിൽ പങ്കെടുത്ത് കല്ലെറിയുന്നതും ക്യാമറയിൽ പതിഞ്ഞ 40 പേരുടെ ചിത്രങ്ങളടങ്ങിയ പോസ്റ്റർ ഉത്തർപ്രദേശ് പോലീസ് പുറത്തുവിട്ടു.

അക്രമികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ പോലീസിനെ അറിയിക്കാൻ ആളുകൾക്ക് വാട്‌സ്ആപ്പ് നമ്പർ നൽകിയിട്ടുണ്ട്. വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തില്ലെന്ന് പൊലീസ് ഉറപ്പുനൽകി.

അക്രമവുമായി ബന്ധപ്പെട്ട് 38 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, എഫ്‌ഐആറിൽ പേര് വെളിപ്പെടുത്താത്ത 1,000 പേരുണ്ട്.

പശ്ചാത്തലം

പ്രൈം ടൈം വാർത്താ ചാനലിൽ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബിജെപി നേതാവ് നൂപുർ ശർമ്മ നടത്തിയ അപകീർത്തികരമായ പരാമർശത്തെ തുടർന്നാണ് ജൂൺ 3 ന് ഉത്തർപ്രദേശിലെ കാൺപൂരിൽ വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.

ബിജെപി വക്താവിന്റെ പരാമർശത്തിനെതിരായ പ്രതിഷേധ സൂചകമായി വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം മുസ്ലീം കടയുടമകൾ ബെകോങ്കഞ്ച് പ്രദേശത്ത് കടകൾ അടപ്പിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. താമസിയാതെ അത് കല്ലേറിലേക്കും അക്രമത്തിലേക്കും വ്യാപിച്ചു.

സംഭവത്തെ തുടർന്ന് 17 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും സംഘർഷം പൊട്ടിപ്പുറപ്പെട്ട അതേ സമയത്താണ് സമീപ ജില്ലയായ കാൺപൂരില്‍ ഉണ്ടായിരുന്നത്.

Print Friendly, PDF & Email

Leave a Comment

More News